കോവിഡ് -19 നാട്ടിൽ പറന്നിറങ്ങുന്നതിനു മുമ്പാണ് ദീത്യയും അമ്മയും നാട്ടിലെത്തിയത്. ഒരു വിവാഹാഘോഷത്തിൽ പങ്കു ചേരനാനായിരുന്നു ശിഖ മകൾ ദീത്യയോടൊപ്പം നാട്ടിൽ വന്നത്. ആഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അന്നേക്ക് ലോക്ക്ഡൗൺ ചാടി വീണതിനാൽ അവർക്ക് തിരിച്ചു പോകാൻ കഴിയാതെ വന്നു.

സ്കൂൾ അവധി കാലത്താണ് ദീത്യയും അമ്മയും നാട്ടിൽ വരിക പതിവ്. അച്‌ഛനും അമ്മയും മകളും ഒരുമിച്ചാണ് നാട്ടിലെത്തുക. രണ്ടുമൂന്നു ദിവസം അച്‌ഛൻ അവരോടൊപ്പം ഇവിടെ നിന്ന് തിരിച്ചു പോകും. അച്‌ഛന് ജോലി മറുനാട്ടിലായതിനാൽ അധികനാൾ ഇവിടെ നിൽക്കാൻ കഴിയാറില്ല. ഇത്തവണ ലോക്ക്ഡൗണിനോട് ചേർന്ന് സ്ക്കൂൾ അവധി കൂടി വന്നതിനാൽ നാട്ടിൽ കൂടുതൽ നാൾ നിൽക്കാൻ സാധിച്ചു.

നഗരത്തിലെ പ്രശസ്തമായൊരു വിദ്യാലയത്തിൽ യുകെജിയിലാണ് ദീത്യ പഠിക്കുന്നത്. അന്യസംസ്ഥാനക്കാരൊടൊപ്പം പഠിക്കുകയും വളരുകയും ചെയ്യുന്നതിനാൽ ആ നാടിന്‍റെ ഭാഷയും മാതൃഭാഷയും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നു. ഇരുഭാഷകളും അനായാസേന സംസാരിക്കുന്നതിനാൽ സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ സൂപ്പർ ഗേളായി അവൾ വിലസി നടന്നു.

സ്കൂൾ അവധിയിൽ ഒരു മാസം ദീത്യ ഞങ്ങൾക്കൊപ്പമാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ അമ്മയുടെ അച്‌ഛനും അമ്മയും മാമനും മാമിയും. ഞങ്ങളുടെയെല്ലാം ചെല്ലക്കുട്ടിയായി അവൾ ഞങ്ങളെ ഭരിച്ച് നടക്കും. ദീത്യ നാട്ടിലെത്തിയാൽ ഞങ്ങൾ ഇവിടെ ക്വാറന്‍റൈയിനിൽ ആകും. അവൾ എന്തു പറയുന്നുവോ അതനുസരിച്ച് തന്നെ എല്ലാം ചെയ്‌തു കൊടുക്കണം. അതാണ് ഇവിടുത്തെ കീഴ്വഴക്കം. ആരെങ്കിലും അവൾക്കെതിരുനിന്നാൽ എനിക്ക് അച്ഛന്‍റെടുത്തേക്ക് പോകണമെന്ന് പറഞ്ഞ് വാശിപിടിക്കും. അതിനാൽ അവൾ ഞങ്ങൾക്ക് ഒരു പേടി സ്വപ്നം കൂടിയാണ്.

നഗരത്തിലെ ഇടുങ്ങിയ ജീവിതത്തിൽ നിന്നും തെന്നിമാറി ഗ്രാമത്തിലെ വിശാലതയിലെ ഊഷ്മളത ദീത്യ അതിസൂതം ആസ്വദിച്ചിരുന്നു. വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാതെ മുറ്റത്തും തൊടിയിലും അവൾ യഥേഷ്ടം പാറി നടന്നു.

തൊടിയിലെ വിഭവ സമൃദ്ധി അവൾക്ക് ഒരു അദ്ഭുതമാണ്. ചക്കയും മാങ്ങയും വാഴക്കുലകളും കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്ന ചെന്തെങ്ങിൻ കുലകളും അവളെ വിസ്മയിപ്പിച്ചിരുന്നു. അവയെ ചുംബിക്കാൻ ഓടിയെത്തുന്ന അണ്ണാനെയും പറവകളെയും ഇമകൾ പൂട്ടാതെ നോക്കി നിൽക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കവും മുഖത്തെ തേജസ്സും അവളെ കൂടുതൽ സുന്ദരിയാക്കും.

പറമ്പിൽ സ്വൈര്യ വിഹാരം നടത്തുന്ന മയിൽ കൂട്ടങ്ങളെ നോക്കി ശിഖ ഒരിക്കൽ പറഞ്ഞു. നാടാകെ മാറി പോയി എന്നു തോന്നുന്നു. പണ്ടൊക്കെ മയിലുകളെ കാണാൻ നാം കാഴ്ച ബംഗ്ലാവിൽ പോകണമായിരുന്നു. ഇന്നു അവ നമ്മളെ കാണാൻ വീടുകളിൽ വന്നു തുടങ്ങി അല്ലേ? ചോദ്യരൂപേണയാണ് ചോദിച്ചതെങ്കിലും ഒരു നിമിഷം ഞാൻ അവരുടെ ബാല്യത്തിലേക്ക് നടന്നിറങ്ങി.

മകനെയും മകളെയും കൊണ്ട് കാഴ്ച ബംഗ്ലാവിലേക്ക് പോയ ആ നാളുകളിലേക്ക്. പകൽ മുഴുവനും മൃഗശാലയിലെ പക്ഷികളെയും മൃഗങ്ങളെയും കണ്ട് നടന്ന് സന്ധ്യമയങ്ങിയിട്ടു വീട്ടിലേയ്ക്ക് മടങ്ങി പോരാൻ സമ്മതിക്കാതെ അവിടെ തന്നെ നിന്ന് തിരിഞ്ഞ് കളിക്കുന്ന മക്കളുടെ ബാല്യത്തിലേയ്ക്ക്. ഗേയ്റ്റിനു പുറത്തെ ഐസ്ക്രീം വിൽപനക്കാരന്‍റെ പിപി വിളിയാണ് പുറത്ത് കടക്കാൻ അന്ന് ഞങ്ങളെ സഹായിച്ചത്. നീയും മോളും ഇവിടെ എത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവ നിങ്ങളെ കാണാൻ വന്നതാണ്. ശിഖയെ സന്തോഷിപ്പിക്കാനായി ഞാനും പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...