കുട്ടികളില്ലാത്ത ലോകം എത്ര വിരസമായിരിക്കും. എന്നാൽ മത്സരാധിഷ്‌ഠിത സമൂഹത്തിൽ മാതാപിതാക്കളാവുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. മാറിയ ജീവിതശൈലിയും മാറുന്ന കാഴ്‌ചപ്പാടും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് പുതിയ സമവാക്യം നൽകിയിരിക്കുകയാണ്. മുമ്പത്തേ അപേക്ഷിച്ച് പേരന്‍റിംഗ് ഏറെ വെല്ലുവിളി നിറഞ്ഞതും കഠിനവുമായി തീർന്നിരിക്കുന്നു.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ചെയർപേഴ്‌സൺ ഡോ. വസന്താ ആർ പത്രി പറയുന്നതിങ്ങനെ, “ഇന്ന് ഭൂരിഭാഗം രക്ഷിതാക്കളും ഉദ്യോഗസ്‌ഥരാണ്. സ്‌ത്രീകളിൽ ഏറെപ്പേരും ജോലിക്കു പോകുന്നുണ്ട്. കരിയറിനെ സംബന്ധിച്ച് അംബീഷ്യസുമാണവർ. കുട്ടി ചെറുതായിരിക്കുമ്പോഴും അവരെ പരിചരിക്കാൻ പോലും അമ്മമാർക്ക് സമയം കിട്ടാതെ വരുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗം അവർക്ക് അനിവാര്യവുമാണ്. പകൽ മുഴുവനും അവർ വീടിന് പുറത്തായിരിക്കും. ഈ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് ഡെ കെയർ, ക്രഷ് മുതലായവയെ ആശ്രയിക്കേണ്ടി വരുന്നു.”

ഇന്ന് അണുകുടുംബം എന്ന രീതിക്കാണല്ലോ മുൻഗണന. വീട്ടിൽ കുഞ്ഞുങ്ങളെ പരിചരിക്കാനും അവരിൽ വാത്സല്യം ചൊരിയാനും മുത്തച്‌ഛനോ മുത്തശ്ശിയോ ഇളയമ്മമാരോ ഒന്നുമില്ലാതായി. ഒറ്റക്കുട്ടിയായതിനാൽ സഹോദരീസഹോദരന്മാരുടെ കൂട്ടുമില്ല. എന്നാൽ വീടിനകത്ത് ആധുനികമായ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ടാവും. ടി.വി, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ്, ടാബ്ലറ്റ് മൊബൈൽ മുതലായവയിലാവും കുട്ടികൾ ഏറെ സമയവും ചെലവഴിക്കുക.”

സ്‌ക്രീൻ ഈസർ കുട്ടികൾ

ഇന്നത്തെ കുട്ടികളെ സ്‌ക്രീൻ ഈസർ കുട്ടികളെന്ന് വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കാര്യം മറ്റൊന്നുമല്ല, കുട്ടികൾ എല്ലായ്‌പ്പോഴും മൊബൈൽ, ലാപ്‌ടോപ്പ് എന്നിവയുമായിട്ടാവും ഇടപഴകുന്നത്.

ഇക്കാലത്ത് കുട്ടികൾക്ക് കമ്പ്യൂട്ടർ ഒഴിവാക്കാനാവില്ലെന്നാണ് സ്വകാര്യസ്‌ക്കൂൾ അധ്യാപികയായ നീത പറയുന്നത്. അവരെ അതിൽ നിന്നും വിലക്കാൻ കഴിയുകയുമില്ല. പകരം അവരെ നിരീക്ഷിക്കുകയാണ് വേണ്ടത്. അവരെന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാം. ഇന്‍റർനെറ്റ് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കാം.

അശ്ലീലം

വഴി തെറ്റുന്നതിൽ നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതാണ് രക്ഷിതാക്കളെ അലട്ടുന്ന ഒരു വലിയ പ്രശ്നം. കുട്ടികൾക്ക് കമ്പ്യൂട്ടർ, മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ എപ്പോൾ പരിചയപ്പെടുത്തണം എന്നതിനെപ്പറ്റി മാതാപിതാക്കൾക്ക് യാതൊരുവിധ ധാരണയും ഇല്ലത്രേ. അതുകൊണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ച് കുട്ടികൾ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ തിരിച്ചറിയാതെ പോകുന്നു. സോഷ്യൽ നെറ്റ്‍വർക്ക് സൈറ്റുകളോ അല്ലെങ്കിൽ പോൺ സൈറ്റുകളോ കുട്ടികൾ സ്വാഭാവികമായും സന്ദർശിക്കാം. കുറച്ചുനേരം കുട്ടികൾ അടങ്ങിയിരിക്കുമല്ലോയെന്നു കരുതിയാണ് മൊബൈലും മറ്റും കളിക്കാൻ നൽകുന്നത്. പക്ഷേ കുട്ടികൾ കമ്പ്യൂട്ടറിൽ എന്തെല്ലാം ചെയ്യുന്നു എന്നതിനെപ്പറ്റി പലർക്കും ഒരു ധാരണയുമുണ്ടായിരിക്കുകയില്ല.

ഒരു സർവേയനുസരിച്ച് 23 ശതമാനം രക്ഷിതാക്കളും വിശ്വസിക്കുന്നത് അവരുടെ കുട്ടികൾ സോഷ്യൽ സൈറ്റുകൾ മാത്രമേ സന്ദർശിക്കാറുള്ളു എന്നാണ്. എന്നാൽ 53 ശതമാനം കുട്ടികൾ ഇത്തരം സൈറ്റുകൾ പതിവായി സന്ദർശിക്കുന്നുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളും കൗമാരക്കാരും അടങ്ങുന്ന 1500 പേരിൽ സീക്രട്ട് ലൈവ്‌സ് ഓഫ് ടീൻസ് നടത്തിയ സർവേയിൽ നിന്നും ഒരു വസ്‌തുത വെളിപ്പെടുകയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം കൗമാരക്കാർ ദിവസത്തിൽ പല തവണ അശ്ലീല സൈറ്റുകൾ സന്ദർശിക്കാറുണ്ടെന്ന് സമ്മതിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കളിൽ നിന്നും സമർത്ഥമായി എങ്ങനെ മറച്ചുപിടിക്കാമെന്നതിനെപ്പറ്റി 58 ശതമാനം പേർക്ക് നല്ലവണ്ണം അറിയാമെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...