“ശരി റെക്കോർഡിംഗ് ആരംഭിച്ചിരിക്കുന്നു.” ഞാൻ എന്‍റെ റെക്കോർഡർ ഓൺ ചെയ്‌തുകൊണ്ട് പറഞ്ഞു. അതുകേട്ട് 9 വനിതകളിൽ ഒരാൾ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി.

“ഇനി നിങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.” അവൾ പുഞ്ചിരിയോടെ പറഞ്ഞു. ഈ മുന്നറിയിപ്പ് കേട്ട് എല്ലാവരും ചിരിച്ചു. ആ ചിരി ചുറ്റുമുള്ള എല്ലാ ശബ്‌ദവുമായി കൂടിച്ചേർന്നു. സെൻട്രൽ ഡൽഹിയിലെ ഒരു റ‌സ്റ്റോറന്‍റിൽ ആണ് ഞാൻ അവരെ കണ്ടത്. മുംബൈ ആസ്ഥാനമായുള്ള ഗ്രൂപ്പായ വൈൽഡ് വൈൽഡ് വിമൻ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹിപ് ഹോപ്പ് കൂട്ടായ്‌മ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അംഗങ്ങളുമായി അഭിമുഖം ആരംഭിച്ചതിനു തൊട്ടുമുമ്പ് അവർ അവരുടെ കഥയ്ക്ക് വ്യക്തമായ ആമുഖം നൽകി.

മൗനം പാലിക്കുന്നവരെ ആണ് സമൂഹം നല്ല സ്ത്രീ എന്ന് വിളിക്കാറുള്ളത്. അതൊരു വ്യവസ്‌ഥയായിരിക്കുന്ന ഒരു രാജ്യത്ത് ഈ യുവതികളുടെ പ്രതിഷേധങ്ങളാണ്, അവരുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളാണ് അവരുടെ ഐഡന്‍റിറ്റി.

ഒക്ടോബർ മാസത്തിലെ ശാന്തമായ മദ്ധ്യാഹ്‌നത്തിൽ ഞാൻ അവരെ കണ്ടുമുട്ടുമ്പോൾ അവർ അവരുടെ ശബ്ദ‌ പരിശോധന പൂർത്തിയാക്കിയിരുന്നു. ആ വൈകുന്നേരം പതിനാറാം നൂറ്റാണ്ടിലെ ചരിത്ര പ്രസിദ്ധമായ പൂന്തോട്ടമായ ഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ അവർ പരിപാടി അവതരിപ്പിക്കാൻ നിശ്ച‌യിച്ചിരുന്നു. കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്‌സിന്‍റെ സംഗീതോത്സവമായ “വോയ്‌സസ് ഓഫ് ഡൈ വേഴ്സിറ്റി”യിൽ അവതരിപ്പിക്കുന്ന 10 ആർട്ടിസ്‌റ്റ് ഗ്രൂപ്പുകളിൽ അവരും ഉൾപ്പെട്ടിരുന്നു. കർണാട്ടിക് ഗായകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ടിഎം കൃഷ്ണണയാണ് ഫെസ്‌റ്റിവലിന്‍റെ ക്യൂറേറ്റർ. ആഹ്ളാദ പ്രകടനങ്ങൾക്കിടയിൽ അവർ പൂന്തോട്ടത്തിലെ പുല്ലിൽ ഇരുന്നു സ്വയം പരിചയപ്പെടുത്തി. അവരുടെ പരസ്‌പര സ്നേഹം അവഗണിക്കാൻ പ്രയാസമായിരുന്നു. അവരിൽ ഒരാൾ പരാതിപ്പെട്ടു. “എന്തൊരു ചൂടാണ് ഹേ” അത് കേട്ട് മറ്റൊരാൾ കളിയാക്കി. “ഇത്രയും ലാളിത്യം കാണിക്കരുത്.”

വൈൽഡ് വൈൽഡ് വിമൻസിൽ അഞ്ച് റാപ്പർമാർ ഉൾപ്പെടുന്നു. അവരിൽ രണ്ടുപേർ ഗ്രൂപ്പിന്‍റെ സഹസ്‌ഥാപകരാ ണ്. ക്രാന്തിനാരി എന്ന സ്‌റ്റേജ് നാമമുള്ള അശ്വനി ഹിരേമത്ത്, ഹാഷ് ടാഗ് പ്രീതി എന്നറിയപ്പെടുന്ന പ്രീതി എൻ സുതർ, ജെ ക്വീൻ എന്നറിയപ്പെടുന്ന ജാക്വലിൻ ലൂക്കാസ്, പ്രതീക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതീക ഇവാഞ്ചലിൻ പ്രഭുനെ, എംസി ആയ ശ്രുതി റൗട്ട്, നർത്തകരായ ദീപ സിംഗ് എന്ന ഫ്ളോറ, ബീഗിൾ എംസികെ എന്നറിയപ്പെടുന്ന മുഗ്‌ധ മണ്ഡോക്കർ, സ്കേറ്റ് ബോർഡർ ബുട്ടി ഭോസാലെ, ഗ്രാഫിറ്റി ആർട്ടിസ്‌റ്റ് ഗൗരി ഗണപത് ദഭോൽക്കർ എന്നിവരും സംഘത്തിലുണ്ട്.

2020-ൽ സ്ഥാപിതമായതിനുശേഷം ഗ്രൂപ്പ് അഞ്ച് സോളോ ട്രാക്കുകളും മറ്റ് കലാകാരന്മാരുമായി സഹകരിച്ച് മൂന്ന് ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സാരിയും ചിലപ്പോൾ ലുങ്കിയും ധരിച്ച് അവർ വേദിയിലെത്തുന്നു. ആത്മാവിശ്വാസത്തോടെയും അഭിനിവേശത്തോടെയും നീങ്ങുന്നു. അവരുടെ ഗാനങ്ങൾ ഇംഗ്ലീഷ്, മറാത്തി, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചെയ്‌തിരിക്കുന്നത്. അവ വ്യക്തിപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

സാമൂഹിക വിശ്വാസങ്ങളെ വെല്ലുവിളിച്ച്

ഡൽഹിയിൽ അടുത്തിടെ നടന്ന “സൗത്ത് സൈഡ് സ്‌റ്റോറി” എന്ന സംഗീത-ഭക്ഷ്യമേളയിൽ അവതാരകൻ വൈൽഡ് വൈൽഡ് വിമൻ എന്ന ബാൻഡിന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ മുഴുവൻ ‌സ്റ്റേഡിയവും നിറഞ്ഞ കരഘോഷത്താൽ പൊട്ടിത്തെറിച്ചു. അവരുടെ പ്രകടനം വേദിയെ ഉത്സവപ്പറമ്പാക്കി മാറ്റി. ഒരു തടസ്സമില്ലാത്ത പ്രവാഹം പോലെയുള്ള ഇവരുടെ പ്രകടനം പ്രേക്ഷകരെ ആകർഷിച്ചുവെന്ന് എഴുത്തുകാരി ആരണ്യ പാഡിൽ ഔട്ട്ലുക്ക് മാസികയിൽ എഴുതി. പരമ്പരാഗത സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടാത്തതാണ് ഈ ഗ്രൂപ്പിന്‍റെ സ്വരം. മുംബൈ സ്ലാങ്, സ്വന്തം ഐഡന്‍റിറ്റിയിൽ വേരൂന്നിയ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ എന്നി വ ഉപയോഗിച്ച് “വൈൽഡ് വൈൽഡ് വിമൻ” അവരുടെ സംഗീതത്തെ യുവതലമുറയ്ക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

