തേരാ സുരൂർ….. ഗായകൻ ഹിമേഷ് രേഷമിയയുടെ ഈ ഗാനം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, കാരണം ഈ ഗാനത്തിൽ ഹിമേഷ് വളരെ മനോഹരമായി പ്രണയത്തിന്‍റെ വികാരം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഹിമേഷ് ഒരു ഇമോഷണൽ ഗായകനാണ് അതിനാൽ അദ്ദേഹത്തിന്‍റെ പാട്ടുകൾക്ക് പ്രണയ വികാരം കൂടുതൽ ഉണ്ട്.

1973 ജൂലൈ 23ന് ഗുജറാത്തിലാണ് ഹിമേഷ് രേഷ്മിയ ജനിച്ചത്. അച്ഛന്‍റെ പേര് വിപിൻ രേഷ്മിയ, അമ്മയുടെ പേര് മധു രേഷ്മിയ. മൂത്തമകൻ സംഗീത ലോകത്ത് എന്തെങ്കിലും ചെയ്യണമെന്ന് ഹിമേഷിന്‍റെ പിതാവ് ആഗ്രഹിച്ചിരുന്നു എന്നാൽ പെട്ടെന്ന് ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു. ഹിമേഷിന് അന്ന് 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അദ്ദേഹം സംഗീതം കരിയർ ആക്കാൻ തീരുമാനിച്ചു അന്ന്.16 വയസ്സ് ആണ് പ്രായം. അഹമ്മദാബാദിൽ ദൂരദർശൻ വഴി ആണ് ഹിമേഷ് തന്‍റെ കരിയർ ആരംഭിച്ചത്.

സൽമാൻ ഖാന്‍റെ ചിത്രം ‘പ്യാർ കിയാ തോ ഡർനാ ക്യാ’ തുടങ്ങിയ ഹിന്ദി സിനിമകളുടെ സംഗീത സംവിധായകനായി പ്രവർത്തിച്ചു. ചിത്രം വൻ ഹിറ്റായി മാറി. ഈ ചിത്രത്തിന് ശേഷം രേഷ്മിയ സൽമാന്‍റെ പല ചിത്രങ്ങളിലും സംഗീതം നൽകി. അത് എല്ലായ്പ്പോഴും സൂപ്പർഹിറ്റായിരുന്നു.

2003 ൽ തേരേ നാം എന്ന ചിത്രത്തിലൂടെയാണ് ഹിമേഷ് സംഗീത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായത്. വിജയകരമായ സംവിധാനത്തിന് ശേഷം ‘ആഷിഖ് ബനായ ആപ്‌നെ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്‍റെ ഭാഗ്യം കണ്ടെത്തി. ആ കാലഘട്ടത്തിൽ ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ ഹിറ്റായിരുന്നു. ഇതോടൊപ്പം ഈ ചിത്രത്തിലെ മികച്ച ഗാനങ്ങൾക്കുള്ള ഫിലിം ഫെയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. തന്‍റെ ആദ്യ ഗാനത്തിന് തന്നെ ഫിലിം ഫെയർ മികച്ച നവാഗത ഗായകനുള്ള അവാർഡ് ലഭിക്കുന്ന ഹിന്ദി സിനിമയിലെ ആദ്യത്തെ ഗായകനും സംഗീത സംവിധായകനുമാണ് ഹിമേഷ്.

അഭിനയിക്കേണ്ടി വന്നു

സിനിമയിൽ തന്‍റെ കരിയർ ആരംഭിക്കുന്നതിന് മുമ്പ് ഹിമേഷ് നിരവധി സംഗീത പരിപാടികൾ ചെയ്യാറുണ്ടായിരുന്നു. അത് ആളുകൾക്ക് വളരെ ഇഷ്ടമായിരുന്നു. ഹിമേഷിന്‍റെ സംഗീത സംവിധാനവും ആലാപന ജീവിതവും ഹിന്ദി സിനിമയിൽ സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം മികച്ചതായിരുന്നില്ല. നടനെന്ന നിലയിൽ നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും തിയേറ്ററുകളിൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ അദ്ദേഹത്തിന്‍റെ ഒരു ചിത്രത്തിനും കഴിഞ്ഞില്ല.

