ജംഗ്ഷനിൽ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഇരമ്പി വന്ന വാഹനങ്ങളുടെ വേഗത കുറഞ്ഞു. ഓഫീസ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശിൽപ. നോർത്ത് സ്റ്റേഷനടുത്തുള്ള റോഡിലെ സ്ഥിരം ബ്ലോക്ക് കഴിഞ്ഞതേയുള്ളൂ. ഇനിയിപ്പോ ഈ സിഗ്നൽ…. ശിൽപ ശരിക്കും മൂഡോഫായി. ഓഫീസിൽ പതിവിൽ കവിഞ്ഞ ജോലിയുണ്ടായിരുന്നു. എന്നിരുന്നാലും വീക്കെന്‍റ് ആയതിനാൽ അടുത്ത രണ്ടു ദിവസം അവധി കിട്ടുമല്ലോ, ശിൽപ സമാധാനിച്ചു. അവൾ കാറിന്‍റെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. സുഖദമായ ഒരു തണുത്ത കാറ്റ് അവളെ തലോടിക്കൊണ്ട് കടന്നുപോയി. ഇരുണ്ട് മേഘാവൃതമായ ആകാശം. റോഡരികിൽ ഒരു കൊച്ചുകടയിൽ മുളകുബജിയും, ഉഴുന്നുവടയും പഴംപൊരിയും ചിപ്സുമൊക്കെ വറുക്കുന്നുണ്ടായിരുന്നു.

രണ്ടു ദിവസം മുമ്പ് അമ്മായിയമ്മ സൂചിപ്പിച്ച ഒരു കാര്യം ശിൽപയ്ക്ക് ഓർമ്മ വന്നു. “മോളേ പണ്ട് ഞങ്ങൾ എറണാകുളത്ത് താമസിക്കുന്ന സമയത്ത് നി‍ന്‍റെ അമ്മായിച്ഛൻ ജോലി കഴിഞ്ഞ് വരുന്ന സമയത്ത് പഴംപൊരിയോ മുളുകുബജിയോ ഒക്കെ കൊണ്ടുവരുമായിരുന്നു. അത്രയും രുചികരമായ ലഘുഭക്ഷണം ഇവിടെയെങ്ങും കണ്ടിട്ടേയില്ല. നിങ്ങൾ പരിഷ്കാരികൾക്ക് ചിപ്സും ബർഗറുമൊക്കെ മതിയല്ലോ.”

എന്തായാലും അമ്മയ്ക്ക് ഇന്ന് ഒരു സർപ്രൈസ് കൊടുക്കണം. മനസ്സിൽ പ്രണയമോ ഗൃഹാതുരത്വമോ ഒക്കെ ഉണർത്തുന്ന മഴയ്ക്കു മുമ്പുള്ള ശാന്തമായ കാലാവസ്ഥ. ശിൽപ കാർ റോഡിന്‍റെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. കുറച്ചു മുളകുബജിയും പഴംപൊരിയും രണ്ടു പായ്ക്കറ്റുകളിലായി വാങ്ങി. മടങ്ങാനൊരുങ്ങവേ ഒന്നുരണ്ടു മഴത്തുള്ളികൾ അവളുടെ മുഖത്തും കൈകളിലും പതിച്ചു. കാറ്റിന് ശക്തി കൂടി, ചെറിയ ചാറ്റൽ മഴയും തുടങ്ങി. ശിൽപയുടെ മനസ്സ് ശരിക്കും തണുത്തു. മടുപ്പും ക്ഷീണവുമൊക്കെ പാടെ മാറി.

കാർ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി കോൾബെൽ അമർത്തി. കൊച്ചു രാഹുൽ തുള്ളിച്ചാടിക്കൊണ്ട് ഡോറിനടുത്തെത്തിയെങ്കിലും ഡോർ ലോക്കിൽ കൈയെത്താത്തതിനാൽ അമ്മ വരുന്നതുവരെ അക്ഷമനായി നിന്നു. അമ്മായിയമ്മയെ സ്നേഹത്തോടെ അമ്മാ എന്നാണ് ശിൽപയും വിക്രമും മകൻ രാഹുലും വിളിക്കാറുള്ളത്.

ഡോർ തുറന്നതും കൊച്ചു രാഹുൽ ശിൽപയോടു ചേർന്നു നിന്നു, “മമ്മീ, ഇതെന്താ?” ശിൽപയുടെ കൈയിലെ പായ്ക്കറ്റുകളിലേക്ക് അവൻ ആകാംഷയോടെ നോക്കി.

