ഒരു എഴുത്തുകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെയും സ്ത്രീ സമത്വത്തെയും എങ്ങനെ വിലയിരുത്തുന്നു?

സ്ത്രീ എന്ന നിലയിൽ കേരളത്തിലും ഇന്ത്യയിലും ലോകത്തും എന്നും സ്ത്രീകളുടെ സ്ഥാനം ആൺമേൽക്കോയ്മ്മയുടെ കീഴിൽ തന്നെയാണ്. വ്യക്‌തമായ തുല്യതയൊന്നും ലോകം സ്ത്രീക്ക് നൽകുന്നില്ല. പാട്രിയാർക്കിയുടെ അധികാര പ്രയോഗങ്ങൾ പല രീതിയിലാണ് സ്ത്രീക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത്. സ്നേഹ സമ്പുഷ്ടനായ അച്ഛനായും സ്നേഹ സമ്പുഷ്ടനായ ഭർത്താവായും സഹോദരനായിട്ടുമൊക്കെ പാട്രനൈസ് ചെയ്‌തു കൊണ്ട് സ്ത്രീകളുടെ അധികാരങ്ങളെയും സ്വാതന്ത്യ്രത്തെയുമൊക്കെ ബലപ്രയോഗത്തിലൂടെയും സ്നേഹത്തിലൂടെയും നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് ഏത് വരെ പഠിക്കണം ആരെ വിവാഹം കഴിക്കണം തുടങ്ങി സമസ്ത വിഷയങ്ങളിലും പാട്രിയാർക്കി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ചില ഇടങ്ങളിൽ പാട്രിയാർക്കി സ്ത്രീകൾക്ക് വേണ്ടിയുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും അവൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സന്ദർഭങ്ങളിൽ പോലും സ്ത്രീക്ക് തുല്യത നഷ്ടമാകുന്നതായാണ് എനിക്ക് തോന്നുന്നത്.

തുല്യത എന്നത് ഒരു സങ്കൽപം മാത്രമാണ്. എത്രയൊക്കെ തുല്യത പറഞ്ഞാലും ദാമ്പത്യം, കുടുംബം തുടങ്ങിയ സംഗതികൾ ആൺകോയ്മയുടെ ഒരു ഇടം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും സ്ത്രീക്ക് അതിനുള്ളിൽ വിട്ടുവീഴ്ചകൾ ചെയ്യെണ്ട അവസ്‌ഥകളുണ്ട്. മറിച്ചു ചിന്തിക്കുന്ന സ്ത്രീകൾക്ക് അതിന്‍റെതായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കുടുംബം എന്നത് പുരുഷാധിപത്യ പ്രക്രിയകൾക്കായി നിർമ്മിക്കപ്പെട്ട ഒരു സംവിധാനം തന്നെയാണ്.

പ്രണയത്തിന്‍റെയും രതിയുടെയും മരണത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങൾ അനാവരണം ചെയ്യുന്ന കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം ആഖ്യാനത്തിലും ശൈലിയിലും മലയാളത്തിന് അപരിചിതമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു നോവലാണ്. കടലിന്‍റെ ആഴവും പരപ്പും പോലെ ആൽബർട്ടോ മെയർ വായനക്കാരുടെ മനസ്സിൽ ആടിയുലയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിചിത്ര കഥ പ്രമേയമായത്?

