“എടീ പെണ്ണേ, നല്ല ചൂടോടെ ഒരു ഗ്ളാസ്സ് ചുക്കുവെള്ളമിങ്ങോട്ടെടുക്ക്” ശാസനാസ്വരം കേട്ട് മണ്ഡോദരി തിരിഞ്ഞുനോക്കുമ്പോൾ അടുക്കള വാതിൽക്കൽ ഈശ്വരിയമ്മ.

“ജീരകവെള്ളമിരിപ്പില്ലല്ലോ അമ്മച്ചീ. ഇപ്പോ ശരിയാക്കിത്തരാം.” മണ്ഡോദരി അനുനയസ്വരത്തിൽ പറഞ്ഞു.

“സമയം മണി പതിനൊന്നാകാറായല്ലോ. നീ ഇന്നേരംവരെ എന്തെടുക്കുവായിരുന്നു.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ കനത്തു.

എന്തെടുക്കുകയായിരുന്നെന്ന്! എല്ലാവർക്കുമുള്ള ബെഡ്കോഫി, ഈശ്വരിയമ്മക്ക് മാത്രം ചായ രണ്ട് കിലോ ഉരുളക്കിഴങ്ങു കൊണ്ട് സ്റ്റ്യൂ, അരക്കിലോ ഉള്ളികൊണ്ട് ചട്ടിണി. പിന്നെ ഡസൻകണക്കിന് പാലപ്പം, സേതുകൊച്ചമ്മക്ക് ബാങ്കിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം. പ്രാതലിനുള്ള വട്ടങ്ങളെല്ലാം മേശപ്പുറത്തെത്തിക്കുന്ന ജോലിയും അത് കഴിഞ്ഞുള്ള ക്ലീനിങ്ങും. ഉച്ചയൂണിന്‍റെ പാചകം ബാക്കി കിടക്കുന്നു. വയറ് കത്തിയെരിഞ്ഞിട്ട് വയ്യ. അടുപ്പത്തിട്ടിരിക്കുന്ന അരി വെന്തിട്ട് വേണം അല്പം കഞ്ഞിവെള്ളം മോന്താൻ.

“ഈയമ്മേടെ ശകാരംകേട്ട് മടുത്തു.” മണ്ഡോദരി പല്ലിറുമ്മിക്കൊണ്ട് മുറുമുറുത്തു.

“എന്താടീ അസത്തേ നീ നിന്ന് പിറുപിറുക്കുന്നേ.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ പരുഷമായി.

“അമ്മച്ചി ഉമ്മറത്ത് പോയിരുന്നാട്ടേ. ജീരകവെള്ളം ഞാനങ്ങോട്ട് കൊണ്ടുവന്ന് തരാം.” മണ്ഡോദരി ശല്യമൊഴിവാക്കാൻ ശ്രമിച്ചു.

മൂക്ക് വിടർത്തി നിന്നുകൊണ്ട് ഈശ്വരിയമ്മ അസഹ്യതയോടെ ചോദിച്ചു. “എന്താടീ ഇവിടൊരു ദുർഗന്ധം?”

“സിങ്കിലിരിക്കുന്ന മീനിന്‍റെയാ അമ്മച്ചി. ഞാനത് വെട്ടിക്കഴുകാൻ പോകുവായിരുന്നു.”

“ഓ! നിന്‍റെ മാഡത്തിനതിന്‍റെ വാടയില്ലാതെ ചോറ് എറങ്ങൂല്ലല്ലോ. ശങ്കരന് മത്സ്യം വീട്ടിക്കേറ്റുന്നതുതന്നെ ഇഷ്ടമല്ലായിരുന്നു. ഇപ്പോ ശങ്കരന്‍റെ ഇഷ്ടങ്ങളൊക്കെ ആരാ നോക്കണേ. നിന്‍റെ മാഡം പറയുംപോലല്ലേ ഇവിടുത്തെ കാര്യങ്ങള്.”

