ഇതൊരു കഥയല്ല അനുഭവമാണ്. നഗരത്തിലെ മെച്ചപ്പെട്ട സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മോഹിതിനെ ഒരു ദിവസം കാണാതെയായി. പാൽ വാങ്ങാൻ പോയ കുട്ടി വീട്ടിൽ മടങ്ങിയെത്തിയില്ല. പക്ഷേ, അന്വേഷണം പല വഴിക്ക് നീണ്ടു. ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ഏതോ ഒരു നല്ല മനുഷ്യൻ അവനെ വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്ന് മനസ്സിലായി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ പിതാവിന്‍റെ ശിക്ഷണ നടപടികൾ ഭയന്നായിരുന്നു ഒളിച്ചോട്ടം.

മറ്റൊരു സംഭവം തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നുവെന്നായിരുന്നു. 10 വയസ്സുകാരൻ അഭിയുടെ പരാതി. ചിലപ്പോൾ വയറ്റിലും. അവന് എപ്പോഴും മുഖത്ത് നിരാശയാണ്. ഭക്ഷണവും ശരിയാവണ്ണം കഴിച്ചിരുന്നില്ല. ചെറിയ കാര്യങ്ങൾക്കു പോലും അവൻ വാവിട്ടു കരഞ്ഞു കളയും. ഡോക്ടറുടെ പരിശോധനയിൽ കാര്യം പിടികിട്ടി. രണ്ട് കുട്ടികളുടെ കാര്യത്തിലും കാരണം ഒന്ന് തന്നെയായിരുന്നു. രണ്ട് പേരും തങ്ങളുടെ രക്ഷിതാക്കളുടെ സൂപ്പർ പേരന്‍റ് സിൻഡ്രോമിന്‍റെ ഇരകളായിരുന്നു. ഇതേക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ മെഡലിൻ തന്‍റെ പുസ്തകമായ പ്രൈ ഓഫ് പ്രിവലിൻ പറയുന്നതിങ്ങനെ “സ്വന്തം വിജയത്തിനും നേട്ടങ്ങൾക്കുമായി കുഞ്ഞുങ്ങളുടെ മേൽ അമിതസമ്മർദ്ദം നൽകുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ അവരെ ഡിപ്രഷനിലേക്കും സ്ട്രസ്സിലേക്കും തള്ളിവിടുകയാണ്.”

മറ്റുള്ളവരുടെ കുട്ടികളേക്കാൾ തന്‍റെ കുട്ടി കേമനാകണം. ഒന്നാമനാകണം എന്ന് മാതാപിതാക്കൾ തീവ്രമായി ആഗ്രഹിക്കുന്നതു കൊണ്ടാണത്. അത് പഠനത്തിലായാലും മറ്റ് കലാകായിക മത്സരത്തിനായാലും സ്വന്തം കുട്ടികൾ മുന്നിലെത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ഇത്തരം കുട്ടികൾ മാതാപിതാക്കളുടെ പ്രതീക്ഷയനുസരിച്ച് ഉയർന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ ദു:ഖിതരും വിഷാദ രോഗികളുമാകുന്നു.

സമ്പന്ന കുടുംബങ്ങളിൽപെട്ട കുട്ടികൾക്ക് സാധാരണ കുടുംബങ്ങളിലുള്ള കുട്ടികളേക്കാൾ മൂന്നിരട്ടിയിലധികം വിഷാദവും ഉത്കണഠയും ഉണ്ടാകുമെന്നാണ് ഡോക്ടർ ലെവിൻ പറയുന്നത്. ഇത്തരം കുട്ടികൾ തെറ്റായ വഴികളിൽ സഞ്ചരിക്കാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ കുട്ടികൾക്ക് തന്നോടു തന്നെ വെറുപ്പും ദേഷ്യവും തോന്നാം. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം കിട്ടാതെ വരുന്നു. ഒന്നിന് പിറകെ ഒന്നായുള്ള ക്ലാസ്സുകൾ, കോച്ചിംഗുകളും അവരുടെ ദിനചര്യയായി മാറും. സ്ക്കൂൾ കഴിഞ്ഞ ശേഷം കോച്ചിംഗ് പിന്നെ ക്ലാസ് ഹോം വർക്ക് അതിനിടയിൽ കുട്ടികളുടെ സർഗ്ഗാത്മകമായി കഴിവ് തിരിച്ചറിയാനും അത്തരം കഴിവുകളെ പരിപോഷിപ്പിക്കാനും തീർത്തും സമയം കിട്ടാതെ വരുന്നു.

