മൊബൈൽ ഫോണിൽ സന്ദേശം കിട്ടിയെന്നറിയിക്കുന്ന ശബ്ദം. രവി മോനോൻ ആകാംഷയോടെ നോക്കി. അതവളാണ്… റിയ… റിയ അഗർവാൾ. സുന്ദരിയായ ആ പെൺകുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഹായ്, ഹൗ ആ യു എന്ന സന്ദേശം… രവി പുഞ്ചിരിയോടെ മറുപടി സന്ദേശമയച്ചു. അയാം ഫൈൻ, ഹൗ ആർ യു?

അയാം ഓകെ. സീ യു ലേറ്റർ എന്ന് റിയയുടെ മറുപടി സന്ദേശം.

തികച്ചും ആകസ്മികമായിട്ടായിരുന്നു അവളെ പരിചയപ്പെട്ടത്. ഒരു വാടകവീട്ടീലാണ് രവി മേനോനും കുടുംബവും കഴിയുന്നത്. മധ്യവയസ്കയായ ഭാര്യ ഗായത്രി മേനോനും കൗമാരപ്രായത്തിലെത്തിയ മകൾ പ്രീതി രവി മേനോനുമടങ്ങുന്ന കൊച്ചുകുടുംബം. വാടകവീട്ടിൽ പല ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നം, ഇടയ്ക്കിടെയുള്ള പവർകട്ട് ഇതെല്ലാം കോളനിയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ. പക്ഷേ, ആ വീട്ടിൽ ബാത്ത് അറ്റാച്ഡ് ആയ ഒരു റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥികളും ബന്ധുക്കളും വീട്ടിൽ വരുമ്പോൾ അസൗകര്യം തോന്നിയിരുന്നു. പിന്നെ മഴ പെയ്യുമ്പോൾ മിക്ക മുറികളിലും വെള്ളം ചോർന്നൊലിക്കും. എല്ലാംകൊണ്ടും അവർക്ക് മടുത്തു. ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമായി വാങ്ങിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേയായി. പറ്റിയ ഒരു ഫ്ലാറ്റ് ഇതേവരെ ഒത്തുകിട്ടിയുമില്ല. പെട്ടെന്നാണ് സുഹൃത്ത് മോഹൻ നായർ ഫോൺ ചെയ്തു പറഞ്ഞത് അടുത്തുതന്നെയുള്ള കോളനിയിലെ ഒരു ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന കാര്യം. ഒന്ന് പോയി നോക്കിയാൽ തരക്കേടില്ല എന്ന് മേനോന് തോന്നി. അങ്ങനെയാണ് അയാൾ ഫ്ലാറ്റിലെത്തിയതും റിയ എന്ന പെൺകുട്ടിയെ കണ്ടുമുട്ടിയതും.

ആ കൂടിക്കാഴ്ച അയാൾ ഒരു കോരിത്തരിപ്പോടെ ഓർത്തുപോയി. റിയ… അവൾ സുന്ദരിയായിരുന്നു. ഷാംപൂ തേച്ച സിൽക്കുപോലെയുള്ള മുടി കഴുത്തറ്റം മുറിച്ചിട്ടിരിക്കുന്നു. വെളുത്ത് മെലിഞ്ഞ അവളുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് കുടക്കുന്ന ടീ ഷർട്ടും ജീൻസും സുന്ദരമായ ആ മുഖത്തിന് ചേർന്ന മേക്കപ്പുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിച്ചു. നീണ്ടിടതൂർന്ന കൺപീലികളിൽ മസ്കാരയും തുടുത്ത കവിളുകളിൽ ഫൗണ്ടേഷനും ചുണ്ടുകളിൽ ഇളംറോസു നിറമുള്ള ലിപ്സ്റ്റിക്കും കൈ നഖങ്ങളിൽ സ്വർണ്ണ നിറമുള്ള നെയിൽപോളിഷും. അയാൾ അവളെ അടിമുടി വീക്ഷിച്ചു.

“ഹായ്, അയാം റിയ.” എന്നു പറഞ്ഞുകൊണ്ട് അവൾ ഹസ്തദാനം ചെയ്തപ്പോൾ അജ്ഞാതമായ ഏതോ വികാരം അയാളെ കൊൾമയിർ കൊള്ളിച്ചു.