“വൈൽഡ് വൈൽഡ് വിമന്‍റെ പ്രത്യേകത അവരുടെ ഗാനങ്ങളിലാണ്. യൂണിറ്റി, ബോഡി പോസിറ്റിവിറ്റി എന്നിവ അടക്കം സ്ത്രീകൾ എന്ന നിലയിൽ അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടേയും അവരുടെ വിജയങ്ങൾ ആഘോഷിക്കുന്നതിലൂടേയും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് സംഗീത സാംസ്കാരിക പ്രസിദ്ധീകരണമായ റോളിംഗ് ‌സ്റ്റോൺ പത്രപ്രവർത്തകനായ അനുരാഗ് ടാഗട്ട് എഴുതുന്നു. “ഞങ്ങളുടെ പ്രത്യേകത സ്വന്തം അനുഭവങ്ങളുടെ വൈവിധ്യത്തിലാണ്. ഈ സന്ദർഭത്തിൽ ഇത് വളരെ പ്രധാനമാണ്. രാഷ്ട്രീയമായി ഇത് വളരെ പ്രാധാന്യമർഹിക്കുന്നു. പക്ഷേ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗവുമാണ്.” ക്രാന്തിനാരി പറഞ്ഞു.

“പ്രേക്ഷകരിൽ ആൺകുട്ടികൾ പോലും ഞങ്ങളുടെ വരികൾ ആസ്വദിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഈ ഗാനങ്ങൾ അവരുടെ സ്വന്തം പോരായ്മ്‌മകൾ ചൂണ്ടികാണിക്കുന്നതായിട്ട് കൂടി അവർ അത് അംഗീകരിക്കുന്നു എന്ന് ഞങ്ങൾ ചിന്തിക്കുന്നു.” ഹാഷ്ടാഗ് പ്രീതി പുഞ്ചിരിയോടെ പറയുന്നു.

“ഞങ്ങളുടെ ഷോ പുരുഷന്മാരാൽ നിരസിക്കപ്പെടുമോ എന്ന ഭയം മുമ്പ് ഉണ്ടായിരുന്നു. ആ ചോദ്യം ഞങ്ങളുടെ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നു. അവർ നമ്മളെ കാണുമോ? അംഗീകരിക്കുമോ എന്നൊക്കെ.” പ്രതീക പറയുന്നു. എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് ഒരുതരിപോലും ശ്രദ്ധിക്കുന്നില്ല. വൈൽഡ് വൈൽഡ് വിമണിലെ എംസി ആ സംഗീതത്തെ “ഇത് സ്ത്രീകൾക്കു വേണ്ടി സ്ത്രീകളാൽ സ്ത്രീകളുടേതാണ്” എന്ന് തന്നെയാണ് സംഗ്രഹിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈൽഡ് വൈൽഡ് വിമൻ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024ൽ മാത്രം ഗ്രൂപ്പ് ഇന്ത്യയിലുടനീളം 75ലധികം ഷോകൾ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജർമ്മനിയിൽ നടന്ന ഫെസ്‌റ്റിവലിലാണ് അവർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. കേരളത്തിലും അവർ ഷോ നടത്തി. “ആൾക്കൂട്ടം എവിടെ അവസാനിച്ചുവെന്ന് ഞങ്ങൾക്ക് മനസ്സി ലായില്ല.” അവർ ഓർമ്മിക്കുന്നു. അടു ത്തിടെ ഹെയർ സെറം ബ്രാൻഡായ ലിവോൺ, ഫാഷൻ ബ്രാൻഡുകളായ ജൂഡിയോ ടു ബ്രൗൺസ് എന്നിവരുമായി അവർ മാർക്കറ്റിംഗ് സഹകരണത്തിൽ ഒപ്പുവച്ചു.

അതുല്യമായ കഥ

വൈൽഡ് വൈൽഡ് വിമണിലെ “ഗെയിം ഫ്ളിപ്പ്” എന്ന ഗാനത്തിന്‍റെ ഒരു ചെറിയ ഇൻസ്‌റ്റാഗ്രാം റീലിന് 15.5 ദശലക്ഷത്തിലധികം കാഴ്‌ചക്കാരും 1.2 ദശലക്ഷം ലൈക്കുകളും ലഭിച്ചു. ജെ ക്വീൻ സംഗീത ഇതിഹാസങ്ങളായ എആർ റഹ്‌മാനെയും സന്തോഷ് നാരായണനെയും കണ്ടുമുട്ടിയപ്പോൾ അവർ റീൽ കണ്ടതായി പറഞ്ഞു. “മാർച്ചിൽ, ഓസ്കാർ ജേതാവ് സംഗീതസംവിധായകൻ എംഎം കീരവാണിയുടെ സംഭാവനകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച കച്ചേരിയിൽ സംഘം പങ്കെടുത്തു.

വേദിക്ക് പുറത്ത് ഈ സ്ത്രീകൾ വളരെ സാധാരണക്കാരെപോലെ തന്നെയാണ് പെരുമാറുന്നത്. അവർ ആത്മവിശ്വാസമുള്ളവരുമാണ്. അവരുടെ ശക്തി അവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളിലാണ്. ഈ യുവതികളിൽ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബത്തിലെ എതിർപ്പുകൾ, സാമൂഹികമായ അരികുവൽക്കരണം എന്നിവ മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയവരാണ്. അവരുടെ രാഷ്ട്രീയ ധാരണ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

നർത്തകി ബീഗിൾ എംസികെ മുമ്പ് മറ്റൊരു ഹിപ് ഹോപ്പ് ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. അത് സ്വന്തം വളർച്ചയ്ക്ക് സഹായിച്ചതായി അവർ പറയുന്നു. എന്നാൽ വൈൽഡ് വൈൽഡ് വിമനിൽ ചേർന്നതിനുശേഷം “ഇവിടെ എനിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നു.” എന്ന് അവർ കണ്ടെത്തി. ഗ്രാഫിറ്റി ആർട്ടിസ്‌റ്റ് ഗൗരി മുമ്പ് മറ്റൊരു ഹിപ് ഹോപ്പ് കൂട്ടായ്‌മയുമായി പ്രവർത്തിച്ചിരുന്നു. അതിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. “ഇവിടെ എനിക്ക് എന്‍റെ യഥാർത്ഥ ഐഡന്‍റിറ്റിയിൽ സന്തോഷം ഉണ്ട്.”

“എനിക്ക് ഞാൻ തന്നെയാകാനുള്ള സ്വാതന്ത്ര്യമുണ്ട്.” അവൾ പറയുന്നു. “ഇവിടെ നമ്മൾ ഒരുമിച്ച് നൃത്തം ചെയ്തു പാടി കരഞ്ഞു. ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ജെ ക്വീൻ പറയുന്നു. “ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഞങ്ങൾ സഹായം നൽകും ആരും ആരെയും വിധിക്കാത്ത സ്‌ഥലമാണിത്.”

