റിയാലിറ്റി ഷോകളുടെ കാലമാണിത്. നൃത്തം, പാട്ട്, ഫാറ്റ് ഫ്രീ, കോമഡി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ചാനലിൽ ഒക്കെ റിയാലിറ്റി ഷോ പൊടിപൊടിക്കുകയാണ്.

പരിപാടിയിലെ ഡയലോഗ് കേട്ട് പബ്ലിക്കിനേക്കാൾ കൂടുതൽ ചിരിക്കുന്നത് ഒരുപക്ഷേ, ജഡ്ജസ് ആയിരിക്കും. അല്ല, അതിനല്ലേ അവരെ അവിടെ ഇരുത്തിയിരിക്കുന്നതും.

റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ തമ്മിലുള്ള കലഹം, പരസ്പരം ചെളി വാരിയെറിയൽ, ജഡ്ജസിന്‍റെ പിണക്കം, ആങ്കേഴ്സിന്‍റെ കമന്‍റ്, മത്സരാർത്ഥിയുടെ ബന്ധുവുമായി വ്യക്തിപരമായ സംവാദം ഒക്കെ പൊതുജനത്തെ കഴുതയാക്കാനുള്ള ഇവരുടെ തന്ത്രമാണെന്ന് ആരറിയുന്നു?

റിയാലിറ്റി ഷോകൾ കണ്ടു കണ്ട് എങ്ങനെയെങ്കിലും ഇത്തരമൊരണ്ണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നായി ശ്രീമതി. അതിനിടക്കാണ് ഒരു പ്രമുഖ ചാനലിലെ ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് എൻട്രി ലഭിക്കുന്നതിന് വിവാഹിതകൾ എസ്എംഎസ് അയക്കുക എന്ന നിർദ്ദേശം കാണുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീമതിയുടെ ആഗ്രഹം സഫലമാവാൻ പോകുന്നു.

അവൾ എന്‍റെ മൊബൈൽ ബാലൻസ് തീർക്കുന്ന തരത്തിലുള്ള ഒരു പെർഫോമൻസ് തന്നെ നടത്തി. റിയാലിറ്റി ഷോയിൽ ചാൻസ് കിട്ടുന്നതിനായി ശ്രീമതിയുടെ വക വഴിപാടും പ്രാർത്ഥനയും വേറെയും നടന്നു. പൂജയും വഴിപാടും ഒക്കെ കഴിയുമ്പോൾ ഞാൻ വഴിയാധാരമാവുമോ എന്നായി എന്‍റെ ഭയം.

കാത്തിരിപ്പ് അവസാനിച്ചു. ഭർത്താവിനോട് പിണങ്ങാമോ? റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എന്നറിഞ്ഞപ്പോൾ സീരിയലിലെ രാക്ഷസ കഥാപാത്രങ്ങളെ പോലെ അവൾ അട്ടഹസിച്ചു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായിട്ട് അവൾ ഒരു പാക്ക്റ്റ് ലഡു വാങ്ങി കോളനിയിൽ വിതരണം ചെയ്തു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശ്രീമതിയുടെ ഫോട്ടോ അയക്കണമെന്ന് ആവശ്യപ്പെട്ട് ചാനലിൽ നിന്നും അറിയിപ്പ് ഉണ്ടായി. അടുത്തുതന്നെ അവരുടെ മറുപടിക്കത്തും കിട്ടി. വഴക്കാളി, കുശുമ്പത്തി മുഖമുള്ള നിങ്ങളുടെ ശ്രീമതി ഭർത്താവിനോട് പിണങ്ങാമോ? പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇത്രയും നാൾ ഞാൻ മനസ്സിൽ ഒളിപ്പിച്ച സത്യം റിയാലിറ്റി ഷോ സംഘാടകർ ഇങ്ങനെ വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല. ഇതുവരെ മിസ്സ് ഇന്ത്യയെക്കാൾ ഒട്ടും മോശമല്ലെന്ന മട്ടായിരുന്നു ശ്രീമതിയുടേത്. എന്തായാലും സെലക്ഷൻ ആയല്ലോ? ശ്രീമതിക്ക് ആശ്വാസമായി.

ഒരാഴ്ചയ്ക്കുശേഷം റിയാലിറ്റി ഷോ സംഘാടകരുടെ മറ്റൊരു മിസൈൽ കത്ത് ലഭിച്ചു. അടുത്തമാസം ഏഴാം തീയതി ചാനൽ ഷോ ലൈവ് ആയി സംപ്രേഷണം ചെയ്യും. അതുകൊണ്ട് നിങ്ങൾ രണ്ടു ദിവസം മുൻപേ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് വരിക.

ആകെ കൂടിയുള്ള ഒരു ശ്രീമതിയാ. അവളെ ഒറ്റയ്ക്ക് അയക്കാനോ? വേണ്ട ഞാനും അവളെ അനുഗമിക്കാൻ തീരുമാനിച്ചു.

ഇതേ പരിപാടിയിലേക്ക് മറ്റു ചിലരുടെ ഭാര്യമാരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീമതിക്കൊപ്പം ഭർത്താവായി അഭിനയിക്കാനുള്ള നടനും എത്തി. ഹോ! ഇപ്പോഴാണ് മനസ്സൊന്നു തണുത്തത്. മോനേ, 23 കൊല്ലമായി ഞാൻ ഇതിനെ സഹിക്കുന്നു. ഇനി ഇത് നിനക്ക് ഇരിക്കട്ടെ.

റിയാലിറ്റി ഷോ ലൈവ് സംപ്രേഷണം ചെയ്യുന്നതിനുമുമ്പായി പ്രാക്ടീസ് ചെയ്യുന്നതിനായി ഡയറക്ടർ നിർദേശം നൽകി. നടൻ ഭർത്താവും എന്‍റെ ശ്രീമതിയും തമ്മിൽ ഡയലോഗ് യുദ്ധം ആരംഭിച്ചു. എന്നോടൊപ്പം ഉള്ള പെർഫോമൻസിന്‍റെ ഏഴയലത്ത് പോലും എത്താത്ത തണുപ്പൻ ഡയലോഗ്സ്. പരിപാടിയിൽ കുറച്ചു സ്ട്രെയിൻ അനുഭവപ്പെടാൻ തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...