ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്? ജീവിതത്തിന്‍റെ അർത്ഥം എന്താണ്? എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണോ ജീവിക്കുന്നത്, അതോ ജീവിതം നമ്മളെ അതിന്‍റെ ഇഷ്ടത്തിന് കൊണ്ട് പോവുകയാണോ? ഇതിനുള്ള ഉത്തരങ്ങൾ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള ആത്മാന്വേഷണങ്ങൾ നടക്കുന്നുണ്ടാവാം.

ജീവിതം നമുക്ക് വേണ്ടിയാണോ ജീവിക്കേണ്ടത് അതോ മറ്റുള്ളവർക്ക് വേണ്ടിയാണോ എന്നുള്ള ചോദ്യം സാധാരണക്കാരെ സംബന്ധിച്ച് അത്ര വലയ്ക്കുന്ന പ്രശ്നമല്ല. പലരുടെയും ജീവിതത്തിന് പല അർത്ഥങ്ങൾ ഉണ്ടാവും. ചിലർ കുടുംബത്തിന്‍റെ സന്തോഷത്തിനുവേണ്ടി ജീവിതം ഹോമിക്കുന്നവരാവും. ഇങ്ങനെ പലരുടെയും ജീവിതത്തിന് പല ഉദ്ദേശ്യങ്ങളും ഉണ്ടാവാം.

ജീവിതം ഇങ്ങനെയാവണം എന്ന് നിർവചിക്കാൻ സാദ്ധ്യമല്ല. എങ്കിലും ഒരാൾക്ക് അയാളുടെ ഇഷ്ടം ജീവിക്കുകയെന്നത് സന്തോഷം തരുന്ന കാര്യമായിരിക്കുമല്ലോ..

എന്തെങ്കിലും നേടിയെടുക്കാനയി ജീവിക്കുമ്പോഴാണ് ജീവിതം സംഘർഷ ഭരിതമാകുന്നത്. പിന്നെ, അതിനുവേണ്ടിയുള്ള കുറുക്കുവഴികൾ ആന്വേഷിക്കുകയായി, സമയവും പണവും അതിനുവേണ്ടി മെനക്കെടുത്തും. വലിയ ലക്ഷ്യങ്ങൾ ഉണ്ടാവുന്നത് നല്ലത് തന്നെ. പക്ഷേ അത് താൻ അർഹിക്കുന്ന കാര്യമാവണമെന്ന് ബോദ്ധ്യം വേണം.

പാട്ട് പാടാൻ ശരാശരി കഴിവ് മാത്രമുള്ള ഒരാൾ യേശുദാസിനെപ്പോലെ വലിയ ഗായകനായി തീരുമെന്ന് കരുതാൻ കഴിയില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ കഴിവ് എന്താണെന്ന് തിരിച്ചറിഞ്ഞശേഷം അതിനുവേണ്ടി ചിന്തിക്കുന്നതാണ് ഉചിതം. അങ്ങനെയല്ലാത്ത പക്ഷം ജീവിതം സംഘർഷഭരിതാമാകും. കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരാശയും വിഷാദവും പിടികൂടാം. ഇങ്ങനെ ഉണ്ടാവുമ്പോഴാണ് മനസ്സിന്‍റെ ശാന്തി നഷ്ടപ്പെടുന്നത്. ആഗ്രഹങ്ങൾ വഴിയിൽ ഉപേക്ഷിക്കേണ്ടിയും വരുന്നു. ഇങ്ങനെ മോഹഭംഗം വരുമ്പോഴാണ് ഒരാൾ അദ്ധ്യാത്മിക ചിന്തകളിലേക്ക് വഴിമാറി നടക്കുന്നത്. ആത്മവിശ്വാസവും ധൈര്യവും ചേർന്ന മനസ്സിന്‍റെ ഉടമകളുടെ വഴിയാണത്. ആൾദൈവങ്ങളുടെ അടുത്ത് അഭയം പ്രാപിക്കുന്നവർ അധികവും ഇത്തരക്കാരാണ്. അങ്ങനെ വഴിതെറ്റിയവർ അനവധിയാണ്.

സോഫിയയുടെ കഥ

മേൽപ്പറഞ്ഞ കാര്യത്തിന് ഏറ്റവും വലിയ തെളിവ് സോഫിയയുടെ ജീവിതമാണ്. ബ്രിട്ടനിലെ ഗ്ലാമർ തരാവും മോഡലുമായി സോഫിയ ഹയാത്ത് അപ്രതീക്ഷിതമായാണ് ആത്മീയതയുടെ മാർഗ്ഗത്തിലേക്ക് വരുന്നത്. അവൾ കന്യാസ്ത്രീയായി സന്യാസജീവിതം നയിക്കാനായി തീരുമാനിക്കുകയായിരുന്നു.

