എപ്പോഴത്തെയും പോലെ ഇന്നു വൈകുന്നേരവും ഫാൻസി നമ്പറുള്ള മേഴ്സിഡസ് കാർ ലഖ്നൗവിലെ ഏറ്റവും മുന്തിയ സ്റ്റാർ ഹോട്ടലിനു മുമ്പിൽ വന്നു നിർത്തി. ഹേമന്ദ് കാറിൽ നിന്നിറങ്ങി ഹോട്ടലിലലെ ഫുഡ് കോർട്ടിലേയ്ക്ക് കയറി. ഫ്രണ്ട് ഓഫീസിലുള്ളവർ അയാളെ ബഹുമാനത്തോടെ വണങ്ങി. അയാൾ പുഞ്ചിരിച്ചു.

ഹേമന്ദ് ചുറ്റിലും നോക്കി. ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. അയാളുടെ തൊട്ട് മുന്നിലെ സീറ്റിൽ ഒരു സുന്ദരി ഇരിപ്പുണ്ടായിരുന്നു. അവൾ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ഹേമന്ദ് ഒളികണ്ണിട്ടു നോക്കി. വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന കരിഷ്മ അവൾക്ക് ഉണ്ടായിരുന്നു. അയാൾ അവളുടെ അരികിൽ ചെന്ന് ഒരു കസേര വലിച്ചിട്ട് ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു.

“ഇരുന്നോളൂ” അവൾ പുഞ്ചിരിച്ചു. എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ദ് ഡ്രിങ്ക് ഓഫർ ചെയ്‌തു.

“നോ, സ്ട്രിക്റ്റിലി നോ. ഐ ഡോണ്ട് ടേക്ക് വൈൻ” അവൾ വിദേശ ഉച്ചാരണത്തോടെ പറഞ്ഞു.

ഇവർ വിദേശത്ത് സെറ്റിൽഡ് ആണെന്ന് ഹേമന്ദിന് മനസ്സിലായി.

നാടും പേരും ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി. “ഞാൻ കാനഡയിലാണ് താമസിക്കുന്നത്. അവിടെ എല്ലായ്പ്പോഴും വൈൻ ഓഫർ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. പക്ഷേ ഞാൻ മദ്യപിക്കാറില്ല. ആൽക്കഹോൾ വിരോധിയാണ്.”

“നിങ്ങളുടെ പേര്?” ഹേമന്ദ് ചോദിച്ചു.

“പേരറിഞ്ഞിട്ട് എന്തു ചെയ്യാനാണ്? ഞാൻ ഏതാനും മാസം ഇന്ത്യയിൽ കഴിയാൻ വന്നതാണ്. കുറച്ചു ദിവസങ്ങൾക്കകം മടങ്ങിപ്പോവും. എല്ലാ വൈകുന്നേരവും ഒന്നു റിലാക്‌സ് ചെയ്യാനായി ഇവിടെ വരാറുണ്ട്. ഇത്രയും വിവരങ്ങൾ അറിഞ്ഞാൽ മതിയോ?” അവൾ വാച്ച് നോക്കിയ ശേഷം പോകാനായി എഴുന്നേറ്റു.

“പ്ലീസ്, കുറച്ചു നേരം കൂടി ഇരിക്കൂ. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ എന്നെ വല്ലാതെ ഇംപ്രസ് ചെയ്‌തു” ഹേമന്ദ് പറഞ്ഞു.

മോഡേൺ സ്റ്റൈലിൽ സാരിയണിഞ്ഞ അവൾ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ ഇരുന്നു.

“പ്രിയ എന്നാണ് എന്‍റെ പേര്. എൻആർഐ ആണ്. ഇന്ത്യയിൽ ഗസ്റ്റ് ആയി വന്നതാണ്. ചുറ്റി കറങ്ങാനായി. ഇവിടെ എന്‍റെ മുത്തച്ഛൻ ഉണ്ട്. അദ്ദേഹത്തെ കാണാനായി വന്നതാണ്. എന്‍റെ രക്ഷിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കാനഡയിലേയ്‌ക്ക് കുടിയേറിയതാണ്. അവരവിടെ സർക്കാർ സ്ക്കൂളിൽ ടീച്ചർമാരാണ്.”

ഇത്രയും പറഞ്ഞ് കൊണ്ട് അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഹേമന്ദ് പറഞ്ഞു. “ആയിക്കൊട്ടെ ഞാൻ നിങ്ങളെ മുത്തച്ഛന്‍റെ വീട്ടിൽ കൊണ്ട് വിടാം. എന്നെ വിശ്വസിക്കാം. പ്രയാസമാണെങ്കിൽ മുത്തച്ഛന്‍റെ അനുവാദം വാങ്ങിക്കോളൂ. സൂപ്പർ ഇൻഡസ്ട്രീസിന്‍റെ മുതലാളിയുടെ വണ്ടിയിലാണ് വീട്ടിലേയ്‌ക്ക് വരുന്നതെന്ന് മുത്തച്ഛനോട് പറഞ്ഞോളൂ. ലഖ്നൗവിൽ സൂപ്പർ ഇൻഡസ്ട്രീസ് അറിയാത്തവരായി ആരും ഉണ്ടാവില്ല.”

പ്രിയ അയാളോട് വിസിറ്റിംഗ് കാർഡ് ചോദിച്ചു. അതു വാങ്ങി നോക്കി പേഴ്സിൽ വച്ച ശേഷം ഒന്നിച്ചു പോകാൻ സമ്മതിച്ചു. വണ്ടിയിൽ കയറി ഇരുന്നതും ഹേമന്ദ് ഉത്സാഹഭരിതനായി കാണപ്പെട്ടു. ഒരു അപരിചിതയോട് ഹേമന്ദ് തന്‍റെ സ്വന്തമെന്ന പോലെ ഇടപെടുന്നതെന്തെന്ന് മനസ്സിലായില്ല. പ്രിയയുടെ വ്യക്‌തിത്വത്തിൽ അത്രയ്ക്കും ഹേമന്ദ് ആകൃഷ്ടനായിപ്പോയിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...