നമ്മുടെ പണം സൂക്ഷിക്കാനുള്ള ‘ഏറ്റവും സുരക്ഷിതമായ ഇടം ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഒരേ ഒരു ഉത്തരം ബാങ്ക് എന്ന് തന്നെയാവും. എന്നാൽ അടുത്തിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങൾ നിരന്തരം നിരീക്ഷിക്കുന്ന അജ്ഞാതനായ ഒരാൾ അല്ലെങ്കിൽ ഒരു സംഘം ലോകത്ത് എവിടെയൊക്കെയോ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഭീതി ജനിപ്പിക്കുന്നു. ഇത്തരക്കാരുടെ കെണിയിൽപ്പെട്ട് ആളുകളുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് വൻതുകകൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്.

നിലവിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് സൈബർ സുരക്ഷ വിദഗ്ധർ പറയുന്നത്. എടിഎം ക്ലോണിംഗ്, വാട്ട്സാപ്പ് കോളുകൾ, വഴിയുള്ള തട്ടിപ്പുകൾ, കാർഡ് ഡാറ്റ ചോർത്തിയുള്ള പണം തട്ടൽ, യുപിഐ വഴിയുള്ള മോഷണം, ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിലുള്ള തട്ടിപ്പ് എന്നിവയൊക്കെയാണ് ഇതിൽ പ്രധാനം. എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത് എന്നുള്ള ചോദ്യം സ്വാഭാവികമായും ഉയരാം. ഇത്തരം തട്ടിപ്പുകളെ ചെറുക്കാൻ അതറിയേണ്ടതും പ്രധാനമാണ്.

തട്ടിപ്പുകൾ പലവിധം

കഴിഞ്ഞ 10 വർഷത്തിനിടെ രാ ജ്യത്ത് 50,000-ത്തിലധികം ആളുകളാണ് സാമ്പത്തിക തട്ടിപ്പിനിരയായിരിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപ നഷ്‌ടപ്പെട്ടവർ വരെ അതിൽ ഉണ്ട്. ഡിജിറ്റൽ ഇടപാടു കൾ മൂലം കഴിഞ്ഞ 2 വർഷത്തിനിടെ 10,000 കോടി രൂപയുടെ ബാംങ്കിംഗ് തട്ടി പ്പ് നടന്നതായാണ് ആർബിഐയുടെ പുതിയ റിപ്പോർട്ട്. ഇടപാടുകാർ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചായിരുന്നു ഈ വൻ തട്ടിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതെ സദാ ജാഗ്രത പാലിക്കുന്നതിലൂടെ സ്വന്തം സമ്പാദ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കാം. ഒരു അജ്‌ഞാത നമ്പറിൽ നിന്ന് വാട്‌സാപ്പിൽ വോയ്സ് കോൾ ലഭിച്ചാൽ വിളിക്കുന്നയാൾ വഞ്ചിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പണം തട്ടിയ ശേഷം കോളർക്ക് നിങ്ങളെ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനും കഴിയും.

ഇത് കൂടാതെ എടിഎം കാർഡ് ക്ലോണിങ്ങിലൂടെയും തട്ടിപ്പുകാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ സാധിക്കും. നേരത്തെ ലളിതമായ കോളുകളിലൂടെ നടത്തിയിരുന്ന തട്ടിപ്പിന്‍റ സ്ഥാനത്തിപ്പോൾ ഡാറ്റ മോഷ്‌ടിച്ചാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതെന്നാണ് സൈബർ സുരക്ഷ വിദഗ്ദ്ധർ പറയുന്നത്.

മറ്റൊന്ന്, സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഡുകൾ ക്ലോൺ ചെയ്‌തുള്ള തട്ടിപ്പുകളാണ്. എടിഎം ക്ലോണിംഗ് വഴി നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും ചോർത്തി ഡ്യൂപ്ലിക്കേറ്റ് എടിഎം കാർഡ് തയ്യാറാക്കി പണം തട്ടിയെടുക്കുന്നതാണ് ഈ രീതി. വിവരം എസ്എംഎസ്സിലൂടെ അറിയുമ്പോഴാണ് പണം നഷ്ട‌പ്പെട്ട വിവരം നിക്ഷേപകർ അറിയുന്നത് തന്നെ. ഇതെങ്ങനെയാണ് സൈബർ തട്ടിപ്പ് സംഘം സാധ്യമാക്കുന്നതെന്ന കാര്യം ഒരുപക്ഷേ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതിനാൽ ഒരോ തവണയും എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോഴും മറ്റുള്ളവർ കാണാതെ മറച്ചുവച്ച് പിൻ നമ്പർ എന്‍റർ ചെയ്യുന്നതാണ് സുര ക്ഷിതം.