“പ്ലീസ് സിറ്റ് ഡൗൺ” എന്ന് പറഞ്ഞ് അയാളെ സോഫയിലിരുത്തിയ ശേഷം അവളകത്തുപോയി തണുത്ത ജ്യൂസും ബിസ്കറ്റുമായി തിരിച്ചെത്തി. ഇത്ര മോഡേണായിട്ടും അവൾ അതിഥ്യമര്യാദ മറക്കാതിരുന്നതിൽ മേനോന് അത്ഭുതം തോന്നി.

“മി. രവി മേനോൻ നിങ്ങളെന്‍റെ ഫ്ലാറ്റ് നോക്കാൻ വരുന്നതായി മി. മോഹൻ പറഞ്ഞിരുന്നു. ബൈ ദ ബൈ, എന്‍റെ അച്ഛൻ മി. രാം അഗർവാൾ വിദേശത്താണ്. ഞാനും പഠിച്ചതും വളർന്നതും വിദേശത്താണ്. പക്ഷേ, ഇന്ത്യൻ സംസ്കാരം എന്നെ പഠിപ്പിക്കാൻ എന്‍റെ അച്ഛനമ്മമാർ മറന്നില്ല. എംബിഎ ചെയ്യുമ്പോൾ ഇവിടെ ഞങ്ങളുടെ സ്വന്തം കമ്പനി നോക്കി നടത്താമെന്ന് കരുതി പൂനെയിലേക്ക് തിരിച്ചു വന്നു. ഞങ്ങളിവിടെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫ്ലാറ്റ് വിൽക്കാമെന്ന് കരുതി.”

അവൾ സ്ഫുടമായി സംസാരിക്കുന്നത് മേനോൻ താൽപര്യത്തോടെ കേട്ടിരുന്നു.

“വരൂ, ഫ്ലാറ്റ് കാണണ്ടേ?” എന്നു പറഞ്ഞ് അവളെഴുന്നേറ്റപ്പോൾ മേനോൻ അവളെ അനുഗമിച്ചു. ഫ്ലാറ്റ് കണ്ടതിനശേഷം അവർ തിരിച്ചുവന്ന് സിറ്റിംഗ് റൂമിലിരുന്നു.

“യു നോ? മി. മേനോൻ, എനിക്കിത്തരം ഫ്ലാറ്റ് കച്ചവടമൊന്നും പരിചയമില്ല. ഇതിന് ഏകദേശം നാൽപത് ലക്ഷമാണ് ഞാൻ വിലയിട്ടിരിക്കുന്നത്. താൽപര്യമുണ്ടെങ്കിൽ നമുക്കാലോചിക്കാം.” റിയ പറഞ്ഞു.

“ശരി. താങ്ക്സ് റിയാ. ഞാനെന്‍റെ കുടുംബവുമായി ഒന്നാലോചിക്കട്ടെ. എന്നിട്ട് പറായം.”

“ബൈ ബൈ മി. മേനോൻ” എന്നു പറഞ്ഞ് യാത്രയാക്കുമ്പോൾ അവളുടെ മനോഹരമായ പുഞ്ചിരി അയാളുടെ ഹൃദയം കീഴടക്കിയിരുന്നു.

പിറ്റേദിവസമാണ് അവളുടെ മൊബൈലിൽ നിന്നും ഒരു സന്ദേശമെത്തിയത്. അയാൾക്ക് അവളെ വീണ്ടും കാണാൻ ആഗ്രഹം തോന്നി.

“നമുക്കിന്ന് പരസ്പരം കാണാൻ കഴിയുമോ?” എന്ന് മേനോൻ റിയയ്ക്ക് സന്ദേശമയച്ചു.

“നോ സോറി. ഇന്ന് ഞാനൽപ്പം തിരക്കിലാണ് ഒരു കോൺഫറൻസും ഉണ്ട് നാളെയായലോ?” എന്ന് അവളുടെ മറുപടി സന്ദേശം.

“ശരി” എന്ന് മേനോൻ മറുപടി അയച്ചു.