എല്ലാ കഥകളും യഥാർത്ഥത്തിൽ വിചിത്രമാണ്. അനുഭവത്തിൽ നിന്നു എഴുതുന്നത് കഥയല്ലല്ലോ? അത് മനുഷ്യരുടെ നേരനുഭവമാണ്. പൂർണ്ണമായും ഭാവനയിൽ നിന്നും നമ്മൾ കാണുന്ന സ്വപ്നങ്ങളിൽ നിന്നും ഭ്രമ കല്പനയിൽ നിന്നുമാണ് ശരിയായ കഥകളുണ്ടാകുന്നത്. ഫെയറിടെയിലിലൂടെയാണ് രസകരമായ കഥകളുണ്ടാകുന്നത്. കൊച്ചു കുട്ടികളുടെയൊക്കെ കഥകൾ കണ്ടിട്ടില്ലേ അതൊക്കെ വളരെ ഭ്രമകല്പനകൾ കൊണ്ടാണ് സൃഷ്ടിക്കുന്നത്. അങ്ങനെയുള്ള ഒരു കുട്ടിക്കാലത്തിലൂടെയും കഥാലോകത്തിലൂടെയും വളർന്നു വന്ന ഒരാളെന്ന നിലയിൽ വ്യത്യസ്തമായ കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും പ്രണയ നിരാസത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഒരുപാട് കഥകൾ നമുക്ക് മുന്നിലൂടെ സഞ്ചരിച്ചു പോയിട്ടുണ്ട്. നമ്മൾ എഴുതുമ്പോൾ അതിൽ നമ്മുടേതായിട്ടുള്ള പ്രത്യേക സ്പർശം നൽകാനാവുക എന്ന ചോദ്യത്തിനു മുന്നിലാണ് എന്‍റെ എഴുത്തിന് ഒരു വ്യത്യാസം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. ആ വ്യത്യാസം സാധാരണ മനുഷ്യരുടെ ചിന്തകൾക്കപ്പുറം സഞ്ചരിക്കുന്നതാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യർക്ക് പ്രേതമുണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്.

പ്രേത ഭൂമിയിൽ മരിച്ചു പോയ ആളുകളുടെ സത്ത ഊറ്റി കുടിച്ച തേക്ക് മരങ്ങളിൽ പ്രേതാത്മാക്കൾ കയറിക്കൂടുകയും ആ പ്രേതാത്മാക്കളുള്ള വൃക്ഷത്തെ വെട്ടി കപ്പലാക്കുകയും ആ കപ്പലുകൾക്ക് ഏഴു പ്രേതങ്ങളുണ്ടാവുകയും ചെയ്യുന്നു. കപ്പലുകൾ ഉണ്ടാക്കുന്നത് പലതരം മരങ്ങൾ ഉപയോഗിച്ചാണ്. അതിൽ ഏഴു തേക്കുമരങ്ങളിൽ പ്രേതാകൃഷ്ടമാവുകയും ചെയ്യുന്ന കഥയാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം. ആളുകൾ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത് യുക്തിയുടെ അടിസ്‌ഥാനത്തിലുള്ള കഥകൾ ആയിരിക്കണമെന്നില്ല. ഇതുപോലുള്ള മിത്തുകൾ അധിഷ്ഠിതമായ എഴുത്തുകളും ധാരാളമുണ്ട്. മനുഷ്യർ പലപ്പോഴും അവരുടെ നേട്ടത്തിനു വേണ്ടിയാണ് മിത്തുകൾ മെനയുന്നത്. കടൽക്കൊള്ളക്കാരും സഞ്ചാരികളും വഴിതെറ്റി പോകാതിരിക്കാനും യാത്രയിലെ വിരസത അകറ്റുവാനുമൊക്കെയാണ് പലതരത്തിലുള്ള മിത്തുകളുണ്ടാക്കുന്നത്. മിത്തുകൾക്ക് പലവിധ ധർമ്മങ്ങളാണ് നിർവഹിക്കാനുള്ളത്. അങ്ങനെയൊക്കെയുള്ള കുറച്ചു കാര്യങ്ങളാണ് കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകത്തിൽ പറയാൻ ശ്രമിച്ചത്. എന്‍റെ ഭാവന കുറച്ച് ഭ്രാന്ത് പിടിച്ചതായതു കൊണ്ട് ഇത് അൽപ്പം ഭ്രമാത്മകമായെന്ന് മാത്രം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...