വൈൽഡ് വൈൽഡ് വിമണിന്‍റെ രൂപീകരണം. 2020ലാണ് നടന്നത്. അതിന്‍റെ രണ്ട് സ്‌ഥാപക അംഗങ്ങളായ ക്രാന്തിയും ഹാഷ്ടാഗ് പ്രീതിയും ഹിപ് ഹോപ്പ് കലാകാരന്മാർക്കായുള്ള ഒരു അനൗപചാരിക സെഷനിൽ വെച്ചാണ് കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ അടുത്ത ബന്ധം സ്‌ഥാപിച്ചു. “വളരെക്കാലമായി ഞങ്ങൾ പരസ്പരം അറിയുന്നതുപോലെ തോന്നി. ഇൻസ്റ്റന്‍റ് സഹോദരി ബന്ധം” ഹാഷ്ടാഗ് പ്രീതി ഓർമ്മിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഹിപ്-ഹോപ്പ് ഗ്രൂപ്പുകളെ പ്രധാനമായും പുരുഷ മേഖലയായി കണക്കാക്കിയിരുന്നു. “ഹിപ് ഹോപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ചില പെൺകുട്ടികൾ ഉൾപ്പെട്ട ആൺകുട്ടികളുടെ ഗ്രൂപ്പുകളുണ്ടായിരുന്നു. പക്ഷേ അവർ അവരെ അവരുടെ ഗ്രൂപ്പിന്‍റെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അത് സ്വന്തം കരിയർ ആയിരിക്കില്ലെന്ന് അവർ വിശ്വസിച്ചു. കാരണം ഒടുവിൽ പലർക്കും വിവാഹം കഴിച്ചു പിൻവാങ്ങേണ്ടി വരും.” ക്രാന്തി നാരി വിശദീകരിക്കുന്നു.

പുരുഷ കലാകാരന്മാർ തങ്ങളുടെ സ്ത്രീ സഹപ്രവർത്തകരെ പിന്തുണയ്ക്കാൻ തയ്യാറാകുന്നില്ല എന്നല്ല. എന്നാൽ മിക്ക സ്ത്രീകളും ഹിപ്-ഹോ പ്പിനെ ഒരു താൽക്കാലിക ഹോബിയായി കണക്കാക്കുന്നുവെന്ന് ഇതിനകം തന്നെ അനുമാനിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്ക് ഒരു ഗ്രൂപ്പായി പ്രവർത്തിക്കാനുള്ള അവസരങ്ങൾ അപൂർവമായിരുന്നു.

ചിലപ്പോൾ സഹപുരുഷ റാപ്പർമാർ തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന സ്ത്രീകളെ നയിക്കാൻ ശ്രമിക്കുമായിരുന്നു. “എനിക്ക് ഇത് പലപ്പോഴും സംഭവിച്ചു. ഒരു പുരുഷ ഹിപ് ഹോപ്പ് ഗ്രൂപ്പിനൊപ്പമുള്ള തന്‍റെ സമയം ഓർമ്മിച്ചു കൊണ്ട് ഒരു വനിതാ എംസി പറഞ്ഞു. “അവർ എന്നോട് പറയും. ഈ താളം സ്വീകരിക്കു ഇതെടുക്കൂ അതിൽ എഴുതു എന്നൊക്കെ” അവൾ പറയുന്നു. ആ സ്വാധീനം വനിതാ റാപ്പർമാർ എഴുതിയ വിഷയങ്ങളേയും അവരുടെ എഴുത്തിന്‍റെ ശൈലിയേയും മാറ്റി മറിച്ചു. “ഞങ്ങൾ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. പക്ഷേ ആ പ്രക്രിയയിൽ ഞങ്ങളുടെ സ്ത്രീ സ്വത്വം നഷ്‌ടപ്പെട്ട് പതുക്കെ കൂടുതൽ പുരുഷത്വമുള്ള ഒരു ശൈലിയിലേക്ക് ചായുകയായിരുന്നു.” ഹാഷ്‌ടാഗ് പ്രീതി പറഞ്ഞു. “അതെ ഗ്യാങ്സ്‌റ്റർ റാപ്പ് പോലെ” എംസി ഇടപെട്ടു.

“നമ്മൾ അങ്ങനെയല്ല” ക്രാന്തി പെട്ടെന്ന് കൂട്ടിച്ചേർത്തു. ആദ്യമായി കണ്ടുമുട്ടിയ ജാം സെഷനുശേഷം ക്രാന്തിനാരിയും ഹാഷ്ടാഗ് പ്രീതിയും ഒരുമിച്ച് ഭക്ഷണം കഴിക്കവേ അവർ പരസ്പ്‌പരം തങ്ങളുടെ ചിന്തകൾ പങ്കുവെച്ചു. ഇരുവരും ഇതിനകം മറ്റുള്ളവരുമായി സമാനമായ സംഭാഷണങ്ങൾ നടത്തിയിരുന്നു. ഹാഷ്‌ടാഗ് പ്രീതി മുമ്പ് സ്ത്രീകൾ മാത്രമുള്ള ഒരു സംഘം രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ വി ജയിച്ചില്ല. ചില പ്രശസ്‌ത വനിതാ റാപ്പർമാരെ ബന്ധപ്പെടാൻ ക്രാന്തിയും ശ്രമിച്ചിരുന്നു. പക്ഷേ അവരാരും പ്രതികരിച്ചില്ല.

സ്ത്രീകൾക്കായി ഒരു പ്രത്യേക സൈഫർ സംഘടിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. റാപ്പർമാർക്ക് ഒത്തുചേരാനും അവരുടെ സർഗ്ഗാത്മകത സ്വതന്ത്രമായും സ്വയമേവ പ്രദർശിപ്പിക്കാനും കഴിയുന്ന ഒരു അനൗപചാരിക വേദി.

“അത് തണുപ്പുകാലമായിരുന്നു എന്‍റെ മനസ്സ് ശാന്തമായിരുന്നു ആശയങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.” ക്രാന്തി ചിരിക്കുന്നു. ഞങ്ങളുടെ ശ്രമങ്ങൾ എവിടേക്ക് കൊണ്ടുപോകുമെന്ന് കൃത്യമായി അറിയില്ലായിരുന്നു. പക്ഷേ ഒരുകാര്യം ഉറപ്പായിരുന്നു. ഞങ്ങൾ ആശ്രയിച്ചിരുന്ന ആൺകുട്ടികളുടെ ഗ്രൂപ്പുകളെ ഉപേക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.” ക്രാന്തിനാരി ഓർമ്മിപ്പിക്കുന്നു. വൈൽഡ് വൈൽഡ് വിമണിലെ അഞ്ച് റാപ്പർമാർ ഒന്നിച്ചു വരുന്നതിനുമുമ്പ് വ്യത്യസ്‌ത രീതികളിൽ തന്നെ അവർ സ്വന്തം കഴിവുകൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈ രംഗത്തേക്ക് കടക്കുന്നതിനു മുമ്പ് ക്രാന്തിനാരിയുടെ ജീവിതം ഏറെക്കുറെ ആശുപത്രിയിൽ തന്നെയായിരുന്നു. “7-ാം ക്ലാസ് വരെ ബുള്ളി ചെയ്യപ്പെടുന്നത് എന്നെ സംബന്ധിച്ച് എന്‍റെ ദിനചര്യയുടെ ഭാഗമായിരുന്നു. എട്ടാം ക്ലാസ് എത്തിയതോടെ അമ്മയുടെ പ്രോത്സാഹനത്താൽ ഞാൻ ബാസ്ക്കറ്റ്ബോൾ പഠിച്ചു. അമ്മ സ്‌റ്റേറ്റ്‌ ലെവൽ ബാഡ്‌മിന്‍റൺ കളിക്കാരായിയായിരുന്നു. സ്‌കൂളിന് പുറത്ത് ആത്മവിശ്വാസം വളർത്താൻ ഈ കായിക വിനോദം എന്നെ സഹായിച്ചു.”