“നാൽപത് ലക്ഷം വിലമതിക്കുന്ന ആ ഫ്ലാറ്റ് എനിക്കൊന്നു കണ്ടാൽ തരക്കേടില്ല.” എന്ന് ഭാര്യ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മേനോൻ അടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി റിയയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് ഇഷ്ടപ്പെട്ടുവെങ്കിലും വില വളരെ കൂടുതലാണെന്നായിരുന്നു ഗായത്രിയുടെ അഭിപ്രായം. റിയയോട് അത് സൂചിപ്പിച്ചപ്പോൾ അവൾ ചിരിച്ചു.

“നോക്കൂ, മി. മേനോൻ, ഞാൻ പറഞ്ഞില്ലേ എനിക്കീ കച്ചവടത്തിലൊന്നും പരിചയമില്ല. പക്ഷേ, ഫ്ലാറ്റിന് തീർച്ചയായും നൽപതു ലക്ഷം കിട്ടുമെന്നാണ് എന്‍റെ അഭിപ്രായം. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ അച്ഛനുമായി ഒന്ന് സംസാരിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാമല്ലോ.”

“രവിയേട്ടാ, ആ പെണ്ണ് തരക്കേടില്ലല്ലോ. കച്ചവടമറിയില്ല എന്നു പറയുന്നുണ്ടെങ്കിലും അവളിതിന് നാൽപതു തന്നെ വാങ്ങും. അതിനുള്ള സാമർത്ഥ്യമുണ്ടവൾക്ക്. നമുക്കേതായാലും ഈ ഫ്ലാറ്റു വേണ്ട. ഇത്രയധികം പൈസ എവിടുന്നുണ്ടാക്കും. ഇനി ലോണെടുത്തും മറ്റും പൈസയൊപ്പിച്ച് വാങ്ങാൻ മാത്രം എന്താണീ ഫ്ലാറ്റിലുള്ളത്? ആകെ രണ്ട് മുറിയല്ലേയുള്ളൂ. ഇതിന് ഇരുപത് ലക്ഷം തന്നെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.” റിയ ചായയെടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഗായത്രി ഭർത്താവിനോട് അടക്കം പറഞ്ഞു.

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ? നിനക്കെന്താ ഇതിനെപ്പറ്റി അറിയുക? ഇതൊക്കെ കച്ചവടത്തിന്‍റെ ഓരോ രീതികളല്ലേ? ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ. അവൾ ഇനിയും വില കുറയ്ക്കും, നീ നോക്കിക്കോ…” മേനോൻ ഭാര്യയോട് മന്ത്രിച്ചു.

റിയ ചായയും പലഹാരങ്ങളുമായെത്തി. ചായ കുടിക്കുമ്പോൾ അവൾ സ്വന്തം കമ്പനിയെക്കുറിച്ചും വിദേശജീവിതത്തെക്കിറുച്ചുമെല്ലാം നിർത്താതെ സംസാരിച്ചു. റിയയുടെ മുഖത്തു നോക്കി സംസാരം കേട്ടിരുന്ന മേനോന്‍റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട താൽപര്യവും ആരാധനയും ഗായത്രിയും ശ്രദ്ധിച്ചു. അതിലെന്തോ അപാകതയുണ്ടല്ലോ എന്ന് അവൾക്ക് തോന്നി. ചായ കുടിച്ച ശേഷം അവർ യാത്ര പറഞ്ഞിറങ്ങി.

“നോക്കൂ രവിയേട്ടാ, ഇനി ഇതിൽ ആലോചിക്കാനൊന്നുമില്ല കേട്ടോ. നമുക്ക് ഫ്ലാറ്റ് വേണ്ട. അത്ര തന്നെ.” കാറിൽ വെച്ച് ഗായത്രി പറഞ്ഞു.

“ഗായത്രി, നീ എന്നെ അനാവശ്യമായി ദേഷ്യം പിടിപ്പിക്കണ്ട. ഏതു സമയവും വെറുതെ വിഡ്ഢിത്തരങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. എനിക്കറിയാം എന്തു ചെയ്യണമെന്ന്. എനിക്ക് നിന്‍റെ വക അഭിപ്രായമൊന്നും ആവശ്യമില്ല.” മേനോൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ ഗായത്രി മൗനം പാലിച്ചു.

