കേരളം പൊളിയാണ്. മറ്റൊരിടത്തും കാണാത്ത ഒരു സവിശേഷത ഈ കൊച്ചു നാട്ടിൽ കാണാം. കേരളത്തിലെ മൊത്തം 14 ജില്ലകളിൽ, ഒൻപത് ഇടങ്ങളിൽ വനിതാ കളക്ടർമാർക്കാണ് ഭരണചുമതല. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ പോലും ഈ സാവിശേഷതയെ എടുത്തുകാട്ടാൻ തയ്യാറായത് വെറുതെയല്ല. കാരണം മറ്റെങ്ങും ഇങ്ങനെ ഒരു സ്ത്രീ പ്രതിനിധ്യം ചൂണ്ടിക്കാണിക്കാൻ കഴിയില്ല എന്തായാലും സംസ്ഥാനത്തെ മൊത്തം സ്ത്രീകൾക്ക് അഭിമാനം ഉയർത്തുകയും ധൈര്യം നൽകുകയും ചെയ്യുന്ന സംഗതി ആണിത്. നിരവധി പേർക്ക് പ്രചോദനം കൂടിയാണിത്.

നിയമസഭയിൽ ഇപ്പോഴും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ലെങ്കിലും കേരളത്തിലെ ജില്ലാ ഭരണകൂടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ് നയിക്കുന്നത് എന്നത് പ്രതീക്ഷ നൽകുന്നു.

സംസ്ഥാനത്തെ ഒമ്പത് വനിതാ കളക്ടർമാരിൽ അഞ്ചുപേർ കേരളീയരാണ് എന്നതും എടുത്തു പറയേണ്ടതാണ്. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, കോട്ടയം കളക്ടർ പി.കെ. ജയശ്രീ, ഇടുക്കി കളക്ടർ ഷീബ ജോർജ്, തൃശൂർ കളക്ടർ ഹരിത വി. കുമാർ, വയനാട് കളക്ടർ ഗീത എ എന്നിവരാണവർ..

മറ്റ് നാല് പേർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, പഞ്ചാബിൽ നിന്നുള്ള നവജ്യോത് ഖോസ ആണ് തിരുവനന്തപുരം കളക്ടർ. പാലക്കാട് ജില്ലാ ഭരണകൂടത്തിന് നേതൃത്വം നൽകുന്നത് മഹാരാഷ്ട്രക്കാരി മൃൺമയി ജോഷി ആണ്. കൊല്ലം കളക്ടർ ചുമതല വഹിക്കുന്നത് ജാർഖണ്ഡിൽ നിന്നുള്ള അഫ്സാന പർവീൺ ആണ്, കാസർകോട് കളക്ടറായ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽ എത്തിയ ഐഎഎസ് കാരിയാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏകദേശം 22,000 അംഗങ്ങൾ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു, അതിൽ 11,000 ത്തിലധികം സ്ത്രീകളാണ്.

അതേസമയം സംസ്ഥാന നിയമസഭയിൽ സ്ത്രീകളുടെ എണ്ണം ഇപ്പോഴും പിന്നിലാണ്. 140 എംഎൽഎമാരിൽ 11 സ്ത്രീകൾ മാത്രമാണ് ഇപ്പോഴത്തെ സഭയിലുള്ളത്. 11 വനിതാ എംഎൽഎമാരിൽ മൂന്ന് പേർ മന്ത്രിമാരാണ്.

ഇവരാണ് ആ ഒൻപത് പേർ..

ഡോ. നവജ്യോത് ഖോസ: 2012 ബാച്ച് ഐഎഎസ് ഓഫീസർ ആയ നവജ്യോത് 2020-ൽ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു, അമൃത്സറിൽ നിന്നുള്ള ബിഡിഎസ് ബിരുദധാരിയാണ്. തൃശ്ശൂരിൽ അസിസ്റ്റന്‍റ് കളക്ടറായി പൊതുഭരണത്തിൽ ജോലി ആരംഭിച്ചു, പിന്നീട് തലശ്ശേരിയിൽ സബ് കളക്ടറും പിന്നീട് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായി. തിരുവനന്തപുരം കലക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെയും ദേശീയ ആയുഷ് മിഷന്‍റെയും മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു

ദിവ്യ എസ് അയ്യർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടർ ആയിരുന്ന ദിവ്യ എസ് അയ്യർ ആണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ. ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നതിലുപരി അവർ ഒരു ഡോക്ടറും എഴുത്തുകാരിയുമാണ്. അരുവിക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎ കെഎസ് ശബരീനാഥനാണ് ദിവ്യ എസ് അയ്യരുടെ ഭർത്താവ്.

അഫ്‌സാന പർവീൺ: കൊല്ലം ജില്ലയുടെ നാല്പത്തി എട്ടാമത്തെ കളക്ടറാണ് അഫ്‌സാന പര്‍വീണ്‍. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഫ്‌സാന ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയാണ് സ്വദേശം. ചിത്രരചനയിലും പെയിന്‍റിംഗിലും പഠനകാലത്ത് സംസ്ഥാനതല പുരസ്‌കാരം നേടിയിട്ടുള്ള അഫ്‌സാനയുടെ ഒഴിവുകാല വിനോദങ്ങൾ സംഗീതവും നൃത്തവുമാണ്.

എറണാകുളം ജില്ലാ വികസന കമ്മിഷണറായിരുന്നു. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍, വൈറ്റില മൊബിലിറ്റി ഹബ്ബ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷീബ ജോർജ്: ഇടുക്കി ജില്ല കളക്ടർ ആവുന്നതിനു മുൻപ് തന്നെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്, തിരുവനന്തപുരത്തെ ജെൻഡർ പാർക്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നിർഭയ സെല്ലിന്‍റെ സംസ്ഥാന കോർഡിനേറ്റർ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

ഡോ.പി.കെ.ജയശ്രീ: കോട്ടയം ജില്ല കളക്ടർ ഡോ പി കെ ജയശ്രീ 2007- ൽ കാസർകോട് ഡെപ്യൂട്ടി കളക്ടറായി സിവിൽ സർവീസ് രംഗത്ത് എത്തി.

ഹരിത വി കുമാർ: തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ 2012 ൽ ഐഎഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ഈ മേഖലയിൽ എത്തിയ വനിത ആണ്. പിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ടോപ്പറാണ് ഹരിത വി കുമാർ.

ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഇവർ സിവിൽ സർവീസ് പരീക്ഷയിൽ 66-ാം റാങ്ക് നേടിയ 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

മൃൺമയി ജോഷി: പാലക്കാട് കളക്ടർ മൃൺമയി ജോഷി 2020 ജൂൺ മുതൽ ചീഫ് സെക്രട്ടറി ഓഫീസറും അതിനുമുമ്പ് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് പബ്ലിക് പോളിസി ചെയ്തു. സിവിൽ സർവീസ് പരീക്ഷകൾ പാസാകുന്നതിന് മുമ്പ് ബിരുദപഠന സമയത്ത് ഒരു ഫ്രീലാൻസ് ജേണലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്

ഗീത എ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കാൻ ശ്രമിക്കുന്ന കളക്ടർ ആവാൻ ഇഷ്ടപ്പെടുന്ന വ്നിത ആണ് വയനാട് ജില്ല കളക്ടർ എ ഗീത ഐഎഎസ്.

और कहानियां पढ़ने के लिए क्लिक करें...