പക്ഷേ കോർട്ടിലെ മറ്റ് കളിക്കാർ പലപ്പോഴും ക്രാന്തിനാരിയുടെ തെറ്റായതും അപക്വവുമായ ഇംഗ്ലീഷ് ഭാഷ പ്രയോഗത്തെ കളിയാക്കിയിരുന്നു. “അന്ന് എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.” ക്രാന്തിനാരി ആ ദിനത്തെ ഓർക്കുന്നു. “വീട്ടിലോ അയൽക്കാരോടോ ഇംഗ്ലീഷിൽ സംസാരിച്ച് എനിക്ക് ശീലമില്ലായിരുന്നു. അതുകൊണ്ട് ആ ഭാഷ എന്‍റെ ഭാഗവുമായിരുന്നില്ല. “ആ സമയത്ത് ഒരു സീനിയർ ഇടപെട്ടു. അദ്ദേഹം അമേരിക്കൻ റാപ്പർ എമി നെമിന്‍റെ ബ്യൂട്ടിഫുൾ എന്ന ഗാനം പ്ലേ ചെയ്തു കേൾപ്പിച്ചു. സ്വയം സ്വീകാര്യതയെക്കുറിച്ചുള്ള ആ പാട്ടിന്‍റെ വരികൾ വളരെ ശക്തമായിരുന്നു. ഓരോ വരിയും ഓരോ വാക്കും പോസ് ചെയ്ത‌് അതിന്‍റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. വാക്കുകൾ മനഃപാഠമാക്കുന്നതിനുമുമ്പുതന്നെ ഉച്ചാരണം പരിശീലിച്ചു കൊണ്ടിരുന്നു.” ക്രാന്തിനാരി ഓർമ്മിക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളുടെ വരികൾ ഡയറിയിൽ അവർ കുറിച്ചിട്ടു. ക്രമേണ ഇംഗ്ലീഷ് നന്നായി പഠിക്കാൻ സംഗീതം അവരെ സഹായിച്ചു. യാദൃശ്ചികമായി പരിചയപ്പെട്ട ചില ഹിപ് ഹോപ്പ് കലാകാരന്മാർ അവരെ ബ്രേക്ക്ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ചു.” അവിടെ നിന്നാണ് “ബീ ഗേൾ മ്യാവൂ” എന്ന സ്‌റ്റേജ് നാമം ക്രാന്തി നാരിയ്ക്ക് ലഭിച്ചത്.

അതിനിടെ ഡിസൈൻ പഠിക്കാൻ ക്രാന്തി നാരി മുംബൈ വിട്ടു. പിന്നീട് ഐഐടി ബോംബെയിലെ ഡിസൈൻ സെന്‍ററിൽ സ്കോളറായി തിരിച്ചെത്തി. തുടർന്ന് ഹൈദരാബാദിലെ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാൻ വീണ്ടും പോയി. ഈ സമയത്ത് അവർക്ക് ഉള്ളിൽ ശൂന്യത അനുഭവപ്പെട്ടു. അങ്ങനെ അവർ സ്വന്തമായി റാപ്പ് ചെയ്യാൻ തുടങ്ങി. മുംബൈയിൽ വളർന്നുവരുന്ന ഹിപ് ഹോപ്പ് രംഗവുമായി കൂടുതൽ അടുക്കാനായി മുംബൈയിൽ ജോലി ചെയ്യാൻ തുടങ്ങി.

പുതിയ വഴി

ഈ സമയത്താണ് മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ റാപ് ക്രൂ സ്വദേശിയെ ക്രാന്തിനാരി ആദ്യമായി കാണാനിടയായത്. തന്‍റെ മനസ്സിലുള്ളത് കൃത്യമായി അവർ പറയുന്നുണ്ടെന്ന് അപ്പോൾ തോന്നി. പകൽ സമയത്ത് ജോലിക്ക് പോകുകയും വൈകുന്നേരങ്ങളിൽ സ്വദേശിയിൽ പരിശീലനം നേടുകയും ചെയ്തു. അവിടെ വച്ചു അവർ അണ്ടർ ഗ്രൗണ്ട് ഗിഗുകളിലും ഓപ്പൺ മൈക്ക് ഇവന്‍റുകളിലും പങ്കെടുക്കാൻ തുടങ്ങി. അവിടെ ആർക്കും വേദിയിൽ വന്ന് പ്രകടനം നടത്താം. എന്നാൽ ക്രാന്തിനാരിയുടെ മാതാപിതാക്കൾ മൂന്ന് വർഷക്കാലം ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ ചോദിക്കുമ്പോഴൊക്കെ താൻ ഓഫീസിൽ ഏറെ വൈകിയിരുന്നും ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു കാന്തിയുടെ മറുപടി. ഇതിനിടെ ക്രാന്തി നാരിയെക്കുറിച്ചുള്ള ഒരു ലേഖനം കുടുംബ സുഹൃത്ത് കാണാനിടവന്നു. അതോടെ അമ്മ ക്രാന്തിനാരിയ്ക്ക് അന്ത്യശാസനം നൽകി. റാപ്പിംഗ് നിർത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അന്ത്യശാസനം. അവർ മാതാപിതാക്കളുമായി അതെക്കുറിച്ച് സംസാരിച്ചെങ്കിലും വാദപ്രതിവാദങ്ങൾ ഉയർന്നുവന്നു.

ഒരിക്കൽ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്ന അവരുടെ റാപ്പ് പെർഫോമൻസിനെ ഒരു ബന്ധു എതിർക്കാനിട വന്നു. നീ രാജ്യദ്രോഹിയായതിനാൽ ഞങ്ങൾക്ക് നിന്നോട് സംസാരിക്കാൻ താൽപര്യമില്ല എന്നവർ പറഞ്ഞു. തന്നെ വല്ലാതെ ഉലച്ചു കളഞ്ഞ പ്രസ്‌താവനയായിരുന്നു എന്നിട്ടും ഞാൻ ഉറച്ചു നിന്നു”. ക്രാന്തിനാരി പറയുന്നു

ക്രാന്തിനാരിയെപോലെ എംസിക്കും കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. സ്ഥിരതയുള്ള ജോലിയും സാധാരണ ജീവിതവുമാണ് തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലതെന്ന വിശ്വാസക്കാരായിരുന്നു ചുറ്റുവട്ടത്തുള്ളവർ. ഇവിടത്തെ അന്തരീക്ഷം വളരെ വ്യത്യസ്തമാണ്.” അവർ പറയുന്നു. പെൺകുട്ടി സംഗീതം ചെയ്യുന്നത് ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.

റാപ്പ് ചെയ്യാൻ തുടർന്നതോടെ മാതാപിതാക്കൾ അതിനെ എതിർത്തു. “ഞാൻ കുടുംബത്തിലെ കറുത്ത ആടാണ്.” എന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ എംസി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളുടെ സങ്കോചം അഭിമാനമായി മാറി.

