മഹിയുടെയും ദീപ്തിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. രണ്ടുപേരും ഇപ്പോഴും പുതുമോടിയോടെയാണ് ജീവിതം നയിക്കുന്നത്. ഇപ്പോഴത്തെ പുതിയ കാര്യം എന്താണെന്നു വച്ചാൽ, മഹിയ്ക്ക് കാലിഫോർണിയയിലേക്ക് പോകാനുള്ള അവസരമായി എന്നതാണ്. കമ്പനിയുടെ അപ്പോയിമെന്‍റാണ്. 5 വർഷം കാലിഫോർണിയയിൽ ജോലി ചെയ്യാം. ദീപ്തിയെയും കൂടെ കൂട്ടാമെന്നതിനാൽ രണ്ടുപേരും ഈ മാറ്റത്തെ സന്തോഷത്തോടെ ഉൾക്കൊണ്ടു.

കാലിഫോർണിയയിൽ എത്തും വരെ വലിയ സന്തോഷമായിരുന്നു ദീപ്തിക്ക്. എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ആ സന്തോഷമൊക്കെ അൽപാൽപം കുറഞ്ഞു വന്നു. കാരണം മറ്റൊന്നുമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും തന്നെ താൻ ചെയ്യണം. ചുറ്റും ആരോടും സംസാരിക്കാൻ കഴിയുന്നില്ല. ഭയങ്കര ബോറടി ആയിത്തുടങ്ങിയിരിക്കുന്നു ദീപ്തിയ്ക്ക്.

രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉച്ചഭക്ഷണവും ഉണ്ടാക്കി വയ്ക്കും. മഹി ഭക്ഷണം കഴിച്ച് ഓഫീസിൽ പോയി കഴിയുമ്പോൾ അവൾ പാത്രമൊക്കെ കഴുകി വൃത്തിയാക്കി വീട് ഒതുക്കി വയ്ക്കും. വിസ്തരിച്ചൊരു കുളിയും കൂടി കഴിഞ്ഞാൽ പിന്നെ മൊത്തം ഫ്രീയാണ്.

മാർക്കറ്റിൽ പോകാനും, പാർക്കിൽ പോകാനുമൊക്കെ യഥേഷ്ടം സമയമുണ്ട്. തനിച്ച് രണ്ടുദിവസം പോയപ്പോൾ അതിന്‍റെ  രസവും കുറഞ്ഞു. സ്കർട്ടും സ്ലീവ്ലസ്ടോപ്പുമിട്ട് ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. പിന്നെ അതിനു വരുന്ന ലൈക്കും കമന്‍റും നോക്കിയിരിപ്പായി. 200 ലൈക്ക് കണ്ടതോടെ ദീപ്തിയ്ക്ക് അന്നത്തെ ദിവസം സന്തോഷമായി. തന്‍റെ  ജീവിതത്തിൽ വന്ന മാറ്റം മറ്റുള്ളവർ അറിയട്ടെ.

അങ്ങനെ ഓരോ ദിവസം ഏതെങ്കിലും തരത്തിലൊക്കെ കഴിച്ചു കൂട്ടി കൊണ്ടിരിക്കവെ മടുപ്പ് പല പല രൂപങ്ങളിൽ ദീപ്തിയെ തേടിയെത്തിത്തുടങ്ങി.

ഈ ചെയ്യുന്ന കാര്യങ്ങളിലൊന്നും പുതുമ ഇല്ലെന്നുള്ള തോന്നൽ സ്വാഭാവികമായും ഉണ്ടാകും. ഏതാനും സുഹൃത്തുക്കളെ സമ്പാദിച്ചു എന്നതൊഴിച്ചാൽ വേറെ ഒരു ആവേശമുണർത്തുന്ന ഒന്നും ജീവിതത്തിൽ സംഭവിക്കാനില്ല.

ഇന്ത്യക്കാർ ഏതു നാട്ടിൽ ചെന്നാലുമുണ്ട്. എന്നാലും ഈ അപരിചിതമായ അന്തരീക്ഷത്തിൽ സ്വന്തം നാട്ടുകാരായ ആരെയെങ്കിലും കാണാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ്. തന്‍റെ അതേ അവസ്‌ഥയിലുള്ള ഏതാനും വീട്ടമ്മമാരെ ദീപ്തിയ്ക്ക് കൂട്ടുകാരായി കിട്ടിയതു കൊണ്ട് കറങ്ങാനും മാളിൽ പോകാനും പ്രയാസം ഉണ്ടായില്ല.

യുട്യൂബ് നോക്കി ഏതാനും കറികളൊക്കെ ഉണ്ടാക്കാൻ പഠിക്കുന്നതായി സമയം പോക്കാനുള്ള അടുത്ത മാർഗ്ഗം. അതിലും ഇടയ്ക്ക് മനസ്സുറയ്ക്കാതായിരിക്കുന്നു ദീപ്തിയ്ക്ക്. പ്രത്യേകിച്ചും മഹി ഒരുപാട് ജോലിത്തിരിക്കിലാവുമ്പോഴാണ് കൂടുതൽ പ്രശ്നം. അപ്പോൾ അവൾക്ക് നാട് കൂടുതലായി മിസ്സ് ചെയ്യാൻ തുടങ്ങി.

ഇനിയും ഇങ്ങനെ സമയം മെനക്കെടുത്താനില്ല എന്ന തോന്നലായിക്കഴിഞ്ഞു ദീപ്തിയ്ക്ക്. എവിടെയെങ്കിലും ജോലിയ്ക്ക് കയറണമെന്ന മോഹം കലശലായി. പലയിടത്തും അവൾ അപേക്ഷ കൊടുത്തു.

പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദവുമായി പലടിയത്തും അപേക്ഷ കൊടുത്തുവെങ്കിലും യോജിച്ച ഒരു ജോലി ഓഫർ എവിടെ നിന്നും കിട്ടിയില്ല. ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഒന്നുമില്ലാത്തതാണ് പ്രയാസമായത്.

ഡാറ്റാ എൻട്രി വർക്ക് കിട്ടിയാലും മതി എന്നൊക്കെ അവൾ പറഞ്ഞുവെങ്കിലും, അതിനും എക്സ്പീരിയൻസ് ഇല്ലാത്തവരെ പരീക്ഷിക്കാൻ ആരും തയ്യാറായില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...