എന്നാണ് നിങ്ങൾ ഭർത്താവിന്‍റെ കാതിൽ അവസാനമായി ഐ ലവ് യു എന്ന്  മന്ത്രിച്ചത്… ഒരുപാട് കാലമായി അല്ലേ?  എങ്കിൽ ബി കെയർ ഫുൾ! നിങ്ങളറിയാതെ ഹബ്ബിയെ മറ്റൊരുവൾ തട്ടിക്കൊണ്ടുപോവാതിരിക്കട്ടെ. ഭാര്യ തന്നെ അവഗണിക്കുന്നു, തനിക്ക് കുടുംബത്തിൽ വേണ്ടത്ര പ്രാധാന്യമില്ല എന്നിങ്ങനെയുള്ള തോന്നലുകളാണ് പുരുഷനെ മറ്റൊരു സ്ത്രീയിലേക്ക് ആകൃഷ്ടനാക്കുന്നത്.

സെക്സ്‌സല്ല കാരണം

സെക്സ്‌സല്ല, വൈകാരികമായ അടുപ്പ കുറവാണ് വിവാഹേതര ബന്ധങ്ങൾക്ക് കാരണമെന്ന് 92% പുരുഷന്മാരും സമ്മതിക്കുന്നുവെന്നാണ് അമേരിക്കൻ മാര്യേജ് കൗൺസിലർ ഗാരി ന്യൂമാൻ നടത്തിയ പഠനം വിശദമാക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ‘രണ്ടാമത്തെ സ്ത്രീ’ ഭാര്യയുടെയത്ര സുന്ദരിയായിരുന്നില്ല എന്നും അവരിൽ 88% പേർ സമ്മതിക്കുന്നുണ്ട്.

പുരുഷൻ ബാഹ്യതലത്തിൽ കരുത്തനും ഗൗരവപ്രകൃതന്യമാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ സുരക്ഷിതത്വമില്ലായ്മ്‌മ അനുഭവിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്രജ്‌ഞർ പറയുന്നത്. തന്‍റെ മനസ്സിന് ആശ്വാസവും ആഹ്ളാദവും പകരുന്ന കാമുകിയെ അയാൾ അന്വേഷിച്ചുകൊണ്ടിരിക്കും.

വിവാഹശേഷം ദാമ്പത്യജീവിതത്തി ലുണ്ടാവുന്ന മാറ്റങ്ങൾ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ അവരറിയാതെ തന്നെ ഒരു വിടവ് സൃഷ്‌ടിക്കും. ഔദ്യോഗിക തിരക്കു കൾ, ചിന്തകൾ, കുട്ടികളുടെ പഠനം, ഉത്തരവാദിത്തം എന്നിവയ്ക്കിടയിൽപ്പെട്ട് ഇരുവരുടേയും മനോവികാരങ്ങൾ കൈമോശം വരാം. നന്മകളെക്കുറിച്ച് പരസ്‌പരം ബോധ്യമുണ്ടെങ്കിലും പ്രശംസിക്കുവാൻ അവർ ഒരുപക്ഷേ, മറന്നുപോയേക്കാം. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ മുന്നാമതൊരാൾ കടന്നുവരാൻ ഈ സാഹചര്യം അനായാസം വഴിയൊരുക്കുന്നു.

“ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ പല ഘട്ടങ്ങളിലായി ഇമോഷണൽ അറ്റാച്ചുമെന്‍റ് കുറഞ്ഞുവരാം. ഭർത്താവിന്‍റെ അഭിപ്രായങ്ങളോടും താല്‌പര്യങ്ങളോടും ഭാര്യ തീരെ താല്പ‌ര്യം കാട്ടാതെയാവുന്നതോടെ ഭർത്താവ് തന്‍റെ താല്‌പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവയ്ക്കാൻ കഴിയുന്ന മറ്റൊരു ഇണയെ തേടിപ്പോകാനുള്ള സാധ്യതയേറെയാണ്. തുടക്കത്തിൽ ഒരു കോഫിയിൽ തുടങ്ങുന്ന ബന്ധം ക്രമേണ വൈകാരികാടുപ്പമായിത്തീരാം.” പ്രശസ്ത മാര്യേജ് കൗൺസിലറായ കമൻ ഖുരാന പറയുന്നു.