കുട്ടികൾ പഠനത്തിൽ ഒന്നാമനാകുന്നതിനൊപ്പം മറ്റ് സർഗ്ഗാത്മകമായ കഴിവുകളിൽ കൂടി പ്രാഗ്തഭ്യം തെളിയിക്കണം എന്നു കൂടിയാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. സ്ക്കൂൾ തുറന്നാലുടൻ രക്ഷിതാക്കൾ കച്ചമുറുക്കും. കഴിഞ്ഞ വർഷത്തെ പെർഫോമൻസ് ഈ വർഷവും ആവർത്തിക്കണമെന്ന വാശിയിൽ തയ്യാറെടുപ്പുകൾക്ക് തുടക്കമിടും. അതോടെ ദിവസം തോറുമുള്ള ആക്റ്റിവിറ്റി, ഹോംവർക്ക്, സ്പോർട്സ് തുടങ്ങി എല്ലാം രക്ഷിതാക്കളുടെയും ദിനചര്യയുടെ പ്രധാനഭാഗമായി മാറും.

സ്നേഹപൂർവ്വം മനസ്സിലാക്കിക്കുക

കുട്ടിയുടെ ഭാവിയെക്കുറിച്ചോർത്ത് മാതാപിതാക്കളുടെ മനസ്സിൽ ആശങ്കകൾ ഉണ്ടാവുക സ്വഭാവികമാണ്. പലപ്പോഴും ആത്മധൈര്യം കുറയുന്നതിനാൽ സ്വയം സുരക്ഷിതത്വമില്ലായ്മ അനുഭവിക്കാം. ഈയൊരു വികാരം രക്ഷിതാക്കൾ കുഞ്ഞുങ്ങളോടും പ്രകടിപ്പിക്കുന്നത് ദോഷം ചെയ്യും. അതുകൊണ്ട് സ്വയം വിശ്വാസമർപ്പിച്ചു കൊണ്ട് മാതാപിതാക്കൾ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും തണലിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം നൽകുക. പുഞ്ചിരിക്കുന്നതും സന്തോഷത്തോടെയിരിക്കുന്നതും പോസിറ്റീവായ നിലപാടിനെയാണ് വ്യക്‌തമാക്കുന്നത്. നിങ്ങൾ പുഞ്ചിരിക്കുമ്പോൾ കുഞ്ഞുങ്ങളും പുഞ്ചിരിക്കും. കുഞ്ഞുങ്ങളിൽ ഉണർവ്വും ഉത്സാഹവും നിറയും. അവരിൽ ആത്മവിശ്വാസം വളരുന്നതിനൊപ്പം നിങ്ങളുടെ വിശ്വാസവും വളരും.

