ജോലിയിലെ സ്‌ട്രെസ്സും ലൈംഗികതയും ഇത്രയും കേൾക്കേണ്ട താമസം സകലമാന സാക്ഷരമലയാളിയും പെടലി വെട്ടിച്ച് ഐടിക്കാരെ ഒന്നു നോക്കും. (ഇപ്പറഞ്ഞതൊക്കെ നിങ്ങളെക്കുറിച്ചാ പഹയന്മാരേ എന്ന മട്ടിൽ)! ആരോഗ്യ മാസികക്കാരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, ഐടിക്കാരുടെ ദാമ്പത്യമെല്ലാം കംപ്ലീറ്റ് നശിച്ച് നാറാണക്കല്ലായിരിക്കുവാണെന്ന രീതിയിലാണ് എഴുതിപ്പിടിപ്പിക്കുന്നത്. (ഇനി കേരള ഗവൺമെന്‍റിന്‍റെ ഐറ്റി ആക്‌ടിൽ ഇതിനെതിരെയും നിയമങ്ങൾ എഴുതിച്ചേർക്കേണ്ടി വരുമോ ആവോ?)

സ്‌ട്രെസ്സ് ഒരു സോഷ്യലിസ്‌റ്റാണ്...

സത്യം! മനുഷ്യർക്കിടയിൽ ഇപ്പോൾ തീരെ കണി കാണാൻ കിട്ടാത്ത ആ സാധനം (സോഷ്യലിസം) സ്‌ട്രെസ്സിന്‍റെ കാര്യത്തിൽ ഒരു യാഥാർത്ഥ്യമാണ്!

പതിനേഴ് വർഷമായി കുരിശിൽ തറയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര നേതാവും കഴിഞ്ഞയാഴ്‌ച മുഞ്ഞ വീണ് പാടത്ത് കൃഷി നശിച്ച കുട്ടപ്പൻ ചേട്ടനും അനുഭവിക്കുന്നത് സ്‌ട്രെസ്സ് തന്നെയാണ്!

നാരങ്ങാവെള്ളത്തിൽ ഏതോ വിദേശ ബാക്‌ടീരിയ കണ്ടെത്തിയ കുറ്റം ചുമത്തി ഫുഡ് ഇൻസ്‌പെക്‌ടറുടെ കൽപന പ്രകാരം ഏക വരുമാനമാർഗ്ഗമായ മാടക്കട അടച്ചുപൂട്ടേണ്ടി വന്ന ദിവാകരന്‍റെ മാനസിക പിരിമുറുക്കം തൊഴിൽ സംബന്ധമാണ് (തൊഴിലില്ലായ്‌മ സംബന്ധം).

വിമാനക്കമ്പനി പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുത്ത കോടീശ്വരൻ വിജയ് മല്യ അനുഭവിച്ചതും ഇതേ മാനസിക സംഘർഷം തന്നെയല്ലേ?

അനിത (35) ഹയർ സെക്കന്‍ററി സ്‌ക്കൂൾ അധ്യാപിക. ഭർത്താവ് രാജീവ് സൗമ്യനായ ഹോമിയോ ഡോക്‌ടർ. മക്കൾ നിതിൻ, നീതു. ചെറിയ കുടുംബം. പക്ഷേ അസന്തുഷ്‌ട കുടുംബം. കാരണം തേടി ഏതെങ്കിലും മനഃശാസ്‌ത്രജ്‌ഞന് കാശുകൊടുത്ത് വാചകമടി സഹിക്കേണ്ടതില്ല. റെക്കോർഡുണ്ടാക്കലും നോട്ട്‌സ് തയ്യാറാക്കലും അസൈൻമെന്‍റ്സ് പരിശോധനകളും ഉത്തര പേപ്പർ നോക്കലും പ്രിൻസിപ്പാളിന്‍റെ വെരട്ടലും, എല്ലാം കൂടി ഒത്തുവന്നപ്പോൾ അനിതയ്‌ക്ക് വട്ടായി.

