നാണം കുണുങ്ങി സ്വഭാവമുള്ള സണ്ണി ഡിയോൾ പക്ഷേ സ്ക്രീനിൽ ചെയ്ത വേഷങ്ങൾ ഒക്കെ ക്ഷുഭിത യുവാവിന്‍റേതാണ്. റിയൽ ലൈഫിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന സണ്ണിയെ നാം സിനിമയിൽ കാണാറ് ഗർജ്‌ജിക്കുന്ന സിംഹമായാണ്. റോമാൻസ് ചെയ്തതിനേക്കാൾ കൂടുതൽ ആക്ഷനാണ് സണ്ണി ചെയ്തിരിക്കുന്നത്. 1983 ൽ ബേത്താബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോൾ വളരെ നീണ്ടകാലം തന്‍റെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം നിലനിർത്തി.

കരിയറിലെ ഉയർച്ച താഴ്ചകളും ദേശ സ്നേഹം തുളുമ്പുന്ന സിനിമകളിലൂടെയുള്ള തിരിച്ചു വരവും സണ്ണിയെ വിസ്മയിപ്പിക്കുന്ന താരമാക്കിയിരുന്നു. ആക്ഷൻ ഹീറോ മനസ്സ് തുറക്കുന്നു.

സംവിധാനം കഠിനമായ ജോലിയാണ്

സത്യത്തിൽ സംവിധാനം വളരെ ടഫ് ആയിട്ടുള്ള കാര്യമാണ്. എനിക്ക് ആക്‌ടിംഗ് അനായാസമായി ചെയ്യാൻ കഴിയും പക്ഷേ സംവിധാനം അങ്ങനെയല്ല. നടന് ഷോട്ട് എടുത്ത ശേഷം സംവിധായകന്‍റെ മുഖത്തേയ്‌ക്ക് നോക്കിയാൽ ശരിയായോ ഇല്ലയോ എന്ന് മനസ്സിലാക്കാനാവും. പക്ഷേ സ്വന്തം അഭിനയം സ്വയം സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും നടക്കില്ലല്ലോ. എല്ലാം നമ്മൾ തന്നെ തീരുമാനിക്കണം. ഷോട്ട് എടുത്ത ശേഷം ടീമേറ്റിനോട് ഫീഡ് ബാക്ക് ചോദിക്കേണ്ടി വരും. അല്ലെങ്കിൽ മോണിറ്ററിൽ പോയി നോക്കി വിലയിരുത്തണം. സ്വയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ജോലി ഭാരം കൂടും.

മാത്രമല്ല സംവിധാന കുപ്പായം അണിയാനായി ഒരുപാട് എനർജിയും ആവശ്യമാണ്. മനസ്സും ശരീരവും ഒരുപോലെ വർക്ക് ചെയ്യേണ്ടതുണ്ട്. പല തരം സ്വഭാവ സവിശേഷതയുള്ളവരെ ഒന്നിച്ചു നിർത്തി. ജോലി പൂർത്തിയാക്കുക അൽപം ഡിപ്ലോമസി ഉള്ളവർക്കേ സാധിക്കൂ. ആത്മസംഘർഷത്തെ മറികടക്കാനും കഴിയണം. എങ്കിൽ മാത്രമേ സംവിധാനം സുഗമമായി നടക്കുകയുള്ളൂ. ഇതൊക്കെയാണെങ്കിലും ഞാൻ ഈ ജോലി നന്നായി ആസ്വദിക്കാറുണ്ട്.

ഞാൻ അഭിനയം തുടങ്ങിയ കാലത്ത് ജസ്റ്റ് കോളേജ് പാസായി വന്നതേയുണ്ടായിരുന്നുള്ളൂ. എന്‍റെ ആദ്യ സിനിമ ബേത്താബ് സംവിധാനം ചെയ്‌ത രാഹുൽ രാവലും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെപ്പറ്റി ഞാൻ രാഹുലിന്‍റെ അടുത്ത് നിന്നാണ് കൂടുതലും പഠിച്ചത്. 1999 ൽ ദില്ലഗി സംവിധാനം ചെയ്തു. അപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. ഖായൽ റിട്ടേൺസ് ചെയ്യുമ്പോൾ അത് നിർമ്മിക്കാനും ഞാനാഗ്രഹിച്ചത് ഞാൻ വിചാരിക്കുന്നപോലെ ചിത്രം ജനങ്ങളിൽ എത്തിക്കാൻ കൂടി വേണ്ടിയാണ്.

ഇനി മകന്‍റെ ഊഴം

എന്‍റെ മകൻ കരണിനെ അടുത്ത് തന്നെ സിനിമയിൽ ലോഞ്ച് ചെയ്യും. എന്‍റെ അച്‌ഛൻ ധർമ്മേദ്ര എന്നെ ബേത്താബിലൂടെയും അനിയൻ ബോബി ഡിയോളിനെ ബർസാത്തിലൂടെയുമാണ് വെള്ളിത്തിരയിൽ എത്തിച്ചത്. ഞങ്ങൾ രണ്ടാളും വന്നത് റൊമാന്‍റിക് സിനിമകളിലൂടെയാണ്. എന്‍റെ മകനെയും റോമാന്‍റിക് ചിത്രത്തിലൂടെ അരങ്ങത്ത് കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.

ഡിയോൾ കുടുംബത്തിലെ പുതുതലമുറക്കാരൻ അധികം വൈകാതെ നിങ്ങളുടെ മുമ്പിലെത്തും. അവനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കരൺ നന്നായി പരിശ്രമിക്കുന്നുണ്ട്. കഠിനദ്ധ്വാനത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന് ഞങ്ങൾ അവനെ പഠിപ്പിച്ചിട്ടുണ്ട്. അവൻ തന്‍റെ അച്‌ഛൻ 58-ാം വയസ്സിലും കഠിനമായി അദ്ധ്വാനിക്കുന്നതും ആക്ഷൻ സീനുകൾ ഡൂപ്പില്ലാതെ ചെയ്യുന്നതും കാണുന്നുണ്ട്. അവന്‍റെ മുത്തച്ഛനും അറുപതാം വയസ്സു വരെ ആക്ഷൻ ചെയ്‌തിരുന്നു. ഇതെല്ലാം കരണിന് ആത്മവിശ്വാസം നൽകാതിരിക്കില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...