നമ്മൾ മനുഷ്യർ നമ്മുടെ ഫിംഗർപ്രിന്‍റുപോലെ ഒന്നിനൊന്നു വ്യത്യസ്തമാണ്. അക്കൂട്ടത്തിൽ ടിക് ടോക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ ഒരാളെപ്പോലും ഫോളോ ചെയ്യാത്ത, എന്നാൽ തിരിച്ച് ഒരുലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ധന്യ.എസ്. രാജേഷ് കേന്ദ്ര സർക്കാരിന്‍റെ ആപ്പ് നിരോധനത്തിന് തൊട്ടുമുമ്പ് ടിക്ടോക്കിൽ ഒരു മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടത്തിന് അടുത്തെത്തിയിരുന്നു.

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്‍റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്‍റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്‍റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്‍റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

ഹെലൻ ഓഫ് സ്പാർട്ട എന്ന അപരനാമത്തിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങുന്ന ധന്യ. എസ്. രാജേഷിനെയാണ് ഞാൻ പരിചയപ്പെടുത്തുന്നത്.

കലാരംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?

പെരുമ്പള എൽ.പി.സ്‌കൂളിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസ് മുതൽ തിരുവാതിര കളിക്കുന്നുണ്ടായിരുന്നു. നാലാം ക്ലാസ് മുതൽ നാടകവും. പിന്നീട് പരവനടുക്കം ഹൈസ്‌കൂളിലേക്ക് മാറി. എട്ടാം ക്ലാസിലെത്തിയപ്പോൾ മുതൽ ഏകദേശം മൂന്ന് വർഷത്തോളം സിന്ധു ഭാസ്‌കറിന്‍റെ കീഴിൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു തുടങ്ങി. പ്ലസ് വൺ പ്ലസ് ടു സമയത്താണ് മോഡലിംഗ് ചെയ്യാൻ തുടങ്ങിയതും ഡ്രീം സോൺ ഫാഷൻ ഡിസൈനറിന് വേണ്ടി റാമ്പിൽ ചുവടുകൾ വച്ചതും.

ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ കാസർകോടിലെ ഒരു ഓൺലൈൻ ചാനലിൽ ആങ്കറിംഗ് ചെയ്യാൻ തുടങ്ങി. അതിനിടയിൽ രണ്ട് ഷോർട്ട് ഫിലിമും ഒരു മ്യൂസിക് ആൽബവും ചെയ്യാൻ അവസരം ലഭിച്ചു.

ഡിഗ്രി ഫൈനൽ ഇയർ സമയത്ത് വെറുതെ സമയം കൊല്ലാൻ വേണ്ടിയാണ് ടിക്ടോക് വീഡിയോ ചെയ്തു തുടങ്ങിയത്. അച്ഛനും അമ്മയും സുഹൃത്തുക്കളുമായിരുന്നു വീഡിയോ എടുക്കാൻ സഹായിച്ചിരുന്നത്. അത് കേറി ക്ലിക്കായി.

സ്കൂൾ,കോളേജ് കാലഘട്ടത്തിലെ കലാരംഗത്തെ അപേക്ഷിച്ച് ഇപ്പോൾ ഏതൊക്കെ മേഖലയിലാണ് സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്?

ഇപ്പോൾ നാടകവും ഡാൻസും വിട്ടിട്ട് കാലം കുറേയായി. പ്രത്യേകിച്ചു കാരണമൊന്നുമില്ല. സ്റ്റേജ് കുറവാണ്. നാടകമൊന്നും ആർക്കും വേണ്ട.

പിന്നെ കോളേജിൽ ചേർന്നപ്പോൾ കുറച്ചുകൂടി ഫോക്കസ്ഡ് ആവണമെന്ന ചിന്തയിൽ നിന്നാണ് മോഡലിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. എന്‍റെ ഭാഗ്യത്തിന് അത്യാവശ്യം വർക്കുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് മോഡലിംഗ് ഒരു സീരിയസ് പ്രൊഫഷൻ ആയി തിരഞ്ഞെടുത്തത്.

വീട്ടുകാരുടെ പിന്തുണകൂടി ഇക്കാര്യത്തിൽ ലഭിച്ചപ്പോൾ ആങ്കറിങ്ങിലും കൂടി ഒന്ന് കൈവയ്ക്കാമെന്നു തോന്നി.

പരിപാടികളുമായി ബന്ധപ്പെട്ടു വരുന്ന ചിലവുകൾക്ക് പണം കണ്ടെത്തുന്നതെങ്ങനെയാണ്?

ആദ്യമൊക്കെ അച്ഛന്‍റെ പോക്കറ്റ് മണി തന്നെയായിരുന്നു ശരണം. പിന്നെ അത്യാവശ്യം സമൂഹ മാധ്യമങ്ങളിൽ എക്സ്പോഷർ കിട്ടിത്തുടങ്ങിയപ്പോൾ മോഡലിംഗിനും ആങ്കറിംഗിനും പൈസ കിട്ടിത്തുടങ്ങി. പക്ഷെ, പലരും പ്രോഗ്രാമിന് വിളിക്കുമ്പോൾ നൽകുന്ന വാഗ്ദാനമൊന്നും പ്രോഗ്രാം കഴിഞ്ഞാൽ ഉണ്ടാവാറില്ല. അതാണ് ഈ ഫീൽഡിൽ ഞാൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...