വികാരക്ഷോഭത്താൽ ഇടറുന്ന സ്വരത്തിൽ കുറുപ്പ് അറിയിച്ചു. “മഞ്ജുമോളുമായുള്ള കല്യാണത്തിന് ചെക്കൻ വീട്ടുകാർക്ക് താല്പര്യമില്ലെന്ന്.”

ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയതു പോലായി സേതുലക്ഷ്മിക്ക്. ഇത്തരത്തിലൊരു കൊടും ചതി... അതും നിശ്ചയചടങ്ങിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ...

അല്പസമയം ചിന്താമൂകയായശേഷം സേതുലക്ഷ്മി ചോദിച്ചു. “കുറുപ്പിനോടിതാരാ പറഞ്ഞത്? വല്ല അസൂയാലുക്കളും വിവാഹം മുടക്കാൻ വേണ്ടി വെറുതെ പൊല്ലാപ്പുണ്ടാക്കിയതാണോ.”

“അല്ലെന്നേ, പണിക്കർ സാറെന്നെ ആലപ്പുഴക്ക് വിളിപ്പിച്ച് എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ. ഞാനത് കേട്ട് നിന്നനിൽപിൽ വെട്ടിവിയർത്തുപോയി, കേട്ടോ.”

“അവരങ്ങനെ പിൻമാറാനെന്താ കാരണം? മുരളീടച്ഛൻ കുറുപ്പിനോട് എന്തെങ്കിലും സൂചിപ്പിച്ചോ.”

“ചെറുതായൊന്ന് സൂചിപ്പിച്ചു. കൊച്ചമ്മയിതുവരെ പണിക്കർസാറിനെ വിളിച്ച് കാര്യങ്ങളെല്ലാം വേണ്ടതുപോലെ സംസാരിച്ചില്ല, അല്ല്യോ?”

“ഇല്ല, നിശ്ചയത്തിന് അവരെത്തുമ്പോൾ എല്ലാം വിശദമായി സംസാരിക്കാമെന്ന് കരുതി.”

“ങ്ഹാ! അതാ കുഴപ്പമായത്. പൈസേടെ കാര്യത്തിൽ പണിക്കർ സാറ് അല്പം കടുംപിടുത്തക്കാരനാ. കൊച്ചമ്മ ഇന്നു തന്നെ ആലപ്പുഴക്ക് വിളിച്ച് എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചേക്ക്. അപ്പോ പണിക്കർസാറിന്‍റെ പരിഭവം മാറിക്കോളും.”

“ശ്രമിച്ച് നോക്കാം.” ഒരു നെടുനിശ്വാസത്തോടെ സേതുലക്ഷ്മി പറഞ്ഞു.

“പ്രശ്നങ്ങളെല്ലാം തീരുമെന്നേ. കൊച്ചമ്മ വിഷമിക്കാതെ.” എന്നാശ്വസിപ്പിച്ചുകൊണ്ട് കുറുപ്പ് യാത്ര പറഞ്ഞിറങ്ങി. പണിക്കരെ വിളിച്ച് സ്ത്രീധനത്തുക പറഞ്ഞുറപ്പിക്കണമെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള യാത്രയിലുടനീളം പണിക്കരുടെ കാലുമാറ്റത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു സേതുലക്ഷ്മി. മുരളിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവൊന്നുമുണ്ടാകാൻ വഴിയില്ല. ഈ തീരുമാനം പണിക്കരുടേതായിരിക്കണം വീട്ടിലെത്തിയ ഉടനെ പണിക്കരെ വിളിച്ച് ഓഫറുകളെല്ലാം അറിയിച്ച് അയാളുടെ പരിഭവമവസാനിപ്പിക്കണം. അല്ലാതെ മറ്റ് മാർഗ്ഗമില്ല. ചടങ്ങ് മുടങ്ങിയാൽ ക്ഷണിച്ചവരോടെല്ലാം എന്ത് സമാധാനം പറയും. അഭിമാനക്ഷതമോർത്ത് സേതുലക്ഷ്മിയുടെ മനസ്സ് ചുട്ടുനീറാൻ തുടങ്ങി. ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം ഉണ്ണിത്താന്‍റെ ഉപേക്ഷ കൊണ്ടാണല്ലോയെന്നോർത്തപ്പോൾ നീരസം മുഴുവൻ ഉണ്ണിത്താനോടായി.

വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മുരളിയുടെ ക്വാർട്ടേഴ്സിലെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന സ്വരം മാത്രം. ക്വാർട്ടേഴ്സിൽ ആരുമുള്ള ലക്ഷണമില്ല. പിന്നീടവർ മുരളിയുടെ സെൽഫോണിലേക്കും വിളിച്ചു നോക്കി. പലവട്ടം വിളിച്ചിട്ടും “ഫോൺ ഈസ് സ്വിച്ച്ഡ് ഓഫ്.” എന്ന സന്ദേശം മാത്രം. അപ്പോഴേക്കും ചായയുമായി മണ്ഡോദരിയെത്തി.

മഞ്ജുവപ്പോൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മണ്ഡോദരി അറിയിച്ചു. “കുഞ്ഞ് ബ്യൂട്ടി പാർലറിൽ പോയിരിക്കയാ. കൊച്ചമ്മയെത്തിയാൽ വണ്ടി അങ്ങോട്ടയക്കാൻ പറഞ്ഞിട്ടുണ്ട്.”

എല്ലാ ഒരുക്കങ്ങളും മുറപോലെ നടക്കുന്നുണ്ട്. തന്‍റെ മനസ്സിനുള്ളിൽ ഒരു തീ മലയെരിയുന്നത് മാത്രം ആരും അറിയുന്നില്ല.

“നല്ല തലവേദന, നീയെനിക്കൊരു സാരിഡോണെടുത്ത് തന്നേക്ക് മണ്ഡൂ.” ചായക്കപ്പ് വാങ്ങിക്കൊണ്ട് സേതുലക്ഷ്മി തളർന്നസ്വരത്തിൽ പറഞ്ഞു.

ചായയോടൊപ്പം ഗുളികയും വിഴുങ്ങിയശേഷം സേതുലക്ഷ്മി നേരെ ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കുറുപ്പ് ബാങ്കിൽ വന്നിരുന്നു.” സേതുലക്ഷ്മി തന്നെ നടുക്കിക്കളഞ്ഞ ആ സംഭവം വിശദീകരിക്കാന്‍ തുടങ്ങി. മുന്നിൽ തുറന്ന് വെച്ചിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുയർത്താതെ ഉണ്ണിത്താൻ വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

“ബാക്കിയുള്ളോന്‍റെ ചങ്ക് ഉരുകുകയാ. ശങ്കരേട്ടനൊന്നും അറിയണ്ടല്ലോ.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...