ശിൽപ ചിരിച്ചുകൊണ്ട് രണ്ട് പായ്ക്കറ്റും അമ്മയെ ഏൽപിച്ചു. “അമ്മാ… ദാ നോക്കിയേ എന്താണെന്ന്…?” സരളാദേവി പായ്ക്കറ്റ് വാങ്ങി മേശമേൽ വച്ചു.

“നീയാകെ നനഞ്ഞിട്ടുണ്ടല്ലോ. വേഗം പോയി ഡ്രസ്സ് മാറ്റി വരൂ…. അപ്പോഴേക്കും ഞാൻ നിനക്ക് കാപ്പിയുണ്ടാക്കിത്തരാം.”

“വേണ്ട അമ്മാ…” ശിൽപ സരളാദേവിയെ സ്നേഹത്തോടെ സോഫയിലിരുത്തി. “രമണി ചായയുണ്ടാക്കും. അപ്പോഴേക്കും ഞാൻ ഡ്രസ്സ് മാറിയിട്ടു വരാം. ഇതൊന്നു കഴിച്ചു നോക്കൂ… എറണാകുളത്തേക്കാൾ നല്ലതാണോ ഇവിടുത്തെ മുളകുബജിയന്നു നോക്കൂ…”

മരുമകളുടെ സ്നേഹവും പരിഗണനയും കണ്ട് സരളാദേവിക്ക് വലിയ ഉത്സാഹമായി. “രാഹുൽ… കുട്ടികളുടെ മനസ്സാ നിന്‍റെ മമ്മിക്ക്…”

ശിൽപ ഡ്രസ്സ് ചേയ്ഞ്ച് ചെയ്തു വന്നപ്പോഴേക്കും രമണി അവർക്ക് മൂന്നുപേർക്കുള്ള ചായ ടേബിളിൽ കൊണ്ടു വച്ചിരുന്നു. കുശലവും തമാശപറച്ചിലുമൊക്കെയായി അവർ മൂന്നുപേരും ചേർന്ന് മുളകുബജിയും പഴംപൊരിയും കഴിച്ചു തീർത്തു. പെട്ടെന്ന് ശിൽപ നിർത്താതെ തുമ്മാൻ തുടങ്ങി, “എന്താണെന്നറിയില്ല അമ്മാ, വല്ലാത്ത തലവേദന. പനിയാവാതിരുന്നാൽ ഭാഗ്യം…”

“ഓഫീസിൽ തലപുകച്ചു ജോലി ചെയ്യും. തലയിൽ ഒരിറ്റ് എണ്ണ തേക്കുകയുമില്ല. അതെങ്ങനെയാ? ഫാഷൻ കുറഞ്ഞു പോയാലോ? ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്നു നേരെചൊവ്വേ കേൾക്ക്. ഇവിടെ വന്നിരിക്ക്. ഞാൻ തലയിൽ എണ്ണ തടവിത്തരാം. കുറച്ചു നേരം വിശ്രമിച്ചാൽ തലവേദന മാറും.” സരളാദേവി ഉപദേശിച്ചു.

എണ്ണയെന്നു കേൾക്കുന്നതേ അലർജിയാണ് ശിൽപയ്ക്ക്. പക്ഷേ അമ്മയുടെ നിർബന്ധം കാരണം അവൾ സമ്മതം മൂളി.

ശിൽപയുടെ തലയിൽ എണ്ണ തടവുന്നതിനിടയ്ക്ക് സരളാദേവി ശാസനയും ലാളനയും കലർന്ന സ്വരത്തിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അൽപസമയം കണ്ണടച്ചു വിശ്രമിക്കാൻ നിർദ്ദേശിച്ച് മുറിയിൽ ഒരു കത്തിച്ചു വച്ച് സരളാദേവി കൊച്ചുമകനേയും കൂട്ടി മുറിക്കു പുറത്തു കടന്നു.

