പ്രണയം ഒരുപാട് ഓർമ്മകൾ സമ്മാനിക്കും. എന്നാൽ അപൂർവ്വമായേ സ്‌മാരകങ്ങൾ ഉണ്ടാകാറുള്ളൂ. അത്തരം പ്രണയ സ്‌മാരകങ്ങളിൽ ഏറ്റവും പുകൾപെറ്റത് ആഗ്രയിലെ താജ്മഹൽ തന്നെ. ഷാജഹാന്‍റെയും മുംതാസിന്‍റെയും പരസ്പര പ്രണയത്തിന്‍റെ സുന്ദര കാവ്യമായി പരിലസിക്കുന്ന താജ്‌മഹൽ. അതുപോലെ മറ്റൊരു സൗധം ഈ ഭൂലോകത്തുണ്ടാകുമോ? ഉണ്ട്. കാനഡയിലെ ടൊറന്‍റോ സന്ദർശിച്ചപ്പോഴാണ് അത്തരമൊരു സ്‌മാരകത്തെക്കുറിച്ച് അറിയാനിടയായത്.

Thousand islands ലെ റോക്ക് പോർട്ടിൽ നിന്ന് അമേരിക്കൻ അതിർത്തിയിലുള്ള ഹോട്ട്‌ലന്‍റിലേക്കു ബോട്ട് മാർഗ്ഗമാണ് ഞങ്ങൾ പോയത്. മൂന്ന് നിലകളുള്ള ബോട്ടിൽ 125 വിനോദ സഞ്ചാരികളുണ്ട്. രാവിലെ 11 മണിക്ക് St. Lawrence നദിയിലൂടെ ഹോട്ട്‌ലന്‍റിലേക്ക് യാത്ര തിരിച്ചു.

നാൽപത്തിയഞ്ച് മിനിട്ട് യാത്രയ്‌ക്കു ശേഷം നദിയുടെ മനോഹരവും വ്യത്യസ്‌തവുമായ ദൃശ്യങ്ങളിലൂടെ ഹോട്ട്ലന്‍റിന്‍റെ തീരമണഞ്ഞു. തീരത്തു തന്നെയുള്ള ഒരു സുന്ദര ദൃശ്യത്തിലേക്ക് ഗൈഡ് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. Boldt castle എന്ന പ്രണയ സ്‌മാരകം!

ബോട്ട് ഇറങ്ങി തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിലേക്ക് ഞങ്ങൾ നടന്നു. അപ്പോഴും ആദ്യം കണ്ട മനോഹരമായ കൊട്ടാരത്തിന്‍റെ ദൃശ്യമായിരുന്നു മനസ്സു നിറയെ! ഗൈഡ് ആ കൊട്ടാരത്തെക്കുറിച്ചുള്ള കഥകൾ സവിസ്‌തരം പറഞ്ഞു കൊണ്ടിരുന്നു. 1851ൽ ജനിച്ച ജോർജ് ചാൾസ് ബോൾട്ട്, അമേരിക്കയിലെ ഒരു കോടീശ്വരനായിരുന്നു. അവിടത്തെ പ്രധാന ഹോട്ടലുകളുടെയെല്ലാം നിർമ്മാതാവ് അദ്ദേഹമായിരുന്നു.

വളരെ ആകർഷകമായ വ്യക്‌തിത്വത്തിന്‍റെ ഉടമയായിരുന്നു ചാൾസ് ബോൾട്ട് എന്ന യുവാവ്. ഫിലാഡൽഫിയയിലെ ഒരു ക്ലബിൽ ആർട്ടിസ്‌റ്റ് മാനേജരായി ജോലി ചെയ്യാൻ തുടങ്ങിയ സമയത്ത് ക്ലബ് മാനേജരുടെ മകൾ ലൂയിസ് അവിടെ പതിവു സന്ദർശകയായിരുന്നു. അതീവ സുന്ദരിയാണ് ലൂയിസ്. എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖം. അന്നാട്ടിലെ യുവാക്കളുടെയെല്ലാം തന്നെ ഹൃദയം കവർന്ന സുന്ദരി. ജോർജ് ചാൾസ് ബോൾട്ടിനും അവളെ ഏറെ ഇഷ്‌ടമായി. ക്രമേണ ആ ഇഷ്‌ടം രണ്ടുപേരിലും നിറഞ്ഞു! ലൂയിസും ബോൾട്ടും പ്രണയബദ്ധരായി. അങ്ങനെ 1877ൽ ഇരുവരും വിവാഹത്തിലൂടെ ഒരുമിച്ചു.