വേദിയിൽ എംസി അഗ്നി കണക്കെ ജ്വലിച്ചു. എന്നാൽ വേദിയിൽ നിന്നിറങ്ങുന്നതോടെ വെറുമൊരു കാഴ്ച്ചക്കാരിയായി ഒതുങ്ങി നിൽക്കും. “ഞാൻ അധികം സംസാരിക്കാറില്ല. വല്ലാത്ത സങ്കോചം തോന്നാറുണ്ട്. അവർ അതേക്കുറിച്ച് അങ്ങനെയാണ് പറയുന്നത്. ക്രാന്തിനാരിയുടെ ഈ പ്രക്യതം വൈൽഡ് വൈൽഡ് വിമനിലെ മറ്റ് റാപ്പർമാരിൽ നിന്ന് അവരെ വ്യത്യസ്തയാക്കി. അവരുടെ സൃഷ്ടികൾ തീവ്രവും യഥാർത്ഥവുമാണെന്ന് ഞാൻ കരുതുന്നു. ക്രാന്തിനാരിയെക്കുറിച്ച് ഗ്രൂപ്പിലെ അംഗം പ്രതിക (പ്രതിക ഇവാൻ ജലിൻ പ്രഭുണെ) പറയുന്നതിങ്ങനെയാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക അസ്‌ഥിരതയാണ് പ്രതികയുടെ സ്വന്തം അനുഭവങ്ങളെ പരുവപ്പെടുത്തിയത്. കുട്ടിക്കാലത്ത് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ അവർക്ക് നിരന്തരം മാറിത്താമസിക്കേണ്ടി വന്നിരുന്നു. ഈ സ്‌ഥലങ്ങളിൽ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങളെ പ്രതീക അടുത്തുനിന്നും കണ്ടു. ജീവിതം ദുഷ്കരമായിരുന്നു. തുടക്കത്തിൽ എല്ലാം പോരാട്ടം പോലെയായിരുന്നു. ഇത് എന്‍റെ ചിന്തയെയും എഴുത്തിനെയും ആഴത്തിൽ സ്വാധീനിച്ചു.” അവർ വിശദീകരിക്കുന്നു. ജീവിതത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കിടയിൽ സംഗീതം പ്രതികയ്ക്ക് പിന്തുണയായി. 12 വയസ്സുള്ളപ്പോൾ ക്രോണിക് ഫോബിയ എന്ന മെറ്റൽ ബാൻഡിൽ അവർ ബാസ് ഗിറ്റാർ വായിച്ചു. പള്ളിയിലെ ക്വയർ ഗ്രൂപ്പിലും അംഗമായി. ടെലിവിഷൻ ചാനലുകളിലൂടെ ഹിപ് ഹോപ്പ് പരിചയപ്പെടാനിടവന്നതോടെ ശക്‌തമായ സംഗീത പശ്ചാത്തലമുള്ള റാപ്പ് ഗ്രൂപ്പുകളിലേക്കും അമേരിക്കൻ ബാൻഡ് ലികിൻ പാർക്ക് പോലുള്ളവയിലേക്കും അവർ ആകർഷിതയായി.

സംഗീതവുമായുള്ള ആദ്യ പരിചയം

മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയശേഷം പ്രതിക സംഗീതവുമായി ബന്ധപ്പെട്ട സ്‌ഥിരതയുള്ള ജോലി തേടി. സംഗീത ഉപകരണഡീലർ മാർ ഇവൻറ് കമ്പനി, സ്വതന്ത്ര റെക്കോർഡ് ലേബൽ എന്നിവയുൾപ്പെടെ വിവിധ സംഗീത കമ്പനികളിൽ അവർ ജോലി ചെയ്തു. കോവിഡ് സമയത്ത് റെക്കോർഡ് ലേബൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അവർ മറ്റൊരു ജോലി ഏറ്റെടുത്തു. അതേസമയം പ്രതിക ഡൽഹയിലെ ഹിപ് ഹോപ്പ് ജോഡിയായ സീധേ മൗതിനോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അവരിൽ ഒരാൾ പ്രതികയെ ഒരു ബീറ്റ് കേൾപ്പിച്ചു. “അവരുടെ മുന്നിൽ ഇരുന്നു ഞാൻ അരമണിക്കൂറിനുള്ളിൽ ഒരു റാപ്പ് എഴുതി പാടി കേൾപ്പിച്ചു.” പ്രതിക പറയുന്നു. അത് പ്രതികയുടെ ആദ്യ ഗാനമായിരുന്നു. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്. സ്വന്തം പിതാവിലൂടെയാണ് ജെ ക്വീൻ സംഗീതത്തെ ആദ്യമായി അറിഞ്ഞുതുടങ്ങിയത്. അമേരിക്കൻ പോപ്പ് ഗായകനും നർത്തകനുമായ മൈക്കൽ ജാക്‌സന്‍റെ കടുത്ത ആരാധകനായിരുന്നു പിതാവ്. ക്വീനിന്‍റെ സ്‌കൂളിലും പരിസരപ്രദേശത്തുള്ള കച്ചേരികളിലും മൈക്കൽ ജാക്സന്‍റെ ജനപ്രിയ ഗാനങ്ങൾ അദ്ദേഹം വായിക്കുമായിരുന്നു. അങ്ങനെ ഞാനും മൈക്കൽ ജാക്‌സന്‍റെ തികഞ്ഞ ആരാധികയായി. ജെ ക്വീൻ ചിരിയോടെ പറയുന്നു.

അധ്യാപികയുടെ പ്രോത്സാഹനത്താൽ ജെ ക്വീനും സംഗീത ജീവിതം ആരംഭിച്ചു. തുടർന്ന് ഹിപ് ഹോപ്പിന്‍റെ ലോകത്തേക്ക്. കൂടുതലും യുട്യൂബ് വിഡിയോകളിലൂടെയായിരുന്നു. അമേരിക്കയിലെ ട്രിനിഡാഡിയൻ റാപ്പറും ഗായികയും ഗാനരചയിതാവുമായ നിക്കി മിനാജ് ആണ് ജെ ക്വീനിന്‍റെ പ്രിയപ്പെട്ട കലാകാരി.

“ഞാൻ ആൺകുട്ടികളുടെ റാപ്പ് കാണാറുണ്ടായിരുന്നു. പക്ഷേ നിക്കി മിനാജിന്‍റെ കാര്യം വ്യത്യസ്‌തമായിരുന്നു. എനിക്കും അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. തുടക്കകാലത്തെ കുറിച്ച് ജെ ക്വീൻ വിശദീകരിക്കുന്നു. പാട്ടിന്‍റെ വരികൾ പഠിക്കുകയും ഒറ്റയ്ക്ക് പരിശീലിക്കുകയും ചെയ്യുകയായിരുന്നു ക്വീനിന്‍റെ രീതി. അവർ സ്വയം ബീറ്റ്ബോക്സിംഗ് പഠിച്ചെടുത്തു. ഡ്രം ശബ്ദങ്ങൾ കലാകാരന്മാർ ശബ്ദം കൊണ്ട് അനുകരിക്കുന്ന വിദ്യയാണിത്. ഒരിക്കൽ ക്ലാസിൽ വൈകി എത്തിയതിന് ശിക്ഷയായി ക്വീനിനോട് പരിപാടി അവതരിപ്പിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. അങ്ങനെയാണ് ക്വീനിന് റാപ്പ് ചെയ്യാനുള്ള കഴിവു ണ്ടെന്ന് സുഹൃത്തുക്കൾ കണ്ടെത്തുന്നത്. അവർ ആ കല പിന്തുടരാൻ ക്വീനിനെ പ്രോത്സാഹിപ്പിച്ചു.