21-ാം വയസ്സിൽ കോമളുമായുള്ള ഹിമേഷിന്‍റെ ആദ്യ വിവാഹം നടന്നു. അദ്ദേഹത്തിന് ഒരു മകൻ ഉണ്ട്. കുറച്ച് വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതിന് ശേഷം ഹിമേഷ് കോമളുമായി വിവാഹമോചനം നേടുകയും തന്‍റെ ദീർഘകാല കാമുകിയായിരുന്ന സോണിയ കപൂറിനെ വിവാഹം കഴിക്കുകയും ചെയ്തു.

അവസരങ്ങൾ

ബിഗ് സ്‌ക്രീനിന് പുറമെ, ചെറിയ സ്‌ക്രീനിലെ നിരവധി റിയാലിറ്റി ഷോകളുടെ വിധികർത്താവായി മാറിയ ഹിമേഷ് കഴിവുള്ള എല്ലാ മത്സരാർത്ഥിക്കും പാടാനുള്ള അവസരവും നൽകി. ഇത് മാത്രമല്ല, ബംഗാളിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിൽ ഒരു ഗാനം ആലപിക്കാനും ഭിക്ഷാടനം നടത്താനും റാനു മണ്ഡലിന് അവസരമൊരുക്കി തുടർന്ന് അവർ ഇന്ന് സ്റ്റേജ് ഷോകൾ ചെയ്ത് നന്നായി ജീവിക്കുന്നു.

ഈ ദിവസങ്ങളിൽ ഹിമേഷ് വീണ്ടും സോണി ടിവിയിലെ ഇന്ത്യൻ ഐഡൽ 13 എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി മാറി. ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് പഠിക്കാൻ സഹായിക്കുന്ന ഈ റിയാലിറ്റി ഷോയിൽ നിന്ന് താൻ ഇപ്പോഴും ഒരുപാട് പഠിക്കുന്നുണ്ടെന്ന് അദ്ദേഹം അനുഭവങ്ങൾ വിവരിച്ചു.

എന്‍റെ കുട്ടിക്കാലം

ഈ ഷോയിലൂടെ കുട്ടിക്കാലത്തെ ആ നിമിഷങ്ങൾ ഞാൻ ജീവിച്ചു. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ് പക്ഷേ അത് നല്ലതായി തോന്നുന്നുവെന്നും ഹിമേഷ് പറയുന്നു. മുമ്പ് കഴിവ് ഉള്ളവർക്ക് മുന്നോട്ട് വരാനുള്ള അവസരം കുറവായിരുന്നു, എന്നാൽ ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമിലൂടെ കുട്ടികൾക്ക് സംഗീതം ഒരു നല്ല തൊഴിലായി മുന്നോട്ട് കൊണ്ടു പോകാനാകും. കോവിഡിന് ശേഷം ധാരാളം കുട്ടികൾ പങ്കെടുത്തിട്ടുണ്ട് അതിൽ ശരിയായ പ്രതിഭകളെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

ഫിറ്റ്നസിൽ ശ്രദ്ധ

ഹിമേഷ് എല്ലായ്പ്പോഴും തന്‍റെ ലുക്കിനെ കുറിച്ച് വളരെ ബോധവൻ ആണ്. തന്‍റെ ഗ്രൂമിംഗ്, ഫുഡ്‌ അതിന്‍റെ എല്ലാം ഉത്തരവാദിത്തം അദ്ദേഹം ഭാര്യയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. ഡയറ്റീഷ്യൻ പറയുന്നതനുസരിച്ച് എല്ലാ ഭക്ഷണവും കഴിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. അത് ചെയ്യാൻ ഭാര്യ എന്നെ സഹായിക്കുന്നുണ്ട്.