ബ്രിട്ടനിലേക്കാൾ കൂടുതൽ ഇന്ത്യയിൽ ആരാധകരുള്ള സോഫിയ ബിഗ് ബോസ് 7 ൽ തന്‍റെ നഗ്നതാ പ്രദർശനം കൊണ്ട് വാർത്തയിൽ നിറഞ്ഞുനിന്നിരുന്നു. ഒരുകാലത്ത് സോഫിയയുടെ ന്യൂഡ് ഫോട്ടോ ഷൂട്ടും ചൂട് വാർത്തയായിരുന്നു. ക്രിക്കറ്റർ രോഹിത് ശർമ്മയുമായുള്ള വാർത്തകളും ചർച്ചയായിരുന്നു. ബിക്കിനി അണിഞ്ഞ് ഹോളികളി പോലെ വർണ്ണങ്ങൾ വാരിവിതറുന്ന സോഫിയയുടെ ചിത്രം വൻ വിവാദമാണ് സൃഷ്ടിച്ചത്.

കഴിഞ്ഞ വർഷം പോൺസൈറ്റുകൾ നിരോധിക്കാൻ അധികാരികൾ തീരുമാനിച്ചപ്പോൾ തന്‍റെ നഗ്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് സോഫിയ കോളിളക്കം സൃഷ്ടിച്ചത്. 2013 സെപ്റ്റംബറിൽ ലോകത്തിലെ മാദകത്തിടമ്പുകളെ തെരഞ്ഞെടുത്തു, അതിൽ ഒരാൾ സോഫിയ ആയിരുന്നു.

മുസ്ലീം സമുദായത്തിൽ പിറന്ന സോഫിയ ചെറുപ്പം മുതൽ അച്ഛന്‍റെ ഉപദ്രവം സഹിച്ചാണ് വളർന്നത്. സ്ക്കൂൾ വിട്ട് വീട്ടിലെത്തിയാൽ അച്ഛൻ ബെൽറ്റ് ഊരി സോഫിയയെയും അനിയത്തിയേയും തല്ലുമായിരുന്നു. ഈ പീഡനത്തിൽ നിന്ന് മോചനം നേടാനായാണ് സോഫിയ ക്രിസ്റ്റ്യൻ മതം സ്വീകരിച്ചത്. തന്‍റെ സൗന്ദര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചതും താരമായതും ലൈംഗിക സ്വാതന്ത്യ്രത്തിന് വേണ്ടി ശബ്ദിച്ചതും മതം മാറ്റത്തിന് ശേഷമാണ്.

അതിനുശേഷം പിന്നെയും ജീവിതം വഴിമാറി. ആഘോഷജീവിതവും പോഷ് ലൈഫും അവർക്ക് വിരക്‌തി സമ്മാനിച്ചു. അതുകൊണ്ട് കന്യാസ്ത്രീയാവാൻ അവൾ തയ്യാറായത്.

താൻ മനസ്സിലാഗ്രഹിച്ച ജീവിതമാണ് ജീവിക്കുന്നതെന്ന് സോഫിയ വെളിപ്പെടുത്തിയിരുന്നു. ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗികസുഖവും നുകർന്നിട്ടുണ്ട്. പല പ്രാവശ്യം പറ്റിക്കപ്പെട്ടിട്ടുണ്ട് “ഇന്ന് മോഡലായ സോഫിയയേക്കാൾ കന്യാസ്ത്രീയായ സോഫിയയാണ് എനിക്ക് കൂടുതൽ സന്തോഷവും സമാധാനവും തരുന്നത്” സോഫിയ പറയുന്നു.

അദ്ധ്യാത്മിക പാതയിലേക്ക് വന്നിട്ടും പഴയകാല പ്രതാവും താരപരിവേഷവും പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ല. ഇന്നും അവർ തന്‍റെ സന്യാസജീവിതത്തിന്‍റെ വാർത്തകൾ സംഭവങ്ങൾ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്. ആളുകൾ അതെല്ലാം ആവേശപൂർവ്വമാണ് വായിക്കുന്നതും.