അമ്മായിയമ്മയുടെ സ്നേഹവും കരുതലും കണ്ട് മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത വല്ലാത്തൊരു അടുപ്പവും ബഹുമാനവും അവരോടു തോന്നി. കുറ്റപ്പെടുത്തുന്നതെന്നു തോന്നിക്കുമങ്കിലും സ്നേഹമസൃണമായ അവരുടെ സംസാരം കേട്ട് അവൾക്ക് ചിരിയടക്കാനായില്ല. ശിൽപയുടെ മനസ്സ് മൂന്നു വർഷങ്ങൾക്കപ്പുറത്തേക്ക് പാറി നടന്നു. അന്ന് ഇതുപോലൊരു സന്ധ്യയ്ക്ക് കടുത്ത പനി കാരണം അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്നു. നെറ്റിയിൽ തണുത്ത തുണി മാറി മാറി വച്ച് സാന്ത്വനവാക്കുകളുമായി അമ്മായിയമ്മ അരികിലിരുന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പുറമേ അൽപം പരുക്കൻ സ്വഭാവമാണവരുടേതെന്ന് പലപ്പോഴും തോന്നിയിരുന്നെങ്കിലും സുഖമില്ലാത്ത അവസരത്തിൽ എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ശിൽപയ്ക്ക് അന്നേ ബോധിച്ചതാണ്. വെണ്ണയേക്കാൾ എത്രയോ മൃദുലമാണ് അമ്മയുടെ മനസ്സ്. ബാല്യത്തിൽ തനിക്കെപ്പോഴോ നഷ്ടപ്പെട്ട, താൻ കൊതിച്ചുകൊണ്ടിരുന്ന മാതൃസ്നേഹം…

ശാന്തമായ അന്തരീക്ഷത്തിൽ കണ്ണടച്ചാണ് കിടന്നതെങ്കിലും ശിൽപയ്ക്ക് തീരെ ഉറക്കം വന്നില്ല. ഓർമ്മകളുടെ ഇടവഴികളിലൂടെ ചിന്തകൾ പാഞ്ഞു നടന്നു. മനസ്സിനെ കൊളുത്തി വലിക്കുന്ന ചില ഓർമ്മകൾ…

ധനികനും ബിസിനസ്സുകാരനുമായ മോഹനചന്ദ്രന്‍റെയും ശ്രുതിലക്ഷ്മിയുടേയും ഏകമകളാണ് ശിൽപ. തിരുവനന്തപിരതാതണ് അവൾ ജനിച്ചു വളർന്നത്. മോഹനചന്ദ്രൻ ബിസിനസ്സ് ആവശ്യങ്ങൾക്കായി പലപ്പോഴും വിദേശയാത്രകൾ നടത്തിയിരുന്നു. ഒൻപതാം വയസ്സിലാണ് ശിൽപയ്ക്ക് അമ്മയെ ആകസ്മികമായി നഷ്ടപ്പെട്ടത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ മോഹനചന്ദ്രൻ തയ്യാറായില്ല. തിരക്കുകൾ കാരണം മകൾക്കൊപ്പം സമയം ചെലവഴിക്കാനും സാധിച്ചില്ല. സമ്പന്നതയ്ക്കു നടുവിൽ അവൾ ഏകയായി.

ശിൽപയ്ക്ക് ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നതിനായി പപ്പ അവളെ അകലെയുള്ള ഒരു പോഷ് സ്കൂളിൽ ചേർത്തു. ഹോസ്റ്റൽ ചുവരുകൾക്കുള്ളിൽ അവളുടെ ജീവിതം പാടേ മാറുകയായിരുന്നു.

6-7 വർഷത്തെ അധ്യയനം പൂർത്തിയാക്കി അവൾ വീട്ടിലേക്ക് മടങ്ങി. തിരുവനന്തപുരത്തെ ഒരു മികച്ച കോളേജിൽ ശിൽപയ്ക്ക് അഡ്മിഷൻ കിട്ടി. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു ശിൽപ. എന്നാൽ മാതൃസ്നേഹത്തിന്‍റെ അഭാവവും ഹോസ്റ്റൽ ജീവിതവും അവളുടെ ജീവിതത്തെ വളരെ സ്വാധീനിച്ചു.

സമ്പന്നന്‍റെ മകൾ, പഠനത്തിൽ അഗണ്യ, സ്കൂൾ അധ്യയനകാലത്ത് അധ്യാപകരുടേയും സഹപാഠികളുടേയും ശ്രദ്ധ നേടാൻ സാധിച്ചു. സാമ്പത്തികമായ ഒരു പരാധിനതയും അവളെ ഒരിക്കലും അലട്ടിയില്ല. അതോടെ വാശിയും അഹങ്കാരവുമൊക്കെ അവളുടെ സ്വഭാവത്തിന്‍റെ ഭാഗമായി. ഒരു നെഗറ്റീവ് വാക്ക് പോലും കേൾക്കാൻ അവൾ തയ്യാറായിരുന്നില്ല. സ്വഭാവത്തിലെ ന്യൂനതകൾ സ്വയം മനസ്സിലാക്കിയിരുന്നെങ്കിലും മാറാൻ അവൾ തയ്യാറായില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി അവളെ തിരുത്താൻ ആരും മുതിർന്നതുമില്ല.