സ്വരമല്പം താഴ്ത്തി ഈശ്വരിയമ്മ ചോദിച്ചു. “ഞാൻ നിന്നോടൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മുടെ മഞ്ജൂന്‍റെ അച്ചാരകല്യാണം മുടങ്ങീതിന്‍റെ ശരിയായ കാരണമെന്താ?”

“ചെറുക്കന്‍റെ ഡാഡിക്ക് ഹാർട്ട് അറ്റാക്ക് വന്നതുകൊണ്ടാണെന്ന് ഞാനമ്മച്ചിയോട് ഇന്നലേം പറഞ്ഞാരുന്നല്ലോ.”

“പക്ഷെ, എനിക്കെന്തോ അതങ്ങോട്ട് വിശ്വസിക്കാനാവുന്നില്ലെടീ.”

“എനിക്കിത്രയൊക്കെയേ അറിയാവൂ. അമ്മച്ചി കൊച്ചമ്മ വരുമ്പോ നേരിട്ട് ചോദിച്ച് നോക്ക്.” മണ്ഡോദരി ഈശ്വരിയമ്മയുടെ ക്രോസ് വിസ്താരത്തിൽ നിന്നും തലയൂരി.

ശ്രമം പാളിയപ്പോൾ ഈശ്വരിയമ്മ വീണ്ടും ചൂടായി. “എടി പെണ്ണേ, മീനെടുത്ത കൈകൊണ്ട് നീ ചുക്കു വെള്ളമെടുത്തേക്കരുത് കേട്ടോ. ഉളുമ്പുമണം കേട്ടാലെനിക്ക് ഓക്കാനം വരും.”

“എങ്കി അമ്മച്ചി ധർമ്മൻചേട്ടനോട് ചുക്കുവെള്ളം തിളപ്പിച്ച് തരാൻ പറഞ്ഞേക്ക്.”

മണ്ഡോദരിയുടെ നേരെ അതിരൂക്ഷമായി ഒന്ന് നോക്കിയിട്ട് ഈശ്വരിയമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ധർമ്മേന്ദ്രൻ അങ്ങോട്ട് വന്നു.

“ഈശ്വരിയമ്മച്ചിയെന്താ കെറുവിച്ചിരിക്കുന്നേ. താനവരോടെന്തെങ്കിലും തറുതല പറഞ്ഞോ?”

“ഞാനൊന്നും പറഞ്ഞില്ലേ. ചുക്കുവെള്ളമുണ്ടാക്കാൻ താമസിച്ച് പോയതിനാ വഴക്ക്. ധർമ്മൻചേട്ടനിതു വരെ എവിടായിരുന്നു.”

“തൊടീല്. ഞാനും ശിവരാമൻസാറും കൂടി പടവലത്തിന് പന്തലിടുകയായിരുന്നു. ഇന്നെന്താ പ്രാതലൊന്നുമില്ലേ? നല്ല വിശപ്പ്.”

“ഒരുകിലോ അരിയരച്ച് ആപ്പമുണ്ടാക്കിവെച്ചതാ. നല്ല രുചീന്നും പറഞ്ഞ് ശിവരാമൻസാറും ഈശ്വരിഅമ്മച്ചീം കൂടി പാത്രം കാലിയാക്കി. അരി അടുപ്പത്തിട്ടുണ്ട്. വെന്താൽ കഞ്ഞി തരാം. അപ്പോഴേക്കും ഈശ്വരിഅമ്മച്ചിക്കിച്ചിരി ചുക്കുവെള്ളം  ഉണ്ടാക്കിക്കൊടുത്തേക്ക്. എന്‍റെ കയ്യിൽ മീൻ വാടയാ.”

ധർമ്മേന്ദ്രൻ ടാപ്പിൽ നിന്ന് ഒരു പാത്രം വെള്ളമെടുത്ത് സ്റ്റൗവ്വിന്മേൽ വെച്ചു.

വിയർപ്പിൽ മുങ്ങി അകത്തേക്ക് വന്ന ശിവരാമകൃഷ്ണനോട് ഈശ്വരിയമ്മ ചോദിച്ചു. “നീയെവിടെയായിരുന്നു ശിവരാമാ”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...