അടുത്തിടെ ഒരു പത്രസമ്മേളനം വിളിച്ച് തന്‍റെ കഥയും വ്യഥയും അവർ പത്രക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഉള്ള് തുറന്നുള്ള സംസാരമായിരുന്നു അത്. പൂർണ്ണമനസ്സോടെയല്ല താൻ കന്യാസ്ത്രീയായതെന്ന് അവർ തദവസരത്തിൽ പറയുകയുണ്ടായി. നിരന്തരം ചതിക്കപ്പെട്ടപ്പോൾ മനസ്സ് പതറിപ്പോയി. പ്രണയനൈരാശ്യം വിഷാദം എല്ലാം മനസ്സിനെ ഉലച്ചു കളഞ്ഞു. ഇതിൽ നിന്നെല്ലാം മോചനം നേടനാണ് തിരുവസ്ത്രം അണിഞ്ഞ് അദ്ധ്യാത്മിക ജീവിതം തുടങ്ങിയത്. ഇപ്പോൾ ലൈംഗിക വിചാരമോ, ദാമ്പത്യമോ പ്രണയമോ ഒന്നും മനസ്സിൽ ഇല്ല. അതിന്‍റെ ഉത്സാഹമെല്ലാം കെട്ടടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനു മുമ്പേ തന്നെ തന്‍റെ മനസ്സിലെ തീരുമാനം സോഫിയ നടപ്പാക്കിയിരുന്നു. സിലിക്കൺ കൊണ്ട് സൃഷ്ടിച്ച തന്‍റെ കൃത്രിമ മാറിടവും ഒഴിവാക്കിയിരുന്നു. പത്രക്കാരുടെ മുന്നിൽ വച്ചാണ് അവർ അത് അഴിച്ചു കളഞ്ഞത്.” ഇനി തനിക്ക് ഇതിന്‍റെ ആവശ്യമില്ലെന്നും അവർ അന്ന് പറയുകയുണ്ടായി. അഴകളവുള്ള മാറിടം കൊണ്ട് എനിക്ക് ആരെയും ആകർഷിക്കേണ്ടതില്ല” എന്നാണവർ പറഞ്ഞത്.

വിഷയം ഒറ്റപ്പെടുന്നതിന്‍റെയല്ല.

80 കളിലെ പ്രേക്ഷകരുടെ ഹരമായ സൂപ്പർതാരം വിനോദ് ഖന്നയും ഇതുപോലെ അദ്ധ്യാത്മിക പാത സ്വീകരിച്ചിരുന്നു. അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇത്. അമിതാബുമായിരുന്നു അന്ന് വിനോദ് ഖന്നയെ താരതമ്യം ചെയ്തിരുന്നത്. ഒരുപാട് പരസ്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. കരിയറിന്‍റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിനോദ് ഖന്ന ഓഷോയുടെ അനുയായി ആയി മാറിയത്.

1980 ൽ വിനോദ് ഖന്ന അമരേിക്കയിലുള്ള ഓഷോയുടെ ആശ്രമത്തിൽ സ്വാമി വിനോദ് ഭാരതി എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. അവിടത്തെ ആശ്രമത്തിൽ എല്ലാ ജോലികളും അദ്ദേഹം ചെയ്തിരുന്നു. തോട്ടക്കാരൻ, പാത്രം കഴുകുന്ന ആൾ, തൂപ്പുക്കാരൻ തുടങ്ങി ഏതും ചെയ്തു. പക്ഷേ 1980 ൽ തന്നെ എല്ലാം ഉപേക്ഷിച്ച് തിരികെ പോന്ന് രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു.

1994 ലെ മിസ് ഇന്ത്യാപട്ടം ചൂടിയ ബർക്കാ മദൻ ബുദ്ധമതം സ്വീകരിച്ച് ഭിക്ഷു ആയി തീർന്നിരുന്നു. 1990 ൽ ഇറങ്ങിയ ആഷിക്കിലെ നായിക അനു അഗ്രവാൾ ഇതുപോലെ ഒരു സുപ്രഭാതത്തിൽ അദ്ധ്യാത്മിക ജീവിതം തെരഞ്ഞെടുത്തിരുന്നു. ഇതുപോലെ ജിവിതത്തിന്‍റെ വിവിധ മേഖലകളിൽ തിളങ്ങിയവാരായ ക്രിക്കറ്റർമാർ രാഷ്ട്രീയക്കാർ വലിയ ഉദ്യോഗസ്ഥർ, എഴുത്തുകാർ, വിപ്ലവക്കാരിൽ ഓക്കെ തന്നെ അദ്ധ്യാത്മിക ജീവിതം തെരഞ്ഞെടുത്തിട്ടുണ്ട്.

