അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആയുഷ്മാൻ ഖുരാന സ്വയം ഗൃഹശോഭ മാൻ എന്നാണ് വിശേഷിപ്പിക്കുക. അത് മറ്റൊന്നും കൊണ്ടല്ല. ഗൃഹശോഭയിൽ ഏത് വിഷയവും തുറന്ന് ചർച്ച ചെയ്യുന്നതുപോലെ താനും എല്ലാകാര്യവും തുറന്ന് ചർച്ച ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് താരം പറയുന്നത്. ആനന്ദ് എൽ റോയിയും ടീ സീരീസും ചേർന്ന് നിർമ്മിക്കുന്ന ഹിദേശ് കേവല്യ സംവിധാനം ചെയ്ത ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ എന്ന ചിത്രത്തിന്‍റെ  വിജയ ലഹരിയിൽ...

എട്ട് വർഷത്തെ ഫിലിം കരിയറിൽ ഏത് സിനിമയാണ് വഴിത്തിരിവായി കാണുന്നത്?

ഏറ്റവും ആദ്യത്തെ ചിത്രമായ വിക്കി ഡോണർ എന്‍റെ കരിയറിന് വഴിത്തിരിവായി മാറിയിരുന്നു. അതിനുശേഷം ദം ലഗാകെ ഐഷയും വിജയ ചിത്രമായി. എന്നെ സംബന്ധിച്ച് ആ ചിത്രം ഒരു തിരിച്ച് വരവിന് വഴിയൊരുക്കി. കാരണം അതിനു മുമ്പുള്ള 3 വർഷം എന്‍റെ കരിയർ ആടിയുലഞ്ഞ മട്ടിലായിരുന്നു. അന്ധാധുൻ വഴിത്തിരിവായ മറ്റൊരു സിനിമയാണ്. അതിനെനിക്ക് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അന്ധാധുനിന് ദേശീയ പുരസ്കാരം ലഭിച്ച ശേഷം സംവിധായകർക്ക് താങ്കളെപ്പറ്റിയുള്ള കാഴ്ചപ്പാട് എങ്ങനെയാണ്?

അന്ധാധുൻ എനിക്ക് മികച്ച നേട്ടങ്ങളാണ് തന്നത്. ചൈനയിൽ ഈ സിനിമ വമ്പൻ ഹിറ്റായി. ആളുകളിപ്പോൾ എന്നെ വേറിട്ട രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് വലിയൊരു മാറ്റം.

ഗൃഹശോഭ മാൻ എന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?

ഞാനൊരു ഗൃഹശോഭ മാനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ആളുകൾ തുറന്ന് ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ഗൃഹശോഭയും അത്തരം വിഷയങ്ങളെപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ മടിക്കാറില്ലല്ലോ. അതുകൊണ്ടാവാം.

ആളുകൾ തുറന്ന് ചർച്ചചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പാദമാക്കിയുള്ള ചിത്രങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇത്തരം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാറില്ലേ?

എന്‍റെ ഫിലിം കരിയർ റിസ്ക് ഫാക്ടറിൽ രൂപപ്പെട്ടതാണ്. മറ്റ് താരങ്ങൾ വളരെ റിസ്കായി കരുതുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് എന്‍റെ കരിയർ രൂപപ്പെടുത്തിയത്. ഇത്തരത്തിൽ സാഹസികമായ തീരുമാനങ്ങൾ ഞാൻ ഭാവിയിലും സ്വീകരിച്ചെന്ന് വരും. ഹോമോ സെക്ഷ്വാലിറ്റിയെ ആസ്പദമാക്കിയുള്ള ചിത്രം പലർക്കും ഒരു റിസ്കായി തോന്നാം. പക്ഷേ എന്നെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് ഇതിനുള്ള പ്രസക്‌തിയാണ് എന്നെ ഏറെ ആകർഷിച്ചത്. സുപ്രീംകോടതി 377 വകുപ്പ് പ്രകാരം ഇതിന് നിയമ സാധുത നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ, സ്വവർഗാനുരാഗികളും മനുഷ്യരല്ലെ... അവർക്കുമില്ലേ ജീവിതം.

ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയമാണ്. ചിത്രത്തിന്‍റെ പ്രദർശനത്തിനു ശേഷം ഉണ്ടായ പ്രതികരണമെന്താണ്?

അങ്ങനെ വലിയ പ്രതകരണമുണ്ടായില്ല. പക്ഷേ എല്ലാവർക്കും ചിത്രം ഇഷ്ടമായി. യഥാർത്ഥത്തിൽ നമ്മുടെ നായകൻ ഇത്തരക്കാരനാവണം എന്നൊരു കാഴ്ചപ്പാട് പൊതുവേ ഉണ്ടല്ലോ. പുരുഷത്വത്തിന് അവർ കൽപ്പിക്കുന്ന ചില മാനദണ്ഡങ്ങളുമുണ്ട്. സത്യത്തിൽ അത് കിടക്കവരെ നീളുന്ന ഒന്നാണെന്ന് മാത്രം. ഈ ചിത്രത്തിലാകട്ടെ പുരുഷത്വത്തെ സംബന്ധിച്ച് ആളുകൾക്കിടയിൽ ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന് ഒരു തരത്തിലുള്ള പ്രഹരമാണ് ഈ ചിത്രം. ചിത്രം പ്രദർശിപ്പിച്ചശേഷം ആളുകൾ അതേപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പനി അല്ലെങ്കിൽ ജലദോഷം പോലെ ഇതും ചികിത്സിക്കാമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ചിലർ നേരിട്ട് വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...