പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയ ശേഷം ഡ്രൈവർ തിടുക്കപ്പെട്ട ലഗേജുകൾ ഓരോന്ന് എടുത്ത് പുറത്ത് വെച്ചു. ശാലിനിയും മകനും ഡോർ തുറന്നു കാറിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേക്കും ഓടിയടുത്ത പോർട്ടറോട് ലഗേജുകൾ എടുത്ത് പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ആവശ്യപ്പെട്ട ശേഷം ശാലിനി മകന്‍റെ കയ്യും പിടിച്ച് പതിയെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. പിന്നാലെ ലഗേജും തൂക്കിപിടിച്ചുകൊണ്ട് ഡ്രൈവറും പോർട്ടറും നടന്നു. ഒരാഴ്ച മുമ്പ് ഡൽഹിയിലെത്തിയതായിരുന്നു ശാലിനിയും മകനും. ഇനി നേരെ കൊച്ചിയിൽ ഇളയ ജേഷ്ഠനെ കാണാൻ പോകണം.

ട്രെയിൻ എത്തുന്നതും നോക്കി അവൾ മകനൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്നു. കുറച്ചു കഴിഞ്ഞ് ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തി. യാത്രക്കാർ ഓരോരുത്തരായി തിടുക്കപ്പെട്ട ട്രെയിനിൽ കയറിക്കൊണ്ടിരുന്നു. ശാലിനിയുടെ ലഗേജുകൾ ഓരോന്നായി ട്രെയിനിൽ കയറ്റി വെച്ചശേഷം പോർട്ടർ പണവും വാങ്ങി പോയി.

ശാലിനി ജനാലയ്ക്ക് അടുത്തായി ഇരുന്നു. എതിർവശത്ത് ഇരുന്ന മകൻ പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും നടന്നുപോകുന്ന യാത്രക്കാരെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. തനിച്ച് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. ട്രെയിൻ വലിയൊരു മുരൾച്ചയോടെ പതിയെ നീങ്ങിയപ്പോഴേക്കും എന്തുകൊണ്ടോ ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മറ്റ് യാത്രക്കാർ കാണാതെ അവൾ കണ്ണുകൾ തുടച്ചു. അപ്പോഴേക്കും കൺമുന്നിലൂടെ ദൃശ്യങ്ങൾ വളരെ വേഗം പിന്നോട്ട് ഓടിക്കൊണ്ടിരുന്നു. അവളുടെ മനസ്സും ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി.

അമ്മ മരിച്ചിട്ട് രണ്ടു വർഷമായി. അമ്മയുള്ളപ്പോൾ എല്ലാ അവധിക്കാലത്തും എല്ലാവരും തറവാട്ട് വീട്ടിൽ ഒത്തുകൂടുന്നതായിരുന്നു പതിവ്. ആ സമയത്ത് ഓരോ അവധിക്കാലവും സന്തോഷത്തിന്‍റെ കാലമായിരുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ച് കിടന്ന് മുംബൈയിലെ ഓരോരോ വിശേഷങ്ങൾ പറയാനുള്ള ആവേശമായിരുന്നു. പക്ഷേ… രണ്ടു വർഷങ്ങൾക്കുശേഷം കൂടപ്പിറപ്പുകളെ കാണാൻ പോകുന്നത് ഇതാദ്യമായിട്ടാണ്.

വീട്ടിൽ നിന്നും ചെറിയേട്ടന്‍റെയും ഭാര്യയുടെയും ഫോൺ അടിക്കടി വന്നിരുന്നത് കൊണ്ട് വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. അതുപോലെ വല്യേട്ടനും ഭാര്യയും അവളെ എല്ലാ അവധിക്കാലത്തും ഡൽഹിയിലേക്ക് ക്ഷണിക്കുമായിരുന്നു. എങ്കിലും എന്തുകൊണ്ടോ എങ്ങോട്ടും പോകാൻ തോന്നിയിരുന്നില്ല. പക്ഷേ ഇത്തവണ 15 ദിവസം ചേട്ടന്മാർക്കൊപ്പം ചെലവഴിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെടുകയായിരുന്നു. ഒരാഴ്ച വല്യേട്ടന്‍റെ കൂടെയും അടുത്തൊരാഴ്ച ചെറിയേട്ടനൊപ്പവും.

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ വല്യേട്ടനൊപ്പം ആയിരുന്നു അവൾ. ഡൽഹിയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് വല്യേട്ടനും ചേച്ചിയും. അവരുടെ രണ്ടു മക്കളും അവിടെത്തന്നെയുള്ള ഒരു മുന്തിയ റസിഡൻഷ്യൽ സ്കൂളിലാണ് പഠിച്ചിരുന്നത്. കുട്ടികളുടെ കാര്യം ശരിയാവണ്ണം ശ്രദ്ധിക്കാൻ സമയം ലഭിക്കാത്തതിനാലാണ് വല്യേട്ടനും ചേച്ചിയും അവരെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിരുന്നത്.

അമ്മയുള്ളപ്പോൾ സഹോദരങ്ങൾ എല്ലാവരും കുടുംബസമേതം കൊച്ചിയിലെ തറവാട്ട് വീട്ടിൽ ഒത്തുചേരുകയാണ് പതിവ്. വീട്ടിൽ അതൊരു ഉത്സവമായിരുന്നു. വീട്ടിലെത്തുമ്പോഴൊക്കെ എപ്പോഴും അമ്മയുടെ പിറകെ നടന്നിരുന്നതിനാൽ ചേട്ടന്മാരുടെ ഭാര്യമാരുമായി അത്രയ്ക്ക് അടുത്ത് ഇടപഴകേണ്ടിയും വന്നിരുന്നില്ല. ഏറെ ജോലിത്തിരക്കുള്ള ആളായതിനാൽ മൂത്ത ചേട്ടനും കുടുംബവും കുറച്ചു ദിവസം മാത്രമേ വീട്ടിൽ തങ്ങിയിരുന്നുള്ളൂ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...