വിമാനമിറങ്ങി പുറത്തിറങ്ങവെ ബാംഗ്ലൂരിലെ തണുത്ത കാറ്റേറ്റപ്പോൾ പ്രാചിയ്ക്ക് ചെറുതായൊന്ന് തണുത്തു. തണുത്ത കാറ്റേൽക്കാതിരിക്കാൻ പ്രാചി പീഹുവിനെ സമീപത്തേക്ക് ചേർത്തു പിടിച്ചു.

“മമ്മി, വല്യമ്മ നമ്മളെ പിക്അപ്പ് ചെയ്യാൻ വരുമല്ലോ അല്ലേ?” 7 വയസുകാരിയായ പീഹു ഏറെ ഉത്സാഹത്തോടെ ചോദിച്ചു.

“ഇല്ല... നമ്മൾ ഓഫീസ് ഗസ്റ്റ്ഹൗസിലേക്കാ പോവുന്നത്.”

പ്രാചിയുടെ മറുപടി കേട്ട് പീഹുവിന്‍റെ മുഖത്ത് നിരാശ പടർന്നു. പ്രാചി തിടുക്കപ്പെട്ട് തന്‍റെ കയ്യിലുള്ള ഹാന്‍റ് ബാഗ് പീഹുവിനെ ഏൽപ്പിച്ച ശേഷം ട്രോളി എടുക്കാനായി പോയി. ട്രോളി ഉരുട്ടി കൊണ്ട് തങ്ങളുടെ ബാഗേജ് വരുന്നതും കാത്ത് നിന്നു. പ്രാചി മിക്കപ്പോഴും ബാംഗ്ലൂരിൽ വന്ന് പോകാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കായും മറ്റ് ചിലപ്പോൾ സഹോദരിയെ കാണാനുമൊക്കെയായി. പക്ഷേ ഇന്ന് അവൾ ഏതോ വിചിത്രമായ ഭാവത്തിലായിരുന്നു. സ്വന്തം ലാപ്ടോപ്പ് ട്രോളിയിൽ വച്ചശേഷം പ്രാചി ബാഗേജും മറ്റും ട്രോളിയിൽ വച്ചു.

എയർപോർട്ടിന് പുറത്ത് ഓഫീസ് കാർ പ്രാചിയെ കാത്തു നിന്നിരുന്നു. അവർ ഇരുവരും കാറിൽ കയറി ഗസ്റ്റ്ഹൗസിൽ എത്തി. പ്രാചി തനിക്കായി കോഫിയും പീഹുവിനായി ജ്യൂസും സാൻവിച്ചും ഓർഡർ ചെയ്തു. കോഫി കുടിച്ചു കൊണ്ടിരിക്കെ പ്രാചി പീഹുവിനെ തന്നെ നോക്കിയിരുന്നു. അവൾ നിശബ്ദയായി സാൻവിച്ച് കഴിച്ചു കൊണ്ടിരുന്നു. ഫോൺ ബെൽ മുഴങ്ങിയത് കേട്ട് ചിന്തയിൽ നിന്നും ഉണർന്ന് പ്രാചി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. ചേച്ചിയുടെ കോൾ ആണ്.

“നീയെവിടെയാ പ്രാചി... ചേട്ടൻ നിന്നെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോയിരുന്നു. നിന്‍റെ ഫോൺ ഓഫായിരുന്നല്ലോ.”

“പ്രാചിയുടെ സഹോദരി ഉൽക്ക്ണഠ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.”

“ചേച്ചീ, എങ്ങും പോകാൻ മനസ്സ് തോന്നിയില്ല” പ്രാചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും ചേട്ടനും നിന്നെ കൂട്ടിക്കൊണ്ടുവരാൻ വരുന്നുണ്ട്.”

“പ്ലീസ്... ഇന്ന് വേണ്ട. ഞാൻ നാളെ വരാം.” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അസ്വസ്ഥതയോടെ ഫോൺ കട്ട് ചെയ്‌തു.

കുളി കഴിഞ്ഞതോടെ പ്രാചിയ്ക്ക് ചെറിയൊരു ഉന്മേഷം തോന്നി. പീഹു ടിവി കാണുന്നതിൽ മുഴുകി. പ്രാചി ലാപ്ടോപ്പ് തുറന്ന് തന്‍റെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.

പുതിയൊരു കാഴ്ചപ്പാടോടെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇനി ജീവിതം പുതുതായി തുടങ്ങേടണ്ടതുണ്ട്. കുറേയേറെ വെല്ലുവിളികൾക്കു ശേഷം എവിടെയൊക്കെയോ എന്തൊക്കെയോ ആശ്വാസം പോലെ അവൾക്കനുഭവപ്പെട്ടു. ജീവിതം ഈ രീതിയിൽ തകിടം മറിയുമെന്ന് ഒരിക്കലും അവൾ വിചാരിച്ചിരുന്നില്ല.

ഓഫീസിൽ ബ്രെയിൻ വിത് ബ്യൂട്ടി ഇന്ന് ആ ടാഗ് എപ്പോഴും അവൾക്ക് ചാർത്തപ്പെട്ടിരുന്നു. പക്ഷേ ഇന്ന് ഈ ടാഗ് വെറും പൊള്ളയായതു പോലെ തോന്നുന്നു.

ചെറിയ പ്രായത്തിൽ തന്നെ എന്തെല്ലാം നേട്ടങ്ങളാണ് താൻ കൈവരിച്ചത്. മികച്ചൊരു കോളേജിൽ നിന്നും എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കി.എംബിഎ ടോപ്പറായി. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന പദം കരസ്ഥമാക്കി. എന്നാൽ ഈ നേട്ടങ്ങൾക്കൊക്കെ സന്തുഷ്ടി നിറഞ്ഞ ജീവിതം ഉറപ്പുവരുത്താനായില്ലല്ലോ? മൗസ് ചലിപ്പിച്ചു കൊണ്ടിരുന്ന വിരലുകൾ പെട്ടെന്ന് നിശ്ചലമായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...