ഹിപ്-ഹോപ്പ് ഗ്രൂപ്പിലെ ഒരു സുഹൃത്ത് ജെ ക്വീനിനെ പ്രശസ്ത ജമൈക്കൻ ഗായകനും ഗാനരചയിതാവു മായ ബോബ് മാർലിയുടെ പേരിൽ അറി യപ്പെടുന്ന സൗത്ത് മുംബൈയിലെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ബോബ് മാർലിയുടെ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഗിറ്റാറിസ്‌റ്റ് ഹർപാൽ സിംഗിന്‍റെ ഉടമസ്‌ഥതയിലുള്ള ഒരു വർക്ഷോപ്പ് ആയിരുന്നു അത്. യുവ സംഗീതജ്‌ഞർക്ക് കണ്ടുമുട്ടാനും പരിശീലിക്കാനും വേണ്ടി അദ്ദേഹം തന്‍റെ വർക്ഷോപ്പ് തുറന്നുകൊടുത്തിരുന്നു.

ബ്രിട്ടീഷ് റോക്ക് ബാൻഡായ ദി ബീറ്റിൽസിന്‍റെയും സ്വീഡിഷ് പോപ്പ് ഗ്രൂപ്പായ എബ്ബയുടേയും സംഗീതം കേൾക്കാൻ ഇടയാക്കിയത് ഹർപാൽ സിംഗാണെന്ന് ജെ ക്വീൻ പറയുന്നു. വർക്ഷോപ്പിൽ വെച്ച് ക്വീൻ മറ്റ് റാപ്പർമാരെയും പരിചയപ്പെട്ടു. അതിൽ പുരു ഷന്മാർ മാത്രമുള്ള ഹിപ് ഹോപ്പ് സംഘവും ഉൾപ്പെട്ടിരുന്നു. സാമ്പത്തിക സ്‌ഥിരതയ്ക്കായി ക്വീൻ എന്തെങ്കിലും ജോലി ചെയ്യണമെന്ന് ക്വീനിന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചു. ഏകദേശം ആറ് വർഷത്തോളം ക്വീനിനു ശ്രമകരമായ ദിനചര്യ നയിക്കേണ്ടി വന്നു. അവർ രാവിലെ 7 മണിക്ക് ഉണർന്ന് തയ്യാറായി ഒരു മണിക്കൂർ യാത്ര ചെയ്ത് റിയൽ എസ്‌റ്റേറ്റ് സ്‌ഥാപനത്തിൽ ജോലിക്ക് പോയി. ജോലി കഴിഞ്ഞു ഗ്രൂപ്പിനൊപ്പം പരിശീലനം നടത്താനായി വീണ്ടും ഒന്നര മണിക്കൂർ യാത്ര അവർക്കു ചെയ്യേണ്ടി വന്നു. പരിശീലനം കഴിഞ്ഞു വീണ്ടും ഒന്നര മണിക്കൂർ യാത്ര ചെയ്ത് തിരിച്ചു വീട്ടിലേക്ക് എത്തും.

ജെ ക്വീനിന് ഈ രംഗത്ത് അംഗീകാരം ലഭിച്ചു തുടങ്ങിയതോടെ മറ്റ് അംഗങ്ങൾക്ക് അസഹിഷ്‌ണുത തോന്നി തുടങ്ങി. ഒടുവിൽ അവരിൽ ഒരാൾ ജെ ക്വീനിനോട് ഗ്രൂപ്പ് വിടാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം ഏതാനും വർഷം-കൂടി ജെ ക്വീൻ പാടുന്നത് തുടർന്നു.

ശീലമല്ല അഭിനിവേശം

ഹാഷ്‌ടാഗ് പ്രീതിയെ സംബന്ധിച്ചിടത്തോളം എഴുത്ത് എപ്പോഴും വൈകാരിക പ്രകടനത്തിന്‍റെ രൂപമായിരുന്നു. ബോർഡിംഗ് സ്‌കൂളിൽ പഠിക്കുമ്പോൾ അവൾ എല്ലാ ആഴ്ചയും മാതാപിതാക്കൾക്ക് കത്ത് എഴുതുമായിരുന്നു. വളർന്നതോടെ ആ ശീലം ഡയറി കുറിപ്പുകളായി പരിണമിച്ചു.. ഈ എഴുത്ത് വെറുമൊരു ശീലമല്ല. മറിച്ച് ഒരു അഭിനിവേശമാണെന്ന് ക്രമേണ ഹാഷ്‌ടാഗ്‌ പ്രീതി മനസ്സിലാക്കി. അച്ഛൻ ബിസിനസികാരനാണ് അതുകൊണ്ട് ഞാനും ബിസിനസ്സിലേക്ക് തിരിയണമെന്ന് മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചിരുന്നു. കാരണം അതുകൊണ്ട് ധാരാളം ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉണ്ടാകുമെന്ന് അവർ കരുതി”. പ്രീതി പറയുന്നു.

എന്നാൽ എനിക്ക് ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എനിക്ക് വേണ്ടിയിരുന്ന കാര്യം വീട്ടുകാർ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഹാഷ് ടാഗ് പ്രീതി പറയുന്നു. ഞാൻ ഒരിക്കലു എന്നെ ഒരു കലാകാരിയായി കണ്ടില്ല. എന്നെതന്നെ സ്വയം താഴ്ന്നവളായി കണക്കാക്കിയിരുന്നു.” ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് ഹിപ്-ഹോപ്പിന്‍റെ ലോകം കണ്ടെത്തിയപ്പോൾ സംഗീതവും വാക്കുകളും അവരുടെ ലോകമായി മാറുകയായിരുന്നു.

“അതോടെ എന്‍റെ ആത്മവിശ്വാസം വർദ്ധിച്ചു. ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് ഇത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. പെൺകുട്ടികൾ മാത്രമുള്ള സ്‌കൂളിലായിരുന്നു ഹാഷ്ടാഗ് പ്രീതി പഠിച്ചു വളർന്നത്. ധാരാളം അടുത്ത സൗഹൃദങ്ങളും ഉണ്ടായിരുന്നു. ഹിപ് ഹോപ്പിലേക്ക് കടന്നുവന്നപ്പോൾ എനിക്ക് എന്‍റെ പെൺകുട്ടികളെ വേണം. എന്ന് ഞാൻ പറഞ്ഞിരുന്നു. “ഹിപ് ഹോപ്പ് മനസ്സിലാക്കുന്ന പെൺകുട്ടികൾക്കുള്ളതാണ്” എന്ന വരിയോടെയായിരുന്നു തന്‍റെ ആദ്യ റാപ്പ് എന്ന് പ്രീതി കൂട്ടിച്ചേർക്കുന്നു.

തുടക്കത്തിൽ പ്രീതി ആൺ കുട്ടികളുടെ ഗ്രൂപ്പുമായി ചേർന്നാണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഞാൻ പോകുന്ന വഴി ശരിയാണോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. എപ്പോഴും സംശയമായിരുന്നു.” അതേസമയം ഹാഷ്ടാഗ് പ്രീതിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. പെൺകുട്ടികളുടെ ഗ്രൂപ്പ് രൂപീകരിക്കണമെന്ന ആഗ്രഹം.