വിവാഹ ശേഷം ഫിലാഡൽഫിയയിൽ ഒരു വമ്പൻ ഹോട്ടൽ, ബോൾട്ട് വേലി വ്യൂ ഇവർ നിർമ്മിച്ചു. ഹോട്ടൽ മുറികളുടെ അകത്തളങ്ങൾ അലങ്കരിച്ചത് ലൂയിസ് ആയിരുന്നു. വളരെ റൊമാന്‍റിക്കായ ഇന്‍റീരിയർ സ്‌റ്റൈൽ അക്കാലത്ത് ആ ഹോട്ടലിനെ ലോക പ്രശസ്‌തമാക്കി.

രാജ കൊട്ടാരത്തിലേക്ക് പോലും ഇവിടെ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ടായിരുന്നത്രേ. അങ്ങനെ ബോൾട്ട് രാജ കൊട്ടാരങ്ങളിലും ബഹുമാനിതനായി. ഇത്തരം വമ്പൻ ബന്ധങ്ങളുടെ പേരിൽ ന്യൂയോർക്കിലെ ഏറ്റവും വലിയ ഹോട്ടൽ വാൾഡോഫിന്‍റെ പ്രൊപ്രൈറ്റർമാരിലൊരാളായി ബോൾട്ട് മാറി.

ബോൾട്ടിന്‍റെയും ലൂയിസിന്‍റെയും സംയുക്‌ത പരിശ്രമങ്ങളിലൂടെയും നവീന ആശയങ്ങളിലൂടെയും ഹോട്ടൽ വാൾഡോഫ് വിശ്വപ്രസിദ്ധമായി. അങ്ങനെ രാജ കുടുംബങ്ങളേക്കാൾ ധനികനായ വ്യക്‌തിയായി ബോൾട്ട് ഉയർന്നു വന്നു. ബോൾട്ട് ദമ്പതികൾ പിന്നീട് നിരവധി ഹോട്ടൽ സമുച്ചയങ്ങൾ ആരംഭിച്ചു.

ഇതൊക്കെ അവരുടെ ജീവിതത്തിന്‍റെ ഭൗതികമായ സംഗതികളാണ്. എന്നാൽ യഥാർത്ഥത്തിൽ അവരുടെ സമ്പത്തിനേക്കാൾ, പ്രതാപത്തേക്കാൾ വിലമതിക്കുന്നത് അവരുടെ പ്രണയം തന്നെയാണ്. ബോൾട്ടിന് തന്‍റെ പത്നി ലൂയിസിനോട് അനന്യമായ പ്രണയാവേശമായിരുന്നു. സൗന്ദര്യ റാണി എന്നാണ് അവളെ അയാൾ വിളിച്ചിരുന്നത്. ലൂയിസില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനെ നിവൃത്തിയില്ലായിരുന്നു ബോൾട്ടിന്. ആ പ്രണയത്തിന്‍റെ ശക്‌തിക്ക്, എല്ലാക്കാലവും ഓർമ്മിക്കുന്ന ഒരു സ്‌മാരകം പണിയണമെന്ന് ബോൾട്ട് തീരുമാനിച്ചു. ഈ ആഗ്രഹപൂർത്തീകരണത്തിനായിട്ടാണ് തൗസന്‍റ് ഐലന്‍റിലെ ഹോട്ട്‌ലന്‍റ് തെരഞ്ഞെടുത്ത് അവിടെ ഒരു കൊട്ടാരം പണിയാൻ ആരംഭിച്ചത്. 1900ത്തിലാണ് ഈ പ്രേമ പ്രതീകത്തിന്‍റെ നിർമ്മാണം തുടങ്ങിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...