മൗനം അവർക്കിടയിൽ ഒരു മറയായിത്തീർന്നപ്പോൾ അറിയാതെ വീണ്ടും അയാൾ ഓർത്തത് റിയയെക്കുറിച്ചായിരുന്നു. വളരെ തന്‍റേടവും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള ആ യുവതി എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത്. അവളുടെ സംസാരത്തിന്‍റെ ഒഴുക്ക് കേട്ടിരിക്കാൻ നല്ല രസമാണ്. ഈ ഗായത്രിയാണെങ്കിൽ എന്തെങ്കിലും നിസാര കര്യവുമായെത്തി തന്നെ അനാവശ്യമായി ശുണ്ഠി പിടിപ്പിച്ചുകൊണ്ടിരിക്കും.

അയാൾ ഓർത്തു, നാട്ടിൻ പുറത്ത് ജനിച്ചുവളർന്ന ഇവൾക്ക് പരിഷ്കാരമോ നല്ല പെരുമാറ്റമോ എവിടുന്നറിയാൻ? ഒന്നു നന്നായി വസ്ത്രധാരണം ചെയ്യാനോ സുഹൃത്തുക്കളോട് ഭംഗിയായി സംസാരിക്കാനോ ഒന്നും ഗായത്രിക്ക് കഴിയില്ല. എന്‍റെ കഷ്ടകാലമാണ് ഇങ്ങനെയൊരു സ്ത്രീയുടെ കൂടെ ജീവിതം കഴിക്കേണ്ടി വരുന്നത് എന്നു പോലും ആ നിമിഷത്തിൽ മേനോന് തോന്നിത്തുടങ്ങി.

നാളെ അച്ഛനുമായി കൂടിയാലോചിച്ച് അവൾ വിളിക്കും. അപ്പോൾ തീർച്ചയായും പരസ്പരം കാണാമല്ലോ എന്ന് ഓർത്തുകൊണ്ട് അയാൾ മന്ദഹസിച്ചു.

“ഹായ് മി. മേനോൻ ഗുഡ്മോണിംഗ്.” പിറ്റേന്ന് രാവിലെ അവളുടെ മധുര ശബ്ദം ഫോണിലൂടെ ഒഴുകിയെത്തിയപ്പോൾ മേനോൻ സന്തോഷം കൊണ്ട് മതിമറന്നു.

“ഹലോ റിയ, നമുക്കിന്ന് കാണണ്ടേ ഫ്ലാറ്റിന്‍റെ കാര്യം സംസാരിക്കാൻ?” എന്നയാൾ ചോദിച്ചു.

“അതേ, അതുപറയാനാണ് ഞാൻ വിളിച്ചത്. തീർച്ചയായും കാണണം. ഫ്ലാറ്റിൽ പെച്ച് വേണ്ട. നമുക്കൊരുമിച്ച് ഒരു കാപ്പി കുടിച്ചാലോ? വേഗം ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിലേക്ക് വരൂ… ഞാനിവിടെ നിങ്ങളെ കാത്തിരിക്കുകയാണ്.” മണി കിലുങ്ങുന്നതു പോലെയുള്ള ചിരി.

ഒരു സ്വപ്നം സാക്ഷാത്കരിച്ചതു പോലെയാണ് മേനോന് തോന്നിയത്. നീലനിറമുള്ള ഷർട്ടും ബ്രൗൺനിറത്തിലുള്ള പാന്‍റും ധരിക്കാനായി തെരഞ്ഞെടുത്തപ്പോൾ ആ ഡ്രസ്സിട്ടു കാണാൻ നല്ല ഭംഗിയാണെന്ന് ഭാര്യ പറഞ്ഞതോർത്തു. അയാൾ വേഗം റെസ്റ്റോറന്‍റിലെത്തിച്ചേർന്നു.

“ഹലോ റിയ, വാട്ട് എ പ്ലസന്‍റ് സർപ്പൈസ്.” എന്ന് പറഞ്ഞുകൊണ്ട് ഹസ്തദാനം ചെയ്ത്പ്പോൾ എന്തിനോ വീണ്ടും അയാളുടെ മനസ്സിൽ കുളിർമയുടെ അലയിളകി.

