ഒരു വലിയ വഴക്കിനുള്ള കാരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നും രണ്ടും സംസാരിച്ച് രോഹിതും അച്‌ഛനും തമ്മിലുള്ള തർക്കം മൂത്ത് സംഗതി വലിയ സ്ഫോടനം വരെയെത്തി.

“എടാ മഹാപാപി, നിനക്ക് അമ്മയെക്കുറിച്ചും എന്നെക്കുറിച്ചും വല്ല വിചാരവും ഉണ്ടോ? നീയിനി ഈ വീട്ടിൽ കഴിയണമെന്നില്ല. ഇറങ്ങി പോടാ.” അമ്മായച്‌ഛന്‍റെ ഈ വാക്കുകൾ എരിതീയ്യിൽ എണ്ണ ഒഴിക്കുന്നതു പോലെയായി.

ദേഷ്യം നിയന്ത്രിക്കാനാവാതെ രോഹിത് അപ്പോൾ തന്നെ അറിയപ്പെടുന്ന ബ്രോക്കറെ കാണാനായി പുറപ്പെട്ടു.

ഞാൻ കാണാൻ സുന്ദരിയാണ്. അതിനാൽ രോഹിതിന് എന്നോട് ദേഷ്യം തോന്നിയാലും പ്രകടിപ്പിക്കാറില്ല. ഞാൻ ഭർത്താവായ രോഹിതിനെ കൈവിരലുകളാൽ നിയന്ത്രിക്കുകയാണെന്ന് ഭർത്തൃവീട്ടുകാരും രോഹിതിന്‍റെ കൂട്ടുകാർക്കും നന്നായി അറിയാം.

ഞാൻ ആ വീട്ടിലെ രണ്ടാമത്തെ മരുകളാണ്. ഇരട്ടതാപ്പാണ് എന്നോട് രോഹിതിന്‍റെ വീട്ടുകാർ കാണിക്കുന്നത്. ഞാൻ അവരുടെ മകനെ കെട്ടിപൂട്ടിയിട്ടിരിക്കുകയാണെന്നാണ് എപ്പോഴും ആരോപിക്കുന്നത്. രോഹിത് എന്‍റെ വലയിൽ വീണ് പോയതാണത്രേ. ഞാനാണ് പോലും രോഹിതിനെ അവരിൽ നിന്ന് അകറ്റുന്നത്.

അച്‌ഛൻ ഇറങ്ങിപ്പോകാൻ പറഞ്ഞ സ്‌ഥിതിക്ക് ആശ്വാസത്തിനായി എന്‍റെ തോളിൽ ചായാനായി രോഹിത് മുറിയിൽ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. ദേഷ്യം വന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നത് മറ്റൊരു കാര്യമാണ്. എന്‍റെ അമ്മായിയമ്മയും അമ്മായിയച്‌ഛനും തങ്ങളെ നോക്കാൻ ഞങ്ങളല്ലാതെ മറ്റാരും ഇല്ല എന്ന് നന്നായിട്ടറിയാം. മുകൾ നിലയിൽ താമസിക്കുന്ന മൂത്ത ചേട്ടനും ചേട്ടത്തിയമ്മയും എന്നോട് മാത്രമല്ല, മറ്റുള്ളവരോട് പോലും അറുത്തുമുറിച്ചൊന്നും സംസാരിക്കാറില്ല.

ഞാൻ വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. ഞാൻ സുന്ദരിയല്ലായിരുന്നുവെങ്കിൽ എന്നെ കല്യാണം കഴിക്കാൻ പണക്കാരനായ രോഹിത് ഒരിക്കലും തയ്യാറാകുമായിരുന്നില്ല.

ചെറുപ്പത്തിലെ എന്‍റെ മാതാപിതാക്കൾ, സൗന്ദര്യം കൊണ്ട് എല്ലാ ജീവിത സുഖസൗകര്യങ്ങളും നേടിയെടുക്കാൻ പറ്റുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്‍റെ സൗന്ദര്യത്തിൽ ഞാൻ അഭിമാനിക്കുകയും വലിയ ജീവിതം സ്വപ്നം കാണുകയും ചെയ്‌തത്, മാതാപിതാക്കളുടെ പ്രേരണ കൊണ്ടാണ്.

രോഹിതിനെ ഞാൻ ആദ്യമായി കാണുന്നത് എന്‍റെ സുഹൃത്തിന്‍റെ സഹോദരന്‍റെ കല്യാണ സമയത്താണ്. രോഹിത് ഇറങ്ങിയ കാറിന്‍റെ നിറവും ഡിസൈനും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അയാൾ ഉയർന്ന ജോലി ചെയ്യുകയാണെന്ന് സുഹൃത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇതറിഞ്ഞപ്പോൾ തന്നെ രോഹിതുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു.

അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഒന്നു രണ്ട് വട്ടം ചിരിക്കുകയും ചെയ്‌തു. ആനിമിഷം തന്നെ അയാൾ എന്നിൽ ആകൃഷ്ടനായി എന്ന് എനിക്ക് മനസ്സിലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ എന്നോട് സംസാരിക്കാൻ രോഹിത് അതിയായ ഉത്സാഹം കാട്ടി. എന്‍റെ നാണം കുണുങ്ങുയ സ്വഭാവം അയാളെ എന്നിലേയ്‌ക്ക് കൂടുതൽ അടുപ്പിച്ചു.

അന്ന് രാത്രി വിടപറയും മുമ്പ് രോഹിത് എന്‍റെ ഫോൺ നമ്പർ വാങ്ങി. അടുത്ത ദിവസം മുതൽ തന്നെ ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ ഓഫീസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണാനും തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...