കുട്ടിക്കാലത്ത് ഞാൻ അയൽപക്കത്തെ ഷീല ആന്‍റിയെ നോക്കി നിൽക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഇതുവരെ അവരെ മറക്കാൻ പറ്റിയിട്ടില്ലെനിക്ക്. വളരെ സുന്ദരിയായിരുന്നു അവർ. അവർ എവിടെ നിന്നു വന്നു എന്നു പോലും ഞാനാലോചിച്ചിട്ടുണ്ട്. എന്തായാലും അവർ എന്‍റെ അമ്മയെപ്പോലെ ആയിരുന്നില്ല. ചിലപ്പോൾ എന്‍റെ കവിളുകളിൽ അവർ തലോടിയിരുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഇങ്ങനെ അവർ ചെയ്‌തതിനുശേഷം ഞാൻ ദിവസങ്ങളോളം കവിളുകളിൽ സോപ്പു പുരട്ടാറില്ലായിരുന്നു.

മാത്രമല്ല അവർ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണിരുന്നത്. കോളനിയിലുള്ള കുട്ടികൾ, സ്ത്രീകൾ, വൃദ്ധമാർ എന്നിവരെയെല്ലാം അവർ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്‌തു. ഞങ്ങളെപ്പോലെയുള്ള കുട്ടികളുടെ അച്ഛന്മാരെയും മറ്റ് യുവാക്കളേയും കാണുമ്പോൾ അവരുടെ നിറം റോസാപ്പൂവിന്‍റേതു പോലെയാകുമായിരുന്നു. അപ്പോൾ ഏതോ മനോഹര ചിന്തകളിൽ മുഴുകി അവർ പുഞ്ചിരിച്ചിരുന്നു.

ഉള്ളിന്‍റെയുള്ളിൽ ഞാൻ അവരെ എന്‍റെ അമ്മയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഒരു പ്രാവശ്യം അമ്മ ദേഷ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തരുതെന്നും അല്ലെങ്കിൽ തന്നെ താൻ ടെൻഷനടിച്ചിരിക്കുകയാണെന്നും പറഞ്ഞു.

“ഷീലാ ആന്‍റിയ്ക്കൊരിക്കലും ടെൻഷനില്ലല്ലോ. അതുപോലെ അമ്മയ്ക്ക് എന്തുകൊണ്ടായിക്കൂടാ” എന്നാണ് എന്‍റെ വായിൽ നിന്നും വന്ന മറുപടി.

ഇതുകേട്ടപാടേ കോപാകുലമായ കണ്ണുകളോടെ അമ്മ എന്നെ നോക്കി പറഞ്ഞു “അവരൊക്കെ വലിയ ആൾക്കാർ നിനക്കും തുടങ്ങിയോ ഷീലാന്‍റിയോടൊരു പ്രതിപത്തി! എനിക്കു പിന്നെ അത്ര ബുദ്ധിയൊന്നുമില്ലല്ലോ.”

ആ സമയം അമ്മയുടെ വാക്കുകൾ എനിക്കു മനസിലാക്കുവാൻ സാധിച്ചതേയില്ല. എന്നാൽ വീട്ടുകാർ എന്‍റെ വിവാഹത്തിനായി ഒരു പെൺകുട്ടിയെ അന്വേഷിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ പെണ്ണിലും ഷീലാന്‍റിയുടെ രൂപമാണ് തേടിക്കൊണ്ടിരുന്നത്. അത്രയ്ക്കായിരുന്നു അവർ എന്നെ സ്വാധീനിച്ചിരുന്നത്.

ബുദ്ധിയുടേയും സൗന്ദര്യത്തിന്‍റെയും അത്തരമൊരു സമന്വയത്തെ കണ്ടുപിടിക്കാൻ പെൺകുട്ടികളോട് പലതരത്തിലുള്ള ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു. ഒരു ദിവസം ഞാനൊരു പെൺകുട്ടിയോട് മിഡിൽ സ്കൂളിലെ അവളുടെ മാർക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചോദിക്കുകയാണ് നിങ്ങൾക്കൊരു ഭാര്യയേയാണോ അതോ ഒരു സ്കൂൾ ടീച്ചറെയാണോ വേണ്ടതെന്ന്. ചിലയാളുകൾ ഒരു ഡോക്ടറുടെ അടുക്കൽ പോകാൻ എന്നെ ഉപദേശിച്ചു. എന്നാൽ ഞാൻ പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ എനിക്ക് എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിയെ കണ്ടുകിട്ടി. ആദ്യം അവളെ കണ്ടപ്പോൾ ഞാൻ നിർന്നിമേഷനായി നിന്നു പോയി. അവളും എന്നെ കണ്ടപ്പോൾ മധുരമായി പുഞ്ചിരിച്ചു. ചിലപ്പോൾ എന്നെ നോക്കുമ്പോൾ അവൾ ഇമകൾ താഴേക്കു കുനിച്ചിരുന്നു. റോസപ്പൂവിന്‍റെ ദളങ്ങൾ പോലെയുള്ള അവളുടെ അധരങ്ങളിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. ഞാനാണെങ്കിൽ അതിൽ മുഴുകി നിന്നിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞാണ് എനിയ്ക്കു മനസിലായത്, അവളുടെ ചിരി ആടിനെ വെട്ടാൻ പോകുന്നതിനു മുമ്പുള്ള കശാപ്പുകാരന്‍റെ ചിരി പോലെയാണെന്ന്. പക്ഷേ ഇതിൽ നിന്നും രക്ഷപ്പെട്ട് എവിടെപ്പോകാനാണ് ഞാൻ!

ഞാനും അത്രമോശം കളിയൊന്നുമല്ല കളിച്ചത്. അവളുടെ പുഞ്ചിരിയുടെ വലയിൽ മാത്രമാണ് ഞാൻ അൽപ്പമൊന്നു കുടുങ്ങിയത്. അവളുടെ എല്ലാ സർട്ടിഫിക്കറ്റുകളും കണ്ടതിനു ശേഷം മാത്രമാണ് ഞാൻ “യേസ്” മൂളിയത്. പഠിത്തത്തിൽ അവൾ മിടുക്കിയാണ്. നൃത്തത്തിലും കളികളിലും സംവാദങ്ങളിലും അങ്ങനെ തന്നെ. ഒരു ഓൾറൗണ്ടർ ഭാര്യക്കു വേണ്ടിയുള്ള അന്വേഷണം പൂർണമാകുന്നതായാണ് എനിക്കു തോന്നിയത്. എനിക്ക് അവളോടുള്ള മതിപ്പു വർദ്ധിക്കുകയായിരുന്നു. എന്നാൽ എന്‍റെ ഓൾറൗണ്ടർ ഭാര്യ എന്നെ കുഴപ്പത്തിലാക്കും വിധം ഇത്രയും വട്ടം കറക്കുമെന്ന് അന്നേരം ഞാൻ കരുതിയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...