അമ്മേ, ഇന്ന് രാത്രിയെന്താ കഴിക്കാൻ? “ചപ്പാത്തിയും പയറു കറിയുമുണ്ട്.”

“പയറു കറിയോ?”

“ഛെ, ഇത് മാത്രമേ ഉണ്ടാക്കിയുള്ളോ?” എനിക്കെങ്ങും വേണ്ട.”

“നല്ലത്, വാട്സാപ്പിൽ കൂട്ടുകാരി പ്രിയയുമായി ചാറ്റ് ചെയ്തു കൊണ്ടിരുന്നത് തുടർന്നു കൊണ്ട് താൽപര്യമില്ലാത്ത മട്ടിൽ ഞാൻ, മഞ്ജരി മറുപടി പറഞ്ഞു.”

“അമ്മേ ഫോൺ വെച്ചേ, ഞാൻ പറയുന്നത് കേൾക്കൂ.”

“നീ പറഞ്ഞോ, ഞാൻ കേട്ടു കൊള്ളാം. നിന്നെ നോക്കേണ്ട ആവശ്യമില്ലല്ലോ? മറന്നു പോയോ, നീയല്ലേ സംസാരിച്ച് തുടങ്ങിയത്?

എന്‍റെ മറുപടി കേട്ടിട്ടാവണം എന്‍റെ 20 വയസ്സുകാരൻ മകൻ അഭി ദേഷ്യപ്പെട്ട് മുറിവിട്ടു പോയി. “എപ്പോൾ നോക്കിയാലും ഫോണിൽ ബിസിയാ.”

ഞാൻ അതത്ര കാര്യമാക്കിയില്ല. പ്രിയ അയച്ചു തന്ന വാട്സാപ്പ് ജോക്സ് വായിച്ച് പൊട്ടിച്ചിരിച്ചു.

അവൻ മുഖം വീർപ്പിച്ചു, “അമ്മ മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ?”

ഞാനവന്‍റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. “മോൻ പറഞ്ഞത് ശരിയാ, അമ്മയ്ക്കും ചേഞ്ച് വേണമെന്ന് മോൻ പറഞ്ഞിട്ടില്ലേ.”

ഞാൻ ഡൈനിംഗ് ടേബിളിൽ ഭക്ഷണം എടുത്തു വയ്ക്കവെ ഭർത്താവ് ഹരികൃഷ്ണനും മൂത്തമകൾ നേഹയും ഡൈനിംഗ് റൂമിലേക്ക് വന്നു. അഭി മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ട് ഹരി തമാശ മട്ടിൽ പറഞ്ഞു.

“എന്ത് പറ്റി സാറിന്, ഇന്നും നിനക്കിഷ്ടമില്ലാത്ത ഭക്ഷണമാണോ?”

“അതെ അച്‌ഛാ, ഇത് കണ്ടോ ചപ്പാത്തിയും പയർ കറിയും?”

ഹരികൃഷ്ണൻ അഭിയെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു. “മഞ്ജരി കുട്ടികൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു കൂടെ.”

“എന്താ, ഈ ഭക്ഷണത്തിന് കുഴപ്പം?” എന്‍റെ മറുചോദ്യത്തിന്‍റെ കാർക്കശ്യത കേട്ടിട്ടാവണം എല്ലാവരും ഒരു നിമിഷം എന്നെ പകച്ചു നോക്കി. പിന്നെയാരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല.

“അമ്മേ, അമ്മ നേരത്തെ ഇങ്ങനെയായിരുന്നില്ലല്ലോ.” നേഹ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.

അത്താഴം കഴിച്ച ശേഷം ഞാനും ഹരിയും എപ്പോഴത്തേയും പോലെ മുറ്റത്തു കൂടി ഉലാത്തി കൊണ്ടിരിക്കെ ഹരി ചോദിച്ചു.

“ങ്ഹും, മഞ്ജരി ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?”

“എന്നത്തേയും പോലെ.”

“എന്ത് ചെയ്തു?”

“എന്നും ചെയ്യുന്നത് തന്നെ.”

“എന്തെങ്കിലും പുതുതായി.”

“ഒന്നുമില്ല.”

“മുമ്പ് നീ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചിരുന്നു. അതൊക്കെ എവിടെ പോയി ഒളിച്ചു?”

ഞാനൊരു നിമിഷം ഹരിയെ നോക്കി. അദ്ദേഹം എന്തോ മനസിലാക്കിയിട്ടാകണം പിന്നെയൊന്നും പറയാൻ തുനിഞ്ഞില്ല. മുമ്പും ഇത് തന്നെ സംഭവിച്ചിരുന്നു. ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. ഇതേ ഉത്തരവും. പക്ഷേ ഒരു വ്യത്യാസം മാത്രം. ചോദ്യം ചോദിച്ചിരുന്നത് ഞാനും ഉത്തരം നൽകിയിരുന്നത് അദ്ദേഹവുമായിരുന്നു എന്നു മാത്രം.

ഉറങ്ങാൻ സമയമായപ്പോൾ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. ഹരി അപ്പോഴേക്കും ഉറങ്ങിക്കഴിഞ്ഞിരുന്നു. കുട്ടികളുടെ അടുത്ത് പോയിരിക്കാൻ കൊതിച്ചെങ്കിലും മനസ്സു കൊണ്ട് ആ തോന്നലിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചു. അടുത്തിടെയായി പല കാര്യങ്ങളും വീട്ടുകാരോട് പറയുന്നത് ഒഴിവാക്കിയിരുന്നു. ഞാൻ പണ്ടത്തെപ്പോലെയല്ല മാറിപ്പോയിരിക്കുന്നുവെന്ന് ഹരിയും കുട്ടികളും പറയുന്നത് എത്ര ശരിയാണ്. ആ മാറ്റത്തിൽ ഞാൻ ഗൂഢമായി അഹങ്കരിച്ചു.

ചില കാര്യങ്ങളുടെ പേരിൽ ഞാൻ മാനസികമായി തളർന്നു പോവുകയോ അതുമല്ലെങ്കിൽ അതിന്‍റെ പേരിൽ വീട്ടിലെല്ലാവരുമായി കലഹിക്കുകയോ ചെയ്യുന്നത് പതിവായത് ഞാൻ മനസ്സിലാക്കിയിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...