വിദഗ്‌ധർ എന്താണ് പറയുന്നത്?

ബാങ്ക് അക്കൗണ്ട് പരിശോധിക്കാനെന്ന പേരിൽ തട്ടിപ്പുകാർ തട്ടിപ്പു നടത്തുന്നതാണ് മറ്റൊരു രീതി. അതിനാൽ ഇടയ്ക്കിടെ സ്വന്തം അക്കൗണ്ട് പരിശോധിക്കുകയും തന്‍റെ അറിവോടെയല്ലാത്ത ഇടപാടുകൾ നടന്നിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കിനെ അറിയിക്കുകയും ചെയ്യണമെന്നാണ് സൈബർ സുരക്ഷ വിദഗ്‌ധർ നിർദ്ദേശി ക്കുന്നത്. ജോലിയുടെ പേരിലും തട്ടിപ്പ് നടത്തി പണം പിൻവലിക്കുന്ന രീതിയും ഇപ്പോൾ വ്യാപകമായുണ്ട്. ബയോഡാറ്റകൾ തയ്യാറാക്കുന്നതിനും പരസ്യം ചെയ്യുന്നതിനും തൊഴിൽ അലർട്ടുകൾക്കും മറ്റും പല ജോബ് പോർട്ടലുകളും കസ്റ്റമർമാരിൽ നിന്നും പണം ഈടാക്കി ഓൺലൈൻ തട്ടിപ്പ് നടത്തുന്നതും സാധാരണമായിരിക്കുകയാണ്.

ഇത്തരം പോർട്ടലുകളിലേക്ക് പണം അടയ്ക്കുന്നതിന് മുന്നോടിയായി വെബ് സൈറ്റിന്‍റെ ആധികാരകതയും റിവ്യൂകളും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. എന്തിനധികം പറയുന്നു, മാട്രിമോണി വെബ് സൈറ്റുകളിലും ധാരാളം ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം സൈറ്റുകൾ വഴിയും തട്ടിപ്പു നടക്കുന്നത് വ്യാപകമായതിനാൽ ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽ നിന്നും പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നവർ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും. ചാറ്റിംഗിലൂടെ കസ്‌റ്റമർമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് തട്ടിപ്പുകാർ പണം പിൻവലിക്കുന്നുണ്ട്. ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിൽ ചാറ്റ് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. സൈറ്റിനായി പ്രത്യേക ഇമെയിൽ ഐഡി സൃഷ്ട്‌ടിക്കുക, കൃത്യമായ സ്ഥിരീകരണമില്ലാതെ വ്യക്തിഗത വിവരങ്ങൾ പങ്കിടുക എന്നിവയൊക്കെ ഒഴിവാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബർ സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ് നൽകുന്ന മുന്നറിയിപ്പ്.

ഡാറ്റ ചോർത്തിയെടുത്ത് തട്ടിപ്പ്

ലോട്ടറി, ബമ്പർ നറുക്കെടുപ്പ് തുടങ്ങിയവയിൽ തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്. പെട്രോൾ പമ്പ് ഡീലർഷിപ്പിന്‍റെ പേരിൽ വ്യാപകമായ തട്ടിപ്പാണ് നടക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പിനിയായ ഐഓസി പെട്രോൾ പമ്പ് ഡീലർഷിപ്പിന്‍റെ പേരിൽ നടന്ന തട്ടിപ്പ് ഒരു ഉദാഹരണമാണ്. ഇമെയിൽ ഉപയോഗിച്ചുള്ളതാണ് മറ്റൊരു തട്ടിപ്പ്. ഇമെയിൽ സ്‌പൂഫിംഗ് വഴി അറിയപ്പെടുന്ന കമ്പിനികളുടേതിന് സമാനമായ ഇമെയിൽ ഐഡികൾ സൃഷ്‌ടിച്ച് സർവേ ഫോമുകളിലൂടെ ആളുകളെ ആകർഷിച്ച് ഡാറ്റ മോഷ്ട്‌ടിച്ചായിരുന്നു തട്ടിപ്പുകൾ നടന്നത്.

