ആദിത്യൻ നിശബ്ദനായിരുന്നു. ഭാര്യ പറഞ്ഞത് അയാൾക്ക് വിശ്വാസമായില്ല. അയാൾ ഉറച്ച ശബ്ദത്തോടെ ചോദിച്ചു, “റിച്ചാ, നീയീപ്പറഞ്ഞത് സത്യം തന്നെയാണോ?”

“ആദ്യം എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ഞാനൊരു സ്ത്രീയാണ്. അങ്കിത ഇപ്പോൾ കടന്നുപോകുന്ന പ്രായത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. അവളുടെ പെരുമാറ്റം കാണുമ്പോൾ എനിക്കറിയാം. എന്തോ കുഴപ്പമുണ്ടെന്ന്.”

ആദിത്യന്‍റെ കണ്ണുകളിൽ ഒരു ചോദ്യമുയർന്നു. റിച്ചയ്ക്ക് അയാളുടെ കണ്ണുകൾ വായിക്കാൻ കഴിഞ്ഞു.

“രാവിലെ നേരത്തേ വീട്ടിൽ നിന്നിറങ്ങുന്നു. സന്ധ്യക്ക് വൈകി വരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് ടൈപ്പിംഗ് ക്ലാസിൽ ജോയിൻ ചെയ്തു എന്നാണ്. അവൾക്കതിന്‍റെ ആവശ്യമില്ല. അവൾ ഇക്കാര്യം നമ്മളോട് ചോദിച്ചുകൂടിയില്ല. വീട്ടിലും ഒറ്റക്കിഇരിക്കാനാണ് ഇഷ്ടം. എപ്പോൾ നോക്കിയാലും മൊബൈലും പിടിച്ച് മുറിയടച്ച് ഇരുപ്പാണ്.”

“അവളോട് സംസാരിച്ചോ?”

“ഇതുവരെ ഇല്ല. ആദ്യം നിങ്ങളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. പെൺകുട്ടിയുടെ കാര്യമല്ലേ, ധൃതി കാണിച്ചാൽ കാര്യം വഷളാകും. ഒരു മോനെ നമുക്ക് നഷ്ടപ്പെട്ടു. ഇനി മോളെയും കൂടെ നഷ്ടപ്പെട്ടാൽ നമ്മുടെ ലോകം തന്നെ ഇല്ലാതാകും.”

ആദിത്യൻ ആലോചനയിൽ മുഴുകി. “ഇതെന്തൊരു കാലമാണ്. മക്കൾ അച്ഛനമ്മമാരുടെ നിഴലിൽ നിന്ന് ദൂരെപ്പോകുകയാണ്. മുതിരുമ്പോഴേക്കും പ്രേമത്തിന്‍റെ വഴിയേ പോകാൻ തുടങ്ങും. ചിറകുമുളച്ച പക്ഷിക്കുഞ്ഞുങ്ങൾ ഇനിയൊരിക്കലും കൂട്ടിലേക്ക് തിരിച്ചുവരാത്തവണ്ണം ദൂരെ പറന്നു പോകുന്ന ഇന്നത്തെ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും യൗവ്വനത്തിൽ എത്തും മുമ്പേ തന്നെ പ്രേമത്തിന്‍റെ ലോകത്ത് മുഴുകുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് അച്ഛനമ്മമാരിൽ നിന്ന് ദൂരെ പോകുന്നു.”

ആദിത്യന്‍റെയും റിച്ചയുടെയും ഏകമകനും ഇതുതന്നെയാണ് ചെയ്തത്. ഇന്ന് അവർ രണ്ടുപേരും സ്വന്തം മകനിൽ നിന്ന് ദൂരെയാണ്. മകൻ അവരെക്കുറിച്ച് അന്വേഷിക്കാറുമില്ല. ഇതിൽ തെറ്റ് ആരുടേതാണ്? ആദിത്യന്‍റെയെന്നോ അയാളുടെ ഭാര്യയുടെയെന്നോ അല്ലെങ്കിൽ അവരുടെ മകന്‍റെയെന്നോ പറയാൻ ബുദ്ധിമുട്ടാണ്.

ആദിത്യൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അയാളുടെ ഏകമകളും ആരുടേയോ പ്രണയത്തിൽ സ്വയം മറക്കുമ്പോൾ, ആരെയോ സ്വപ്നം കാണുമ്പോൾ ആയാൾ ഭൂതവും ഭാവിയും വിശകലനം ചെയ്ത് വിവശനാകുകയാണ്.

പ്രതീക് എംബിഎ ചെയ്തതായിരുന്നു. ബെംഗ്ലൂരുവിലെ ഒരു വലിയ കമ്പനിയിൽ മാനേജർ ആയിരുന്നു. എംബിഎ ചെയ്യുന്ന സമയത്തുതന്നെ അയാൾക്ക് ഒരു പെൺകുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു. അതുവരെ അയാൾ വീട്ടിൽ പറഞ്ഞിരുന്നില്ല. ജോലി കിട്ടിയ ഉടനെ അച്ഛനമ്മാരോട് പ്രേമത്തിന്‍റെ കാര്യം പറഞ്ഞു. ആദിത്യനും റിച്ചയ്ക്കും ഇഷ്ടമായില്ല. അവൻ അവരുടെ ഏകമകനായിരുന്നു. അവർക്ക് അവരുടേതായ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കാര്യം അവർ ആധുനികരായിരുന്നു. പുതിയ കാലത്തിന്‍റെ രീതികളക്കുറിച്ച് അറിയാമായിരുന്നു. എങ്കിലും ഭാരതീയരുടെ കഴ്ചപ്പാട് വളരെ ദുർഗ്രഹമാണ്.

നമ്മൾ വിദ്യാഭ്യാസം നേടി ആധുനികരാകാൻ ശ്രമിക്കുന്നു. പുതിയ കാലത്തിന്‍റെ എല്ലാം സ്വന്തമാക്കുന്നു. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് മാത്രം ഒരിക്കലും മാറുന്നില്ല. നമ്മുടെ മക്കൾ ആരെയെങ്കിലും പ്രേമിച്ചാൽ, അവർ പ്രേമവിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ നമുക്കത് സഹിക്കാൻ പറ്റില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...