കുഞ്ഞുങ്ങളെ താരതമ്യം ചെയ്യരുത്

സ്വന്തം കുഞ്ഞുങ്ങളെ മറ്റാരുടെയെങ്കിലും കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യരുത്. ഏതെങ്കിലും പരീക്ഷയിലോ മത്സരത്തിലോ സ്വന്തം കുട്ടിയ്ക്ക് മറ്റ് കുട്ടികളേക്കാളിലും കുറവ് മാർക്ക് കിട്ടിയാൽ അല്ലെങ്കിൽ മോശം പ്രകടനം കാഴ്ച വച്ചാൽ അവരെ താരതമ്യം ചെയ്യുന്നതിന് പകരം അവരെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുക. അടുത്ത തവണ നമുക്ക് ശ്രമിക്കാം. ഉറപ്പായും വിജയമുണ്ടാകും എന്ന് പറയുക. ഇത്തരം സമീപനം കുഞ്ഞുങ്ങളടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിക്കുകയില്ല. മറിച്ച് അവനിൽ ആത്മവിശ്വാസം വളർത്തുന്നു.

അനാവശ്യമായ ഉപദേശം

സംസാരിക്കുകയെന്നുള്ളത് പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എന്ന് കരുതി സദാസമയവും ഉപദേശിച്ചു കൊണ്ടിരിക്കുന്നതും ശരിയല്ല. ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്നാൽ കുട്ടികൾ ഒരക്ഷരവും ശ്രദ്ധിക്കുകയില്ല. കുട്ടികളുടെ കഴിവുകളേയും പരിമിതികളേയും തിരിച്ചറിയുക. കുട്ടികളെ ഒരു ക്ലാസ്സിന് പിന്നാലെ മറ്റൊരു ക്ലാസ്സിന് അയക്കുന്നത് ഉചിതമാണോയെന്ന് കുഞ്ഞുങ്ങളുടെ കാഴ്ചപ്പാടിലൂടെ കാണാൻ ശ്രമിക്കുക. മറ്റുള്ളവരെ അനുകരിച്ചോ താരതമ്യം ചെയ്തോ കുഞ്ഞുങ്ങളെ കൊണ്ട് ഇത്തരത്തിൽ ഭാരമെടുപ്പിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കുക. കുഞ്ഞുങ്ങളുടെ കഴിവും പരിമിതിയും മനസ്സിലാക്കാതെ എപ്പോഴും മുന്നേറണമെന്ന ചിന്തയിൽ അമിത സമ്മർദ്ദം നൽകരുത്. അവർക്ക് നന്മ ചെയ്യുന്നതിന് പകരം അവരെ അപകടത്തിലാക്കാനേ ഇതു കൊണ്ട് സാധിക്കുകയുള്ളൂ. മറ്റ് കുട്ടികളുടെ യോഗ്യത നോക്കി സ്വന്തം കുഞ്ഞുങ്ങളെ വിലയിരുത്തരുത്.

കുഞ്ഞുങ്ങളോട് അനുഭാവപൂർവ്വം പെരുമാറുക

കുട്ടികൾക്ക് ചിട്ടയും അനുസരണശീലവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് കുട്ടികളോട് ഉദാരമായ സമീപനവും പുലർത്തേണ്ടത് അനിവാര്യമാണ്. കുട്ടികൾ ഇടയ്ക്ക് ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അൽപനേരം മൊബൈലിലോ കംപ്യൂട്ടറിലോ ഗെയിം കളിക്കാൻ താൽപര്യപ്പെടുന്നുവെങ്കിൽ അതനുവദിച്ച് നൽകാം. കുട്ടികൾ കമ്പ്യൂട്ടറും മൊബൈലും ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

നല്ല പ്രവർത്തിയെ അഭിനന്ദിക്കാം

കുട്ടികൾ തെറ്റുകൾ കാട്ടുമ്പോൾ ശകാരിക്കുന്നതു പോലെ തന്നെ അവര്‍‌ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിന്ദിക്കാനും മറക്കരുത്. കുട്ടികളുടെ റിപ്പോർട്ട് കാർഡിൽ മാത്രം അഭിനന്ദനം ഒതുങ്ങി പോകരുത്. അവരുടെ നല്ല പ്രവർത്തികൾക്ക് ഇടയ്ക്ക് കൊച്ച് കൊച്ച് സമ്മാനങ്ങൾ നൽകുന്നതും അവരിൽ ആത്മവിശ്വാസം വളർത്തും.

