ഇരുപത്തൊമ്പതുകാരനായ രാഹുൽ ഒരു കമ്പനിയുടെ പ്രോജക്ട് മാനേജരാണ്. ആദ്യ പ്രണയത്തെ കുറിച്ച് പറയുമ്പോൾ രാഹുൽ ആദ്യം ഓർമ്മിക്കുന്നത് തന്‍റെ ആദ്യത്തെ ക്രഷ് തന്നെ.

“ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയത്. എന്നേക്കാൾ ഒരു ക്ലാസ് താഴെയാണ് അവൾ പഠിച്ചിരുന്നത്. സ്കൂളിൽ അവൾ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ഞാനും അവളുടെ ആരാധകനായിരുന്നു. ഒരു ഡാൻസ് കോമ്പറ്റീഷനിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് എന്നതു മാത്രമാണ് ആകെ അടുത്തിടപഴകിയ അവസരം. പക്ഷേ ആ ദിവസങ്ങളിൽ അവളെ കാണാൻ ഞാൻ എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നതോർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നും. അവളെ കാണുമ്പോൾ ഉള്ള സന്തോഷവും കാണാതിരിക്കുമ്പോഴുള്ള വെപ്രാളവും. എന്തൊരു അവസ്‌ഥയായിരുന്നു അത്. പത്താം ക്ലാസ് കഴിഞ്ഞ് വഴി പിരിഞ്ഞപ്പോൾ അതും വിട്ടു പോയി. ഇപ്പോൾ അതൊരു രസമുള്ള ഓർമ്മ മാത്രമാണ്. അത് ലവ് അല്ല, ഇൻഫാക്ച്വേഷൻ ആയിരുന്നു എന്ന് മനസ്സിലാക്കിയത് വളരെനാൾ കഴിഞ്ഞാണ്.”

ഇൻഫാക്ച്വേഷൻ എന്നത് കുറച്ചുനാൾ മാത്രം തോന്നുന്ന ഒരു ആരാധന കലർന്നൊരു ഇഷ്ടം മാത്രമായിരിക്കുമെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇൻഫാക്ച്വേഷൻ അഥവാ ആകർഷണത്തെ പ്രണയം ആയി ചിലർ തെറ്റിദ്ധരിക്കാറുണ്ട് എന്നതാണ് വാസ്തവം.

അതി തീവ്രമായ ആകർഷണം തോന്നുന്ന ആ കാലയളവിൽ ആ വ്യക്തിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും, ഉറക്കത്തിലും ചിന്തയിലും എല്ലാം ആ വ്യക്‌തി നിറയും. ഇൻഫാക്ച്വേഷൻ ഒരു ബാധ പോലെ ബ്രെയിൻ കെമിസ്ട്രിയുടെ ഭാഗമാകുകയാണ് പിന്നെ.

മെലിഞ്ഞ, സ്മാർട്ടായ സ്ത്രീകളോട് പുരുഷന്മാർ ആകർഷിക്കപ്പെടുന്നു. സ്ത്രീകൾക്കാകട്ടെ തങ്ങളെക്കാൾ ഉയർന്ന ബുദ്ധി നിലവാരമോ, കഴിവോ ഉള്ള പുരുഷന്മാരോട് ആകർഷണം തോന്നുന്നു. പൊതുവേ ഇങ്ങനെ പറയുമെങ്കിലും ഇതിൽ സാമൂഹ്യ ചുറ്റുപാടുകൾക്കനുസരിച്ച് വേറെയും മാറ്റങ്ങളുണ്ട്. ഇൻഫാക്ച്വേഷൻ ആയാൽ പിന്നെ അതു പ്രണയമാണെന്ന് തോന്നുക സ്വാഭാവികമാണ്. പക്ഷേ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് പ്രണയമല്ല എന്ന് സ്വയം മനസ്സിലാവുകയും ആ വ്യക്‌തിയെ തലച്ചോർ മറക്കാൻ തുടങ്ങുകയും ചെയ്യും.

ഇൻഫാക്ച്വേഷൻ തിരിച്ചറിയാം

നിങ്ങൾക്ക് ഒരാളോട് തോന്നിയ വികാരം ആകർഷണമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്.

27 വയസ്സുള്ള ദേവിക പറയുന്നതു കേൾക്കൂ. “കോളേജിൽ പഠിക്കുമ്പോൾ എനിക്ക് വലിയ ടാലന്‍റഡ് ആയ ഒരു ക്ലാസ്മേറ്റിനോട് വലിയ ക്രേസ് തോന്നി. എനിക്ക് അയാളുമായി റിലേഷൻഷിപ്പിലാകാൻ ആഗ്രഹം തോന്നുകയും ചെയ്‌തു. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കക്ഷി എന്നെ ഡോമിനേറ്റ് ചെയ്‌തു തുടങ്ങി. കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ച വ്യക്‌തിയും അയാളും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് മനസ്സിലായി. അതോടെ അയാളോടു തോന്നിയ അതല്ലെങ്കിൽ അയാളുടെ വ്യക്‌തി പ്രഭാവത്തോടു തോന്നിയ ആവേശം കെട്ടടങ്ങിത്തുടങ്ങി. ഞങ്ങൾക്കിടയിൽ കോമൺ ഇന്‍ററസ്റ്റുകളും ഇല്ലായിരുന്നു. എനിക്ക് മനസ്സിൽ അയാളോടു തോന്നിയ വികാരങ്ങളൊക്കെ എവിടെയോ പോയൊളിച്ചു. ഞാനുമായുള്ള ബന്ധം നിലനിർത്താൻ അയാൾ പിന്നെയും ശ്രമിച്ചെങ്കിലും എന്‍റെ മനസ്സിൽ നിന്ന് അയാൾ മാഞ്ഞു പോയിരുന്നു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...