“പതിനെട്ട് വർഷമായി വിവാഹം കഴിഞ്ഞിട്ട്, എന്നട്ടിതുവരെ നിങ്ങളുടെ അമ്മക്ക് ശരിക്കും കടുകുവറുക്കാൻ പോലുമറിയില്ല. ഓരോരോ മാരണങ്ങൾ വന്ന് കൂടിക്കോളും.” ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ദിനേശ് കുട്ടികളോടായി പറഞ്ഞു. കുട്ടികളത് കേട്ട് പൊട്ടിച്ചിരിച്ചു. റീന ഒരു നിമിഷം ഭക്ഷൺ വിളമ്പുന്നത് നിറുത്തി. പ്രശ്നം ഗുരുതരമാകാതിരിക്കാനായി സങ്കടം കടിച്ചമർത്തി.

“നിങ്ങളുടെ പപ്പയ്ക്ക് എന്നെക്കുറിച്ചൊരു ചിന്തയുമില്ല. എനിക്ക് സുഖമില്ലെന്നറിഞ്ഞിട്ടും സുഹൃത്തിന്‍റെ വീട്ടിൽ പോയിരിക്കുകയാ. അല്ലെങ്കിൽ ഓഫീസിൽ നിന്നും നേരെ ഇവിടെ വന്നിട്ട് പോയാ. പോരായിരുന്നോ? എനിക്ക് ജീവിതത്തിലിന്നുവരെ സുഖവും സമാധനവുമുണ്ടായിട്ടുണ്ടോ? സ്വന്തമായി രണ്ടുനേരത്തെ ഭക്ഷണം മൃഗങ്ങൾപോലും കണ്ടെത്തും.” മകൾ മരുന്നെടുത്ത് നൽകിയപ്പോൾ സീമ പറഞ്ഞു.

അതോടെ അച്ഛനെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛനെ ചൊല്ലി അഭിമാനം കൊണ്ടിരുന്ന മകൾ ആദ്യമായി അച്ഛനെ വെറുക്കുവാൻ തുടങ്ങി.

പലപ്പോഴും ദേഷ്യമടക്കാനാകാതെ കുട്ടികളുടെ മുന്നിൽവെച്ച് ഭർത്താവിനെ ശകാരിക്കുന്ന എത്രയെത്ര ഭാര്യമാരാണ് ഈ സമൂഹത്തിലുള്ളത്. കുട്ടികളുടെ മനസ്സിനെ ഇതെല്ലാം ബാധിക്കുമെന്ന് അവർ ഒരിക്കലെങ്കിലും ചിന്തിച്ചു കാണുമോ? കുട്ടികൾ അച്ഛനമ്മമാരെ പെർഫക്ട് പേരന്‍റായി കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ മുന്നിൽ ജീവിതപങ്കാളിയുടെ കുറവുകൾ എടുത്തുപറഞ്ഞ് വില ഇടിച്ചുകാണിക്കരുത്. മുകളിൽ പറഞ്ഞ സംഭവത്തിൽ ദിനേശ് കുട്ടികളുടെ മുന്നിൽ അമ്മയെ പരിഹസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെ അച്ഛനെ ഉത്തരവാദിത്തമില്ലാത്ത വ്യക്തിയായി മകളുടെ മുന്നിൽ ചിത്രീകരിക്കാൻ സീമയ്ക്കും മടി തോന്നിയില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കളല്ലേ? കുട്ടികളുടെ മുന്നിൽ അമ്മയെ നാട്ടുമ്പറത്തുകാരി, വിവരദോഷി എന്നൊക്കെ പറയുകയാണെങ്കിൽ ഭാവിയിൽ അവരും അമ്മയെ ബഹുമാനിക്കുമോ? ഭാര്യാഭർത്താക്കന്മാർ കുട്ടികളുടെ മുന്നിൽ ഒരിക്കലും പരസ്പരം ചെളിവാരിയെറിയരുത്.

