പാകിസ്‌ഥാൻ ക്രിക്കറ്റ് കളിക്കാരെ നമുക്ക് നല്ല പരിചയമുണ്ട്. അവിടുന്നുള്ള ഗസൽ ഗായകരെയും. എന്നാൽ ഒറ്റ ഇന്ത്യൻ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനം മയക്കിയ ഒരു പാകിസ്‌ഥാൻ നടിയുണ്ട്, മാവ്ര ഹോകേൻ. വിനയ് സപ്രുവും രാധിക റാവുവും ഒരുക്കിയ സനം തേരി കസം എന്ന ചിത്രത്തിലെ നായിക മാവ്ര ഒരു മാലാഖയെപ്പോലെ സുന്ദരിയാണ്. പാകിസ്ഥാനിലെ സീരിയലുകളിൽ തിളങ്ങിയ ശേഷമാണ് ബോളിവുഡ് ചിത്രത്തിലേയ്‌ക്ക് വരുന്നത്.

മാവ്രയുടെ യഥാർത്ഥ പേര് മാവ്ര ഹുസൈൻ എന്നാണ്. മാവ്രയുടെ മാതാപിതാക്കൾ സിഡ്നിയിലാണ് താമസം. അഭിനയത്തോടൊപ്പം ലണ്ടനിൽ എൽഎൽബിയും ചെയ്യുന്നുണ്ട് മാവ്ര. അഭിനേത്രിയാവും മുമ്പ് മെഡിസിനും ഫാഷൻ ഡിസൈനിംഗും പഠിച്ചിരുന്നു. താരം ആഹ്ലാദം പങ്കിടുന്നു....

അഭിനയത്തിൽ താൽപര്യം ഉണ്ടായതെപ്പോഴാണ്, അതിനു വല്ല കാരണവും ഉണ്ടോ?

വളരെ ചെറുതായിരുന്നപ്പോൾ തന്നെ അമ്മയോട് ഞാൻ മിസ് യൂണിവേഴ്സ് ആവുമെന്ന് പറയുമായിരുന്നു. ഇതിൽ നിന്ന് തന്നെ എന്‍റെ കലാവാസന അമ്മ തിരിച്ചറിഞ്ഞിരുന്നു. 13-ാം വയസ്സിൽ ഞാൻ പാകിസ്ഥാനിലെ പ്രൊഫഷണൽ നാടകവേദിയിൽ എത്തി. അന്ന് എനിക്ക് എണ്ണായിരം രൂപ പ്രതിഫലം ലഭിച്ചിരുന്നു. 18-ാം വയസ്സിൽ പാകിസ്ഥാനി ടിവി സീരിയലിൽ അഭിനയിച്ചു തുടങ്ങി. മേരി ഹുസൂർ എന്ന സീരിയൽ ഹിറ്റായത്തോടെ കൈ നിറയെ അവസരങ്ങൾ വന്നു.

എന്‍റെ നാട്ടിലെ പ്രശസ്തരായ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരം ആ സീരിയൽ തുറന്നു തന്നു. പ്രേക്ഷകരുടെ സ്നേഹവും ആദരവും ലഭിച്ചു. ഏറ്റവും ചെറിയ പ്രായത്തിലും ഏറ്റവും കുറഞ്ഞ സമയത്തിലും അന്താരാഷ്‌ട്ര സീരിയലിൽ അഭിനയിച്ച് ഹിറ്റായ പാകിസ്‌ഥാനിലെ ആദ്യ അഭിനേതാവാണ് ഞാൻ. ഇന്ത്യൻ പ്രേക്ഷകൻ എന്നെ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്.

നടിയാവാനായിരുന്നു ആഗ്രഹം, പിന്നെ എന്തു കൊണ്ട് ഡോക്‌ടറാവാൻ പോയി, അതുപേക്ഷിച്ച് ഫാഷൻ ഡിസൈനിംഗ് കോഴ്സ് ചെയ്‌തു.  ഇപ്പോൾ എൽഎൽബിയ്ക്കും പഠിക്കുന്നു?

ഞാൻ എന്‍റെ അച്‌ഛനോടും ജ്യേഷ്ഠനോടും കടപ്പെട്ടിരിക്കുന്നു. കാരണം എന്‍റെ ഇഷ്‌ടങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് അവരാണ്. പാകിസ്ഥാനിൽ പൊതുവെ അച്‌ഛനും ചേട്ടനുമാണ്. മകളെ/ പെങ്ങളെ നിയന്ത്രിക്കുന്നത്. പക്ഷേ എന്‍റെ ആത്മവിശ്വാസം ഉയർത്താനാണ് എപ്പോഴും എന്‍റെ ജ്യേഷ്ഠനും അച്‌ഛനും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണിപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ എല്ലാ സൗഭാഗ്യങ്ങളും എന്‍റെ മാതാപിതാക്കൾ കാരണം ലഭിച്ചതാണ്.

എൽഎൽബി പരീക്ഷയുടെ സമയത്താണ് എനിക്ക് ഹിന്ദി സിനിമ ലഭിച്ചത്. അതിനാൽ പരീക്ഷ എഴുതിയില്ല. കാരണം എനിക്ക് സിനിമയായിരുന്നു പ്രധാനം. സിനിമ ശ്രദ്ധിക്കപ്പെട്ടു. ഇനി എനിക്ക് അടുത്ത ചാൻസിൽ എൽഎൽബി ഫൈനൽ എഴുതി എടുക്കണം. അതു ഞാൻ പൂർത്തിയാക്കും.

പാകിസ്‌ഥാനിൽ സ്ത്രീകൾക്ക് സ്വാതന്ത്യ്രം കുറവാണല്ലോ. സ്ത്രീകൾക്ക് ഉയർന്നുവരാൻ വലിയ ബുദ്ധിമുട്ടാണവിടെ. പക്ഷേ നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്യ്രം ലഭിച്ചു എന്നാണ് പറയുന്നത്. പാകിസ്‌ഥാനിൽ ഇപ്പോൾ സാമൂഹികാവസ്‌ഥ മാറിവരുന്നുണ്ടോ?

എന്താണോ ആഗ്രഹിക്കുന്നത് അത് നേടിയെടുക്കാൻ പ്രയത്നിക്കണമെന്നാണ് അച്‌ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങൾ കുറ്റങ്ങൾ മാത്രം നോക്കികാണാൻ തുടങ്ങിയാൽ അതിനേ നേരം കാണൂ. പാകിസ്‌ഥാനിൽ സംഗതി പഴയതുപോലെ തന്നെയാണ്. പക്ഷേ എനിക്കവിടുത്തെ ജനങ്ങളോടും എന്‍റെ നാടിനോടും സ്നേഹമാണ്. പാകിസ്‌ഥാൻ ഇതുവരെ സ്വപ്നം കാണാത്തതരത്തിലുള്ള കലാകാരിയാണ് ഞാൻ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...