ഒരു വർഷത്തിലധികമായി, മാലിനി ജാനകി ജുവലറിയിലെത്തിയിട്ട്. അവളുടെ കൃത്യനിഷ്‌ഠയും കഠിന പ്രയത്നവും ആത്മാർത്ഥതയും തന്നെയാണ് ജോലിയിൽ അവളെ ഒന്നാമതെത്തിക്കുന്നത്. ഉപഭോക്‌താവിന്‍റെ മനസ്സും പോക്കറ്റുമറിഞ്ഞ് ആഭരണങ്ങൾ കാണിക്കാനും വാക്‌ചാതുര്യം കൊണ്ട് അതെടുപ്പിക്കാനും അവൾക്കുള്ള സാമർത്ഥ്യം ഒന്നു വേറെ തന്നെ.

സുന്ദരമായ നീണ്ട മുഖവും വാചാലമായ കണ്ണുകളും നീണ്ട കഴുത്തും അവളുടെ സൗന്ദര്യത്തിന് പത്തരമാറ്റു നൽകി. കസ്‌റ്റമേഴ്‌സിനെ ബോധ്യപ്പെടുത്തുവാൻ അവൾ ആഭരണങ്ങൾ സ്വന്തം ശരീരത്തിലണിഞ്ഞു കാണിക്കുമ്പോൾ ആരും നോക്കി നിന്നു പോകും.

ജോലി കഴിഞ്ഞ് ബസ് കാത്തു നിൽക്കുമ്പോഴാണ് പരിചയമുള്ള ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചത്.

“വീട്ടിലേയ്‌ക്കാണോ?” നോക്കുമ്പോൾ സുനിൽ ചിരിച്ചു കൊണ്ട് മുന്നിൽ.

“ജോലി കഴിഞ്ഞ് പാവങ്ങൾ സാധാരണ വീട്ടിലേക്കാ പോകാറ്. നിങ്ങളെ പോലുള്ള പണക്കാർ ചിലപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലേക്കോ മറ്റോ ആയിരിക്കും പോകാറ്.”

“അതിന് നീയിത്ര ചൂടാവുന്നതെന്തിനാ? ഞാനിത്രയേ ഉദ്ദേശിച്ചിട്ടുള്ളെടോ. നിങ്ങളുടെ വീടിനടുത്തു കൂടെയാ ഞാനിന്ന് പോവണത്. ഇയാൾ ആ വഴിക്കാണെങ്കിൽ ഒരു ലിഫ്‌റ്റ് തരാമെന്നും കരുതിപ്പോയി. ക്ഷമിക്ക്, ഇന്നത്തെക്കാലത്ത് ഒരുപകാരം ചെയ്യാനും പറ്റില്യേ ഈശ്വര!”

ഒന്നു മടിച്ചെങ്കിലും മാലിനി വണ്ടിയിൽ കയറിയിരുന്നു. “എന്‍റെ പിന്നാലെ എന്തിനാ ഇങ്ങനെ നടക്കണെ? എനിക്കിയാളോട് ഒരിഷ്‌ടവുമില്ല. ഈ പാഴാക്കിക്കളയുന്ന സമയോം രൂപേം കൊണ്ട് വേറെന്തെങ്കിലും ചെയ്‌തൂടെ? ഈ വാതില് തുറയില്ലാട്ടോ?”

സുനിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് യാതൊരു തിടുക്കവുമില്ല. ഭവതി നല്ലോണം ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.”

“ശാലു, ചേച്ചിക്ക് ഒരു ഗ്ലാസ് ചായയെടുക്കടാ. എന്താ ഒരു ക്ഷീണം!” വീട്ടിലെത്തി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിട്ട് അവൾ അനുജത്തിയോട് വിളിച്ചു പറഞ്ഞു.

വേഗം ചായയുണ്ടാക്കി കൊടുത്തുകൊണ്ട് അവൾ അർത്ഥഗർഭമായി പറഞ്ഞു. “ഇതാ ഈ ചായ കുടിച്ച് തമ്പുരാട്ടി ക്ഷീണമകറ്റിയാലും. കാറിൽ വന്നതുകൊണ്ടാവും താങ്കൾക്കിത്ര ക്ഷീണം. ബസിലായിരുന്നെങ്കിൽ ഇത്രയ്‌ക്ക് ക്ഷീണം അനുഭവപ്പെടില്ലായിരുന്നു.”

“ഓ അപ്പോ നീ കണ്ടുവല്ലേ? എന്താ ചെയ്‌ക? പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.”

“ചേച്ചി വേണ്ടെന്നു പറയുന്ന രീതി കൊള്ളാം. ആളുകള് എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്. നല്ല നാല് വർത്തമാനം പറഞ്ഞാലെന്താ ചേച്ചിക്ക്? അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടണം.”

“അയാള് എന്നോട് അസഭ്യമോ അസംബന്ധമോ പറയണില്ലല്ലോ മോളേ, അല്ലാതെ അയാളെ ചീത്ത വിളിക്യേം പരാതിപ്പെടുകേം ഒക്കെ എങ്ങനെയാ?”

“ഓഹോ! ചേച്ചിക്കും അയാളെ ഇഷ്‌ടമാണെന്നാ എനിക്ക് ഇതീന്ന് മനസ്സിലാവണെ! ചേച്ചിയ്ക്ക് ഉള്ളിന്‍റെ ഉള്ളിൽ അയാളോടൊരിഷ്‌ടംണ്ട്.”

“ശാലൂ,” മാലിനി ശാസനാപൂർവ്വം പറഞ്ഞു. “കുറച്ച് കൂടണുണ്ട് നിനക്ക്. ചേച്ചി ദിവസോം പണക്കാരെ കാണുന്നതാ. അവരുടെ മുന്നിൽ നമ്മളാരുമല്ലെന്ന് ചേച്ചിക്ക് നന്നായിയറിയാം.”

“അവരെപ്പോലെ ആഭരണങ്ങളൊക്കെ ഇടണംന്ന് ചേച്ചിക്കും ആഗ്രഹമില്യേ? ചേച്ചി അതൊക്കിയിട്ടാൽ എത്ര സുന്ദരിയാകുമെന്നോ? ശരിക്കും ഒരപ്‌സരസ്സിനെപ്പോലുണ്ടാവും. എന്‍റെ ചേച്ചിക്ക് അതിനുള്ള ഭാഗ്യം കിട്ടും. സുനിലേട്ടനെപ്പോലൊരാൾ ലക്ഷത്തിലൊന്നേ ഉണ്ടാവൂ. പണക്കാരനായിപ്പോയത് അദ്ദേഹത്തിന്‍റെ കുറ്റാല്ലല്ലോ?”

സുനിലിനോട് മാലിനി വിമുഖതയോടെ പെരുമാറിയപ്പോൾ അയാളുടെ മറുപടിയും അതുതന്നെയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...