ഇന്ന് വീട്ടിലെത്താൻ ഞാൻ കുറച്ച് വൈകും. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ. പിന്നെ വീണ്ടും വീണ്ടും ഫോൺ ചെയ്യുന്നത് എന്തിനാണ് ചേച്ചി. ഇനി എന്നെ വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. പ്രിയയ്ക്ക് അനിയത്തി പറഞ്ഞത് കേട്ട് കലി വന്നു.

സ്വപ്നേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്. എനിക്ക് നിന്‍റെ കാര്യത്തിൽ ടെൻഷൻ ഉണ്ട്. അതുകൊണ്ടാണ് വിളിക്കുന്നത്. മാത്രമല്ല, ഇത്രയും രാത്രിയായും വീട്ടിലെത്താതിരിക്കുന്നത് ശരിയല്ല. എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഓഹോ…. അപ്പോൾ സകല നന്മകളും ചേച്ചിയുടെ കയ്യിലാണെന്നാണോ വിചാരം. മറ്റുള്ളവരെല്ലാം ബോറന്മാരാണോ? സ്വപ്ന ചേച്ചിയോട് തർക്കുത്തരം പറഞ്ഞു.

മോളെ, നീ ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും അച്ഛനും നഷ്ടപ്പെട്ടതിൽ പിന്നെ നിന്നെ നോക്കേണ്ട ഉത്തരവാദിത്വം എന്‍റേതല്ലേ. മാത്രമല്ല തൊട്ടാൽ പൊട്ടുന്ന പ്രായമാണ് നിന്‍റേത്. പ്രിയ അനിയത്തിയെ ഉപദേശിക്കാൻ ശ്രമിച്ചു.

സ്വപ്നയ്ക്ക് പക്ഷേ അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല.

എനിക്ക് മടുത്തു. എപ്പോൾ നോക്കിയാലും അത് ചെയ്യരുത് ഇത് ചെയ്യരുത്. ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. എന്‍റെ ജീവിതം ഞാൻ ആസ്വദിച്ചോട്ടെ. വെറുതെ ഇടപെട്ട് നശിപ്പിക്കല്ലേ എന്‍റെ സ്വസ്ഥത.

അവൾ പറഞ്ഞത് കേട്ട് പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്നേഹം കൊണ്ട് പറയുന്നതെല്ലാം ദേഷ്യം കൊണ്ട് ചെയ്യുന്നതാണെന്ന് പോലെയാണ് സ്വപ്ന കരുതുന്നത്. ചേച്ചി അവൾക്ക് ഫ്രീഡം നൽകുന്നില്ലെന്ന തോന്നൽ. അവർക്കിടയിൽ നാൾക്കുംനാൾ അകലം വർദ്ധിച്ചുകൊണ്ടിരുന്നു. പ്രിയക്ക് അനിയത്തിയെ ജീവനായിരുന്നു. പക്ഷേ ആ സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധങ്ങൾ ചിലപ്പോൾ അങ്ങനെയാണ് അളന്നും തൂക്കി കണക്കെടുത്തു കളയും.

രണ്ടുവർഷം മുമ്പ് ഒരു റോഡ് അപകടത്തിലാണ് പ്രിയയ്ക്കും സ്വപ്നയ്ക്കും അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. പ്രിയയ്ക്ക് ജോലി കിട്ടിയ സമയത്തായിരുന്നു അത്. അവളുടെ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്ക് അത് വളരെ കേമമായി നടത്തണമെന്നുണ്ടായിരുന്നു. അച്ഛന്‍റെയും സ്വപ്നമായിരുന്നു പ്രിയയുടെ കല്യാണം. പക്ഷേ വിധി എഴുതിവച്ചത് മറ്റൊന്നായിരുന്നു. സന്തോഷം നിറയേണ്ട വീട്ടിൽ രണ്ടു ജീവിതങ്ങൾ പൊലിഞ്ഞു.

സ്വപ്ന കോളേജിൽ ഒന്നാം വർഷമായിരുന്നു. പക്ഷേ പ്രിയ തളർന്നില്ല. അവൾ സ്വപ്നയ്ക്ക് അമ്മയുടെ സ്നേഹം കൊടുത്തു. അച്ഛന്‍റെ സംരക്ഷണം നൽകി. പ്രിയ എപ്പോഴും സ്വപ്നയുടെ കാര്യത്തിൽ ശ്രദ്ധ നൽകി പോന്നു. അനിയത്തിയുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവൾക്കുണ്ടായിരുന്നു. ഈ ഉത്തരവാദിത്വത്തിനിടയിൽ പ്രിയ സ്വന്തം ജീവിതം മറന്നു. സ്വപ്നങ്ങൾ മാറ്റിവച്ചു. പക്ഷേ സ്വപ്നയുടെ പെരുമാറ്റം കാണുമ്പോൾ അതെല്ലാം വെറുതെയായോ എന്ന തോന്നൽ.

എന്‍റെ അനിയത്തിക്ക് എന്താണ് പറ്റിയത്? പ്രിയയുടെ ഹൃദയത്തിൽ മറ്റൊരു സങ്കടം കൂടി തളം കെട്ടി. എല്ലാം നഷ്ടപ്പെടാനാണോ എന്‍റെ ജന്മം. ചില നേരങ്ങളിൽ പ്രിയക്ക് പിടി വിട്ടുപോകും.

അച്ഛനും അമ്മയ്ക്കും സ്വപ്നയെ എൻജിനീയർ ആക്കാൻ ആയിരുന്നു താല്പര്യം. അവരുടെ സ്വപ്നം പൂർത്തിയായി കാണാൻ പ്രിയയും ആഗ്രഹിച്ചു. അമ്മാവൻ വിവാഹ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴും പ്രിയ അതെല്ലാം വേണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ ഭാവിക്കു വേണ്ടിയായിരുന്നു. പ്രിയ തന്‍റെ മോഹങ്ങൾ മറ്റുള്ളവരുടെ സുഖത്തിനായി ബലിയർപ്പിച്ചു. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നതും ഒരു സുഖമുള്ള ഏർപ്പാടാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...