സ്വപ്നതുല്യമായ തുടക്കമായിരുന്നു തബുവിന്‍റേത്. 14-ാം വയസ്സിൽ നൗജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്‍റെ മകളായി അരങ്ങേറ്റം! ആ ചിത്രത്തിൽ ഒരു റേപ്പ് വിക്റ്റിമിന്‍റെ റോളായിരുന്നു. സിനിമാ കുടുംബത്തിലായിരുന്നെങ്കിലും സിനിമ ആഗ്രഹത്തിന്‍റെ ഏഴ് അയലത്തു പോലും ഉണ്ടായിരുന്നില്ല എന്നാണ് ആ കാലത്തെക്കുറിച്ച് തബു പറയുന്നത്. വന്നപ്പോൾ ഇഷ്ടപ്പെട്ടു ചെയ്യാൻ തുടങ്ങി. തബുവിന്‍റെ 80% ചിത്രങ്ങളും വൻ വിജയമായിരുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും അനേകം ഹിറ്റുകൾ തീർത്ത തബു. അതിൽ മാച്ചിസ്, വിരസത്ത്, അസ്ഥിത്വ, ചാന്ദ്നിബാർ, മക്ബൂൽ, ദ നേം സേക്ക് എന്നിവ എടുത്തു പറയേണ്ടവയാണ്. തബുവിന്‍റെ ചിത്രങ്ങൾ ഇന്നും ഇനപ്രിയങ്ങളാണ്. പക്ഷേ താരം ഇപ്പോൾ വളരെ സെലക്ടീവ് ആണെന്ന് മാത്രം. ചീനി കം എന്ന ചിത്രത്തിൽ അസാധ്യ അഭിനയമാണ് തബു കാഴ്ചവച്ചത്. പക്ഷേ വ്യക്‌തി ജീവിതത്തിൽ എപ്പോഴും വിവാദത്തിൽ ചെന്നുപെടുന്നു തബു. നാഗാർജുനയുമായി പ്രണയത്തിലായിരുന്നെന്ന് ഒരിടെ മാധ്യമങ്ങൾ എഴുതി. നാഗാർജുന വിവാഹിതനായതിനാൽ തബുവിനെ സ്വീകരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് തബു സ്വയം പിൻവാങ്ങി എന്നൊക്കെ പ്രചരിച്ചു. തബു അതിലൊന്നും കുലുങ്ങിയില്ല. ഹിറ്റുകൾ തീർത്തു.

അതിനുശേഷം ഉപൻ പട്ടേലുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്നു. തബുവിനേക്കാൾ 10 വയസ്സ് ഇളയതായിരുന്നു ഉപൻ. അതും വിവാദമായി. ഇപ്പോൾ തബു ഒറ്റയ്ക്കാണ് താമസം. ലോകം ചുറ്റാനും പുസ്തകങ്ങൾ വായിക്കാനും സമയം ചെലവഴിക്കുന്നു. 2011 ല്‍ തബുവിന് പത്മശ്രീ ലഭിച്ചു.

ശാന്തപ്രകൃതക്കാരിയായ തബു എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറാറുള്ളത്. സിനിമയിലെ നല്ല കുട്ടി എന്ന ചെല്ലപ്പേരും അതിനാൽ തബുവിന് ചാർത്തി കിട്ടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തില്‍ തബു തൽപരയായ തബു സംസാരിക്കുന്നു.

സ്ത്രീ ശാക്‌തീകരണത്തിനായി ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട് മാറ്റം ശരിക്കും സംഭവിക്കുന്നുണ്ടോ?

സ്ത്രീകൾ ഇന്ന് വളരെയധികം മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീകളുടെ ജീവിത സാഹചര്യം മാറുന്നുണ്ട്. ആ പ്രക്രിയയ്ക്ക് വേഗം പോര എന്നാണ് തോന്നിയിട്ടുള്ളത്. മുന്നേറാൻ ഒരുപാടുണ്ട്. നഗരത്തിലെ മാറ്റം ഗ്രാമീണ സ്ത്രീകളിൽ ഉണ്ടാവില്ലെന്ന് വേണം കരുതാൻ. അവരിപ്പോഴും കഷ്ടപ്പെടുന്നുണ്ട്. പുരുഷാധിപത്യം ഗ്രാമങ്ങളിൽ കൂടുതലാണ്. സ്ത്രീകൾ പുരുഷന്മാരെ എല്ലാത്തിനും ആശ്രയിക്കുന്നതിനാലാവം ഇത്. അമ്മമാർ ആൺകുട്ടികളെ നോക്കി വളർത്തുന്നതുപോലെ തന്നെ പെണ്മക്കളേയും നോക്കി വളർത്തണം. എങ്കിലെ മാറ്റം സാദ്ധ്യമാകൂ. കുട്ടികൾ കുടുംബത്തിൽ നിന്നാണല്ലോ പഠിക്കുന്നത്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ അമ്മമാരാണ് പഠിപ്പിക്കേണ്ടത്. എന്‍റെ വീട്ടിൽ ആണിന്‍റേയും പെണ്ണിന്‍റെയും വാക്കുകൾക്ക് ചെവി കൊടുക്കാറുണ്ട്. അവിടെ വേർതിരിവുകൾ ഇല്ല. എല്ലാ കുടുംബത്തിലും ഇങ്ങനെയായാൽ സമൂഹത്തിൽ സ്ത്രീകൾ താനെ ഉയർന്നുവരും.

ആദ്യകാല ചിത്രങ്ങളിൽ നിന്ന് എത്ര മാത്രം ഒരു വ്യക്‌തിയെന്ന നിലയ്ക്ക് വളർന്നിട്ടുണ്ട്?

ആദ്യമൊക്കെ നന്നായി സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. റിസർവ്വ് സ്വഭാവം ആയിരുന്നു. ഇൻട്രോവർട്ട് എന്നുതന്നെ പറയാം. ഇപ്പോൾ അങ്ങനെയല്ല. കാര്യങ്ങൾ നന്നായി സംസാരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. മുമ്പ് ആൾക്കാർ എന്നെപറ്റി എന്താണാവോ കരുതി വച്ചിരിക്കുന്നത് ആവോ? ഇപ്പോൾ ആ കൺഫ്യൂഷൻ ആർക്കും കാണില്ല. വിവധതരം ആളുകളുമായുള്ള സമ്പർക്കം എന്നെ മാറ്റി രൂപപ്പെടുത്തിയിട്ടുണ്ടാവാം. പല ചിന്താഗതിക്കാരുമായി ചേർന്ന് ജോലി ചെയ്യുന്നതിന്‍റെ ഒരു ഗ്രോത്ത് എന്നിൽ ഉണ്ടായിട്ടുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...