വിദ്യാഭ്യാസരംഗത്ത് ഔന്നിത്യത്തിന‍റെ പടവുകൾ ചവിട്ടിക്കയറുമ്പോഴും ദൈംദിനജീവിതത്തിലെ സാമാന്യ അറിവുകളും ബന്ധങ്ങളുടെ ഊഷ്മളതയും അവൾക്ക് അപ്രാപ്യമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞുവീണു. കോളേജ് പഠനത്തിനു ശേഷം എംബിഎയ്ക്ക് ബാംഗ്ലൂരിൽ ചേർന്നു, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും കിട്ടി.

അവിടെ വച്ചാണ് തന്‍റെ സീനീയർ ഓഫീസറായ വിക്രമിനെ ശിൽപ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി.

വിക്രമിന്‍റെ വീട്ടിൽ അമ്മ സരളാദേവി മാത്രമണ് ഉണ്ടായിരുന്നത്. മൂത്ത രണ്ട് ചേട്ടന്മാർ കുടുംബസമേതം മംഗലാപുരത്തായിരുന്നു താമസം. ഭർത്താവിന്‍റെ മരണശേഷം അവർ ഇളയ മകനോടൊപ്പം ബോംബോയിൽ വന്നു താമസിക്കുകയായിരുന്നു. സാമാന്യം വലിയ ഫ്ളാറ്റായിരുന്നു. മകന്‍റെ കാര്യങ്ങളും ഭക്ഷണവുമൊക്കെ അവർ തന്നെയാണ് ചെയ്തിരുന്നത്, മറ്റ് ജോലികൾക്കായി ഒരു ജോലിക്കാരിയെയും നിയോഗിച്ചിരുന്നു.

മകന്‍റെ പ്രണയവിവാഹത്തിന് മൗനാനുവാദം നിൽകിയെങ്കിലും പരിചയത്തിലുള്ള താൻ തിരഞ്ഞെടുക്കുന്ന പെൺകുട്ടിയായിരിക്കണം വിക്രമിന്‍റെ വധുവെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവളും ഉദ്യോഗസ്ഥയുമാണ് ശിൽപ എന്നറിഞ്ഞപ്പോൾ തന്‍റെ വീടിന് യോജിച്ചവളായിരിക്കുമോ എന്ന് സരളാദേവി ആശങ്കിച്ചു.

വിവാഹവും ഹണിമൂണുമായി രണ്ടാഴ്ച പിന്നിട്ടു. ശിൽപ ഓഫീസിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അടുക്കള ജോലികൾ ഒതുക്കാൻ ശിൽപ സഹായിക്കുമെന്നാണ് സരളാദേവി കരുതിയത്. കുക്കിംഗിൽ യാതൊരു അഭിരുചിയും ഇല്ലാതിരുന്ന ശിൽ ഇതേക്കുറിച്ച് ചിന്തിച്ചതു പോലുമില്ല.

സരളാദേവി അന്ന് ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ച് ഇരുവരും ഓഫീസിലേക്ക് പോയി, ഉച്ചഭക്ഷണം കാന്‍റീനിൽ നിന്നും കഴിച്ചു. വൈകുന്നേരം സരളാദേവീ ചായയും സ്നാക്സും ഉണ്ടാക്കി വച്ചിരുന്നു.

“മോളേ, അൽപസമയം വിശ്രമിച്ച ശേഷം രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കണം. പകൽ മുഴുവനും വീട്ടുജോലി ചെയ്ത് ഞാൻ ശരിക്കും തളർന്നു.” സരളാദേവി ശിൽപയോട് പറഞ്ഞു.

“പക്ഷേ അമ്മാ, ഞാൻ ഓഫീസിൽ പ്ലഷർ ട്രിപ്പിനു പോയതല്ല. തലപുകഞ്ഞ് ചിന്തിക്കേണ്ട ജോലിയാ എന്‍റേത്. ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് സാധിക്കില്ല.” ശിൽപ തുറന്നടിച്ചു പറഞ്ഞു.

