സ്നേഹം ഒരു കലയാണ്. എനിക്കാ കല വശമുണ്ടായിരുന്നു. നിങ്ങൾക്ക് വശമുണ്ടായിരുന്ന ഒരേയൊരു കല ചതിയുടെ കല മാത്രമായിരുന്നു.

ജയദേവനെ ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയൊരു വാചകം ടൈപ്പ് ചെയ്‌തു സെൻഡ് ചെയ്യാൻ പോകും മുമ്പ് ഒരു നിമിഷം ഞാനാലോചിച്ചു. എഴുതിയ വാചകങ്ങൾ ഒന്നു കൂടി വായിച്ചു നോക്കി. ഉള്ളിൽ കത്തുന്ന വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോ പ്രതികരിക്കാൻ പാടില്ലെന്നു രാവിലെ ഗുരുജി മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞ ഓർമ്മ വന്നതും എഴുതിയ വാചകങ്ങൾ മായ്ച്ചു കളഞ്ഞിട്ട് ബാഗ് തുറന്നു വിക്ടർ ലിനസിന്‍റെ കഥാസമാഹാരം എടുത്തു.

മഴമേഘങ്ങളുടെ നിഴലിൽ എന്ന കഥയിൽ എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ വായിച്ചു.

“അവൾ എന്‍റെ ലോകത്തിന് എന്താണെന്ന് അവളോടു പറയാൻ എനിക്കൊരിക്കലും കഴിയില്ലെന്നു ഭയന്നിരുന്ന കാലത്ത് ഞാനനുഭവിച്ച വേദനയെ കുറിച്ച് അവളോടു പറഞ്ഞതും ഈ മുറിയിൽ വച്ചാണ്. എനിക്കും അവൾക്കും വേണ്ടി ഞാൻ സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് അവളോടു പറഞ്ഞതും മറ്റെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു താരള്യം സ്വന്തമാക്കിയ ഈ മുറികളിലെ രാത്രികളിൽ തന്നെ.”

വിക്ടർ എനിക്കു സംസാരിക്കാൻ ഏത് കാലത്തും കൂടുതൽ അടുത്തു നിന്ന പുരുഷൻ നീയായിരുന്നു. നിന്നോടു സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്‌തിട്ടുള്ളത്രയും മറ്റൊരാളുമായി സംവദിക്കുവാൻ എനിക്കു സാധിച്ചിട്ടില്ല.

വിക്ടർ അന്നേരം എനിക്കെതിരെയുള്ള കസേരയിൽ വന്നിരുന്നു.

നീ കുടിച്ചിട്ടുണ്ടോ?

ഉണ്ട്, ഒരൽപ്പം അടിക്കാതെ പ്രണയിക്കുന്ന പെണ്ണിനെ കാണാനുള്ള ചങ്കുറപ്പ് കിട്ടിയില്ല.

ഞാനെപ്പോഴെങ്കിലും നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?

സ്നേഹം ഒരു കലയാണെന്ന് ഒരൽപം മുമ്പ് ടൈപ്പ് ചെയ്‌തതോ. ആ കലയിൽ കുരുക്കിയല്ലേ നീയെന്നെയിവിടെ തളച്ചിട്ടിരിക്കുന്നത്.

എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾക്കടുത്ത് ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് ഞാൻ ലീലയെ കുറിച്ച് പറഞ്ഞു.

നിനക്കറിയുമോ, പണ്ടൊക്കെ ഞാൻ ലീലയെ സ്വപ്നം കാണുമായിരുന്നു. അവളുടെ വെളുത്ത സാരി പറന്നു വന്ന് എന്‍റെ മുഖത്ത് തട്ടുന്നത്. ഞാനൊരു കാര്യം ചോദിക്കട്ടെ.

നിനക്കെപ്പോഴെങ്കിലും ലീലയെ കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടുണ്ടോ?

വിക്ടർ എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കി.

കട്ടി പുരികങ്ങൾക്ക് താഴെ മയങ്ങി കിടക്കുന്ന കൃഷ്ണമണികൾ ഒരൽപം ചുവപ്പ് രാശി കലർന്ന സ്ഫടിക പാത്രത്തിൽ പതിച്ച ഗോലികൾ പോലെ എനിക്കു തോന്നി.

നീ ലീലയെ കണ്ടോ?

ഉം, ഇവിടെ എനിക്കവൾ നിന്‍റെ ലീലയാണ്. ഭസ്മത്തിന്‍റെ പരിശുദ്ധിയുള്ള ആ ലീല. അല്ലേ അങ്ങിനെയല്ലേ.

ഉവ്വ്.

ഉവ്വ് എന്ന ഒരേയൊരു പദത്തിന് എന്‍റെ ജീവിതത്തിൽ എത്ര ആഴത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഓർത്തിരിക്കെ ലീല എന്നെ അന്വേഷിച്ച് മുറിയിലേക്ക് വന്നു.

മനോരോഗാശുപത്രിയിൽ അമ്മു എന്നെ കൊണ്ടാക്കി പോന്നതിന് ശേഷം ഡ്യൂട്ടി നേഴ്സ് ആയിരുന്നത് മിക്കപ്പോഴും രാധയായിരുന്നു. രാധയെ ആദ്യം കണ്ടപ്പോൾ എനിക്കു ലീലയെ ഓർമ്മ വന്നു. രാധയെന്ന പേര് എത്ര ഉച്ചരിക്കാൻ ശ്രമിച്ചിട്ടും ലീലയെന്ന് മാത്രം നാവിൽ വന്നു. അവസാനം രാധ തന്നെ പരിഹാരം കണ്ടെത്തി. എനിക്കവളെ ലീലയെന്ന് വിളിക്കാമെന്ന്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...