മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണ് പഴഞ്ചൊല്ല്. രണ്ടും എപ്പോൾ വേണമെങ്കിലും അടർന്നു പോകാം. അതിനാൽ കൂടുതലൊന്നും ആലോചിച്ച് കൊതിക്കേണ്ട. വീട്ടിൽ പെൺകുട്ടികളാണെങ്കിൽ പിന്നെ. ഈ പറച്ചിൽ വേറൊരു രീതിയിലാവും. എന്തു ചെയ്‌തിട്ടെന്താ? അന്യന്‍റെ മുതലല്ലെ! പക്ഷേ.. പെൺകുട്ടികളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ വരട്ടെ. ഇപ്പോഴത്തെ കാലത്ത് ട്രെന്‍റ് മാറി വരുകയാണ്. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണത്രേ കുടുംബത്തെ സ്നേഹിക്കുന്നവർ. സ്വന്തം അച്‌ഛനമ്മമാരെ സംരക്ഷിക്കാൻ നല്ല മനസ്സ് കാട്ടുന്നതും കൂടുതൽ പെൺകുട്ടികളാണെന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല.

കുറച്ചു നാൾ മുമ്പാണ് ഈ സംഭവം. അമ്മയുടെ മൃതദേഹവുമായി നാല് പെൺ മക്കൾ സഹോദരന്‍റെ വീട്ടു വാതിൽക്കൽ മൂന്നു മണിക്കൂറോളം കാത്തിരുന്നു. ഹൈന്ദവവാചാരമനുസരിച്ച് മകനാണ് അന്ത്യകർമ്മം നടത്തേണ്ടത്. അതിനു വേണ്ടിയാണ് പെൺമക്കൾ അന്വേഷിച്ചു ചെന്നത്. എന്നാൽ മകൻ വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. പിന്നെ പെൺമക്കൾ തന്നെ കർമ്മങ്ങൾ നടത്തി.

ഇതിന്‍റെ കാരണം എന്തു തന്നെ ആവട്ടെ. ജീവിതാന്ത്യം വരെ മക്കളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷകൾ അസ്‌ഥാനത്താണെന്ന ധാരണകളെ തിരുത്തുന്നുണ്ട് ഈ സംഭവം. എന്നാൽ ആ ധാരണ തിരുത്തുന്നവരിൽ ഭൂരിപക്ഷം പെൺമക്കൾ തന്നെയാണെന്നാണ് പലരുടെയും അനുഭവം. ആൺമക്കൾ ചെയ്യുന്നില്ല എന്നല്ല ഇതിനർത്ഥം. പെൺകുട്ടികൾ മാത്രമുള്ള അച്‌ഛനമ്മമാർക്ക് പലപ്പോഴും തോന്നുന്ന അരക്ഷിതത്വത്തിന് ഇക്കാലത്ത് അടിസ്‌ഥാനമില്ല.

എന്നിട്ടും വീട്ടിൽ ആൺകുട്ടി പിറക്കുമ്പോൾ പെൺ പിറവിയേക്കാൾ കൂടുതൽ സന്തോഷിക്കുന്നവർക്ക് കുറവൊന്നുമില്ല. വീട്ടിൽ ആൺതരി ഉണ്ടെങ്കിലേ വംശം നിലനിൽക്കൂ എന്ന ചിന്താഗതി കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ അച്‌ഛനമ്മമാരുമായി കൂടുതൽ മാനസികബന്ധം പുലർത്തുന്നത് പെൺമക്കൾ തന്നെയാണെന്നാണ് ഗവേഷകർ പറയുന്നൽ.

കൊല്ലംകാരിയായ കൃഷ്‌ണമ്മയ്‌ക്ക് 80 വയസ്സായി. രാത്രി ഉറക്കത്തിനിടയിൽ സീലിംഗ് ഫാൻ പൊട്ടി ദേഹത്തു വീണു. കോളർ ബോൺ പൊട്ടി അവർ ആശുപത്രിയിലുമായി. ഡോക്ടർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ വന്നശേഷം നോക്കാൻ ആളില്ല. മകന്‍റെ ഭാര്യയ്‌ക്ക് അതൊന്നും ചെയ്യാൻ ഇഷ്‌ടമില്ല. അതോടെ വഴക്കായി. പിന്നെ, സ്വന്തം മകൾ തന്നെ അമ്മയെ ഏറ്റെടുത്തു. അതും 300 കി.മീറ്ററുകൾക്കപ്പുറം താമസിക്കുന്ന അവർ ആംബുലൻസുമായി വന്ന് സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടു പോയി.

ഇതുപോലുള്ള നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരം കാണാറുണ്ട്. സ്വന്തം മക്കൾ വീട്ടിൽ വേണ്ടെന്ന് ആഗ്രഹിക്കേണ്ട സാഹചര്യം ഉള്ള വൃദ്ധജനങ്ങളെ പോലും കാണാം. രാംകുമാറിന്‍റെ കഥ അത്തരത്തിലുള്ളതാണ്. സർക്കാർ ജോലിയിൽ നിന്ന് 10 വർഷം മുമ്പ് അദ്ദേഹം റിട്ടയർ ചെയ്‌തു. ഭാര്യ നേരത്തെ മരിച്ചു പോയതാണ്. ഏകാകിയായി മാറിയ അദ്ദേഹം സ്വന്തം വീട്ടിൽ മകനും ഭാര്യയ്‌ക്കുമൊപ്പം ഒരുവിധം കഴിഞ്ഞു കൂടുകയായിരുന്നു. അപ്പോഴാണ് കാൻസർ എന്ന രോഗം അദ്ദേഹത്തെ പിടിക്കൂടിയത്. രോഗബാധിതനായപ്പോൾ തുടക്കത്തിൽ മകൻ ചികിത്സയ്‌ക്കു തയ്യാറായി. പിന്നെ മടിയായി. അപ്പോൾ മകൾ വന്ന് കൂട്ടിക്കൊണ്ടുപോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...