ധർമ്മേന്ദ്രൻ കിച്ചണിലേക്ക് ചെന്നപ്പോള്‍ രണ്ട് കൈകൊണ്ടും ശിരസ്സും താങ്ങി നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് മണ്ഡോദരി.

“എന്താ താനിങ്ങനെ നനഞ്ഞ പൂച്ചേപ്പോലിരിക്കുന്നേ?” ധർമ്മേന്ദ്രൻ ചോദിച്ചു.

“എന്‍റെ കയ്യും കാലുമാടുന്നില്ല ധർമ്മൻചേട്ടാ. മഞ്ജുക്കുഞ്ഞിന്‍റെ നിശ്ചയം മാറ്റിവെച്ചൂ ന്നറിഞ്ഞപ്പോ തൊടങ്ങി മനസ്സിനൊരു സുഖോമില്ല.”

“നേരെ കലക്ടറേറ്റിലേക്കൊരു പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ. മനപ്പായസം കുടിച്ചത് വെറുതെയാകുമോ എന്നോർത്തിട്ടുള്ള പ്രയാസമായിരിക്കുമല്ലേ?” മണ്ഡോദരിയെ നീരസവും പരിഹാസവും കലർന്ന മട്ടിൽ തറപ്പിച്ചൊന്ന് നോക്കിയിട്ട് ധർമ്മേന്ദ്രൻ കിച്ചണിൽ നിന്നും ഇറങ്ങിനടന്നു.

ഒരു കാർ ഗേറ്റ് കടന്ന് കാർപോർച്ചിൽ വന്ന് നിന്നപ്പോൾ ഉണ്ണിത്താൻ സിറ്റൗട്ടിലേക്കിറങ്ങി ചെന്നു. ഡ്രൈവർ സീറ്റിൽ ശിവരാമകൃഷ്ണനായിരുന്നു. മുൻസീറ്റിൽതന്നെ ഈശ്വരിയമ്മയുമുണ്ട്.

കാറിൽനിന്നിറങ്ങിനിന്നുകൊണ്ട് ശിവരാമകൃഷ്ണൻ ചോദിച്ചു. “സുഖമല്ലേ അമ്മാമേ?”

ഈശ്വരിയമ്മ അനുതാപത്തോടെ ഇടയിൽ കയറി പറഞ്ഞു. “ഇതെന്ത് ചോദ്യമാ ശിവരാമാ. ശങ്കരന്‍റെ മുഖം വാടിയിരിക്കണത് കണ്ടൂടെ നിനക്ക്?”

“ഓ! ഞാനതോർത്തില്ല. സോറീ അമ്മാമേ ”ശിവരാമകൃഷ്ണന്‍റെ മുഖത്ത് ജാള്യത പരന്നു.

അയാൾ ഡിക്കി തുറന്ന് രണ്ട് മൂന്ന് സാമാന്യം വലിയ സൂട്ട്കേസുകളെടുത്ത് പുറത്തേക്ക് വെച്ചു.

“ശങ്കരന് നല്ല മനപ്രയാസമുണ്ടെന്നറിയാം. ആർക്കാണെങ്കിലും അങ്ങനെയാണല്ലോ. കൂടപ്പിറപ്പിനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കയ്യുംകെട്ടി നോക്കിനില്ക്കാനുള്ള മനക്കട്ടിയൊന്നുമെനിക്കില്ല, ശങ്കരാ. അതാ ഞങ്ങളുടനെയിങ്ങോട്ട് പുറപ്പെട്ടത്‌.” ഈശ്വരിയമ്മ അകത്തേക്ക് നടന്നുകൊണ്ട് സഹതാപാർദ്രമായ സ്വരത്തിൽ തുടർന്നു. ”ഇനി ശങ്കരനൊന്നുമോർത്ത് വിഷമിക്കണ്ട. ഞങ്ങളിങ്ങെത്തിയല്ലോ. എന്തിനും ശങ്കരന്‍റെ കൂടെ ഞങ്ങളുണ്ടാവും”

ആളനക്കംകേട്ട് ഉമ്മറത്തെത്തിയ ധർമ്മേന്ദ്രൻ സൂട്ട്കേസുകളെല്ലാമെടുത്ത് അകത്തേക്ക് വെച്ചു.

