ഞങ്ങൾ നല്ല സ്നേഹിതകളായിരുന്നു. ഞാൻ സാധാരണക്കാരിയും അവൾ അതിസുന്ദരിയും. ബുദ്ധിയുടെ കാര്യത്തിൽ ആവട്ടെ, ഞാൻ മുന്നിലും അവൾ സാധാരണക്കാരിയും ആയിരുന്നു. ഞാൻ തന്നിഷ്ടകാരിയും കുറുമ്പിയും ആണ്. അവൾ ആകട്ടെ അല്പം ലജ്ജാശീലം ഉള്ളവളും. ഞങ്ങളുടെ കൂട്ടുകെട്ട് സ്കൂളിൽ വളരെ പ്രശസ്തവുമായിരുന്നു. ഞങ്ങളുടെ സംസ്കാരം, കുടുംബത്തിലെ ആചാരവിചാരങ്ങൾ, ആദർശങ്ങളെല്ലാം ഒരുപോലെ തന്നെ. ഉയർന്ന സാമ്പത്തിക നിലവാരമുള്ളവരുടെ മക്കളാണ് അന്ന് കോൺവെന്‍റ് സ്കൂളിൽ പഠിച്ചിരുന്നത്. ഞങ്ങൾ ഇടത്തരക്കാരും അല്പം യാഥാസ്ഥിതികരും ആണ്. ഞങ്ങൾക്ക് സ്കൂളിൽ അല്ലാതെ മറ്റൊരിടത്തും സ്കേർട്ട് ധരിച്ച് പോകുവാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് പുറത്തു പോകുവാനും സാധിക്കുമായിരുന്നില്ല.

അവളുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. അഞ്ച് സഹോദരി സഹോദരന്മാരിൽ അവളായിരുന്നു മൂന്നാമത്തേത്. വളർന്നുവരുന്നതോടൊപ്പം തന്നെ അവളുടെ രൂപലാവണ്യവും വർദ്ധിച്ചുവന്നു.

ഞങ്ങളുടെ വീട്ടിലും സ്കൂളിലും അല്ലാതെ അവൾ മറ്റൊരിടത്തും പോകാറില്ലായിരുന്നു. ഞാനായിരുന്നു ഉറ്റ സ്നേഹിത. എന്‍റെ വീട്ടിലെ അന്തരീക്ഷം അവളുടെ വീട്ടിലേതുപോലെ ആയതിനാൽ  ഞങ്ങളുടെ വീട്ടിൽ വരുവാനുള്ള അനുവാദം അവൾക്ക് കിട്ടിയിരുന്നു.

അവൾ കൗമാര പ്രായമായപ്പോഴേക്കും ചന്ദ്രനെ പോലും വെല്ലുന്ന സൗന്ദര്യത്തിന് ഉടമയായി തീർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പോലും വിരളം. അവൾക്ക് സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള ആലോചനകൾ വന്നു തുടങ്ങി. വീടിന് പുറത്ത് ആൺകുട്ടികൾ ചുറ്റിക്കറങ്ങുന്നത് പതിവായി. ഇത് ഭയന്ന് വീട്ടുകാർ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നഗരത്തിലെ ധനികരും പ്രശസ്തരുമായ കുടുംബവുമായി അവളുടെ വിവാഹം ഉറപ്പിച്ചു. പയ്യൻ ബിസിനസ്സുകാരൻ ആയിരുന്നു. പയ്യന് മൂന്നു നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു. അവളുടെ ഭാവി വരൻ മൂത്തമകൻ ആയിരുന്നു. അതുകൊണ്ട് അയാളാണ് സ്വത്തും കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. വീട്ടുകാരെ അപേക്ഷിച്ച് പയ്യനായിരുന്നു ഈ കല്യാണം നടത്താൻ കൂടുതൽ താല്പര്യം.

അവളുടെ വിവാഹനിശ്ചയം വിവാഹത്തോളം തന്നെ ആർഭാടമായി നടന്നു. വൈരമാലയുടെ സെറ്റ്, സ്വർണാഭരണങ്ങൾ… വിവാഹനിശ്ചയം ഇങ്ങനെയായാൽ വിവാഹം എങ്ങനെ ആയിരിക്കും എന്നോർത്ത് ഞങ്ങളെല്ലാം ആശ്ചര്യചകിതരായി.

സത്യത്തിൽ ഇതുപോലൊരു കല്യാണം ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അത്ര ആർഭാട പൂർവ്വമായിരുന്നു വിവാഹ ആഘോഷങ്ങൾ. അക്കാലത്ത് വീഡിയോ ഇല്ലായിരുന്നു. അതുകൊണ്ട് മൂവി ക്യാമറ ഉപയോഗിച്ചാണ് വിവാഹ ആഘോഷചടങ്ങുകൾ പകർത്തിയത്. ഞാൻ വധുവിനെ ഒരുക്കുന്നതു മുതൽ യാത്ര അയക്കുന്നത് വരെ ഓരോ ചടങ്ങിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അവൾ യാത്ര ചോദിച്ചപ്പോൾ ഞാൻ വളരെയേറെ കരഞ്ഞു.

അവൾ മാതൃഗൃഹത്തിൽ വരുമ്പോഴൊക്കെ എന്നെ കാണുവാൻ വരുമായിരുന്നു. താൻ വലിയൊരു ബംഗ്ലാവിലാണ് താമസിക്കുന്നത് എന്ന് തുടങ്ങി ഭർത്തൃ വീട്ടിലെ സകല വിശേഷങ്ങളും എന്നെ പറഞ്ഞു കേൾപ്പിക്കും. അമ്മായിയമ്മ മറ്റു കുട്ടികളുമായി വേറൊരു നഗരത്തിലാണ് താമസിക്കുന്നത്. അവർക്ക് അവളെ ഇഷ്ടമല്ലെങ്കിലും അമ്മായി അച്ഛന് അവളെ വലിയ കാര്യമാണ്. ചോദിക്കാതെയും പറയാതെയും മരുമകൾക്ക് അത്രയും വലിയ ബംഗ്ലാവ് എഴുതിക്കൊടുത്തത് അമ്മായി അമ്മയ്ക്ക് ഇഷ്ടമായില്ല. അവർ വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...