മമ്മി…. ഈ മമ്മി എവിടെ പോയി? മകൾ രേണുകയുടെ ശബ്ദം കേട്ട് ഗോമതിയമ്മ തിരിഞ്ഞുനോക്കി.

ആഹാ… ഇവിടെ ഇരിക്കുകയായിരുന്നോ? വീട് മുഴുവനും തിരഞ്ഞു. ഈ ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് എന്തിനാ? ഇതുവരെ ഒരുങ്ങിയില്ലേ? ഈ ഒരു ദിവസം എത്തുമ്പോൾ മമ്മി എന്തിനാ ഇത്രമാത്രം വിഷമിക്കുന്നത്?

ഏപ്രിൽ ഒന്ന്. ഈ ദിവസം തനിക്ക് എങ്ങനെ സന്തോഷമായിരിക്കാൻ പറ്റും. വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മകൾ മൃദുല മരണത്തിലേക്ക് നടന്നകന്നത്. അവളുടെ ഓർമ്മയ്ക്കായി ആണ് 25 കൊല്ലം മുമ്പ് മൃദുലാസ് ഹാപ്പി ഹോം സ്ഥാപിച്ചത്. ഇന്ന് അതിന്‍റെ രജത ജൂബിലി ആഘോഷമാണ്. ഗോമതിയമ്മ ഓർമ്മകളുടെ ലോകത്തിലൂടെയുള്ള യാത്ര മതിയാക്കി മകളെ നോക്കി.

മമ്മി, വേഗം റെഡിയാവ്. പപ്പാ നേരിട്ട് പ്രോഗ്രാമിന് എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ വീട്ടിൽ നിന്നും തിരിച്ചിട്ടുണ്ടോ എന്നറിയാൻ അനാഥാലയത്തിൽ നിന്നും വിളിച്ചിരുന്നു.

അനാഥാലയം എന്ന് പറയരുത് എന്ന് നിന്നോട് നൂറാവർത്തി പറഞ്ഞിട്ടില്ലേ. അതും നമ്മുടെ വീട് തന്നെയാണ്. നമ്മുടെ മൃദുല മോളുടെ ഓർമ്മയ്ക്കായി കരുതിവെച്ച നമ്മുടെ വീടാണ് അത്. ഗോമതിയമ്മ മകളെ തിരുത്താൻ ശ്രമിച്ചു.

സോറി മമ്മി, വേഗം തയ്യാറാവ്. അരുൺ ചേട്ടൻ ഇപ്പോൾ ഇങ്ങെത്തും.

മുഖ്യഅതിഥി ദീപം തെളിച്ചതോടെ പരിപാടി തുടങ്ങി. ചുവരിൽ ഉള്ള മകളുടെ വലിയ ചിത്രത്തിൽ ഹാരം അർപ്പിക്കുമ്പോൾ ഗോമതി അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.

പരിപാടിയുടെ സമാപനത്തിനു മുമ്പായി ഗോമതിയമ്മയ്ക്ക് രണ്ടു വാക്ക് പറയേണ്ടതായി വന്നു. അവർ വികാരാധീനയായി. ബഹുമാന്യ സുഹൃത്തുക്കളെ, 25 വർഷങ്ങൾക്കു മുമ്പ് ഞാനും ഭർത്താവും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഞങ്ങളുടെ ഈ ചെറിയ സംരംഭം വളർന്ന് പന്തലിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്രയേറെ പേരുടെ സഹായസഹകരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് പല പ്രായത്തിലുള്ള 500 അധികം കുട്ടികൾ ഇവിടെയുണ്ട്. മൂന്ന്പേർ സ്കോളർഷിപ്പ് പാസായി ഡോക്ടറായിട്ടുണ്ട്. പത്തിലധികം പേർ എൻജിനീയർമാരായി. കൂടാതെ ഉയർന്ന പദവികളിൽ ജോലി ചെയ്യുന്നവരും അനവധിയാണ്. ഇതിലും അധികം അഭിമാനിക്കാൻ എന്തുവേണം. ഇവിടത്തെ കുട്ടികളുടെ മുഖത്ത് എന്നെന്നും സന്തോഷം നിറഞ്ഞ നിൽക്കട്ടെ നന്ദി.

സദസ്സിൽ നിന്നും വലിയൊരു കരഘോഷമുണ്ടായി. ഈ അഭിനന്ദനത്തിന് യാഥാർത്ഥ്യത്തിൽ താൻ അർഹയാണോ? ഗോമതിയമ്മ ചിന്തിച്ചു. ഇന്ന് ഹാപ്പി ഹോമിലെ കുട്ടികൾക്ക് നൽകിയ വാത്സല്യത്തിന്‍റെ ചെറിയൊരു അംശമെങ്കിലും താൻ മൃദുല മോൾക്ക് നൽകിയിരുന്നോ?

മനസ്സിന്‍റെ കോണിൽ നിന്നും ചിന്തകൾ പതുക്കെ തലയുയർത്തി. സ്വന്തം ചെയ്തികളിലേക്കെത്തി നോക്കിയപ്പോൾ എന്തെന്നില്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നി. ഗോമതിയമ്മ മനസ്സ് എന്ന കണ്ണാടിക്ക് അഭിമുഖമായി നിൽക്കാൻ പോലും ഭയന്നു.

ഗോമതിയുടെ മനസ്സ് ഗതകാല സ്മരണകളുടെ ചുവടു പറ്റി അലഞ്ഞു നടന്നു. മൃദുലയെ ആദ്യമായി കണ്ടുമുട്ടിയതും നഷ്ടമായതും… വർഷങ്ങൾക്കു മുമ്പ് അച്ഛൻ രാജീവിനും മുത്തശ്ശിക്കും ഒപ്പം താമസിക്കാൻ എത്തിയതായിരുന്നു മൂന്നുവയസ്സുകാരി മൃദുല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...