സച്ചിൻ ടെൻഡുൽക്കർ സായിബാബാ ഭക്‌തനാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി നരസിംഹറാവും സത്യസായി ഭാഭയുടെ പരമ ഭക്‌തനായിരുന്നു.

എവർഗ്രീൻ സൂപ്പർസ്റ്റാറായ അമിതാബ് ബച്ചൻ വിരലുകളിൽ അണിയുന്ന വിവിധ ഗ്രഹങ്ങളുടെ മോതിരങ്ങൾ അദ്ദേഹം അദ്ധ്യാത്മിക വിചാരത്തിന് അടിമയാണെന്നതിന്‍റെ തെളിവല്ലേ!

ഇവരെല്ലാം തന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചവരും വലിയ വിജയങ്ങൾ നേടിയവരുമാണ്. സോഫിയ ഹയാത്ത് ഇവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു എന്ന് മാത്രം. നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള ശേഷിയില്ലായ്മയാണ് സോഫിയയുടെ പ്രശ്നം എന്ന് നമുക്ക് മനസ്സിലാക്കാനവും.

പക്വതവരണമെങ്കിൽ ബുദ്ധിയുടേയും വിവേകത്തിന്‍റെയും സ്പാർക്ക് ഉള്ളിൽ ഉണ്ടാവണം. ഇങ്ങനെ വിവേകബുദ്ധിയും ധൈര്യവും ഇല്ലാത്തവരാണ് ആത്മീയ വിചാരങ്ങൾക്ക് അടിമപ്പെട്ട് സ്വയം ക്രിയാത്മകശേഷി നശിപ്പിക്കുന്നത്. ഒളിച്ചോട്ടമാണിത്. ആത്മീയത സ്വീകരിക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ല.

കന്യാസ്ത്രീയാവുന്നതും സന്യാസിയാവുന്നതും എല്ലാം മതം തയ്യാറാക്കി വച്ച കുരുക്കാണ്. അത് മനുഷ്യരുടെ സൃഷ്ടി തന്നെയാണ്. ഇതിൽ ആത്മവിജയത്തിന്‍റെയോ മനുഷ്യ വികാസത്തിന്‍റെയോ യാതൊരു വെളിച്ചവും കാണാനായി സാധിക്കില്ല. ആത്മീയത പ്രകൃതി വിരുദ്ധവുമാണ്. മനുഷ്യന്‍റെ വിചാരവികാരങ്ങളെ അടിച്ചമർത്തുന്ന സംവിധാനമാണത്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും തല്ലിക്കെടുത്തുന്ന ജീവിതരീതിയാണത്. മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ജൈവിക ആവശ്യങ്ങളെ കെട്ടിയിടുന്ന ആത്മീയത അവനെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് വലിച്ചിടുകയേ ഉളള്ളൂ.

മനുഷ്യന്‍റെ ഇച്ഛാശക്‌തിയെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു. ആത്മീയ ജീവിതം തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. നല്ല ഭക്ഷണവും ഇടയാടകളും ബന്ധുജനങ്ങളെയും ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണ്ത്. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള വിദഗ്ദ്ധമായ രക്ഷപ്പെടൽ. ആത്മീയ ജീവിതം കൊണ്ട് യാതൊന്നും നേടാനാവില്ല. മനശാന്തി തേടിപ്പോകുന്നവർക്ക് ലഭിക്കുക പീഡനമായിരിക്കും. സ്വയം മനസ്സിനെയും ശരീരത്തെയും വഞ്ചിക്കുന്ന ഏർപ്പാടാണിത്.

പ്രകൃതി നമുക്ക് സന്തോഷിപ്പിക്കാനും സുഖിക്കാനുള്ള വീടൊരുക്കിയിട്ടുണ്ട്. അതിന്‍റെ ആനന്ദം നുകരാതെ അദ്ധ്യാത്മിക കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നത് സ്വയവും മറ്റുള്ളവർക്കും സങ്കടമുണ്ടാക്കുന്ന പ്രവൃത്തിയാണ്. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ല. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ഇടപഴകി ജീവിക്കാതെ അവന് നിലനിൽപ്പുണ്ടോ? ശാന്തി തേടി അവനെങ്ങും പോവേണ്ടതില്ല. അതവന്‍റെ ഉള്ളിൽ തന്നെയുള്ള ഒരു സംഗതിയാണ്.

और कहानियां पढ़ने के लिए क्लिक करें...