കാവേരി വളരെ സന്തോഷവതിയായി മടങ്ങി വന്നു. പക്ഷെ അവൾ എന്നെന്നേക്കുമായി വന്നതല്ല. അവൾക്കു മടങ്ങണമായിരുന്നു. വിശ്വാസത്തിന്‍റെ ഉമ്മറപ്പടിവാതിക്കലേക്ക്. ഇതിനെ അല്പനേരത്തേക്കുള്ള മടക്കയാത്രയെന്നു വിശേഷിപ്പിക്കാം. അതും കുട്ടിക്കാലത്തിലേയും യൗവനത്തിലേയും തന്‍റെ എല്ലാ സ്വപ്നങ്ങളും സന്തോഷങ്ങളും സ്വായത്തമാക്കുന്നതിനായി. ജീവിതത്തിലെ കഴിഞ്ഞു പോയ സുവർണ്ണനാളുകൾ ഓർക്കുവാൻ വേണ്ടിയാണ് അവൾ വന്നത്, ആ സുപ്രധാന ദിനങ്ങൾ പ്രാപ്തമാക്കുവാനാണ് ഈ മുറ്റത്ത് അവൾ വന്നിരിക്കുന്നത്.

കാവേരി ഭർതൃഗൃഹത്തിൽ അല്പനാൾ ചെലവഴിച്ചശേഷം മാതൃഗൃഹത്തിലേക്ക് വന്നതായിരുന്നു. ഭർതൃവീട്ടുകാർ അവളെ അയയ്ക്കുവാൻ തയ്യാറായിരുന്നില്ല. നവവധുവിനെ ഒരു ക്ഷണനേരത്തേക്ക് പോലും പിരിഞ്ഞിരിക്കുവാൻ ഭർത്താവിനും അമ്മായിയമ്മയ്ക്കും നാത്തൂനും വിഷമമായിരുന്നു. കാവേരി ആ സ്നേഹവും ലാളനയും കൊണ്ട് തൃപ്തയായിരുന്നു. പക്ഷെ ഒരു കാരണവും കൂടാതെ പൊട്ടിച്ചിരിക്കുവാനും, വേഗത്തിലോടുവാനും, ഇഷ്ടമുള്ളപ്പോഴെല്ലാം കിടക്കയിൽ ഓടിവന്ന് കിടക്കുവാനുമെല്ലാം അവൾ കൊതിച്ചിരുന്നു.

ഭർതൃഗൃഹത്തിൽ യാതൊരു പരിമിതിയും ഉണ്ടായിരുന്നില്ല. എന്നിട്ടും തനിക്കു ചുറ്റും സങ്കോചത്തിന്‍റെയും മര്യാദയുടെയും അതിർവരമ്പ് അവൾക്ക് ഒരു നവവധുവിനേപ്പോലെ നിശ്ചയിക്കേണ്ടി വന്നു.

“വേഗം മടങ്ങി വരാം. വീട്ടിലെല്ലാവരെയും കാണാനായി മനസ്സു തുടിക്കുകയാണ്.” ഭർത്താവിനെ ചുംബിച്ചു കൊണ്ട് കാവേരി സമാധാനിപ്പിച്ചു. സ്നേഹ സമ്പന്നയായ അമ്മായിയമ്മ സ്നേഹാശിർവാദങ്ങളോടെ അവളെ യാത്രയാക്കി.

പെൺകുട്ടികൾ വിവാഹശേഷം എത്ര പെട്ടെന്നാണ് മാറിപ്പോകുന്നത്. ആദ്യമാദ്യം വസ്ത്രധാരണത്തിൽ. പിന്നീട് ശാരീരികമായും മാനസ്സികമായും ചിന്തകളിലും ജീവിതശൈലിയിലും ഒക്കെ എത്ര പെട്ടെന്നാണ് മാറ്റം സംഭവിക്കുന്നത്. മാതൃഗൃഹത്തോടുള്ള ഔത്സുക്യവും അവിടെയുള്ളവരെ കാണുവാനുള്ള അതിയായ ആഗ്രഹവും മാത്രം മാറ്റമില്ലാത്തതായി നിലനില്ക്കും. കാവേരിയുടെ വരവ് എല്ലാവരേയും വളരെ സന്തോഷിപ്പിച്ചു. മകളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന സന്തോഷവും തിളക്കവും കണ്ട് അമ്മ സന്തോഷം കൊണ്ട് ദീർഘനിശ്വാസമിട്ടു.

കാവേരിയുടെ ഇളയ സഹോദരി അജിത അവളെ വീണ്ടും വീണ്ടും പുണർന്നു കൊണ്ട് പറഞ്ഞു “ചേച്ചി, ചേച്ചി ഇല്ലാത്തതുകൊണ്ട് ഇവിടെ എല്ലാം ശൂന്യമായ പോലെ തോന്നുന്നു. ഇനിയിപ്പോൾ ഞാനാരോട് വഴക്കിടും.” ഏട്ടത്തിയമ്മ ചെവിയിൽ മന്ത്രിച്ചു. “എന്‍റെ പൊന്നു നാത്തൂനേ, രാത്രിയെല്ലാം എങ്ങനെ കടന്നു പോകുന്നു? ഇപ്പോഴും നിന്‍റെ കണ്ണുകളിൽ മയക്കം നിഴലിച്ചിരിക്കുന്നല്ലോ.” എല്ലാവർക്കും സമ്മാനങ്ങൾ നല്കുമ്പോൾ കാവേരി വളരെയേറെ അഭിമാനിച്ചു.

കാവേരിയുടെ സംസാരം തീരുന്ന ലക്ഷണമേ ഉണ്ടായിരുന്നില്ല. ഭർതൃഗൃഹത്തേക്കുറിച്ച് പറഞ്ഞാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ, അവിടത്തെ കീഴ്വഴക്കങ്ങൾ... ഇതെല്ലാം അവരുമായി പങ്കുവയ്ക്കുവാൻ കാവേരി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും അവളുടെ ചുറ്റുവട്ടം കൂടിയിരിക്കണമെന്ന് അവൾ മോഹിച്ചു.

ഏട്ടത്തിയമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് ഓടേണ്ടി വന്നു. മരുമകൾ എല്ലാം എങ്ങനെ നോക്കി ചെയ്യും എന്നു കരുതി അമ്മ?  സഹായിക്കുവാൻ കൂടും. അജിത പഠിക്കുവാനിരുന്നു. അവളുടെ പരീക്ഷ അടുത്തിരുന്നു. സഹോദരനും അച്‌ഛനും ജോലിക്കു പോയി. അപ്പോൾ കാവേരിക്ക് പെട്ടെന്ന് താനൊറ്റപ്പെട്ടു പോയോ എന്ന് തോന്നിപ്പോയി. അവൾക്കെല്ലാം വിചിത്രമായി തോന്നി.

അമ്മയെയും ഏടത്തിയെയും സഹായിക്കാൻ അടുക്കളയിലെത്തിയപ്പോഴേക്കും അവർ സ്നേഹത്തോടെ പറഞ്ഞു “രണ്ടുമൂന്നു ദിവസത്തേക്കായി വന്നതല്ലേ. വിശ്രമിക്ക്, ഭർതൃഗൃഹത്തിൽ വിശ്രമമെല്ലാം കിട്ടാറുണ്ടോ. പിന്നെ പോരാത്തതിന് പുതുമണവാട്ടിയും.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...