മിസ്സിസ്സ് നിരഞ്ജനയെക്കുറിച്ച് ഭർത്താവ് വീണ്ടും പറയുന്നത് കേട്ടപ്പോൾ മാധുരി അനിഷ്ടത്തോടെ മുഖം തിരിച്ചു. അവൾ ഒന്നും മിണ്ടാതെ കമ്പാർട്ടുമെന്‍റിന്‍റെ വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ഇപ്പോൾ നിരഞ്ജനയെന്ന് കേൾക്കുമ്പോഴേ മാധുരിയുടെ മനസ്സ് പിടയുന്നു.

സ്ത്രീ സഹജമായ ഒരു അസ്വസ്ഥത. ഭർത്താവ് പരസ്ത്രീയെ പ്രശംസിക്കുമ്പോൾ അത് പുറത്തുകാട്ടാതിരിക്കുന്നതെങ്ങനെ? മാധുരി തീവണ്ടിയുടെ ചലനങ്ങൾ കാതോർത്തിരുന്നു.

രണ്ടുദിവസം മുമ്പായിരുന്നു മാധുരിയുടെയും സുധീഷിന്‍റെയും വിവാഹം. നിരഞ്ജനക്ക് സുധീഷിനോടുള്ള സമീപനം എന്താണെന്ന് മാധുരിക്ക് അറിയില്ലെങ്കിലും സുധീഷ് നിരഞ്ജനയെ അടുത്തറിയുന്നുണ്ടെന്ന് മാധുരി മനസ്സിലാക്കിയിരുന്നു. ഭർത്താവിന്‍റെ മനസ്സ് പഠിക്കാൻ ഭാര്യയ്ക്ക് അധികം സമയമൊന്നും വേണ്ടല്ലോ. വിവാഹപരസ്യമാണ് ഇരുവരെയും കൂട്ടിയിണക്കിയത്. സുധീഷ് സർക്കാർ ഓഫീസിൽ അസിസ്റ്റന്‍റ് ഓഫീസറാണ്. യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളുമില്ലാത്ത ഒരാൾ. കൂടാതെ മൂന്ന് ഷൂ മാർട്ടുകളുടെ ഉടമ. സുധീഷിന് ബന്ധുവെന്ന് പറയാൻ ഒരു സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ, സജിത. മാധുരി താമസിക്കുന്ന അതേ പട്ടണത്തിലാണ് സജിതയെയും വിവാഹം കഴിച്ചുകൊണ്ടുവന്നത്. സജിതയാണ് പത്രത്തിലെ വിവാഹപരസ്യത്തെക്കുറിച്ച് സുധീഷിനോട് സൂചിപ്പിച്ചത്. അഞ്ചുവർഷം മുമ്പാണ് അത്യാഹിതം സംഭവിച്ചത്.

സജിതയെ സന്ദർശിച്ച് മടങ്ങും വഴി അവരുടെ അച്ഛനമ്മമാർ ഒരപകടത്തിൽപ്പെട്ട് മരണമടഞ്ഞു. മാതാപിതാക്കളുടെ പെട്ടെന്നുള്ള വേർപാട് തീരാദുഃഖമായി. സുധീഷ് അന്ന് എംഎ ഫൈനൽ പരീക്ഷ എഴുതിയിരിക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നതായിരുന്നു സുധീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ തന്‍റെ സാഹചര്യം അനുകൂലമല്ലെന്ന് അയാൾ കരുതി. കുടുംബത്തിന്‍റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലതെന്ന് സുധീഷിന് തോന്നി. സിവിൽ സർവീസ് പരീക്ഷിയ്ക്കുള്ള പരിശീലനം തുടരുവാൻ ഏട്ടനും ഏടത്തിയും നിരന്തരം പ്രേരിപ്പിച്ചുവെങ്കിലും അയാൾ അതിൽ യാതൊരു താൽപര്യവും കാണിച്ചില്ല.

സുധീഷിന്‍റെ ശ്രമഫലമായി ഒരു ജോലി ശരിയായി. സുധീഷിന്‍റെ ഓഫീസിൽ തന്നെയായിരുന്നു നിരഞ്ജനയും ജോലി ചെയ്തിരുന്നത്. തന്നെയുമല്ല അവരുടെ താമസസ്ഥലത്തിന് അടുത്തായിരുന്നു സുധീഷിന് കമ്പനി നൽകിയ ഫ്ലാറ്റും.

ചിന്തയിൽ മുഴുകിയിരുന്ന മാധുരിക്ക് പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. നിരഞ്ജന തനിക്കൊരു തലവേദന ആയിരിക്കുമെന്നോർത്ത് അവൾ ആകെ അസ്വസ്ഥയായി. നിരഞ്ജനയെ താനിതുവരെ പരിചയപ്പെട്ടിട്ടില്ല. ഇനി തമ്മിൽ കാണുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അറിയില്ല. അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു.

നവവധുവായ തന്‍റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഭർത്താവ് യാതൊരു വിലയും കൽപ്പിക്കുന്നില്ല. പകരം ഒരു അന്യസ്ത്രീയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടും ഇരിക്കുന്നു. ഇത് ഏതൊരാളാണ് ഇഷ്ടപ്പെടുക? ഓരോന്ന് വിചാരിച്ച് മാധുരിയുടെ കണ്ണ് നിറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ നിന്നും സുധീഷിനോടൊപ്പം മാധുരിയും പുറത്തിറങ്ങി. പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു കാർ അവിടെ പാർക്ക് ചെയ്തിരുന്നു. മാധുരി ഒരു നിമിഷം ചിന്തിച്ചു, തന്നെയും ഇതുപോലെ സ്നേഹാദരങ്ങളോടെ സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ... പക്ഷേ, ഈ നഗരം തനിക്കപരിചതമാണല്ലോ?

മാധുരി സാവധാനം നടന്ന് കാറിന് സമീപത്തെത്തി, അതിന്‍റെ മുൻവശത്തും പിൻവശത്തുമുള്ള ഗ്ലാസുകളിൽ എഴുതിയിരിക്കുന്ന പേരുകൾ പെട്ടെന്ന് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു. തന്‍റെയും സുധീഷിന്‍റെയും പേരാണല്ലോ. ഭർത്താവിന്‍റെ സംസാരത്തിൽ നിന്നും നിരഞ്ജനയാണ് ഈ ഒരുക്കങ്ങൾ നടത്തിയതെന്ന് അവൾക്ക് മനസ്സിലായി. തങ്ങളെ റിസീവ് ചെയ്യുന്നതിനായി ഈവിധം തയ്യാറെടുപ്പുകൾ നടത്തിയ നിരഞ്ജനയെക്കുറിച്ചോർത്ത് മാധുരിക്കേറെ ആശ്ചര്യം തോന്നി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...