“ഞാൻ അച്ഛനുമായി സംസാരിച്ചു. 39 ലക്ഷത്തിലധികം കുറയ്ക്കാൻ പറ്റില്ലത്രേ. എനിക്ക് എന്‍റെ ഫ്ലാറ്റ് മി. മേനോന് തരണമെന്നുണ്ട്. എങ്ങനെയെങ്കിലും 39 ലക്ഷം ഉണ്ടാക്കിക്കൂടേ?” എന്ന് റിയ പറഞ്ഞപ്പോൾ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന മേനോൻ “ഓകെ റിയ. ഞാൻ നാളെ വിവരം പറയാം.” കാപ്പി കുടിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞ് പരിഞ്ഞു.

അന്നു രാത്രി മേനോന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഭാര്യ അടുത്ത് കിടന്നുറങ്ങുമ്പോഴും അയാൾ റിയയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു. മനോഹരമായ ആ കണ്ണുകളും ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരിയും മൃദുലമായ കൈവിരലുകളും…

തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് മേനോൻ ചിന്തിച്ചു. ആ പെൺകുട്ടിക്ക് ഇത്രത്തോളം ആകർഷണീയത തോന്നുന്നതെന്താണ്. അവളുടെ വ്യക്തിത്വത്തിന് ഒരു കാന്തികശക്തിയുണ്ട്. താൻ വീണ്ടും വീണ്ടും അവളോട് അടുത്തുപോകുന്നു എന്ന് അയാൾക്ക് തോന്നി. ഒന്ന് വേഗം നാളെയായെങ്കിൽ റിയയെക്കണ്ട് തന്‍റെ മാനസികാവസ്ഥ പറയണം എന്ന് തീരുമാനിച്ചുകൊണ്ട് അയാൾ കിടന്നുറങ്ങാൻ ശ്രമിച്ചു. തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈകൾ മെല്ലെ എടുത്തുമാറ്റി, റിയയെന്ന യുവതി സ്വപ്നത്തിൽ കടന്നു വന്നെങ്കിൽ എന്നാഗ്രഹിച്ചുകൊണ്ട് അയാൾ കണ്ണടച്ചു. രാവിലെ പതിവിലും നേരത്തെയുണർന്നു.

റിയ ആർ യു ഫ്രീ? എന്ന് സന്ദേശമയച്ചു.

“ഒകെ, മി. മേനോൻ നമുക്ക് പത്തുമണിക്ക് കാണാം. നമ്മുടെ ക്രേസി ബൈറ്റിൽ തന്നെ.” എന്ന് അവളുടെ മറുപടി സന്ദേശം മൊബൈലിൽ തെളിഞ്ഞപ്പോൾ മേനോന് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പ്രണയപരവശനായ ഒരു കാമുകനെപ്പോലെ അയാളുടെ ഹൃദയം അദ്രുതം മിടിച്ചു.

“രവിയേട്ടാ, ആ ഫ്ലാറ്റ് വേണ്ടെന്ന് അവളോട് പറഞ്ഞില്ല?” ഭാര്യയുടെ ചോദ്യം അയാൾക്ക് പരിസരബോധം തിരിച്ചുനൽകി.

“ഇല്ല… ഞാൻ പറയാം… അല്ലെങ്കിൽ ഒന്നുകൂടി അവളോട് പറഞ്ഞുനോക്കട്ടെ.. വീണ്ടും വില കുറയ്ക്കുകയാണെങ്കിലോ?” എന്ന് യാന്ത്രികമായി പറഞ്ഞുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.

“മതി കേട്ടോ, ഇനിയാ ഫ്ലാറ്റിനെപറ്റി നമുക്ക് ചിന്തക്കണ്ട. അവളതിന്‍റെ വില കുറയ്ക്കാനൊന്നും പോകുന്നില്ല. നമുക്ക് ഇത്രയധികം പൈസ ഉണ്ടാക്കാനും കഴിയില്ല. വില കുറഞ്ഞ ഏതെങ്കിലും ഫ്ലാറ്റ് നമുക്ക് കിട്ടാതിരിക്കില്ല. അല്ല, ഞാനാലോചിക്യാ, ഇതെന്താ രവിയേട്ടന് ആ ഫ്ലാറ്റിനോട് ഇത്ര താൽപര്യം?” ഗായത്രി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കാതെ “ഞാനിപ്പോൾ വരാം.” എന്നു പറഞ്ഞുകൊണ്ട് മേനോൻ പുറത്തിറങ്ങി.

