സ്ത്രീത്വത്തിന്‍റെയും മാതൃത്വത്തിന്‍റെയും പ്രതീകമാണ് സ്തനങ്ങൾ. കുഞ്ഞിനെ പാലൂട്ടുകയെന്ന മുഖ്യ ധർമ്മത്തിനൊപ്പം അതിന് സൗന്ദര്യ, ലൈംഗിക ആകർഷകത്വമെന്ന ജൈവധർമ്മം കൂടിയുണ്ട്. ശരീരത്തിലെ മറ്റേതൊരു അവയവത്തെ പോലെയും സ്തനങ്ങളുടെ സംരക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കല്ലിപ്പ്, തടിപ്പ്, മുഴകൾ എന്നുവേണ്ട സ്തനങ്ങളിൽ പ്രകടമാകുന്ന മാറ്റങ്ങൾ പോലും വിദഗ്ദ്ധ പരിശോധനയിലൂടെ അപകടമില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാൽ സ്തനങ്ങളിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും സ്തനാർബുദത്തിന്‍റേതാണെന്ന് തെറ്റിദ്ധരിക്കയുമരുത്.

ചുരുക്കം ചിലരെ ബാധിക്കുന്ന ഒരു മാരകരോഗമായിരുന്നു മുമ്പ് സ്തനാർബുദം. എന്നാലിപ്പോഴാകട്ടെ വളരെ വ്യാപകമായി കാണുന്ന ഒരു സാധാരണ രോഗമായി അത് മാറിക്കഴിഞ്ഞു. ക്യാൻസറുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും സ്തനാർബുദം തന്നെ. 15-20 വർഷങ്ങൾക്കുമുമ്പ് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള അറിവ് പരിമിതമായിരുന്നു. അതിനാൽ ക്യാൻസർ മൂലം ജീവഹാനിയുണ്ടാവുന്നവരുടെ എണ്ണവും കൂടുതലായിരുന്നു. എന്നാൽ മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ  രോഗത്തെക്കുറിച്ച് മികച്ച അവബോധവും ഉണ്ടായിട്ടുണ്ട്. കൂടാതെ ഇതിന് കൃത്യമായ പരിശോധനകളും നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഭൂരിഭാഗം സ്തനാർബുദവും ഇന്ന് ഭേദമാക്കാനാവുന്നുണ്ട്.

ഘടന

കൊഴുപ്പടങ്ങിയ തന്തുക്കളാൽ നിർമ്മിതമായ പാൽ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണ് സ്തനങ്ങൾ. മുന്തിരിക്കുലകൾ കണക്കെ കാണപ്പെടുന്ന ഈ ഗ്രന്ഥികൾ ഓരോ സ്തനത്തിലും 15-25 വരെയാണുള്ളത്. ഇതിൽ ഗർഭകാലത്തുതന്നെ മുലപ്പാൽ ഉൽപാദനപ്രക്രിയയും തുടങ്ങും. കുഞ്ഞുണ്ടായ ശേഷം ഗ്രന്ഥികളോടു ചേർന്നുള്ള നാളികളിലൂടെ മുലപ്പാൽ ഊട്ടുമ്പോൾ പുറത്തേക്കു വരും.

നിപ്പിളിനു ചുറ്റുമുള്ള ഭാഗത്താണ് മോണ്ട്ഗോമറി ഗ്രന്ഥികളുള്ളത്. മുലയൂട്ടുന്ന അവസരത്തിൽ എണ്ണമയമുള്ള പദാർത്ഥം നിർഗമിക്കുന്നതിലൂടെയാണ് സ്തനാരോഗ്യം നിലനിൽക്കുന്നത്. സാധാരണയായി സ്തനങ്ങളിൽ നീരുവരാറുണ്ട്. ഇത് പല കാരണങ്ങൾ മൂലമുണ്ടാവാം. ഇതിൽ അപകടകരമായവയും അല്ലാത്തവയും ഉണ്ട്. സ്തനത്തിലെ അണുബാധ, മുറിവ്, മുഴകൾ, ക്യാൻസർ എന്നിവ കാരണവും ഇതുണ്ടാവാം.

അണുബാധ

മുലയൂട്ടുന്ന അമ്മമാരിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയെ മെസ്റ്റെറ്റിസ് എന്ന് വിശേഷിപ്പിക്കുന്നു. നിപ്പിളിനോട് ചേർന്നുള്ള ഭാഗം മൃദുവാണെന്നതിനാൽ മുലയൂട്ടുന്നവരിൽ ഈ ഭാഗത്ത് നേരിയ വരകളോ മുറിവുകളോ ഉണ്ടാവാം. ഇതിലൂടെ ബാക്‌ടീരിയ പ്രവേശിക്കുന്നതിനുള്ള സാദ്ധ്യതയേറെയാണ്.

ബാക്‌ടീരിയയുടെ സാന്നിദ്ധ്യം മൂലം ഈ ഭാഗം ചുവന്നു തടിക്കുകയോ കുരുക്കൾ പ്രത്യക്ഷപ്പെടുകയോ ചെയ്യാം. ഇൻഫക്ഷനുണ്ടായി രണ്ട് മൂന്ന് ദിവസങ്ങൾക്കകം തന്നെ നേരിയ നീരനുഭവപ്പെടാം.

മുറിവ്

വീഴ്ചയോ മുറിവോ ഉണ്ടായാലും തന്തുക്കളിലെ രക്‌തകോശങ്ങൾക്ക് ക്ഷതമുണ്ടാവാം. ഇതിലൂടെ രക്‌തപ്രവാഹം തടസ്സപ്പെട്ട് രക്‌തം കട്ടപിടിക്കാൻ ഇടയാക്കും. ഫാറ്റ് നെക്രോസിസ് എന്ന ഈ അവസ്ഥയിലും നീര് ഉണ്ടാകാം. ഇത് ആന്‍റിബയോട്ടിക് മരുന്ന് കഴിച്ച് സുഖപ്പെടുത്താനാവുമെങ്കിലും ഡോക്ടറുടെ വിദഗ്ദ്ധ ഉപദേശം ആരായുന്നത് നല്ലതാണ്.

ക്യാൻസർ അല്ലാത്ത മുഴകൾ

സ്തനാർബുദത്തിന്‍റെ സാധാരണ ലക്ഷണം സ്തനത്തിലുണ്ടാവുന്ന മുഴയാണ്. എന്നാൽ എല്ലാ മുഴകളും ക്യാൻസറാവണമെന്നില്ല. ഈ മുഴകൾ ശരീരത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നില്ല.

ഫൈബ്രോ ഡെനോമസ്സ്: ഈ മുഴകൾ പൊതുവേ വേദനാരഹിതവും മൃദുവുമായിരിക്കും. 30-35നുമിടയ്ക്കുള്ള സ്ത്രീകളിലാണ് പൊതുവേ ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...