ജീവിതത്തിനൊരു ആവേശവും മാറ്റവും വേണമെന്ന് ആഗ്രഹിച്ച് വിവാഹേതരബന്ധങ്ങളിൽ പ്രവേശിക്കുന്നവരുമുണ്ട്. വൈകാരികാടുപ്പത്തേക്കാൾ ശാരീരികമായ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കും ഇത്തരക്കാർ. ലൈംഗിക അസംതൃപ്തി, പ്രതികാരം അല്ലെങ്കിൽ ഭാര്യയുടെ ശ്രദ്ധയാകർഷിക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാണ് പൊതുവെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാൻ ഭർത്താക്കന്മാരെ പ്രേരിപ്പിക്കുന്നത്.

സൂചനകൾ

ഭർത്താവിന്‍റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ നോക്കി രഹസ്യബന്ധം തിരിച്ചറിയാനാവും.

  • വീടിനു പുറത്ത് അധിക സമയം ചെലവഴിക്കുക.
  • ലൈംഗിക താല്പര്യമില്ലായ്മ.
  • മുഖത്തുനോക്കി സംസാരിക്കാനുള്ള വിമുഖത.
  • കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാൻ ശ്രമിക്കുക.
  • ഫോൺവിളികൾക്ക് പലപ്പോഴും മറുപടി പറയാതിരിക്കുക. പ്രത്യേകിച്ച് ഭാര്യ അടുത്തുള്ളപ്പോൾ.
  • അനാവശ്യമായി ഭാര്യയെ കുറ്റപ്പെടുത്തുക, ദേഷ്യപ്പെടുക.
  • വീട്ടിൽ എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടാകുക.
  • ഓവർടൈം ഇരിക്കുക. എന്നാൽ ശമ്പളത്തിൽ വർദ്ധനവുണ്ടാകാതിരിക്കുക.
  • വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. (കാമുകിയുമൊത്ത് ഭക്ഷണം കഴിച്ചതിനാലാണിത്.)
  • വസ്ത്രങ്ങളിൽ നിന്നും പുതിയ പെർഫ്യൂ മിൻ മണമുയരുക.
  • സംഗീതത്തോടുള്ള ഇഷ്‌ടത്തിൽ മാറ്റം.
  • സ്വന്തം അപ്പിയറൻസിൽ കൂടുതൽ ബോധവാനാകുക.
  • ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ പതിവിനു വിപരീതമായി കമ്പ്യൂട്ടറിനു മുന്നിൽ ഏറെ സമയം ചെലവഴിക്കുക.
  • ജോയിന്‍റ് അക്കൗണ്ടിലുള്ള നിക്ഷേപം കുറയുക.
  • ഭാര്യയുടെ സാന്നിധ്യം സുഖപ്രദമായി തോന്നാതിരിക്കുക.
  • ബ്ലാങ്ക് കോളുകളുടെ എണ്ണത്തിലുള്ള വർദ്ധന.
  • രാത്രി വളരെ വൈകിയും ഭർത്താവ് ഫോണിൽ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുക.

ഭർത്താവിന്‍റെ ഇത്തരം ഒളിച്ചുകളികൾ എങ്ങനെ നേരിടുമെന്നത് ഒരു സങ്കീർ പ്രശ്നമാണ്. അതുകൊണ്ട് ഗൗരവ പൂർണ്ണമായ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങൾ കുടി പരിഗണിക്കേണ്ടതായി വരുന്നു. ചില സുപ്രധാന വസ്‌തുതകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

സമചിത്തത കൈവെടിയാതിരിക്കുക: ഈ സാഹചര്യത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് സ്വാഭാവികമായും അമർഷം തോന്നാം. പക്ഷേ, മാനസികമായി വിഷമതകളുണ്ടായാലും സ്വയം നിയന്ത്രിക്കുക. വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെട്ട് ഭാര്യ സ്വീകരിക്കുന്ന നടപടി സ്‌ഥിതി ഗതികൾ കൂടുതൽ വഷളാക്കാൻ ഇടയുണ്ട്.

