“നിനക്ക് ഇത്രയ്ക്ക് ധൈര്യമില്ലാതായാലോ? കഷ്ടം.നമുക്ക് എന്തെങ്കിലും പോംവഴി കണ്ടെത്താമെന്നേ.” തേങ്ങിക്കരയുന്ന മഞ്ജുവിന്‍റെ മുഖത്തുനിന്നും കൈപത്തികള്‍ അടര്‍ത്തി മാറ്റിക്കൊണ്ട് പിങ്കി അവള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു.

“നീയൊന്ന് സമാധാനിക്ക്. അയാള്‍ നിന്നെ അന്വേഷിച്ച് ഇങ്ങോട്ട് വന്നാല്‍ നീ ഇവിടെ ഇല്ലെന്ന് പറഞ്ഞ് ഞങ്ങളയാളെ മടക്കി അയച്ചോളാം, പോരേ.” വരദയും അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“അയാളത് വിശ്വസിച്ചില്ലെങ്കിലോ?” മഞ്ജുവിനപ്പോഴും ആശങ്കയവസാനിച്ചില്ല.

“നീ നാളെ സൗത്ത് പാര്‍ക്കില്‍ പോയി അയാളെ നേരില്‍ കാണണമെന്നാണ് എന്‍റെ അഭിപ്രായം. എന്നിട്ട് അയാളുടെ മുഖത്ത് നോക്കി അയാളുമായുള്ള വിവാഹത്തിന് താല്പര്യമില്ലെന്ന് തുറന്നങ്ങ് പറഞ്ഞേക്കണം.” പിങ്കി ഉപദേശിച്ചു.

“അങ്ങനെ പറഞ്ഞാലുടനെ അയാള്‍ മിണ്ടാതെ പിന്മാറിക്കൊള്ളും എന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കലുമില്ല. എന്‍റെ മമ്മിയുടെ സപ്പോര്‍ട്ട് ഉള്ളകാലത്തോളം അയാള്‍ എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും. എസ്റ്റേറ്റും കാറും ബംഗ്ലാവും ഒക്കെയായി കോടികളല്ലേ മമ്മി അയാള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നേ. അതൊന്നും അയാള്‍ അത്രവേഗം കൈവിട്ടുകളയുമെന്ന് തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

“നീ മറ്റൊരാളുമായി പ്രേമത്തിലാണെന്ന് പറഞ്ഞാലോ?” പിങ്കി തോമസിന്‍റെ ചിന്തയപ്പോള്‍ ആ വഴിക്കായി.

“വെരി ഗുഡ് ഐഡിയ. അത് നല്ലൊരു മറുമരുന്നാണ്.” വരദ ആ അഭിപ്രായം ശരിവെച്ചു

“അതയാള്‍ വിശ്വസിക്കുമെന്ന് എന്താ ഉറപ്പ്. ഹോസ്റ്റലില്‍ വന്ന് ഒരു സീനുണ്ടാക്കിയിട്ടേ അയാള്‍ പോവുകയുള്ളു. “മഞ്ജു തേങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലില്‍ വീണു. അവളെ സമാധാനിപ്പിക്കാന്‍ സ്നേഹിതകള്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

പിറ്റേന്ന് മൂന്നുപേരും വളരെ വൈകിയാണ് ഉറക്കമുണര്‍ന്നത്‌. മഞ്ജുവിനെ കാണാന്‍ വറീത് ചേട്ടന്‍ റിസപ്ഷന്‍ റൂമില്‍  എത്തിയിട്ടുണ്ടെന്ന് ആരോ വന്നറിയിച്ചെങ്കിലും മഞ്ജു കട്ടിലില്‍നിന്നും എഴുന്നേറ്റില്ല.

“വറീത് ചേട്ടന്‍ വിനയന്‍ സാറിന്‍റെ അപേക്ഷയും കൊണ്ട് വന്നതായിരിക്കും. നിങ്ങള്‍ അതൊന്ന് വാങ്ങിവെച്ചേക്കാമോ?” ആ ചുമതല സ്നേഹിതകളെ ഏല്പിച്ചുകൊണ്ട് അവള്‍ കിടക്കയില്‍ തന്നെ ചുരുണ്ടുകൂടി.

വരദയും പിങ്കിയും റിസപ്ഷനിലേക്ക് ചെന്നു. അവരെ കണ്ടപ്പോള്‍ വറീത് ചേട്ടന്‍ ചോദിച്ചു. “മഞ്ജുക്കുഞ്ഞെവിടെ?”

“അവള്‍ക്ക് നല്ല സുഖമില്ല, തലവേദന” പിങ്കി അറിയിച്ചു.

“ഞാന്‍ വിനയന്‍സാറിന്‍റെ അപേക്ഷയുംകൊണ്ട് വന്നതാ. വിനയന്‍സാറും വന്നിട്ടുണ്ട്.”

ഏതാനും ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖവും ഉടഞ്ഞുലഞ്ഞ വേഷവുമായി വാതിലിനരികില്‍ വിനയന്‍ നില്പുണ്ടായിരുന്നു. അവരുടെ നേരെ നീളുന്ന അയാളുടെ കണ്ണുകളില്‍ യാചനയുടെ വിതുമ്പലുണ്ട്.

“ഈ കവര്‍ നിങ്ങള്‍ മഞ്ജുക്കുഞ്ഞിന് കൊടുത്തേക്കാമോ?” വറീത് ചേട്ടന്‍ കവര്‍ നീട്ടിയപ്പോള്‍ പിങ്കി അത് വാങ്ങി.

“കൊടുത്തേക്കാം. എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ മഞ്ജു സഹായിക്കാതിരിക്കില്ല. അതുറപ്പാണ്.”

“വലിയ ഉപകാരം മക്കളേ, ഞങ്ങള്‍ ഇറങ്ങുന്നു. വിനയന്‍ സാറിന് ഒരു ഇന്‍റര്‍വ്യുവിന് കാള്‍ വന്നിട്ടുണ്ട്. യാത്രയ്ക്കുള്ള പണം എവിടുന്നെങ്കിലും കടം കിട്ടുമോന്ന് അന്വേഷിച്ച് നടക്കുകയാ പുള്ളി.”

വറീത്ചേട്ടനും വിനയനും നടന്നകന്നപ്പോള്‍ പിങ്കിയും വരദയും അവരുടെ റൂമിലേക്കും മടങ്ങി. പാതിദൂരമെത്തിയപ്പോള്‍ വരദയുടെ കൈ പിടിച്ച് അവളെ ഒരു വശത്തേക്ക് നീക്കി നിര്‍ത്തിക്കൊണ്ട് പിങ്കി പറഞ്ഞു, “നമുക്ക് ആ വിനയന്‍ സാറിനെ ഒന്ന് കണ്ടേച്ച് വരാം.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...