ലീവ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. ഉച്ചയായപ്പോൾ അപ്രതീക്ഷിതമായി മാർത്താണ്ഡക്കുറുപ്പ് അവരെ കാണാനെത്തി.

“എന്തൊക്കെയാ കുറുപ്പേ വിശേഷങ്ങൾ? പണിക്കരും മോനും സുഖവാസമൊക്കെ കഴിഞ്ഞെത്തിയോ?”

വാപൊത്തിച്ചിരിച്ചുകൊണ്ട് കുറുപ്പറിയിച്ചു. “ഉവ്വുവ്വ്. സംഗതികളൊക്കെ നമ്മൾ വിചാരിച്ചതിനേക്കാൾ ഭംഗിയായി കലാശിക്കും കൊച്ചമ്മേ. വീട്ടിലെത്തിയ ഉടനെ എന്നെ നേരില്‍ കാണണമെന്ന് പണിക്കര്സാറ് ഇങ്ങോട്ട് വിളിച്ച് പറയുകയല്ലായിരുന്നോ. എല്ലാം നമ്മുടെ മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“കുറുപ്പിനെ പണിക്കരങ്ങോട്ട് വിളിപ്പിച്ചെന്നോ? വിശ്വസിക്കാനാവുന്നില്ലല്ലോ.”

“പക്ഷെ സംഗതി വാസ്തവമാണ് കേട്ടോ. ഞാനേതായാലും ഒട്ടും അമാന്തം കാണിക്കാതെ ഉടനെ ആലപ്പുഴക്ക് വിട്ടു. മഞ്ജുക്കുഞ്ഞിന് വേറെ കല്യാണാലോചനയെന്തെങ്കിലും നടക്കുന്നുണ്ടോന്നായിരുന്നു മൂപ്പരാദ്യം തെരക്കീത്. ഇല്ലെന്ന് പറഞ്ഞപ്പൊ എങ്കിൽ ആ പ്രപ്പോസൽ നമുക്കങ്ങോട്ട് പ്രൊസീഡ് ചെയ്യാമെടോ എന്നൊരു നല്ലവാക്കും! ഇനി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകേണ്ടല്ലോ എന്ന് കരുതി ഞാൻ പണിക്കർ സാറിന്‍റെ ഡിമാന്‍റുകളെന്തൊക്കെയാണെന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്.”

കുറുപ്പ് മടിക്കുത്തിൽ നിന്നും ഒരു കടലാസെടുത്ത് സേതുലക്ഷ്മിയെ ഏല്പിച്ചു.

“ജ്വലറിക്കാരുടെ പ്രപ്പോസൽ വേണ്ടെന്ന് വെച്ചതെന്താണാവോ?”

“അതാ ഞാനുമാലോചിക്കുന്നത്. എന്തോ തൃപ്തിക്കൊറവുണ്ടായിട്ടുണ്ട്. അതുറപ്പാ.”

“ഏതായാലും ഞാൻ നാളെ ആലപ്പുഴേ ചെന്ന് പണിക്കരെ ഒന്ന് കണ്ടേക്കാം.”

“അതാ ഇനി വേണ്ടത്. നേരിട്ട് കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കാമല്ലോ.” സേതുലക്ഷ്മി സമ്മാനിച്ച ഏതാനും നൂറ് രൂപ നോട്ടുകൾ വിനയാന്വിതനായി സ്വീകരിച്ചുകൊണ്ട് കുറുപ്പ് യാത്രയായി.

സോമനാഥപണിക്കരെ മുട്ടുകുത്തിക്കാനുള്ള തന്ത്രങ്ങൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് സേതുലക്ഷ്മി പിറ്റേന്ന് രാവിലെ ആലപ്പുഴക്ക് തിരിച്ചത്. മുരളിയുടെ ക്വാർട്ടേഴ്സിൽ അവരെത്തുമ്പോൾ പതിനൊന്നു മണി. കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് പണിക്കരുതന്നെയായിരുന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും വെളുക്കെ ചിരിച്ചുകൊണ്ട് അയാളവരെ അകത്തേക്ക് ക്ഷണിച്ചു.