വീടുപേക്ഷിക്കരുത്: ഭർത്താവിന്‍റെ ‘അഫയറി’നെക്കുറിച്ച് അറിഞ്ഞയുടൻ വീടുപേക്ഷിച്ച് പോകുന്നത് ഉചിതമായ നടപടിയല്ല. ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുമ്പോൾ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള അവസരം ഭാര്യയ്ക്കുമുണ്ട്. ഭർത്താവിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സത്യാവസ്‌ഥയും മനസ്സിലാക്കാൻ ശ്രമിക്കുക.

മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത് ഒഴിവാക്കുക: സുഹൃത്തിനോടോ ബന്ധുവിനോടോ പ്രശ്നം പങ്കുവയ്ക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ പലപ്പോഴും അത്തരം വെളിപ്പെടുത്തലുകൾ വിനയാകാറുണ്ട്. ഇത്തരം വിഷയങ്ങൾ പരസ്യമാകാൻ അധികനേരം വേണ്ടിവരില്ല.

ഭർത്ത്യവീട്ടുകാരെ ഈ വിഷമം അറിയിക്കുകയാണെങ്കിൽ അവരുടെ പ്രതികരണം രണ്ട് തരത്തിലുള്ളതാവാം. ഭർത്താവിന്‍റെ പക്ഷത്തുനിന്ന് സംസാരി ക്കുകയോ, വിഷയത്തെ അവർ കൂടുതൽ ഗൗരവമായി കാണുകയോ ചെയ്യാം. അതിൽ നിന്നുണ്ടാവുന്ന അപമാനം ചുറ്റുമുള്ളവരുടെ പ്രതികരണം ദാമ്പത്യ ബന്ധത്തെ കൂടുതൽ വഷളാക്കും. ഭർത്താവിനെ കൂടുതൽ കുപിതനാക്കിയേക്കാം. വിഷമം സഹിക്കാനാവുന്നില്ലെങ്കിൽ മാത്രമേ മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

ഒന്നും അറിയില്ലെന്ന നാട്യമരുത്: ഭർത്താവിന്‍റെ രഹസ്യ ബന്ധത്തെക്കുറിച്ചൊന്നും അറിയില്ലെന്ന് നടിക്കരുത്. അഫയർ മുന്നോട്ടു കൊണ്ടുപോകാൻ ഭർത്താവിന് കൂടുതൽ പ്രേരണയും ധൈര്യവും പകരും. ഭാര്യയുടെ നിസ്സംഗഭാവം മൗനാനുവാദമായി തെറ്റിദ്ധരിച്ചേക്കാം. തനിക്കെല്ലാം അറിയാമെന്ന് ഭർത്താവിനോട് വ്യക്തമാക്കാം. തന്‍റെ അമർഷവും വെറുപ്പും വെളി പ്പെടുത്താം. സത്യാവസ്‌ഥ വെളിപ്പെടുത്തു ന്നതിന് വ്യക്തമായ തെളിവിനുവേണ്ടി കാത്തിരിക്കേണ്ടി വരാം. സമയവും സന്ദർഭവും നോക്കി വേണം കാര്യം അവതരിപ്പിക്കാൻ.

സ്വന്തം ഊർജ്ജവും സമയവും നഷ്ടപ്പെടുത്തരുത്: പ്രസ്തുത സ്ത്രീയെക്കുറിച്ച് അനാവശ്യമായി സംസാരിക്കുകയോ അവരുടെ പേര് പലയാവർത്തി പരാമർശി ക്കുകയോ ചെയ്യുന്നത് ആ ബന്ധം വേരുറപ്പിക്കാൻ പ്രേരണ നല്‌കും. ഭർത്താവിന്‍റെ കാമുകിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയോ ദേഹോപദ്രവം ഏല്‌പിക്കുകയോ ചെയ്യുന്നത് ചിലപ്പോൾ നിയമ നടപടികളിലേക്ക് നയിക്കും.