അവസാനം വിക്രം ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി.

അമ്മയ്ക്ക് പ്രായമായി വരികയല്ലേ, വീട്ടുജോലികളെല്ലാം അമ്മയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ദിവസവും വവക്കും തർക്കവുമുണ്ടാവുമെന്നതിൽ സംശയിക്കേണ്ടതില്ല. മകന്‍റെ കാര്യങ്ങൾ നോക്കിയിരുനന സരളാദേവി ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. ഇപ്പോൾ മരുമകളുടെ കാര്യം കൂടി… നാട്ടുനടപ്പും പഴഞ്ചൻ ചിന്താഗതിയും കൊണ്ടാവാം മരുമകളും കുറച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന നിലപാടായിരുന്നു അവരുടേത്.

വിക്രമും ശിൽപയും ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി. വീട്ടിൽ ഒരു ഫുൾടൈം ജോലിക്കാരിയെ നിയോഗിച്ചു. വീട്ടുജോലികളും ഭക്ഷണവുമുണ്ടാക്കുന്ന ജോലി കമലാബായിക്കായിരുന്നു. അവരെയൊന്നു ശ്രദ്ധിക്കണമെന്നതു മാത്രമായിരുന്നു സരളാദേവിയ്ക്ക് ചെയ്യാനുണ്ടായിരുന്നത്.

എന്നിരുന്നിട്ടും അമ്മായിയമ്മ മരുമകൾ പോര് പൂർണ്ണമായും അവസാനിച്ചില്ല. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയാണ് പലപ്പോഴും തർക്കമുണ്ടാവുക. ഉരുളയ്ക്കുപ്പേരിയെന്നതു പോലെ മറുപടി നൽകുന്നതിൽ ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കും. ഒരു ദിവസം അവർ ഒന്നിച്ചിരുന്ന് ചായ കുടിക്കുകയായിരുന്നു. ഇടയ്ക്ക് സരളാദേവി മകനെ വാത്സല്യത്തോടെ ചോദിച്ചു “മോനേ, ഓഫീസിലിന്ന് തിരക്കായിരുന്നോ, നീ ശരിക്കും തളർന്നല്ലോ…”

“അമ്മാ… ഞാനും ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. എന്‍റെ ക്ഷീണവും തളർച്ചയും ആരും കാണത്തതെന്താ?” ശിൽപ നീരസത്തോടെ പറഞ്ഞു.

അതോടെ അമ്മായിയമ്മ മരുമകൾ ബന്ധം കൂടുതൽ വഷളാകുന്നത് കൊച്ചു രാഹുലിന്‍റെ ജനനത്തോടെയാണ്. കുഞ്ഞുണ്ടായതിന്‍റെ ആഹ്ലാദാന്തരീക്ഷമായിരുന്നു വീട്ടിൽ. ആറ് മാസത്തെ മെറ്റേർണിറ്റി ലീവ് അവസാനിക്കാറായി. ശില്പയ്ക്ക് ജോലിയിൽ പ്രവേശിക്കാറായി കുഞ്ഞിന്‍റെ പരിചരണത്തെപ്പറ്റിയായി അവർക്കിടയിൽ വാക്കേറ്റം.

ചൈൽഡ് കെയർ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ മോഡേൺ രീതിയിൽ കുഞ്ഞിനെ വളർത്താനായിരുന്നു ശിൽപയ്ക്ക് താൽപര്യം. സരളാദേവിയ്ക്കാകട്ടെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നാട്ടുനടപ്പനുസരിച്ച് പേരക്കുട്ടിയെ വളർത്തണമെന്ന അഭിപ്രായവും. പേരക്കുട്ടിയുടെ ഇളം ശരീരത്തിനിണങ്ങിയ കോട്ടൺ വസ്ത്രങ്ങൾ സരളാദേവി സ്വയം തയ്ച്ച് തയ്യാറാക്കിയിരുന്നു. എന്നാൽ ശിൽപ വിക്രമിനേയും കൂട്ടി ധാരാളം ബേബി ഡ്രസ്സ് വാങ്ങിച്ചുകൊണ്ടുവന്നു.