“ധർമ്മാ, നീ മണ്ഡോദരിയോട് കുറച്ച് ചായയുണ്ടാക്കാൻ പറയ്” ഉണ്ണിത്താൻ നിർദ്ദേശം നല്കി.

വേണോ വേണ്ടയോ എന്ന മട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന മണ്ഡോദരിയോട് ധർമ്മേന്ദ്രൻ പറഞ്ഞു “ഈശ്വരിയമ്മയും ശിവരാമകൃഷ്ണൻ സാറുമെത്തിയിട്ടുണ്ട്. രണ്ട് ചായ വേണം.”

“എന്‍റീശ്വരാ, ആയമ്മ എന്തിനാ ഇപ്പഴിങ്ങോട്ട് കെട്ടിയെടുത്തത്? ശിവരാമകൃഷ്ണൻ സാറിനെ എങ്ങനേം സഹിക്കാം. പക്ഷെ, ആയമ്മയെ.....”

“ഐഎഎസുകാരെമാത്രേ തനിക്ക് കണ്ണിൽ പിടിക്കൂ അല്ലേ?”

“അയ്യോ, അതല്ല ധർമ്മൻചേട്ടാ, ആയമ്മയെ പണ്ടേ എനിക്ക് പേടിയാ.”

“ങ്ഹാ! ചിലരേങ്കിലും പേടിയുണ്ടാകുന്നത് നല്ലതാ.” എന്നൊരു കുത്തുവാക്കും പറഞ്ഞ് ചായയുമായി ഡ്രോയിംഗ് റൂമിലേക്ക് പോയ ധർമ്മേന്ദ്രൻ ഉടനെ തന്നെ മടങ്ങിവന്നറിയിച്ചു. “അവർക്കും കൂടി ബ്രേക്ക് ഫാസ്റ്റ് വേണ്ടിവരുമെന്ന് പറഞ്ഞു സാറ്.”

“ബ്രേക്ക് ഫാസ്റ്റിന്‍റെ പണി കഴിഞ്ഞതായിരുന്നു ഇനീം രണ്ടുപേർക്കുകൂടി വേണമെന്ന് പറഞ്ഞാൽ ഞാനെന്തോ ചെയ്യും? ആ ശിവരാമകൃഷ്ണൻ സാറാണെങ്കിൽ മൂന്നാല് പേർക്കുള്ള ഭക്ഷണം ഒറ്റയിരിപ്പിന് അടിച്ച് കേറ്റും.”

“ഈ വീട്ടുകാർക്കും ഇവിടെ വിരുന്ന് വരുന്നവർക്കുമൊക്കെയുള്ള ഭക്ഷണം തയ്യാറാക്കാനാ ഈ അടുക്കളേം ഇക്കണ്ട സൗകര്യങ്ങളുമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നേ. കളക്ട്രേറ്റ് സ്വപ്നം കാണാതെ വല്ലതും വെച്ചുണ്ടാക്കാൻ നോക്ക് പെണ്ണേ.”

“ഇഡ്ഡലിമാവ് തീർന്നു. റവേം ഇരിപ്പില്ല. പുട്ടും മുട്ടക്കറീം... അയ്യോ ആയമ്മ സസ്യഭുക്കല്ലേ. പുട്ടും... ഉരുളക്കിഴങ്ങ് മസാലേം ഉണ്ടാക്കാം. ധർമ്മൻചേട്ടൻ ഇച്ചിരി തേങ്ങ ചിരവിത്തന്നേക്ക്”

“അപ്പുറത്ത് നൂറുകൂട്ടം പണി കിടക്കുമ്പോഴാ തന്‍റെയൊരു തേങ്ങ” ധർമ്മേന്ദ്രൻ തലവെട്ടിത്തിരിച്ച് ഗൗരവത്തിൽ പുറത്തേക്ക് നടന്നു.

“സേതുലക്ഷ്മിയെവിടെ?” ഈശ്വരിയമ്മ ചോദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...