മദ്ധ്യ കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ ആ ദേവാലയം വർണ്ണാഭമായ നഗരത്തിനു ഒരു സിന്ദൂര തിലകമെന്ന പോലെ അങ്ങനെ തലയുയർത്തി നിൽക്കുകയാണ്.

ദേവാലയവും മണിമന്ദിരവും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഏതാണ്ട് അമ്പതടി അകലെ കല്ലുകൾ കൊണ്ട് കനത്ത മതിലു കെട്ടി വേർതിരിച്ചിരിക്കുന്ന സെമിത്തേരിയാണ്. അതിന്‍റെ വിശാലമായ കവാടങ്ങൾ കടന്ന് ഉള്ളിലേയ്ക്ക് പോകുമ്പോൾ മാർബിളിലും ഗ്രാനൈറ്റിലും കടപ്പാക്കല്ലിലും മറ്റും തീർത്ത വലുതും ചെറുതുമായ പലതരം കല്ലറകൾ.

സെമിത്തേരിയുടെ നടുവിലായി വലതു ഭാഗത്ത് അത്രയൊന്നും ആർഭാടങ്ങളില്ലാതെ മുകളിൽ കടപ്പാക്കല്ല് വിരിച്ച ഒരു സാധാരണ കുഴിമാടം. പലതരം പുഷ്പങ്ങളാൽ അലംകൃതമായ അതിനു ചുറ്റും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന മെഴുകുതിരികളുടെയും സുഗന്ധവാഹിയായ ചന്ദനത്തിരികളുടെയും ഒരു സുരഭില പരിവേഷം. ആ കല്ലറയ്ക്കു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന ഹൃദയവുമായി കൂപ്പുകയ്യോടെ പ്രാർത്ഥനാ നിർഭരരായി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നം പോലെ നിൽക്കുന്ന ഒരു യുവതിയും അവരോട് ചേർന്ന് രണ്ട് പിഞ്ചോമന മക്കളും. കഴിഞ്ഞ ചില മാസങ്ങളായി മിക്കവാറും ദിവസങ്ങളിലെ നിത്യ കാഴ്ചയാണത്.

വേർപിരിഞ്ഞു പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിച്ച് ചുറ്റുമുള്ളവർ പിരിഞ്ഞു പോയാലും ആ അമ്മയും മക്കളും അവിടെത്തന്നെ കാണും മണിക്കൂറുകളോളം. സൂര്യൻ തലയ്ക്കു മുകളിൽ കത്തി ജ്വലിച്ചാലും അവരത് അറിയാറില്ല. തുടക്കത്തിൽ വികാരിയച്ചനോ കപ്യാരോ മറ്റോ അവരെ തൊട്ടുണർത്തി ആശ്വസിപ്പിച്ച് പറഞ്ഞുവിടുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അവരെ ശല്യം ചെയ്യാറില്ല. കരഞ്ഞെങ്കിലും അവരുടെ ദുഃഖത്തിനൽപ്പം ശമനം വരട്ടേയെന്ന് അവരും കരുതി കാണും. ജീവിതത്തിന്‍റെ മുന്തിരിച്ചാർ നുണഞ്ഞു തുടങ്ങും മുമ്പ് തന്നെ കണ്ണുനീരിന്‍റെ കയ്പുനീർ കുടിക്കുവാൻ വിധിക്കപ്പെട്ടവർ. ചിറകൊടിഞ്ഞു പോയ ആ അമ്മയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും.

“പപ്പയെന്തിയേ മമ്മീ...? നമ്മളെയൊക്കെ വിട്ട് പപ്പ എവിടെയാ മമ്മീ പോയത്...?”

മനം നൊന്തു കരയുന്ന മക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അസ്ത്രപ്രജ്ഞയായി മിഴിച്ചു നിൽക്കുന്ന എമിലി മമ്മിയേക്കാൾ പപ്പയെയാണ് അവർ ഏറെ സ്നേഹിച്ചത്. ഒരിക്കലും ദേഷ്യപ്പെടുകയോ നോവിക്കുകയോ ചെയ്യാത്ത പപ്പയെ അവർക്ക് ജീവനായിരുന്നു. എന്തിനും ഏതിനും അവർക്ക് പപ്പ തന്നെ വേണമായിരുന്നു.

അതിരാവിലെ എണീറ്റ് ബെഡ് കോഫി കൊടുത്ത് എല്ലാവരേയും വിളിച്ചുണർത്തി മക്കളെ പല്ല് തേപ്പിച്ച് കുളിപ്പിച്ചൊരുക്കി സ്ക്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടു വരുന്നതും എല്ലാം റോയിച്ചനായിരുന്നു. വല്ലപ്പോഴും എമിലി കുട്ടികളെ ശാസിക്കുകയോ തല്ലുകയോ ചെയ്യുമ്പോൾ ഇടയ്ക്കു വന്ന് പിടിച്ചു മാറ്റുന്നതും അവരുടെ പ്രിയപ്പെട്ട പപ്പയായിരുന്നു. തനിക്കും മക്കൾക്കും ഇനി ആരുണ്ട്? അവളുടെ കണ്ണുകൾ വാർന്നൊഴുകി.

അത്തിമറ്റത്തിൽ റോയിച്ചന്‍റെ ആ കൊച്ചു വീട് അയൽക്കാർക്കെന്നും സംസാര വിഷയമായിരുന്നു. ബാങ്ക് മാനേജരായ റോയിച്ചൻ. കോളേജ് ലക്ചററായ ഭാര്യ എമിലി. പ്രൈമറി സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾ റിജോയും റിൻസിയും. അതാണ് അവരുടെ ലോകം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...