അമ്മ കൈകൊണ്ട് തയ്ച്ചുണ്ടാക്കിയ എംബ്രോയ്ഡറി വസ്ത്രങ്ങൾ അവൾ ശ്രദ്ധിച്ചതേയില്ല. “വേണ്ട, തൽക്കാലം ഒന്നും പറയണ്ട” സരളാദേവി വിവേകത്തോടെ തീരുമാനിച്ചു. പരിഷ്കാരി അമ്മയല്ലേ, സ്വന്തം കുഞ്ഞിനെ ഇഷ്ടം പോലെ വളർത്തട്ടേ, വീടിന്‍റെ ശാന്തതയ്ക്ക ഭംഗം വരുത്താൻ ്വർ ആഗ്രഹിച്ചില്ല.

കാലം കടന്നുപോയി. അമ്മായിയമ്മ മരുമകൾക്കിടയിൽ കാര്യമായ തർക്കമോ വഴക്കോ ഉണ്ടായില്ല. എന്നാൽ അവരുടെ ബന്ധത്തിൽ വിചിത്രമായ ഒരകൽച്ചയും മരവിപ്പും നലനിൽക്കാൻ തുടങ്ങി. രണ്ടുപേരും ആവശ്യത്തിനു മാത്രം സംസാരിക്കും. അവർക്കിടയിൽ സ്നേഹവും പരിഗണനയും പേരിനുപോലുമില്ലായിരുന്നു.

ശിൽപ ഓഫീസിൽ പോകാൻ തുടങ്ങി. ഒരുദിവസം കടുത്ത പനി കാരണം ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ അവൾ കട്ടിലിൽ ചെന്നു കിടന്നു.

മരുമകളുടെ ഈ അവസ്ഥ കണ്ട് സരളാദേവിയുടെ മന്സലിഞ്ഞു. തണുത്ത തുണി നെറ്റിയിൽ വച്ചും തലോടിയും ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പനി അൽപം കുറഞ്ഞപ്പോഴാണ് ശിൽപയ്ക്ക് ബോധം തെളിഞ്ഞത്, സ്വന്തം അമ്മ തന്നെയാണ് അടുത്തിരുന്ന് അശ്വസിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി, “അമ്മാ… അമ്മാ…”

“മോളേ ഇപ്പോ എങ്ങനെയുണ്ട്? ആശ്വാസമായോ? പറയൂ…” സരളാദേവി ശിൽപയുടെ മുടി ഒതുക്കി വച്ചു.

അമ്മായിയമ്മയെ അടുത്തു കണ്ട് ശിൽപ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു, ഇത്കണ്ട് അവർ ശിൽപയെ താങ്ങി കട്ടിലിൽ കിടക്കാൻ നിർദ്ദേശിച്ചു. “മോളേ എഴുന്നേൽക്കണ്ട, പനി ശരിക്കും മാറട്ടെ. ഞാൻ നിനക്ക് ചുക്കു കാപ്പി ഉണ്ടാക്കിത്തരാം. പനി മാറാനുള്ള ഗുളിക കഴിച്ച് വിശ്രമിച്ചോളൂ?”

അവർ ഉടനെ ഡോക്ടറെ ഫോൺവിളിച്ച് വരുത്തി. 3-4 ദിവസത്തിനുളഅളിൽ പനി മാറി. ഈയോഗു സംഭവത്തോടെ ശിൽപ സ്വയം മാറഅറത്തിനൊരുങ്ങുകയായിരുന്നു. സരളാദേവി തന്‍റെ അമ്മായിയമ്മയല്ല സ്വന്തം അമ്മ തന്നെയാണെന്ന് മനസ്സ് മനത്രിച്ചുകൊണ്ടിരുന്നു. ഈ അമ്മയോടാണല്ലോ താൻ വിവേകമില്ലാതെ പെരുമാറിയതെന്നോർത്ത് അവൾക്ക് കുറ്റബോധം തോന്നി.

പക്വതയില്ലാത്ത മനസ്സാണ് തന്‍റേത്, അമ്മയോട് ക്ഷമ ചോദിക്കണമെന്ന് പലവട്ടം മനസ്സ് മന്ത്രിച്ചു. 80 വയസ്സിനോടടുത്ത മുത്തശ്ശി ഒരിക്കൽ തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞ കാര്യമാണ് അവൾ അപ്പോൾ ഓർത്തത് “മോളേ ഞങ്ങൾക്ക് വലിയ പഠിപ്പും പത്രാസുമൊന്നുമില്ല, അമ്മായിയമ്മയും നാത്തൂനുമായി എന്തേലും വഴക്കുണ്ടായാൽ അത് അപ്പോൾത്തന്നെ പറഞ്ഞു തീർക്കും. മനസ്സിൽ കൊണ്ടുനടക്കറില്ല.”