“ഞാനും വരട്ടേ, എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്.” എന്ന് ഭാര്യ വിളിച്ചു പറയുന്നത് തീരെ ശ്രദ്ധിക്കാതെ വേഗം നടന്ന് കാറെടുക്കുമ്പോൾ മേനോന് റിയയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്ന ആഗ്രഹം.

ക്രേസി ബൈറ്റിലെ കസേരയിൽ തന്നെ കാത്തിരിക്കുന്ന, ഇളം ചുവപ്പുനിറമുള്ള ബ്ലൗസും സ്വർണ്ണക്കസവുള്ള സാരിയും ധരിച്ച റിയ എന്ന യുവതിക്ക് അഗ്നി ജ്വാലയുടെ സൗന്ദര്യമുണ്ടെന്ന് മേനോനു തോന്നി. തീ നാളത്തിലേക്ക് ആകർഷിക്കപ്പെട്ട് വെന്തെരിയുന്ന ഈയാംപാറ്റയെപ്പോലെയാണ് തനെന്ന് അയാൾ ചിന്തിച്ചു. ഈ മാസ്മരിക സൗന്ദര്യത്തിൽ വെന്തെരിയുവാനും താൻ തയ്യാറാണെന്ന് അയാൾ തമാശയോടെ ഓർത്തു.

ഒരു പുഞ്ചിരിയോടെ അവൾ അഭിവാദ്യം ചെയ്തപ്പോൾ അയാൾ പ്രത്യഭിവാദ്യം ചെയ്തു. അവൾക്കു മുമ്പിലിരുന്നു.

“ഐസ്ക്രീം കഴിക്കുമല്ലോ?” എന്നു ചോദിച്ചു. അവൾ ചിരിച്ചുകൊണ്ട് ശരിയെന്നു സമ്മതിച്ചു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ…

“എന്തു തീരുമാനിച്ചു മി. മേനോൻ?” എന്ന് റിയ ചോദിച്ചു.

“ഓ, എന്തു തീരുമാനിക്കാൻ.. ഞാനെപ്പോഴെ നിന്‍റെ ആരാധകനായിത്തീർന്നു.” എന്ന് മനസ്സിൽ പറഞ്ഞു.

“റിയ, ആ ഫ്ലാറ്റിന് 39 ലക്ഷം വളരെ കൂടുതലാണെന്നാണ് എന്‍റേയും ഭാര്യയുടേയും അഭിപ്രായം. അത് എങ്ങനെയെങ്കിലും 25 ലക്ഷമാക്കി കുറച്ചു കൂടേ?” മേനോൻ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ റിയയുടെ മുഖത്തെ മന്ദഹാസം മാഞ്ഞു.

അവൾ ഗൗരവത്തോടെ പറഞ്ഞു, “നോക്കൂ മി. മേനോൻ എനിക്ക് അത്രയധികം കുറയ്ക്കാൻ കഴിയില്ല. ഞാൻ 40 ലക്ഷം പറഞ്ഞല്ലോ. നിങ്ങളുടെ അഭ്യർത്ഥനകൊണ്ട് അച്ഛൻ 39 ലക്ഷത്തിന് സമ്മതിക്കുകയും ചെയ്തു. എനിക്ക് എന്തായാലും 39 ലക്ഷം തന്നെ കിട്ടണം.”

“റിയ, നാം തമ്മിലുള്ള ബന്ധമോർത്ത് നീയത് 25 ലക്ഷമാക്കാൻ അച്ഛനോട് പറഞ്ഞു കൂടേ?” എന്ന് പറഞ്ഞുകൊണ്ട് മേനോൻ അവളുടെ കരം ഗ്രഹിച്ചു. “ബന്ധമോ?” അവൾ പൊട്ടിത്തെറിച്ചുകൊണ്ട് കൈ പിൻവലിച്ചു.