“അല്ലാ, ഇതാര്? മിസ്സിസ്സ് ഉണ്ണിത്താനോ! വരണം, അകത്തേക്ക് വരണം.”

ശ്രീ പൂർണ്ണിമ ജ്വല്ലേഴ്സിന്‍റെ സ്വർണ്ണത്തിളക്കം കണ്ട് ഭ്രമിച്ച് മഞ്ജുവിന്‍റെ ആലോചനയിൽനിന്നും വഴുതി മാറിയത് പരമവിഢ്ഢിത്തമായെന്ന നൈരാശ്യത്തിലായിരുന്നു പണിക്കർ. മഞ്ജു ഉണ്ണിത്താൻമാരുടെ ഏകസന്തതിയായതുകൊണ്ട് അവരുടെ ഭാരിച്ച സ്വത്ത് വകകൾ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. സഹോദരന്മാരെ കൊണ്ടുള്ള തൊല്ലയുമില്ല. പൂർണ്ണിമയുടെ സഹോദരൻ സന്ദീപിന്‍റെ കത്തിവേഷത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഭയംകൊണ്ട് പണിക്കരുടെ നെഞ്ച് പിടഞ്ഞ് മിടിക്കാൻ തുടങ്ങും. പൂർണ്ണിമയെ വിവാഹം കഴിക്കുവാന്‍ താല്പര്യമില്ലെന്ന് മുരളി പറഞ്ഞപ്പോൾ സത്യത്തിൽ പണിക്കർക്ക് ആശ്വാസമാണ് തോന്നിയത്.

സേതുലക്ഷ്മി ഉമ്മറവാതില്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ തേടിയ വള്ളി കാലിൽ ചുറ്റിയതുപോലുള്ള ഭാഗ്യാനുഭവംപോലെ പണിക്കർക്ക് തോന്നുകയും ചെയ്തു.

ഡ്രോയിംഗ് റൂമിലെ സോഫയിലേക്കിരുന്നുകൊണ്ട് സേതുലക്ഷ്മി സൗമ്യമായൊരു പുഞ്ചിരിയോടെ പറഞ്ഞു. “മുരളീടച്ഛന് എന്തോ പരിഭവമുണ്ടെന്ന് കുറുപ്പ് പറഞ്ഞു. അത് തീർക്കാമെന്ന് കരുതിയാണ് ഞാൻ നേരിൽ കാണാൻ വന്നത്. മോളുടെ ഡാഡിയും എന്നോടൊപ്പം വരാനിരുന്നതാ. മഞ്ജൂന്‍റെ പേരിലേക്ക് കുറച്ച് പ്രോപ്പർട്ടീസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് വക്കീലിനെ കാണാൻ പോയിരിക്കയാ പുള്ളി.”

നുണ കാച്ചുന്നതിനിടയിൽ പണിക്കരുടെ മുഖത്ത് പെട്ടെന്നൊരു പ്രകാശം മിന്നിമായുന്നത് സേതുലക്ഷ്മി ശ്രദ്ധിച്ചു.

“ഞങ്ങളുടെ ഒരേയൊരു മോളല്ലേ അവൾ. എല്ലാം അവൾക്കുള്ളതാണല്ലോ. മുരളിയെ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മഞ്ജുവിന് പോസറ്റ്ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു. ഞങ്ങളുടെ നിർബ്ബന്ധം കൊണ്ടാണവൾ സമ്മതിച്ചത് തന്നെ. ഇനിയേതായാലും എക്സാമിന്‍റെ തിരക്കല്ലാം കഴിഞ്ഞേ വിവാഹമാലോചിക്കുന്നുള്ളു.” സേതുസക്ഷ്മി വാചാലയായി

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...