“ശരി റെക്കോർഡിംഗ് ആരംഭിച്ചിരിക്കുന്നു.” ഞാൻ എന്‍റെ റെക്കോർഡർ ഓൺ ചെയ്‌തുകൊണ്ട് പറഞ്ഞു. അതുകേട്ട് 9 വനിതകളിൽ ഒരാൾ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി.

“ഇനി നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം." അവൾ പുഞ്ചിരിയോടെ പറഞ്ഞു. ഈ മുന്നറിയിപ്പ് കേട്ട് എല്ലാവരും ചിരിച്ചു. ആ ചിരി ചുറ്റുമുള്ള എല്ലാ ശബ്‌ദവുമായി കൂടിച്ചേർന്നു. സെൻട്രൽ ഡൽഹിയിലെ ഒരു റ‌സ്റ്റോറന്‍റിൽ ആണ് ഞാൻ അവരെ കണ്ടത്. മുംബൈ ആസ്ഥാനമായുള്ള ഗ്രൂപ്പായ വൈൽഡ് വൈൽഡ് വിമൻ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹിപ് ഹോപ്പ് കൂട്ടായ്‌മ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അംഗങ്ങളുമായി അഭിമുഖം ആരംഭിച്ചതിനു തൊട്ടുമുമ്പ് അവർ അവരുടെ കഥയ്ക്ക് വ്യക്തമായ ആമുഖം നൽകി.

മൗനം പാലിക്കുന്നവരെ ആണ് സമൂഹം നല്ല സ്ത്രീ എന്ന് വിളിക്കാറുള്ളത്. അതൊരു വ്യവസ്‌ഥയായിരിക്കുന്ന ഒരു രാജ്യത്ത് ഈ യുവതികളുടെ പ്രതിഷേധങ്ങളാണ്, അവരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളാണ് അവരുടെ ഐഡന്‍റിറ്റി.

ഒക്ടോബർ മാസത്തിലെ ശാന്തമായ മദ്ധ്യാഹ്‌നത്തിൽ ഞാൻ അവരെ കണ്ടുമുട്ടുമ്പോൾ അവർ അവരുടെ ശബ്ദ‌ പരിശോധന പൂർത്തിയാക്കിയിരുന്നു. ആ വൈകുന്നേരം പതിനാറാം നൂറ്റാണ്ടിലെ ചരിത്ര പ്രസിദ്ധമായ പൂന്തോട്ടമായ ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ അവർ പരിപാടി അവതരിപ്പിക്കാൻ നിശ്ച‌യിച്ചിരുന്നു. കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്‌സിന്‍റെ സംഗീതോത്സവമായ "വോയ്‌സസ് ഓഫ് ഡൈ വേഴ്സിറ്റി"യിൽ അവതരിപ്പിക്കുന്ന 10 ആർട്ടിസ്‌റ്റ് ഗ്രൂപ്പുകളിൽ അവരും ഉൾപ്പെട്ടിരുന്നു. കർണാട്ടിക് ഗായകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ടിഎം കൃഷ്ണണയാണ് ഫെസ്‌റ്റിവലിന്‍റെ ക്യൂറേറ്റർ. ആഹ്ളാദ പ്രകടനങ്ങൾക്കിടയിൽ അവർ പൂന്തോട്ടത്തിലെ പുല്ലിൽ ഇരുന്നു സ്വയം പരിചയപ്പെടുത്തി. അവരുടെ പരസ്‌പര സ്നേഹം അവഗണിക്കാൻ പ്രയാസമായിരുന്നു. അവരിൽ ഒരാൾ പരാതിപ്പെട്ടു. "എന്തൊരു ചൂടാണ് ഹേ” അത് കേട്ട് മറ്റൊരാൾ കളിയാക്കി. "ഇത്രയും ലാളിത്യം കാണിക്കരുത്."

വൈൽഡ് വൈൽഡ് വിമൻസിൽ അഞ്ച് റാപ്പർമാർ ഉൾപ്പെടുന്നു. അവരിൽ രണ്ടുപേർ ഗ്രൂപ്പിന്‍റെ സഹസ്‌ഥാപകരാ ണ്. ക്രാന്തിനാരി എന്ന സ്‌റ്റേജ് നാമമുള്ള അശ്വനി ഹിരേമത്ത്, ഹാഷ് ടാഗ് പ്രീതി എന്നറിയപ്പെടുന്ന പ്രീതി എൻ സുതർ, ജെ ക്വീൻ എന്നറിയപ്പെടുന്ന ജാക്വലിൻ ലൂക്കാസ്, പ്രതീക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതീക ഇവാഞ്ചലിൻ പ്രഭുനെ, എംസി ആയ ശ്രുതി റൗട്ട്, നർത്തകരായ ദീപ സിംഗ് എന്ന ഫ്ളോറ, ബീഗിൾ എംസികെ എന്നറിയപ്പെടുന്ന മുഗ്‌ധ മണ്ഡോക്കർ, സ്കേറ്റ് ബോർഡർ ബുട്ടി ഭോസാലെ, ഗ്രാഫിറ്റി ആർട്ടിസ്‌റ്റ് ഗൗരി ഗണപത് ദഭോൽക്കർ എന്നിവരും സംഘത്തിലുണ്ട്.

2020-ൽ സ്ഥാപിതമായതിനുശേഷം ഗ്രൂപ്പ് അഞ്ച് സോളോ ട്രാക്കുകളും മറ്റ് കലാകാരന്മാരുമായി സഹകരിച്ച് മൂന്ന് ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സാരിയും ചിലപ്പോൾ ലുങ്കിയും ധരിച്ച് അവർ വേദിയിലെത്തുന്നു. ആത്മാവിശ്വാസത്തോടെയും അഭിനിവേശത്തോടെയും നീങ്ങുന്നു. അവരുടെ ഗാനങ്ങൾ ഇംഗ്ലീഷ്, മറാത്തി, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചെയ്‌തിരിക്കുന്നത്. അവ വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...