മൊബൈൽ ഫോൺ എത്ര നേരമായെന്തോ ചിലയ്ക്കാൻ തുടങ്ങിയിട്ട്!! ഞാൻ ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണർന്നത് തന്നെ ഇങ്ങനെ ആലോചിച്ചു കൊണ്ടാണെന്നു തോന്നുന്നു.

ഈ കൊച്ചു വെളുപ്പാൻ കാലത്ത് ആരാണ് വിളിക്കുന്നത്. ആ സമയത്ത് ഫോൺ കോൾ വരുമ്പോൾ അശുഭവാർത്ത എന്തോ ആവുമെന്ന് ഉറപ്പാണ്. ഉള്ളിൽ ആഞ്ഞുമിന്നിയ ചിന്തകളോടെ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ഒപ്പം ഭിത്തിയിലെ ക്ലോക്കിലേക്കും പാളി നോക്കി. 5.55 am പുറത്ത് ഇപ്പോഴും ഇരുട്ടാണ്.

ആദ്യം വന്ന കോൾ കട്ട് ആയിട്ടുണ്ട്. ആകാംക്ഷയോടെ മുറിയിലെ ലൈറ്റ് ഓൺ ചെയ്‌തു. മിസ്ഡ് കോൾ ചെക്ക് ചെയ്‌തു. അമ്മായിയമ്മയുടെ കോൾ ആണ്. മനസിൽ പലവിധ ചിന്തകൾ..?

എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ അമ്മ ഇത്ര രാവിലെ വിളിക്കില്ല. ഉറങ്ങിക്കിടക്കുന്ന പർവീയെ വിളിച്ചെഴുന്നേൽപ്പിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ കരുതി അതിനുമുമ്പ് അമ്മയെ വിളിച്ചു നോക്കാമെന്ന്.

ഇങ്ങനെ ആലോചിക്കുമ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്‌തു.

“ഹലോ അമ്മ, നമസ്തേ! എന്തെ വിശേഷിച്ച്?”

എന്‍റെ സ്വരത്തിൽ ഭയം മുന്നിട്ടു നിൽക്കുന്നു. രാത്രി ഉറങ്ങാത്തതു കൊണ്ടാകാം അമ്മയുടെ സ്വരം കനം തൂങ്ങി നിൽക്കുന്നതായി അനുഭവപ്പെട്ടു.

“ഹായ് മോളെ! നമസ്തേ. ഇവിടെ എല്ലാവർക്കും സുഖം തന്നെ.” അമ്മയുടെ മറുപടി കേട്ടപ്പോൾ ആശ്വാസവും അമ്പരപ്പും ഒരുമിച്ചാണ് തോന്നിയത്. അങ്ങോട്ട് എന്തു ചോദിക്കണം എന്നാലോചിക്കാൻ പോലും ഇട നൽകാതെ അമ്മ പറയാൻ തുടങ്ങി.

“ഞാൻ വിളിച്ചത് വേറൊന്നിനുമല്ല കുട്ടി, നിങ്ങൾ എഴുന്നേറ്റോ എന്നറിയാനാ. ഇന്ന് രണ്ടുപേർക്കും അവധി തീരുമല്ലോ. ഓഫീസില്‍ പോകാൻ റെഡി ആവാണമല്ലോ. പർവീണിനോടും നേരത്തെ എഴുന്നേൽക്കാൻ പറയൂ.”

അമ്മ ഇതുപറയുമ്പോഴാണ് അക്കാര്യം ഓർമ്മയിലേക്ക് വന്നത്. ശരിയാണ് ഇന്ന് മുതൽ ഓഫീസിൽ പോകണം. പുതിയ ഗൃഹഭരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടു വേണം. കാര്യങ്ങളൊക്കെ മുന്നോട്ടു പോകണമെങ്കിൽ രണ്ടാളും ഒത്തുപിടിക്കണം.

പർവീൺ പുതിയ ജനറേഷനിലെ യുവാവാണ്. അതിനാൽ വീട്ടുകാര്യങ്ങളിൽ കൂടെ കൂടുമോ എന്ന ആശങ്ക പലർക്കുമുണ്ട്. പ്രത്യേകിച്ചും പർവിയുടെ അമ്മയ്ക്കു പോലും.

അമ്മയുടെ ഈ ആശങ്കയും മറ്റും കേട്ടപ്പോൾ ഒട്ടൊരു ഈർഷ്യം തോന്നി. പക്ഷേ അതിന്‍റെ പേരിൽ ഒന്നും പറയാനോ അവഹേളിക്കാനോ ഞാൻ ഇല്ല.

“അമ്മ വിഷമിക്കാതെ, ഞാൻ എല്ലാം നോക്കിക്കോളാം. പർവി ഉറങ്ങുകയാണ്. എഴുന്നേൽക്കുമ്പോൾ അമ്മയെ വിളിക്കാൻ പറയാം.”

ഫോൺ കട്ട് ചെയ്‌ത് മെഹർ ദീർഘ ശ്വാസമെടുത്തു. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായതേയുള്ളൂ.

ഡൽഹിയിലാണ് രണ്ടാൾക്കും ജോലി. വിവാഹശേഷം 15 ദിവസം വീട്ടിൽ നിന്നു. പിന്നെ ഡൽഹിയിലേക്ക് മടങ്ങി. ഇവിടെ ഒരു വീട് എടുത്ത് എല്ലാം ഒരുക്കി. എന്തായാലും വിവാഹശേഷം ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ല എന്ന് മുൻകൂട്ടി എടുത്ത തീരുമാനമാണ്.

ലവ് മാര്യേജ് ഒന്നുമല്ല, എങ്കിലും കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നതിനാൽ നേരത്തെ പരിചയം ഉണ്ടായിരുന്നു. കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറം കുടുംബത്തിലൂടെ ബന്ധം വിവാഹ പ്രൊപ്പോസൽ വരുന്നതു വരെ രണ്ടുപേർക്കും ഇല്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുപേർക്കും ഉള്ളിന്‍റെയുള്ളിൽ ഇഷ്ടം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...