ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് മഹാമാരി, സമൂഹത്തിന്‍റെ സാമ്പത്തിക സ്‌ഥിതിയെ മാത്രമല്ല, ആളുകൾ അവരുടെ വിനോദവേളകൾ എങ്ങനെ ചെലവിടണമെന്നതിനെ പോലും നിയന്ത്രിച്ച് വരുതിയിലാക്കിയിരിക്കുന്നു. എന്തായാലും കോവിഡിനെ മറികടന്ന് ഉത്സവങ്ങളും ആഘോഷങ്ങളും മെല്ലെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങിക്കഴിഞ്ഞു.

കലയുടെയും സംസ്കാരത്തിന്‍റെയും പരിപാലകർ മാത്രമല്ല ഉത്സവാഘോഷങ്ങൾ. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ, അവരുടെ ശരീരത്തിൽ ഊർജപ്രവാഹം സൃഷ്ടിക്കാൻ സഹായിക്കുന്ന വലിയ സന്തോഷ കേന്ദ്രങ്ങളാണവ. പൂരവും, വള്ളം കളിയും, വിഷുവും ഓണവും, പ്രദർശനങ്ങളും, പള്ളിപ്പെരുന്നാളുകളും ഒക്കെ ഇഴചേർന്ന ജീവിതത്തിന്‍റെ 18 മാസങ്ങൾ കോവിഡ് അപഹരിച്ചു. ഇനി വരാൻ പോകുന്ന ദിനങ്ങളിൽ കോവിഡ് സൃഷ്ടിച്ച കൊടും വേദനകൾ മറക്കാൻ നമ്മളെ ഫെസ്റ്റിവലുകൾ സഹായിക്കുമോ? കവി പാടിയതു പോലെ,

കാലം ഇനിയും ഉരുളും...

വിഷു വരും, വർഷം വരും, തിരുവോണം വരും...

പിന്നെയോ തളിരിലും പൂവരും... കായ് വരും...

അതെ... അതു തന്നെയാണ് ജീവിതം... ആഘോഷങ്ങൾ നൽകുന്ന പ്രതീക്ഷ! കേൾക്കാം ഇവരുടെ ഉത്സവ പ്രതീക്ഷകൾ...

ആവേശത്തിന്‍റെ അഡ്രിനാലിൻ ഉയർത്തും

ഓണം, വിഷു, ക്രിസ്മസ്, പൂരം, വള്ളംകളി ഇങ്ങനെ ഓരോ ഉത്സവങ്ങളും ആഘോഷങ്ങളുമായി നമ്മുടെ ജീവിതം ടാഗ് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ കാലഘട്ടങ്ങളെയും നമ്മൾ ഓർക്കുന്നത് പോലും ആഘോഷങ്ങളിലൂടെ ആണ്. കഴിഞ്ഞ കാലത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും ജീവിതത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിനെ സഹായിക്കുന്ന ഊർജസ്രോതസ്സുമാണ് ഉത്സവാഘോഷങ്ങൾ.

ആഘോഷങ്ങളില്ലെങ്കിൽ ജീവിതമാകെ വിരസമായി നമുക്ക് തോന്നും. ബന്ധങ്ങൾ, ചിന്തകൾ, സൗഹൃദം, സ്നേഹം ഇതെല്ലാം ശക്തമാക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള അവസരം നമുക്ക് ഓരോ ആഘോഷ വേളകളും നൽകുന്നു. പുതിയ സ്‌ഥലങ്ങൾ കാണുക. പുതിയ സംസ്കാരങ്ങൾ മനസിലാക്കുക, പുതിയ രുചികൾ ആസ്വദിക്കുക, പുതിയ ശീലങ്ങൾ പഠിക്കുക ഇങ്ങനെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും എല്ലാ ഭാഗങ്ങളെയും ആഘോഷങ്ങൾ ഉത്തേജിപ്പിക്കുന്നു.

ആഘോഷങ്ങൾക്കായി നാം മുൻക്കൂട്ടി ഒരുങ്ങാറുണ്ട്. ജീവിതത്തിന്‍റെ ഉൻമേഷം അത് വർദ്ധിപ്പിച്ചു തരുന്നു. ഉത്സവാഘോഷങ്ങളിൽ പങ്കു ചേരുന്നതിനും അത് പ്രതീക്ഷിക്കുന്നതിനും പ്രായമോ ലിംഗമോ പ്രശ്നമല്ല. ജീവിതത്തിന്‍റെ അന്തിമ ദിശയിലെത്തിയവർ പോലും ഉത്സവങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കോവിഡ് സമയത്ത് ഈ ആഘോഷങ്ങളെല്ലാം നിർബന്ധിതമായി നിയന്ത്രിക്കേണ്ടി വന്നു.

dr. mohan kumar

നമ്മുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായ നിയന്ത്രണം ആയതിനാൽ ഉള്ളിലെ നഷ്ടബോധം ശക്തമായിരിയ്ക്കും. അതിനാൽ ഒരുതരം പോസിറ്റീവായ പ്രതികാരബുദ്ധിയോടെ ഇനി വരാൻ പോകുന്ന ആഘോഷങ്ങളെ നമ്മൾ സ്വന്തമാക്കും എന്നുറപ്പാണ്. മനസിനും ശരീരത്തിനും വാണിജ്യത്തിനും എല്ലാം ഉണർവ് സൃഷ്ടിക്കപ്പെടാൻ സഹായകമാവുമത്. പൂർവാധികം ആർത്തിയോടെ ആളുകൾ ആഘോഷങ്ങളിൽ പങ്കുചേരാൻ താൽപര്യം കാണിക്കും.

വള്ളംകളിയോ, പൂരമോ, വിവാഹമോ, പള്ളിപ്പെരുന്നാലോ, ക്ഷേത്രോത്സവമോ എന്തും ആകട്ടെ, അതിലെല്ലാം വലിയ ഊർജ്ജം നിറഞ്ഞിരിക്കുന്നു. ഓരോ വ്യക്‌തിയിലും ആവേശത്തിന്‍റെ അഡ്രിനാലിൻ ഒഴുക്കുന്നു. തീർച്ചയായും ശക്‌തമായ പ്രതീക്ഷ നൽകുന്ന സന്തോഷവേളകളാകട്ടെ ഓരോ ഉത്സവാഘോഷവും.

പക്ഷേ കോവിഡ് പൂർണമായും മറയുന്ന വരെ പാലിക്കപ്പെടേണ്ട സ്വന്തം സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...