നിങ്ങളുടെ കുട്ടി കൂട്ടുകാർക്കൊപ്പം ചേർന്ന് നല്ലൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലോ അവരോട് നല്ല പെരുമാറ്റം കിട്ടിയിട്ടുണ്ടെങ്കിലോ അതിഥികളോട് വളരെ ബഹുമാനപുരസ്സരം പെരുമാറിയിട്ടുണ്ടെങ്കിലോ അതുമല്ലെങ്കിൽ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ വേദനിപ്പിച്ചതിന് ക്ഷമ പറയുകയോ മറ്റോ ചെയ്‌തിട്ടുണ്ടെലോ കുട്ടിയെ അകമഴിഞ്ഞ് പ്രശംസിക്കുക തന്നെ വേണം. ഇത് കുട്ടികളിൽ മികച്ച ഫലമുള്ളവാക്കുമെന്നാണ് മനശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

പരാജയങ്ങളും അനിവാര്യം

കുട്ടികൾ ജയിക്കുന്നതിന് വേണ്ടി മാത്രമല്ല നല്ലവണ്ണം പ്രയ്തനിക്കാനും പ്രോത്സാഹിപ്പിക്കണം. ചില രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാനായി മന:പൂർവ്വം തോറ്റു കൊടുക്കാറുണ്ട്. അങ്ങനെയൊരിക്കലും ചെയ്യരുത്. കുട്ടികൾ കൂടുതൽ പരിശ്രമിക്കുന്നതിൽ നിന്നും പിന്തിരിയും. ഓരോ തവണയും പരിശ്രമിക്കാതെ വിജയിക്കാനാവും കുട്ടികൾ ആഗ്രഹിക്കുക. ജയങ്ങൾക്കൊപ്പം അവരുടെ തോൽവികളെയും അംഗീകരിക്കാൻ അവരെ പഠിപ്പിക്കുക.

വീട്ടിലുള്ള മുതിർന്നവരെ അപമാനിക്കുക, ചെറുതും വലുതുമായ കലഹങ്ങൾ, മോശം പദ പ്രയോഗങ്ങൾ, പിതാവിന്‍റെ മദ്യപാനം, പുകവലി ശീലം തുടങ്ങിയ മോശം പ്രവർത്തികൾ കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കാം. കുട്ടി നിരന്തരം കാണുന്നതും പരിചരിക്കുന്നതുമായ കാര്യങ്ങളാവും പഠിക്കുക.

സ്വന്തം ചെലവുമായി കുട്ടികളെ താരതമ്യം ചെയ്യരുത്

കുട്ടിക്കാലത്ത് നിന്‍റെ പ്രായത്തിൽ ഞങ്ങൾ നല്ലവണ്ണം പഠിക്കുമായിരുന്നു. വീട്ട് ജോലി ചെയ്യുമായിരുന്നു എന്നിങ്ങനെയൊക്കെ മാതാപിതാക്കൾ തങ്ങളുടെ ബാല്യകാലവുമായി താരതമ്യം ചെയ്യുക പതിവാണ്. പഠിത്തത്തിൽ ഒന്നാമനാണെങ്കിൽ, നല്ല പാട്ടുകാരിയോ പാട്ടുകാരനോ ആണെങ്കിൽ കുട്ടികളും അങ്ങനെയായി തീരണമെന്നില്ല. ഓരോ കുട്ടികൾക്കും തങ്ങളുടേതായ ആഗ്രഹങ്ങളും, ഹോബികളും കഴിവുകളും ഉണ്ടാകും. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക. അവരിൽ അമിത പ്രതീക്ഷ വച്ച് പുലർത്താതിരിക്കുക. മാതാപിതാക്കൾ സ്വന്തം കടമകൾ നിർവഹിക്കണം. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.

और कहानियां पढ़ने के लिए क्लिक करें...