ഇതൊരു കഥയല്ല അനുഭവമാണ്. നഗരത്തിലെ മെച്ചപ്പെട്ട സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മോഹിതിനെ ഒരു ദിവസം കാണാതെയായി. പാൽ വാങ്ങാൻ പോയ കുട്ടി വീട്ടിൽ മടങ്ങിയെത്തിയില്ല. പക്ഷേ, അന്വേഷണം പല വഴിക്ക് നീണ്ടു. ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ഏതോ ഒരു നല്ല മനുഷ്യൻ അവനെ വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്ന് മനസ്സിലായി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ പിതാവിന്‍റെ ശിക്ഷണ നടപടികൾ ഭയന്നായിരുന്നു ഒളിച്ചോട്ടം.

മറ്റൊരു സംഭവം തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നുവെന്നായിരുന്നു. 10 വയസ്സുകാരൻ അഭിയുടെ പരാതി. ചിലപ്പോൾ വയറ്റിലും. അവന് എപ്പോഴും മുഖത്ത് നിരാശയാണ്. ഭക്ഷണവും ശരിയാവണ്ണം കഴിച്ചിരുന്നില്ല. ചെറിയ കാര്യങ്ങൾക്കു പോലും അവൻ വാവിട്ടു കരഞ്ഞു കളയും. ഡോക്ടറുടെ പരിശോധനയിൽ കാര്യം പിടികിട്ടി. രണ്ട് കുട്ടികളുടെ കാര്യത്തിലും കാരണം ഒന്ന് തന്നെയായിരുന്നു. രണ്ട് പേരും തങ്ങളുടെ രക്ഷിതാക്കളുടെ സൂപ്പർ പേരന്‍റ് സിൻഡ്രോമിന്‍റെ ഇരകളായിരുന്നു. ഇതേക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ മെഡലിൻ തന്‍റെ പുസ്തകമായ പ്രൈ ഓഫ് പ്രിവലിൻ പറയുന്നതിങ്ങനെ “സ്വന്തം വിജയത്തിനും നേട്ടങ്ങൾക്കുമായി കുഞ്ഞുങ്ങളുടെ മേൽ അമിതസമ്മർദ്ദം നൽകുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ അവരെ ഡിപ്രഷനിലേക്കും സ്ട്രസ്സിലേക്കും തള്ളിവിടുകയാണ്.”

മറ്റുള്ളവരുടെ കുട്ടികളേക്കാൾ തന്‍റെ കുട്ടി കേമനാകണം. ഒന്നാമനാകണം എന്ന് മാതാപിതാക്കൾ തീവ്രമായി ആഗ്രഹിക്കുന്നതു കൊണ്ടാണത്. അത് പഠനത്തിലായാലും മറ്റ് കലാകായിക മത്സരത്തിനായാലും സ്വന്തം കുട്ടികൾ മുന്നിലെത്തണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ഇത്തരം കുട്ടികൾ മാതാപിതാക്കളുടെ പ്രതീക്ഷയനുസരിച്ച് ഉയർന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ ദു:ഖിതരും വിഷാദ രോഗികളുമാകുന്നു.

സമ്പന്ന കുടുംബങ്ങളിൽപെട്ട കുട്ടികൾക്ക് സാധാരണ കുടുംബങ്ങളിലുള്ള കുട്ടികളേക്കാൾ മൂന്നിരട്ടിയിലധികം വിഷാദവും ഉത്കണഠയും ഉണ്ടാകുമെന്നാണ് ഡോക്ടർ ലെവിൻ പറയുന്നത്. ഇത്തരം കുട്ടികൾ തെറ്റായ വഴികളിൽ സഞ്ചരിക്കാനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ കുട്ടികൾക്ക് തന്നോടു തന്നെ വെറുപ്പും ദേഷ്യവും തോന്നാം. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം കിട്ടാതെ വരുന്നു. ഒന്നിന് പിറകെ ഒന്നായുള്ള ക്ലാസ്സുകൾ, കോച്ചിംഗുകളും അവരുടെ ദിനചര്യയായി മാറും. സ്ക്കൂൾ കഴിഞ്ഞ ശേഷം കോച്ചിംഗ് പിന്നെ ക്ലാസ് ഹോം വർക്ക് അതിനിടയിൽ കുട്ടികളുടെ സർഗ്ഗാത്മകമായി കഴിവ് തിരിച്ചറിയാനും അത്തരം കഴിവുകളെ പരിപോഷിപ്പിക്കാനും തീർത്തും സമയം കിട്ടാതെ വരുന്നു.

കുട്ടികൾ പഠനത്തിൽ ഒന്നാമനാകുന്നതിനൊപ്പം മറ്റ് സർഗ്ഗാത്മകമായ കഴിവുകളിൽ കൂടി പ്രാഗ്തഭ്യം തെളിയിക്കണം എന്നു കൂടിയാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. സ്ക്കൂൾ തുറന്നാലുടൻ രക്ഷിതാക്കൾ കച്ചമുറുക്കും. കഴിഞ്ഞ വർഷത്തെ പെർഫോമൻസ് ഈ വർഷവും ആവർത്തിക്കണമെന്ന വാശിയിൽ തയ്യാറെടുപ്പുകൾക്ക് തുടക്കമിടും. അതോടെ ദിവസം തോറുമുള്ള ആക്റ്റിവിറ്റി, ഹോംവർക്ക്, സ്പോർട്സ് തുടങ്ങി എല്ലാം രക്ഷിതാക്കളുടെയും ദിനചര്യയുടെ പ്രധാനഭാഗമായി മാറും.

സ്നേഹപൂർവ്വം മനസ്സിലാക്കിക്കുക

കുട്ടിയുടെ ഭാവിയെക്കുറിച്ചോർത്ത് മാതാപിതാക്കളുടെ മനസ്സിൽ ആശങ്കകൾ ഉണ്ടാവുക സ്വഭാവികമാണ്. പലപ്പോഴും ആത്മധൈര്യം കുറയുന്നതിനാൽ സ്വയം സുരക്ഷിതത്വമില്ലായ്മ അനുഭവിക്കാം. ഈയൊരു വികാരം രക്ഷിതാക്കൾ കുഞ്ഞുങ്ങളോടും പ്രകടിപ്പിക്കുന്നത് ദോഷം ചെയ്യും. അതുകൊണ്ട് സ്വയം വിശ്വാസമർപ്പിച്ചു കൊണ്ട് മാതാപിതാക്കൾ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും തണലിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം നൽകുക. പുഞ്ചിരിക്കുന്നതും സന്തോഷത്തോടെയിരിക്കുന്നതും പോസിറ്റീവായ നിലപാടിനെയാണ് വ്യക്‌തമാക്കുന്നത്. നിങ്ങൾ പുഞ്ചിരിക്കുമ്പോൾ കുഞ്ഞുങ്ങളും പുഞ്ചിരിക്കും. കുഞ്ഞുങ്ങളിൽ ഉണർവ്വും ഉത്സാഹവും നിറയും. അവരിൽ ആത്മവിശ്വാസം വളരുന്നതിനൊപ്പം നിങ്ങളുടെ വിശ്വാസവും വളരും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...