സ്വയം വില കുറച്ചു കാണരുത്: ഭർത്താവ് മറ്റൊരുവളെ പ്രണയിക്കുന്നുവെന്ന് കരുതി അപകർഷതാബോധത്തിന് അടിമപ്പെടരുത്. ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക. തെറ്റുകൾ തിരുത്താൻ അദ്ദേഹത്തിന് ഒരവസരം കൂടി നല്‌കുക. ഭർത്താവിനോട് കാമുകിയെക്കുറിച്ച് ചോദിക്കുന്നതിന് പകരം സ്വന്തം ദാമ്പത്യത്തെ നോർമൽ ട്രാക്കിലാക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക.

ഭർത്താവിന്‍റെ രഹസ്യബന്ധത്തെക്കുറിച്ചറിയുന്ന ഭാര്യ ഉടനടിയുള്ള പ്രതികരണം ഒഴിവാക്കണം. ഭർത്താവിന് ഈ സന്ദർഭത്തിൽ വൈകാരികവും ശാരീരികവുമായ സംത്യപ്‌തി ആവോളം ലഭിക്കും. എന്നാൽ ഭാര്യ വീട്ടിൽ ഒറ്റപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്ഥിതിഗതികൾ തനിക്ക് അനുകൂലമായി പരിണമിക്കണമെന്ന കാര്യത്തിന് ഭാര്യ പ്രാധാന്യം നല്‌കുക. പ്രശ്ന‌ം വലിയൊരു അപകടമായി കാണാതിരിക്കുന്നതാണ് ബുദ്ധി. ഒരു കപ്പ് കോഫി വരെ നീണ്ടിരുന്ന ബന്ധം വളരെ ‘ഇന്‍റിമേറ്റായ റിലേഷൻഷിപ്പിലേക്ക്’ വളരാൻ ഭാര്യയുടെ അനവസരത്തിലുള്ള പ്രതികരണം ഇടയാക്കും.” മാര്യേജ് കൗൺസിലർ കമൽ ഖുരാന പറയുന്നു.

ബന്ധം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിന് പകരം ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കാൻ ഭാര്യ മുൻകൈയെടുക്കണം. ഒരുപക്ഷേ, മനഃപൂർവ്വം ഭാര്യയെ വേദനിപ്പിക്കാൻ ചെയ്തതാവാം. സ്വന്തം ചെയ്തിയിൽ ഭർത്താവ് ലജ്‌ജിക്കുകയോ പാശ്ചാത്തപിക്കുകയോ ചെയ്യാം. തെളിവുകൾ: തെളിവുകൾ എന്തുമാകാം. കാമുകിയുടെ പേര്, ഇരുവരും കൂടിക്കാഴ്ച നടത്തിയ തീയതി, സമയം, സ്‌ഥലം, ഓഫീസിൽ ഭർത്താവിന്‍റെ അഭാവം, ഫോൺ കോളുകൾ, ഫോട്ടോ, രേഖകൾ, ശാരീരിക തെളിവുകൾ അങ്ങനെ എന്തും.

ബന്ധത്തിന്‍റെ ആഴവും തീവ്രതയും സൂചിപ്പിക്കുന്നവയാണ് തെളിവുകൾ എങ്കിൽ ഭാര്യയ്ക്ക് വ്യക്‌തമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. തീരുമാനം ബുദ്ധിപൂർവ്വം: തെളിവ് കിട്ടിയ ഉടൻ വിവാഹമോചനത്തെക്കുറിച്ച് എടുത്തുചാടി തീരുമാനിക്കരുത്. ദാമ്പത്യത്തിന്‍റെ ശരിയായ ട്രാക്കിലെത്താൻ ഭർത്താവിന് ഒരവസരംകൂടി നല്‌കുക. ഒരു ലാസ്‌റ്റ് ചാൻസ്.

और कहानियां पढ़ने के लिए क्लिक करें...