പുതുവർഷ തലേന്ന് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പാർട്ടിയിൽ പത്ര പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ധാരാളം പോലീസ് ഓഫീസർമാരും എത്തിയിരുന്നു. തികച്ചും അനൗപചാരികമായ അന്തരീക്ഷം. കുശലാന്വേഷണങ്ങളും തമാശകളും പൊട്ടിച്ചിരികളും പ്രസ്സ് ക്ലബ്ബ് ഹാളിനെ ഉത്സവ ലഹരിയിലാക്കി.

“കഴിഞ്ഞുപോയ ഈ വർഷത്തിൽ ഞങ്ങൾ നിങ്ങളെയെല്ലാം കുറേയധികം വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളാരും തന്നെ ഒരു വെറുപ്പും കാട്ടാതെ ഇവിടെയെത്തി.”  ന്യൂപേജിലെ മുതിർന്ന പത്രാധിപരായ മാധവൻ പോലീസ് ഓഫീസർമാരെ നോക്കി പുഞ്ചിരിച്ചു.

“ദാറ്റീസ് ആൾ പാർട്ട് ഓഫ് ദി ജോബ് മിസ്‌റ്റർ മാധവൻ” സിഐഡി ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു. “ഇന്ന് വിദ്വേഷമൊക്കെ മറന്ന് എല്ലാവരും ആഘോഷിക്കും. നാളെയാണെങ്കിലോ നിങ്ങൾ പതിവുപോലെ ഞങ്ങളെ വിമർശിച്ച് ഭക്ഷിച്ചു തുടങ്ങും. എന്നാൽ പിന്നെ ഇന്ന് നിങ്ങൾ തരുന്നത് ഭക്ഷിക്കാമെന്ന് വിചാരിച്ചു.”

ഹാളിൽ പൊട്ടിച്ചിരി മുഴങ്ങി.

“മി.ദേവ് പറഞ്ഞത് ശരിയാണ്.”  പൊട്ടിച്ചിരിയൊന്നടങ്ങിയപ്പോൾ ഇൻസ്‌പെക്‌ടർ മോഹൻകുമാർ പറഞ്ഞു.

“എനിക്കാണൈങ്കിൽ രാത്രി മുഴുവനും മൊബൈൽ വാനിൽ റോന്ത് ചുറ്റണം. ഡബിൾ ഡ്യൂട്ടിക്ക് മുമ്പായി വിശ്രമിക്കുന്നതിനു പകരം ഞാനിവിടെ ഹാജരായിരിക്കുകയാണ്.”

“ഫ്രണ്ട്, നിങ്ങളൊരു ഫ്രീ ബേഡല്ലേ, ഇഷ്‌ടമുള്ളപ്പോൾ ഉണരാം. ആരും ചോദിക്കില്ല,” മോഹൻ കുമാറിനെ നോക്കി മാധവൻ ഊറിച്ചിരിച്ചു.

“പക്ഷേ, ഭാര്യമാരുടേയും കാമുകിമാരുടേയും ദേഷ്യം വകവയ്‌ക്കാതെ ഇവിടെ എത്തിയവരോടാണ് നന്ദി പറയേണ്ടത്.”

“ഛെ, നമ്മളെന്തിന് ഈ സന്തോഷം ഇല്ലാതാക്കണം?”

സംസാരം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതു കണ്ട് ഹാളിലിരുന്ന പലരും ഒച്ച വയ്‌ക്കാൻ തുടങ്ങി.

“വൈ യു ആർ ഫ്‌ളർട്ടിംഗ് എറൗണ്ട് വുമൻ?” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തമാശ മട്ടിൽ പറഞ്ഞു.

“ഒന്നു മനസ്സു വെച്ചാൽ സ്വയം മനസ്സിലാക്കാം.” ഇൻസ്‌പെക്‌ടർ അലിയുടേതായിരുന്നു തമാശ.

“നോ ചാൻസ്, ജീവിതത്തിൽ ഇനിയും വേദന നിറയ്‌ക്കാൻ ആരെങ്കിലും മനസ്സു വയ്‌ക്കുമോ?” മോഹൻ കുമാർ ഗൗരവത്തോടെ പറഞ്ഞു.

“തൊഴിലിലും പെണ്ണിലും പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ പിന്നെന്ത് വിഷമമാണുണ്ടാവുക?” ചെറുപ്പക്കാരനായ ഒരു പത്ര പ്രവർത്തകർ ചോദിച്ചു.

“മിസ്‌റ്റർ മോഹനനെ പിന്തുടർന്നാൽ നിങ്ങൾക്കത് മനസ്സിലാകും,” അലി വീണ്ടും അതേ ഉദ്ദേശ്യത്തോടെ പറഞ്ഞു.

“നോക്കൂ, അദ്ദേഹം പോവുകയാണ്.”

“പട്രോളിംഗിന് പോവുകയാണ് ഫ്രണ്ട്‌സ്,” മോഹൻ കുമാർ തിരിഞ്ഞു നിന്ന് പറഞ്ഞു,

“വേദനയെ കഴുത്തിലണിയാനല്ല.”

“അദ്ദേഹത്തിന് എന്തോ കുടുംബ പ്രശ്നമുണ്ടെന്ന് തോന്നുന്നു” ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു.

“അല്ലാ ഫ്രണ്ട്‌സ്, കൽപന ടെക്‌സ്‌റ്റൈൽസ് ഉടമ വിമലയുടെ ഏക മകനാണ്” അലി വിവരിച്ചു.

“പണത്തിനും സ്വാതന്ത്യ്രത്തിനും ഒരു കുറവുമില്ല.”

“അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് മറ്റെന്തെങ്കിലും വിഷമമുണ്ടാകും” മാധവൻ പറഞ്ഞു.

മൊബൈൽ ഫോൺ മുഴങ്ങുന്നതുകേട്ട് ദേവ് അസ്വസ്‌ഥനായി. “ഛെ, രാവിലെ ന്യൂ ഇയർ വിഷസ് പറഞ്ഞ് ഉറക്കം നശിപ്പിക്കാൻ വന്നിരിക്കുന്നു” പക്ഷേ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ കോളറിന്‍റെ പേര് കണ്ടതോടെ ദേവിന്‍റെ ഉറക്കം പമ്പ കടന്നു.

“ദേവ്, വ്യവസായി ഗോവിന്ദ് നാരായൺ കൊല്ലപ്പെട്ടിരിക്കുന്നു. ഞാൻ അദ്ദേഹ ത്തിന്‍റെ ബംഗ്ലാവിൽ നിന്നാണ് സംസാരിക്കുന്നത്. ദേവ് ഉടൻ ഇവിടെ എത്തിച്ചേരണം.” പോലീസ് കമ്മീഷണറുടെ ശബ്‌ദം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...