റെഡിമെയ്‌ഡ് ഷോപ്പുകളുടെ കുത്തൊഴുക്കിൽ വേലയും കൂലിയുമില്ലാതെ കൊതുകുമടിച്ചിരിക്കുന്ന ടെയ്‌ലർ ശശാങ്കനും പണിയുടെ (പണികിട്ടിയതിന്‍റെ) പിരിമുറുക്കത്തിൽ തന്നെ!

മുക്കിന് മുക്കിന് ജെന്‍റ്സ് ബ്യൂട്ടി പാർലറുകൾ വന്നപ്പോൾ നമ്മുടെ വ്യത്യസ്‌തനായൊരു ബാർബറാം ബാലന് ഇപ്പോ ഒരു തല പോലും കിട്ടാറില്ലെന്ന സത്യം നമ്മൾ മറക്കരുത്! എത്ര കവിത ചൊല്ലി കേൾപ്പിച്ചാലും ബാലന്‍റെ സ്‌ട്രെസ്സിന് ഒരു കുറവുമില്ല!

അപ്പോൾ ചുരുക്കമിത്രേയുള്ളൂ. എല്ലാവർക്കും പിരിമുറുക്കമുണ്ട്. എല്ലുമുറിയെ പണിയെടുക്കുന്ന നമ്മുടെ നാട്ടിലെ ബീഹാർ, ഒറീസ, ബംഗാൾ ഭായിമാർ മുതൽ കുടവയർ തടവി വെറുതെ വഴിയിൽ കുത്തിയിരിക്കുന്ന നോക്കുകൂലി വീരനായ മലയാളിയ്‌ക്ക് വരെ സ്‌ട്രെസ്സുണ്ട്. നമ്മള് ഒരു കൂട്ടരെ എന്നിട്ടും മറന്നു! ഏറ്റവും മാനസിക സമ്മർദ്ദമുള്ളവർ!

പാവങ്ങൾ അവർക്ക് വേലയുണ്ട് (ആവശ്യത്തിലധികം) പക്ഷേ കൂലിയുമില്ല! കാര്യങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ വഴക്ക്, തെറി, ചെലപ്പോൾ മർദ്ദനമുറ ഇതൊക്കെ സഹിക്കേണ്ടിയും വരും. മറ്റാരുമല്ല, നമ്മുടെ വീട്ടമ്മമാർ! 24 മണിക്കൂറും അവർക്ക് വർക്കിംഗ് അവേഴ്‌സ്‌ അല്ലേ? കുളി, നന, പല്ലുതേയ്‌പ് ഒക്കെ അതിന്‍റെ കൂട്ടത്തിൽ നടക്കുന്നുന്ന് മാത്രം. പെടാപ്പാട് പെട്ട് ഓടി നടക്കുന്നവർക്കിടയിൽ ഈ ഹൗസ് മേക്കർമാരുടെ ലൈംഗികതയൊക്കെ ആരന്വേഷിക്കുന്നു?

ചായ, കാപ്പി, പലഹാരം, ഊണ്, പിള്ളാരെ സ്‌ക്കൂളിൽ വിടൽ, ചന്തേൽ പോക്ക് (ഷോപ്പിംഗ് മാളിലെ എസിയിൽ ഉലാത്തുന്നതല്ല) എന്നു വേണ്ട വീട് തുടച്ച് തുണിയലക്കി തേച്ച് മടക്കിവെയ്‌ക്കൽ തൊട്ട് അഡ്രസ്സില്ലാത്ത ജോലികളുടെ കുമ്പാരമാണവൾക്ക്! അതിനിടയിൽ എന്തു സ്വകാര്യത? എന്തു ദാമ്പത്യം? അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആരു ഗൗനിക്കുന്നു? ഭർത്താവൊരുത്തനുള്ളത് ഉടുത്തൊരുങ്ങി കാലുമ്മേൽ കാലും വച്ച് പത്രോം വായിച്ചോണ്ടിരിയ്‌ക്കും!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...