കഠിനാധ്വാനത്തോടുള്ള അഭിനിവേശം

ഹിമേഷ് എപ്പോഴും പുതിയ പ്രതിഭകൾക്ക് അവസരം നൽകുന്നു, ഓഡിഷൻ സമയത്ത് തന്നെ അദ്ദേഹം മത്സരാർത്ഥിയോട് പറയാറുണ്ട്, കൂടാതെ നന്നായി പാടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിന്‍റെ കാരണം ചോദിച്ചപ്പോൾ, ഈ കുട്ടികൾ പഴയ പാട്ടുകൾ വളരെ മനോഹരമായി പാടിയാൽ അവർക്ക് ശരിയായ രീതിയിൽ പുതിയ പാട്ടുകൾ പാടാൻ കഴിയുമെന്നും ഇവരെല്ലാം എന്‍റെ വരാനിരിക്കുന്ന സിനിമകളിലും വെബ്സീരീസുകളിലും മികച്ച പ്രകടനമാണ് നൽകിയതെന്നും അദ്ദേഹം പറയുന്നു. കഠിനാധ്വാനം ചെയ്യാനുള്ള അഭിനിവേശം കുട്ടികൾക്ക് ഉണ്ടാകണം കാരണം ഇന്നും ഒരു വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്ത് ഒരു ഗാനം വരണമെങ്കിൽ എന്‍റെ കഠിനാധ്വാനം പഴയതുപോലെ തന്നെ തുടരണം.

ഓരോ മനുഷ്യനും ചില കഴിവുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നു, അത് പുറത്തെടുക്കേണ്ടതുണ്ടെന്നും ഹിമേഷ് പറയുന്നു. പിന്നണി മാത്രം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗായകനുമായി അഭിനേതാക്കൾക്ക് വ്യക്തിപരമായ ബന്ധമില്ല. നടൻ പാട്ട് ശരിയായി പാടി അഭിനയിച്ചാൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കുകയുള്ളു. എന്നാൽ ഇന്നത്തെ കാലം വ്യത്യാസപ്പെട്ടു സോഷ്യൽ മീഡിയ സജീവമായി, പ്രതികരണം, പാടുന്ന രീതി, മൊത്തത്തിലുള്ള അവതരണം എല്ലാം ഒരു പാട്ടിന്‍റെ വിജയത്തിൽ സ്വാധീനം ചെലുത്തുന്നു. ശബ്ദത്തിനു പുറമെ, ചുറ്റുമുള്ള ആളുകൾക്ക് കൂടി പാട്ടിന്‍റെ മികവിൽ പങ്കുണ്ട്.

നഷ്ടമായത്

വളരെ ചെറുപ്പം മുതലേ അച്ഛനൊപ്പം സംഗീതം പഠിച്ചു തുടങ്ങിയെന്ന് ഗായകൻ ഹിമേഷ് പറയുന്നു. ഞാൻ മുമ്പ് അധികം ലൈവ് ഷൂട്ട് ചെയ്തിട്ടില്ല. വലിയ സ്റ്റുഡിയോകളിൽ നടക്കാറുള്ള ആ ഷൂട്ടിംഗ് വളരെ മികച്ചതായിരുന്നു. ഇപ്പോൾ ലൈവ് റെക്കോർഡിനു പകരം ട്രാക്കുകൾ നൽകിയിരിക്കുന്നു. സാങ്കേതിക വിദ്യയും ധാരാളം ഉപയോഗിക്കുന്നു. നൂറിലധികം സംഗീതജ്ഞർക്കൊപ്പം വലിയ സ്റ്റുഡിയോകളിൽ അച്ഛൻ പാടിയിട്ടുണ്ട്. 8 മണിക്കൂർ റിഹേഴ്‌സലിനൊടുവിൽ ഒറ്റ ടേക്കിൽ പാട്ട് റെക്കോർഡ് ചെയ്‌തത് ഇപ്പോൾ ഇതിഹാസമായി മാറിയിരിക്കുകയാണ്. ആ പ്രക്രിയ ഇനിയില്ല. ആ പ്രക്രിയയിലെ വൈബ് എനിക്ക് ഒരുപാട് നഷ്ടമായി.

എല്ലാവരും ഇപ്പോഴും പഴയ പാട്ടുകൾ കേൾക്കുകയും അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ പാട്ടുകൾ നിർമ്മിക്കുകയും ചെയ്യുന്നു. അതും വളരെ സന്തോഷം നൽകുന്നു.

और कहानियां पढ़ने के लिए क्लिक करें...