ഗൂഗിൾ സെർച്ച് വഴി നടത്തിയ തട്ടിപ്പുകളും പുറത്തു വന്നിരുന്നു. തട്ടിപ്പുകാർ സെർച്ച് എഞ്ചിനിലെത്തി സ്വന്തം നമ്പർ നൽകി സമാനമായ വെബ് സൈറ്റ് സൃഷ്‌ടിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് ആരെങ്കിലും സെർച്ച് എൻജിനിൽ എന്തെങ്കിലും പ്രത്യേക കാര്യം തിരയുമ്പോൾ ഈ വ്യാജ സൈറ്റും സെർച്ചിൽ വരും.

റിവാർഡ് പോയിന്‍റുകളുടെ പേരിൽ നടന്ന തട്ടിപ്പു ഈയടുത്തു ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഈയിടെ തങ്ങളുടെ ഉപഭോക്‌താക്കൾക്ക് റിവാർഡ് പോയിന്‍റുകളുടെ അടിസ്‌ഥാനത്തിൽ സന്ദേശങ്ങൾ അയക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. ആ സന്ദേശത്തിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത‌ിരുന്നു. എന്നാൽ ഇത് ലാക്കാക്കി വ്യജന്മാർ ആളുകളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയാണുണ്ടായത്.

അതുകൊണ്ടാണ് ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കു തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നത്. എല്ലാ ഉപഭോക്താക്കളും സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അടിക്കടി പരിശോധിക്കണം. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് എതെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെക്കുറിച്ച് ബാങ്കിലെത്തി വിശദമായ പരിശോധന നടത്തണം.

ആധുനിക തട്ടിപ്പ് രീതികൾ

ഇതിന് പുറമെ യുപിഐ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. യുപിഐ വഴി വ്യക്തിയ്ക്ക് ഡെബിറ്റ് ലിങ്ക് അയച്ചുകൊണ്ടാണ് തട്ടിപ്പുകാർ പണം തട്ടിയിരുന്നത്. വ്യക്തി ആ ലിങ്കിൽ ക്ലിക്ക് ചെയ്തു പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ ഉള്ള പണം അജ്ഞാതരായ തട്ടിപ്പു സംഘത്തിന്‍റെ കൈകളിൽ എത്തുന്നു. അതിനാൽ അറിയാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം.

എടിഎം കാർഡ് വിവരങ്ങൾ ചോർത്തുന്നതിന് കാർഡ് സ്‌കിമ്മറുകളാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിയിരുന്നത്. റീഡർ സ്ലോട്ടിൽ ഡാറ്റ മോഷണം നടത്തുന്ന ഉപകരണം സ്‌ഥാപിച്ച് ഡാറ്റ ചോർത്തിയെടുക്കുന്നു. ഇതിനുപുറമെ വ്യാജ കീബോർഡുകളും ഡാറ്റമോഷണത്തിന് വ്യാജന്മാർ ഉപയോഗപ്പെടുത്തിയിരുന്നു. കടയിലോ പെട്രോൾ പമ്പിലോ കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ ജീവനക്കാർ കാണാതെ പിൻനമ്പറും മറ്റും രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. ഓർക്കുക തട്ടിപ്പു സംഘങ്ങൾ പണം തട്ടിയെടുക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാം. അതിനാൽ ഏതു തരത്തിലുള്ള ബാംങ്കിംഗ് ഇടപാടുകൾ നടത്തുമ്പോഴും ജാഗ്രത പാലിക്കുകയാണ് ഏറ്റവും വലിയ സുരക്ഷിത മാർഗ്ഗം.

और कहानियां पढ़ने के लिए क्लिक करें...