സദാ കയ്പ്പുചുവ സംസാരം മാത്രം ശീലമാക്കിയ ശ്രീമതിയെ പ്രമേഹം എങ്ങനെ പിടികൂടി എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അങ്ങനെയിരിക്കയാണ് ഞങ്ങളുടെ ഡോക്ടർ സഹോദരി വീട്ടിൽ എത്തുന്നത്. അവളുടെ പക്കൽ ഷുഗർ മെഷർ ചെയ്യുന്ന മെഷീനും ഉണ്ടായിരുന്നു. അവൾ ബാഗിൽ നിന്നും മെഷീൻ പുറത്തെടുത്തതും ശ്രീമതിയും ഞെളിഞ്ഞവിടെ എത്തി.

ഏയ് സിന്ധു, നീ വലിയ ഡോക്ടർ ആയിരിക്കും. ചേട്ടനെ മാത്രം പരിശോധിച്ചാൽ പോരാ. എന്നെപ്പോലെ പാവം പിടിച്ച ഒരുത്തിയും ഇവിടെയുണ്ടെന്ന് കാര്യം മറക്കണ്ട. അവൾ സഹോദരിയോട് മൊഴിഞ്ഞു.

അർത്ഥം വെച്ചൊരു നോട്ടം എന്നിലേക്ക് എറിഞ്ഞ് അവൾ സംസാരം തുടർന്നു. ഇങ്ങേരുടെ കാര്യമാണോ? ഇതുപോലൊരു കുഴിമടിയന് ഒരു അസുഖവും വരത്തില്ലെന്നോ. ദേ, എന്‍റെ ഷുഗർ ഒന്ന് പരിശോധിച്ചേ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഉടനെ അറിയാൻ പറ്റുമല്ലോ. ഞാൻ ഒഴിഞ്ഞിട്ടു വേണം വേറൊരു തീ കെട്ടാൻ എന്ന ഇങ്ങേരുടെ മനസ്സിലിരിപ്പ്.

സഹോദരിയുടെ വ്യഥ കേട്ട് മനസ്സലിഞ്ഞെന്നോണം സിന്ധു ഉടനെ  ശ്രീമതിയുടെ രക്തം പരിശോധിച്ചു. ചേച്ചി ഇനി മുതൽ മധുരം കുറച്ചു മതി.

സിന്ധു ഇവളോട് മധുരം കുറച്ചു കഴിക്കാനും മധുരം മാത്രം സംസാരിക്കാനും പറയ്. വീണു കിട്ടിയ അവസരം മുതൽ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

കേൾക്കേണ്ട താമസം ശ്രീമതിയുടെ മുഖഭാവം മാറി.

സിന്ധു, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ഇങ്ങേര് ഇതുവരെ എനിക്ക് ഒരു ടെസ്റ്റ് നടത്താൻ വേണ്ടി കാൽപണം പോലും ചെലവഴിച്ചിട്ടില്ല.

എന്‍റെ പൊന്നു ഭാര്യേ, നീ വെറുതെ ടെൻഷൻ അടിക്കല്ലേ. ഷുഗർ പ്രഷർ ആവാൻ അധികം നേരം വേണ്ട.

എന്തായാലും മധുരം കുറച്ചു കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ പ്രമേഹമാണ് എന്നല്ലേ അർത്ഥം ആക്കേണ്ടത്. ഡയബറ്റിസ്… ഇന്ന് സദാ അലമുറയിടുന്ന ശ്രീമതിയെ ഞാൻ ഒരു കണക്കിന് സമാധാനിപ്പിക്കാൻ ശ്രമിച്ചു. മണ്ടി, നിനക്കറിയില്ലേ പ്രമേഹവും പ്രഷറും ഒക്കെ സമ്പന്നരുടെ രോഗമാണെന്ന്. അപ്പോൾ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്. നീ എവിടെയെങ്കിലും ചെന്ന് മധുരം ചേർക്കാത്ത ചായ ആവശ്യപ്പെട്ടാൽ അവർ പറയും പണക്കാരിയല്ലേ. അതാ ഉപ്പും മധുരവും ഒന്നും വേണ്ടാത്തതെന്ന്.

അതോടെ പ്രമേഹം എങ്ങനെ സുഖപ്പെടുത്താം എന്ന ചിന്ത അവളെ പിടികൂടി. അല്ലെങ്കിൽ തന്നെ പണ്ട് മുതൽക്കേ പൊടിക്കൈകളിലും നാട്ടുവൈദ്യത്തിലും അവൾക്ക് വലിയ വിശ്വാസമാണ്.

അടുത്തദിവസം മുതൽ അവൾ കോളനിയിലെ പൊങ്ങച്ചക്കാരികൾക്കിടയിൽ ഇരുന്നു താനൊരു പ്രമേഹ രോഗിയാണെന്ന് വച്ചുകാച്ചി.

ഒരു ഞായറാഴ്ച വീട്ടുമുറ്റത്തിരുന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടയ്ക്കാണ് അയൽക്കാരൻ പിള്ള സാർ അവിടെ എത്തിയത്. ശ്രീമതി എല്ലാവർക്കും വേണ്ടി ചായ തയ്യാറാക്കി കൊണ്ടുവന്നു. നീ വിത്തൗട്ട് കുടിച്ചാൽ മതി ഞാൻ ഓർമിപ്പിച്ചു.

കേട്ടപാതി മിസ്റ്റർ പിള്ള ശ്രീമതിയുടെ നേരെ തിരിഞ്ഞു. ചേച്ചി, പ്രമേഹം അല്പം പ്രശ്നക്കാരനാ. ഒന്നും നേരാവണ്ണം തിന്നാനും കുടിക്കാനും കൂടി പറ്റില്ല. പക്ഷേ വിഷമിക്കാൻ ഒന്നുമില്ല. ഒരൊറ്റ കാര്യം ചെയ്താൽ മതി. ഒരു കിലോ പാവയ്ക്ക വാങ്ങുക. മിക്സിയിൽ ഇട്ട് അരച്ച് ജ്യൂസ് തയ്യാറാക്കി അരിപ്പയിൽ അരിച്ച് ഒരൊറ്റ  വലിക്ക് അകത്താക്കുക. ദിവസവും മൂന്നോ നാലോ തവണ ഇതാവർത്തിച്ചാൽ പ്രമേഹം പമ്പകടക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...