വിഷമം പ്രകടിപ്പിക്കരുത്

അച്ഛനമ്മമാർക്കിടയിൽ ദിനംപ്രതിയുള്ള വഴക്കും പ്രശ്നങ്ങളും കാരണം കുട്ടികളണേറെ അസ്വസ്ഥരാകുന്നത്. അവരുടെ മനസ്സിലെ സഹതാപവും ആദരവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു തുടങ്ങും. ജീവിതപങ്കാളിയിൽ സദാ കുറ്റങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ കുടുംബജീവിതം ശിഥിലമാകുമെന്നതിൽ സംശയമില്ല. രക്ഷിതാക്കളുടെ സ്വഭാവം കുഞ്ഞിന്‍റെ മനസ്സിനേയും സ്വാധീനിക്കും.

“പപ്പയ്ക്ക് മമ്മിയെക്കുറിച്ച് പരാതി പറയാനേ നേരമുള്ളൂ. മമ്മിയാകട്ടെ പപ്പയെ കുറ്റപ്പെടുത്തുകയും ചെയ്യും.” കുട്ടികളിൽ ഇത്തരം ചിന്തകൾ ഉടലെടുക്കാൻ ഒരിക്കലും അനുവദിക്കരുത്.

മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിന് പിന്നിലുള്ള പ്രധാനകാരണം അവരുടെ കുടുംബപശ്ചാത്തലമാണ്. രാപകലെന്നില്ലാതെ വീട്ടിലുണ്ടാകുന്ന വഴക്കും പ്രശ്നങ്ങളും കാരണം യുവാക്കൾ മയക്കുമരുന്നിനടിമപ്പെടുന്നു. എപ്പോഴും പരാതികളുമായി ജീവിക്കുന്ന നിങ്ങൾക്കൊപ്പം ഇരിക്കാനവർ ആഗ്രഹിക്കുകയില്ലെന്നു മാത്രമല്ല വെറുക്കാനും കാരണമാകും. രണ്ടുപേർ വഴക്കിടുമ്പോൾ, പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാരാകുമ്പോൾ അവർ ധാരാളം കുറ്റങ്ങളും കുറവുകളും കണ്ടെത്തും. ദേഷ്യംകൊണ്ട് പരസ്പരം പഴിചാരുകയും ചീത്തപറയുകയും ചെയ്യും, എന്നാൽ അൽപസമയത്തിനുള്ളിൽ വഴക്കൊക്കെ മറന്ന് സാധാരണ സ്ഥിതിയിലെത്തിച്ചേരും. അതിനാൽ ഇത്തരം നിസ്സാര വഴക്കുകളിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കുന്നത് ഉചിതമാണോ?

ദോഷകരമായ വശം

റീത്തയുടെയും സൗമ്യയുടെയും അച്ഛനമ്മമാർ വ്യത്യസ്ത ചിന്തഗതിക്കാരും വ്യത്യസ്ത സ്വഭാവക്കാരുമാണ്. നിസ്സാരകാര്യങ്ങളെച്ചൊല്ലി എപ്പോഴും തർക്കമായിരിക്കും. അവർ മറ്റുള്ളവരുമായി നന്നായി ഇടപെഴകുന്ന ശീലമുള്ളയാളാണ് അനൂപ്. നിമ്മിയാകട്ടെ അധികമാരുമായി കൂട്ടില്ലാത്ത അന്തർമുഖയും. നിസ്സാരപ്രശ്നമാണെങ്കിൽ പോലും സീരിയസ്സായെടുക്കും, മൂന്നാലു ദിവസത്തോളം മുഖം വീർപ്പിച്ചിരിക്കും. അതിനാൽ വീട്ടിലെപ്പോഴും ടെൻഷൻ നിറഞ്ഞ അന്തരീക്ഷമാണ്. അനൂപിനും നിമ്മിക്കും രണ്ട് പെൺമക്കളാണ്. കുട്ടികളുടെ മുന്നിൽ വച്ചുതന്നെ നിമ്മിയെ ശകാരിക്കാൻ അനൂപും മടിക്കാറില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...