ജീവിതത്തിലെ നല്ല തീരുമാനം

ക്രാന്തിനാരിയും ജെ ക്വീനും ഹിപ്-ഹോപ്പ് ഗിഗുകളിലൂടെയാണ് പരസ്പ്‌പരം അറിയപ്പെട്ടിരുന്നത്. അവർ മുമ്പും ഓൾ വിമൻ ക്രൂവിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. താനും ഹാഷ്ടാഗ് പ്രീതിയും പ്ലാൻ ചെയ്യുന്ന സയ്‌ഫറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ക്രാന്തിനാരി ക്വീനിനെ വിളിച്ചപ്പോൾ ക്വീനിനു അതെക്കുറിച്ച് വലിയ ഉറപ്പില്ലായിരുന്നു. മുൻ ഗ്രൂപ്പിൽ നിന്ന് പുറത്തായതിനുശേഷം ക്വീൻ ആശങ്കപ്പെട്ടിരിക്കുന്ന സമയമായിരുന്നുവത്. “ഇനി റാപ്പിൽ വിജയിക്കാൻ കഴിയുമോ എന്ന്പോലും എനിക്ക് ഉറപ്പില്ലായിരുന്നു.” ക്വീൻ പറയുന്നു.

ജെ ക്വീൻ ഇതേപ്പറ്റി സുഹൃത്തിനോട് ഉപദേശം ആരാഞ്ഞു. അങ്ങനെ വീണ്ടും ശ്രമിച്ചുനോക്കാൻ തീരുമാനിച്ചു. “സയ്‌ഫറിലേക്ക് പോകാൻ തീരുമാനിച്ചത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ജെ ക്വീൻ പറയുന്നു.

സയ്‌ഫറിനെ ചുറ്റിപറ്റിയുള്ള മിക്ക സംഭാഷണങ്ങളും ഇങ്ങനെയായിരുന്നുവെന്ന് ക്രാന്തിനാരിയും ഹാഷ്‌ടാഗ് പ്രീതി യും ഓർമ്മിക്കുന്നു. ചില പ്രതികരണങ്ങൾ വളരെ ഹ്രസ്വവും വേഗത്തിലുള്ളതുമായിരുന്നു. അവർ സംസാരിച്ച സ്ത്രീകളിൽ മിക്കവരും യഥാർത്ഥത്തിൽ വരുമോ ഇല്ലയോയെന്നു ഉറപ്പില്ലായിരുന്നു. എന്നാൽ 2021 മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ വൈൽഡ് വൈൽഡ് വിമൻ അവരുടെ ആദ്യ സിംഗിൾ “ഐ ഡു ഇറ്റ് ഫോർ ഹിപ്-ഹോപ്പ്” പുറത്തിറക്കി.

ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ റാപ്പർമാരും സ്വന്തം വേരുകളേയും സംഗീതവുമായുള്ള അവരുടെ ബന്ധത്തെയുമാണ് പ്രകടമാക്കുന്നത്. അക്കാലത്ത് വ്യവസായത്തിൽ താരതമ്യേന പുതുമുഖമായിരുന്ന പോഷക് ആയിരുന്നു ഇതിന്‍റെ നിർമ്മാതാവ്.

പ്രതിക തന്‍റെ കൈവശമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചാണ് വീഡിയോ ഷൂട്ട് ചെയ്‌ത്‌ എഡിറ്റ് ചെയ്‌തത്‌. സയ്‌ഫറിനെക്കുറിച്ച് ഞാൻ ഏറെ ആവേശത്തിലായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വീഡിയോ എഡിറ്റ് ചെയ്‌ത്‌ എല്ലാവർക്കും ഷെയർ ചെയ്തു.” പ്രതിക പറയുന്നു.

അവ്യക്‌തമായ ചിന്ത

സംഗീത പ്രേമികൾക്കിടയിൽ ആവേശം ജനിപ്പിക്കുന്നതിനായി ഗ്രൂപ്പ് ഒരു ടീസർ പുറത്തിറക്കി, തുടർന്ന് ഒരു പത്രക്കുറിപ്പും. അതിൽ ഇന്ത്യയിലെ സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ഹിപ്-ഹോപ്പ് ഗ്രൂപ്പായി അവർ സ്വയം പ്രഖ്യാപിച്ചു. ഹിപ്-ഹോപ്പ് കമ്മ്യൂണിറ്റിയിലെ അറിയാവുന്ന എല്ലാവരുമായും ആശയവിനിമയം നടത്തിയ ശേഷമായിരുന്നുവിത്. “നമ്മൾ പിന്നോട്ട് പോകില്ല” എന്ന ചിന്തയിൽ ആയിരുന്നു ആ മുന്നേറ്റം. താമസിയാതെ ഷോകൾക്കും അഭിമുഖങ്ങൾക്കുമുള്ള ഓഫറുകൾ വൈൽഡ് വൈൽഡ് വിമണിനെ തേടിയെത്തി. തന്നെ സമീപിച്ചവരോട് ആ സമയത്ത് തങ്ങൾക്ക് ഒരു ഗാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞ കാര്യം പ്രതിക ഇപ്പോഴും ഓർക്കുന്നു. വൈൽഡ് വൈൽഡ് വിമണിന്‍റെ അടുത്ത രണ്ട് ട്രാക്കുകളായ “ഗെയിം ഫ്ളിപ്പ്”, “ഉഡ്ഡു ആസാദ്” എന്നിവ അവർ നിർമ്മിച്ചു. 2023-ൽ ഗെയിം ഫ്ളിപ്പ്” വീഡിയോ വൈറലാകുമ്പോഴേക്കും ഗ്രൂപ്പ് അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. കാലക്രമേണ കൂടുതൽ അംഗങ്ങൾ വൈൽഡ് വൈൽഡ് വിമണിൽ ചേരാൻ തുടങ്ങി. ഡാൻസർ എം സികെ ബീഗിൾ ഗ്രൂപ്പിന്‍റെ ഭാഗമായി

ക്രാന്തിനാരി മുമ്പ് പരിചയമുള്ള കലാകാരിയായ ഗൗരിയെ ബന്ധപ്പെട്ടു. മുമ്പ് അവർ ഒരുമിച്ച് ഒരു എൻജിഓക്കൊപ്പം ധാരാവിയിലെ ചേരിയിൽ കുട്ടി കളെ പഠിപ്പിച്ചിരുന്നു. ഗൗരി പരിശീലനം സിദ്ധിച്ച ജിംനാസ്‌റ്റാണ്. ബ്രേക്ക് ഡാൻസിംഗിലൂടെയാണ് അവർ ആദ്യം ഹിപ് ഹോപ്പ് കണ്ടെത്തിയത്. ഒരു വർഷക്കാലം അവർ മറ്റൊരു ഗ്രൂപ്പിൽ അംഗമായിരുന്നു. പക്ഷേ അവരുടെ മാതാപിതാക്കൾ അതിൽ സന്തുഷ്ടരായിരുന്നില്ല. പിന്നീട് മുംബെയിലെ ജെജെ സ്‌കൂൾ ഓഫ് ആർട്സിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അവർ, കാലിഗ്രാഫി-ടൈപ്പോ ഗ്രാഫി ടെക്നിക്കുകളെ ഗ്രാഫിറ്റിയിൽ ഉപയോഗപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ചു. വൈൽഡ് വൈൽഡ് വിമണിന്‍റെ ഷോകളിൽ വേദിയിൽ സ്ഥാപിക്കുന്ന ക്യാൻവാസുകളിൽ ഗൗരി ലൈവ് പെയിന്‍റിംഗ് ചെയ്യാറുണ്ട്.

ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ അംഗമാണ് ശ്രുതി. 2017-ൽ തന്‍റെ വീടിനടുത്തുള്ള പാർക്കിൽ ഏതാനും ആൺകുട്ടികൾ സ്കേറ്റ്ബോർഡിംഗ് നടത്തുന്നത് കണ്ടപ്പോഴാണ് സ്കേറ്റ്ബോർഡിംഗിന്‍റെ ലോകം അവൾ കണ്ടെത്തിയത്. ശ്രുതിയുടെ കൗതുകം തിരിച്ചറിഞ്ഞ ആൺകുട്ടികളിൽ ഒരാൾ അവൾക്ക് ഒരു സെക്കൻഡ് ഹാൻഡ് സ്കേറ്റ്ബോർഡ് സമ്മാനമായി നൽകി. തുടർന്ന് അവൾ പതിറ്റാണ്ടോളം തന്‍റെ സ്കേറ്റ്ബോർഡിംഗ് കഴിവുകൾ നിശബ്ദമായി മെച്ചപ്പെടുത്തി. “സ്‌കൂൾ ഒഴിവാക്കി ഞാൻ പാർക്കിൽ പോകുമായിരുന്നു”. ശ്രുതി പറയുന്നു. ഇക്കാര്യം അറിഞ്ഞ മാതാപിതാക്കൾ അവളുടെ സ്കേറ്റ്ബോർഡ് വലിച്ചെറിഞ്ഞു. അത് പെൺകുട്ടികൾക്കുള്ളതല്ലെന്ന് അവർ പറഞ്ഞു. ശ്രുതി ഓർമ്മിക്കുന്നു. ഒപ്പം വീട്ടിൽ കർശനമായ വിലക്കും. മാത്രമല്ല സ്കേറ്റ്ബോർഡ് ചെയ്‌ത് കാല് ഒടിഞ്ഞാൽ വിവാഹം കഴിക്കാൻ ആരും വരികയില്ലെന്ന് പറഞ്ഞു മുത്തശ്ശിയും അവളെ വിലക്കി.

2020-ൽ കോവിഡ്-19 ന്‍റെ ആദ്യ തരംഗത്തെത്തുടർന്ന് രാജ്യവ്യാപകമായ ലോക്ക്ഡൗൺ അവസാനിച്ചപ്പോൾ ശ്രുതി വീട് വിട്ടിറങ്ങി. സ്വന്തം ചെലവ് കണ്ടെത്തുന്നതിന് ശ്രുതി സ്കേറ്റ്‌ബോർഡിംഗ് പഠിപ്പിക്കാൻ തുടങ്ങി. സ്വന്തം പരിശീലനത്തിനും അവൾ സമയം കണ്ടെത്തി. ഒരു വർഷത്തിനുശേഷം ശ്രുതി സംസ്‌ഥാനതലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണം നേടി. അതേ വർഷം ഡിസംബറിൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതാ വിഭാഗത്തിൽ (17 വയസ്സിനു മുകളിൽ) ഒന്നാം സ്‌ഥാനം നേടി. പത്രത്തിൽ അവളുടെ പേര് കണ്ട് പിതാവ് സന്തോഷിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ മനസ്സിൽ അവശേഷിച്ച അടുത്ത ചോദ്യം ഭാവിയിൽ അവളുടെ സാധ്യതകൾ എന്തായിരിക്കും എന്നതായിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുക എന്നതായിരുന്നു ശ്രുതിയുടെ ലക്ഷ്യം. എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് അവളുടെ സ്വപ്‌നങ്ങളെ വെട്ടിച്ചുരുക്കി. തിരികെ അവൾ കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങി. സ്കേറ്റ് ബോർഡിനോടുള്ള തന്‍റെ അഭിനിവേശം നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. 2023-ൽ ഇൻഫ്ളൈറ്റ് മാഗസിനിൽ ശ്രുതിയെക്കുറിച്ചുള്ള ഫീച്ചർ കണ്ടതിനെത്തുടർന്ന് ക്രാന്തിനാരി ഉടൻ തന്നെ യുവ സ്കേറ്റ്ബോർഡറെ ബന്ധപ്പെടുകയും വൈൽഡ് വൈൽഡ് വിമണിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു.

“ഞാൻ ഒരുപാട് സ്കേറ്റ് ബോർഡിംഗ് ചെയ്യുമായിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ വൈൽഡ് വൈൽഡ് വിമണിൽ ചേർന്നതോടെ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി.” ശ്രുതി പറയുന്നു. മുമ്പ് അവളുടെ മിക്ക സുഹൃത്തുക്കളും ആൺകുട്ടികളായിരുന്നു. അവൾ അവർക്കൊപ്പമാണ് സ്കേറ്റ് ബോർഡിംഗ് നടത്തിയിരുന്നത്. എന്നാൽ ഗ്രൂപ്പിൽ ചേർന്നതിനുശേഷം എനിക്ക് പെൺ സുഹൃത്തുക്കൾ മാത്രമേയുള്ളൂ.” ശ്രുതി പുഞ്ചിരിക്കുന്നു.

ഇപ്പോൾ ഗ്രൂപ്പ് ഭാവിയിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഗ്രാമീണ ഇന്ത്യയിൽ വൈൽഡ് വൈൽഡ് വിമൺ മാതൃകകൾ പകർത്താനുള്ള ശ്രമത്തിലാണ് ക്രാന്തിനാരി. ഇതിനായി സ്ത്രീകൾ നയിക്കുന്ന പ്രാദേശിക ഗ്രൂപ്പുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള “സൗണ്ട് ഓഫ് വിമൻ” എന്ന പേരിൽ ഒരു നാടോടി സംഗീത സംരംഭം അവർ ആരംഭിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ നിരവധി ഗ്രൂപ്പുകളുമായി അവർ ഇതിനോടകം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ക്രൂ എന്ന നിലയിലും റാപ്പർമാർ എന്ന നിലയിലും ഞങ്ങൾ നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്.” പ്രതിക പറയുന്നു. മിക്ക ഗ്രൂപ്പ് അംഗങ്ങളും അവരുടേതായ സ്വതന്ത്ര കരിയർ പിന്തുടരുന്നതിനാൽ അവർ ഇപ്പോൾ ഓൺലൈനിൽ പരിശീലന സെഷനുകൾ നടത്തുന്നുണ്ട്. വ്യക്തിഗത അഭിലാഷങ്ങളെ കൂട്ടായ സ്വപ്നങ്ങളുമായി ഇത് സന്തുലിതമാക്കുന്നു. “ഞങ്ങൾ കണ്ടുമുട്ടുമ്പോഴൊക്കെ സംഗീതത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അത് വളരെ സന്തോഷകരമാണ്. ജെ ക്വീൻ പറയുന്നു. വീട്ടിൽ ഇരിക്കുമ്പോൾ എപ്പോഴെങ്കിലും ഗ്രൂപ്പിലുള്ള വരെ കാണണം. ഒരുമിച്ചു ജോലി ചെയ്യണമെന്നൊക്കെ ഓർത്തിരിക്കും.” ഈ മുറിയിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.” അഭിമാനപൂർവ്വം ഹാഷ്ടാഗ് പ്രീതി പറയുന്നു. “ഒരിക്കൽ ഇത് ഒരു സ്വപ്നമായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ ഇനി പിന്നോട്ട് പോകുന്ന പ്രശ്നമില്ല.”

और कहानियां पढ़ने के लिए क्लिक करें...