മുത്തശ്ശി പറഞ്ഞതിലും കാര്യമുണ്ട്. അമ്മയ്ക്ക് മുന്നിൽ മനസ്സ് തുറക്കണം, തെറ്റിധാരണയൊക്കെ മാറ്റിയെടുക്കണം. ശിൽപ സ്വയം തിരുത്താൻ തയ്യാറായി.

അടുത്ത ദിവസം ക്ഷീണം കാരണം അവൾ ഓഫീസിൽ പോയില്ല. വീട്ടുജോലികളെല്ലാം ചെയ്തശേഷം അമ്മയുടെ മുറിയിൽ വന്നു. അവരോട് ചേർന്നിരുന്നു. ശിൽപയ്ക്കെന്തോ പറയാനുണ്ടെന്ന് അവർക്ക് തോന്നി. “മോളേ ഇപ്പോ എങ്ങനെയുണ്ട്?”

അമ്മായിയമ്മയുടെ സ്നേഹമസൃണമായ സ്വരം കേട്ട് ശിൽപയുടെ കണ്ണു നിറഞ്ഞു. അമ്മയുടെ തോളിൽ തല ചായ്ച് ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു, “അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മയുടെ സ്വന്തം മകളാണെന്നു കരുതി ക്ഷമിക്കു അമ്മാ.. ചെറുപ്പത്തിലെ എനിക്കന്‍റെ അമ്മയെ നഷ്ടമായി, അതിനുശേഷം മാതൃസ്നേഹം എന്തെന്നോ കുടുബബന്ധങ്ങളുടെ പ്രാധാന്യമെന്തെന്നോ എനിക്ക് ആരും പറഞ്ഞുതന്നതുമില്ല. പഠനത്തിൽ ഞാൻ ഒന്നാമതായെങ്കിലും ലോകപരിചയവും ബന്ധങ്ങളുടെ ഊഷ്മളതയും എനിക്കന്യമായി. അതുകൊണ്ടാണ് അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കാതിരുന്നത്, എനിക്ക് അമ്മയിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്.”

ശിൽപയിലെ മനംമാറ്റം കണ്ട് അമ്മായിയമ്മയുടെ മനസ്സു നിറഞ്ഞു. “എന്‍റെ മകനെന്നതിലുപരി രാഹുൽ അമ്മയുടെ പേരക്കുട്ടിയാണ്. അമ്മയ്ക്ക് അറിവും ലോകപരിചയവുമുണ്ട്, ഇനിമുതൽ രാഹുലിന്‍റെ കാര്യങ്ങൾ അമ്മ ശ്രദ്ധിച്ചോളണം.”

“മോളം, നിനക്ക് ഓഫീസിൽ പിടിപ്പതു പണിയുണ്ടെന്നെനിക്കറിയാം. വീട്ടുകാര്യങ്ങൾ നോക്കിനടത്താൻ ഞാൻ ഇവിടെയില്ലേ. പക്ഷേ നിങ്ങൾ ചെറുപ്പക്കാരിൽ നിന്ന് അൽപം സ്നേഹവും ബഹുമാനവും ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.”

അതിനുശേഷം അവരുടെ കാഴ്ചപ്പാട് മാറി. വൈകാരികമായ അടുപ്പവും അവർക്കിടയിൽ ഉടലെടുത്തു. വീട്ടിലെ ശാന്തമായ അന്തരീക്ഷം കണ്ട് വിക്രമിനു പലപ്പോഴും ആശ്ചര്യം തോന്നി.

“ഏ, ഇതെന്താ രണ്ട് പാർട്ടിക്കും സുഖമില്ല… ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലല്ലോ…” അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വിക്രം തിരക്കി.

ഓഫീസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശിൽപയുടെ മൊബൈൽ ശബ്ദിച്ചു. “മോളേ നീ എവിടെയാണ്… വേഗം വാ… കമല ഉഴുന്നുവടയും മുളകുബജിയും ഉണ്ടാക്കിയിട്ടുണ്ട്. വിക്രമും വന്നു…”

അവൾ അമ്മയുടെ വാത്സല്യത്തിലേക്ക് യാത്ര ചെയ്തു.

और कहानियां पढ़ने के लिए क्लिक करें...