“നിങ്ങളെന്താണ് മിസ്റ്റർ കരുതിയത്? നമ്മൾ തമ്മിലെന്തു ബന്ധം? ഞാൻ നിങ്ങളോട് പറഞ്ഞിരുന്നോ നമ്മൾ അടുപ്പത്തിലാണെന്ന്? ഞാൻ നിങ്ങളോട് പ്രേമമാണെന്ന് എപ്പോഴെങ്കിലും സൂചിപ്പിച്ചിരുന്നോ? പിന്നെ എന്തിനാണങ്ങനെ തോന്നിയത്? എനിക്കൊന്നുമറിയില്ല. എനിക്ക് എന്‍റെ ഫ്ലാറ്റിന് 39 ലക്ഷം തന്നെ വേണം. അതുതരാൻ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ജസ്റ്റ് ഫോർഗെറ്റ് ഇറ്റ്. ഞാൻ പോകുന്നു. വേറെ വിൽപ്പനക്കാരെ അന്വേഷിച്ചോളൂ. ഇനി നാം തമ്മിൽ കാണണമെന്നില്ല.”

അവൾ ഇറങ്ങിപ്പോയി. ഒന്ന് യാത്ര പോലും പറയാതെ അവൾ നടന്നു നീങ്ങുന്നത് കണ്ട് മേനോൻ തരിച്ചിരുന്നു. എന്നാലും അവളിങ്ങനെ പെരുമാറിയതെന്താണ്? എന്നോടിങ്ങനെ ചെയ്യാൻ അവൾക്കെങ്ങനെ കഴിഞ്ഞു? ഓർത്തപ്പോൾ മേനോന് സങ്കടവും അരിശവും തോന്നി.

“അച്ഛനറിയുമോ ഇന്നെനിക്ക് ക്വിസ് കോമ്പറ്റീഷനിൽ ഫസ്റ്റ്പ്രൈസ് കിട്ടി. നമുക്കൊന്നാഘോഷിക്കണ്ടേ? അച്ഛാ നമുക്കിന്ന് പുറത്തുപോയി ഭക്ഷണം കഴിക്കാം.” മകൾ സന്തോഷത്തോടെ പറയുന്നത് മേനോൻ കേട്ടു.

“അമ്മേ വേഗം റെഡിയായിക്കൊള്ളൂ. നമുക്ക് ക്രേസി ബൈറ്റ് എന്ന റെസ്റ്റോറന്‍റിലാണ് ഇന്ന് ലഞ്ച്. അച്ഛൻ റെഡിയാണല്ലോ. അമ്മയും കൂടി റെഡിയായി എത്തിയാൽ നമുക്കിപ്പോൾത്തന്നെ ഇറങ്ങാം അല്ലേ അച്ഛാ?”

മേനോൻ ഞെട്ടിപ്പോയി, “പ്രീതി, നിനക്കെന്താ ഭ്രാന്തുണ്ടോ? ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിൽ പോകാൻ? എനിക്കവിടെ പോകാനിഷ്ടമില്ല. ഞാൻ വരുന്നില്ല.” അയാൾ പൊട്ടിത്തെറിച്ചു. മേനോന്‍റെ അപ്രതീക്ഷിതമായ പ്രതികരണം കണ്ട് അമ്മയും മകളും അത്ഭുതത്തോടെ പരസ്പരം നോക്കി. “ക്രേസി ബൈറ്റ് റെസ്റ്റോറന്‍റിന് എന്താണമ്മേ കുഴപ്പം?” മകൾ ചോദിച്ചു.

“ആർക്കറിയാം മോളേ, നിന്‍റച്ഛനോടു തന്നെ ചോദിച്ച് നോക്കൂ.” അമ്മ കൈ മലർത്തി. ഒരിക്കലും മനസ്സിലാവാത്ത ഒരു വിഷമപ്രശ്നം പോലെയാണത് എന്ന് അമ്മയ്ക്കും മകൾക്കും അറിയില്ലായിരുന്നു. അതിന്‍റെ ശരിയായ ഉത്തരം മേനോനു പോലും വിശദീകരിക്കാനാവില്ലല്ലോ… ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...